ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച ഭീകരരെ ഡൽഹിയിൽ എത്തിച്ചു; അഫ്സൽ ഗുരു എന്ന നിരപരാധിയെ തൂക്കിക്കൊല്ലാൻ കൂട്ടു നിന്നു;മറ്റൊരു ഡൽഹി ആക്രമണത്തിന് കോപ്പു കൂട്ടവെ അകത്തായി;എന്നിട്ടിതാ ഇപ്പോൾ ജാമ്യം നൽകി വിട്ടയച്ചിരിക്കുന്നു;മുസ്ലിം അല്ലാത്തവർക്ക് പാർലമെന്റിനും ബോംബ് വയ്ക്കാമെന്നാണോ മിസ്റ്റർ മോദി അങ്ങയുടെ പൊലീസ് പറയുന്നത്...
മറുനാടൻ ഡെസ്ക്
രാജ്യത്താകമാനം കൊറോണ പടർന്ന് പിടിക്കാൻ തുടങ്ങിയ സമയത്ത് കശ്മീരിൽ നിന്നും ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. മാർച്ച് മാസം 14-ാം തീയതി ജമ്മു-കശ്മീർ പൊലീസിലെ ഡിഎസ്പി അതായത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അറസ്റ്റിലാവുന്നത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പമാണ്. പൊലീസ് വിശമായി ചോദ്യം ചെയ്തപ്പോൾ ജമ്മു-കശ്മീർ ദേശീയ പാതയിലൂടെ പൊലീസ് വാഹനത്തിൽ രണ്ട് ഭീകരരുമായി ദേവീന്ദർ സിങ് എന്ന ഡിഎസ്പി പോയത് ഡൽഹിയിലേയ്ക്കായിരുന്നു.
ഡൽഹിയിൽ ഈ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ ബോംബ് സ്ഫോടനം അടക്കമുള്ള ആക്രമണങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ഭീകരരുമായി ഈ ഡിഎസ്പി യാത്ര ചെയ്തത്. ഈ ഡിഎസ്പി അത്ര നിസ്സാരക്കാരനല്ല. ഇന്ത്യയോടുള്ള കടുത്ത പകയും, വിദ്വേഷവും, ഇന്ത്യ തകരണമെന്ന ആഗ്രഹവുമായി നടക്കുന്ന, ഭീകരന്മാരുമായി ആഗോള തലത്തിൽ ബന്ധമുള്ള ഒരു ചാരനായിരുന്നു ഇയാളെന്ന് പിന്നീട് വ്യക്തമാവുകായിരുന്നു. 2001-ൽ രാജ്യത്തെ ഭയാനകമായ അന്തരീക്ഷത്തിലേയ്ക്ക് തള്ളിവിട്ട പാർലമെന്റ് ആക്രമണ കേസിലെ പ്രതികളെ ഡൽഹിയിൽ എത്തിച്ചതിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ഇയാളാണെന്ന് പിന്നീട് വ്യക്തമായി. മാത്രമല്ല ആ കേസിന്റെ പുറത്ത് ഇന്ത്യ തൂക്കിക്കൊന്ന കശ്മീരി നേതാവ് അഫ്സൽ ഗുരു ഒരു നിരപരാധിയായിരുന്നുവെന്നും ഇയാളുടെ അറസ്റ്റോടുകൂടി വ്യക്തമായി. അഫ്സൽ ഗുരുവിനെ ചോദ്യം ചെയ്തപ്പോഴൊക്കെ ഗുരു പറഞ്ഞിരുന്ന ഒരു കാര്യം ഞാൻ കശ്മീരികളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുന്നെങ്കിലും വിഘടനവാദഗ്രൂപ്പുകളോട് ഒരു തരത്തിലും സന്ധിയില്ലാത്ത കശ്മീരിയാണ് എന്നാണ്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു... 'ഞാൻ ഈ കേസിൽ പ്രതിയാവുന്നത് എന്റെ പരിചയക്കാനായ ദേവീന്ദർ സിങ് എന്നോട് ഡൽഹിയിലേയ്ക്ക് പോകുമ്പോൾ എന്റെ കാറിൽ മുഹമ്മദ് എന്നു പേരുള്ള ഒരാളെക്കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടുമാത്രമാണ് എന്ന്'. അന്ന് അഫ്സൽ ഗുരു പ്രതിയായത് പാർലമെന്റ് ആക്രണത്തിന് ചുക്കാൻ പിടിച്ച് പൊലീസ് വെടിവച്ച് കൊന്നവരിൽ ഒരാളായ മുഹമ്മദിനെ സ്വന്തം കാറിൽ ഡൽഹിയിൽ എത്തിച്ചതിനും, ഡൽഹിയിൽ എത്തിച്ച ആ പ്രതിക്ക് കാർ വാടകയ്ക്ക് എടുത്തുകൊടുത്തതിനുമാണ്.
നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഒരു ഭീകരാക്രമണ കേസിലെ പ്രതിയെ സംരക്ഷിക്കുകയും, അയാളെ ട്രാൻസ്പോർട്ട് ചെയ്യുകയും, അയാൾക്ക് കാർ വാടകയ്ക്ക് എടുത്തുകൊടുക്കുകയും ചെയ്താൽ അയാൾളെ തൂക്കിക്കൊല്ലുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അഫ്സൽ ഗുരു പറഞ്ഞത് 'എനിക്കീ ഗൂഢാലോചനയെക്കുറിച്ച് ഒന്നും അറിയില്ല, ദേവീന്ദർ സിങ് ഡിഎസ്പി ഇങ്ങനെ ഒരാളെ ഡൽഹി വരെ കൊണ്ടുപോകാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കൊണ്ടുപോയി എന്നുമാത്രമാണ്. അവിടെ ചെന്ന ശേഷം ഒരു കാർ വാടകയ്ക്കെടുത്ത് തരാൻ സഹായിക്കുമോ എന്ന് ചോദിച്ചപ്പോൾ സ്വഭാവികമായും ദേവീന്ദർ സിങ് പറഞ്ഞതുകൊണ്ട് ഞാൻ ചെയ്തു എന്നും അഫ്സൽ ഗുരു പറഞ്ഞു. അന്ന് ഗുരുവിനെ നമ്മൾ വിശ്വസിച്ചില്ല, അയാളെ നമ്മൾ തൂക്കിക്കൊന്നു. എന്നാൽ പിന്നീട് പുതിയ ആക്രമണത്തിന് വേണ്ടി രണ്ട് ഭീകരന്മാരുമായി ദേവീന്ദർ സിങ് യാത്ര ചെയ്തപ്പോൾ അറസ്റ്റിലായപ്പോഴാണ് അഫ്സൽ ഗുരു പറഞ്ഞത് സത്യമാണെയെന്ന് ബോധ്യമായത്. അതായത്, ഒരു തവണയല്ല, ഒന്നിലധികം തവണ തൂക്കിക്കൊല്ലാൻ യോഗ്യനായ വഞ്ചകനും, ഭീകരനും, ചാരനുമാണ് ദേവീന്ദർ സിങ് എന്നർത്ഥം.
എന്നാൽ ഡൽഹിയിൽ നിന്നും ഇന്നലെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തുവന്നു. ഈ കൊടും ഭീകരനായ ദേവീന്ദർ സിങിനെ ഒരു ലക്ഷം രൂപയുടെ ഈടിൽ ജാമ്യം അനുവദിച്ച് പുറത്തുവിട്ടിരിക്കുന്നു എന്ന വാർത്ത. എന്താണ് അതിന്റെ കാരണം എന്നറിയാമോ? നമ്മുടെ നാട്ടിൽ ഒരാളെ ഏതെങ്കിലും ഒരു കേസിൽ അറസ്റ്റ് ചെയ്താൽ മൂന്ന് മാസത്തിനകം അയാളുടെ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. മൂന്നുമാസമായിട്ടും അങ്ങനെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഏജൻസി പരാജയപ്പെട്ടാൽ ജാമ്യം അയാളുടെ അവകാശമായി മാറും. എൻ ഐ എ എന്ന നമ്മുടെ നാട്ടിലെ ഭീകരാക്രമണ കേസുകൾ അന്വേഷിക്കുന്ന ദേശീയ ഏജൻസി മൂന്നുമാസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ട് ദേവീന്ദർ സിങ്ങിന് സ്വഭാവികമായും ജാമ്യം കിട്ടി. അതായത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കുന്നതിന്, പാർലമെന്റിന് ബോംബ് വെയ്ക്കുന്നതിന്, ഭരണാധികാരികളെ ബോംബ് വച്ച് കൊല്ലുന്നതിനൊക്കെ കൂട്ടു നിന്ന ഒരു ഭീകരവാദി മൂന്ന് മാസം കൊണ്ട് ജാമ്യം കിട്ടി പുറത്തിറങ്ങിയിരിക്കുന്നു. എന്തുകൊണ്ട് എൻഐഎയുടെ വീഴ്ചകൊണ്ട്.
ഇതേ എൻഐഎ തന്നെയാണ് അലൻ എന്ന പേരിലും, താഹ എന്ന പേരിലുമുള്ള രണ്ട് മലയാളികളെ ജാമ്യം കൊടുക്കാതെ ജയിലിൽ അടച്ചിരിക്കുന്നത്. അവർ ചെയ്ത കുറ്റം അവരുടെ വീട്ടിൽ ലഘുലേഖ ഉണ്ടായിരുന്നു എന്നതാണ്. അവർ പൊതുപ്രവർത്തകരാണ്. നാട്ടിലെ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്നവരാണ്, അവർ ഇടതുപക്ഷപാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികളാണ്. പക്ഷെ, അവർ മാവോയിസ്റ്റുകളോട് അനുഭാവം പുലർത്തുന്നു എന്നു പറഞ്ഞുകൊണ്ട് ഒരുവിധത്തിലുള്ള ഭീകരവാദ പ്രവർത്തനത്തിലും ഒരിക്കലും അവർ പങ്കെടുക്കാതിരുന്നിട്ടും, ഒരു തരത്തിലുമുള്ള വിദ്വംസക പ്രവർത്തനങ്ങളുടെയും തെളിവുകൾ ഇല്ലാതിരുന്നിട്ടും അവരെ ജയിലിൽ അടച്ചിരിക്കുകയാണ് ജാമ്യം കൊടുക്കാതെ.
സഫൂറ സർഗർ എന്ന ഒരു യുവതി അടക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത അനേകം പേർ ഇപ്പോഴും ജയിലിലാണ്. അവർക്കൊന്നും ജാമ്യം അനുവദിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. മുസ്ലിം നാമദേയമുള്ളതുകൊണ്ട് മാത്രം ഭീകരവാദികളാണെയെന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന ആയിരങ്ങൾ ഈ രാജ്യത്തുണ്ട്. അവരൊക്കെ രാജ്യത്തിന് ഭീതിയാണ് എന്ന് പറഞ്ഞ് അവർക്ക് ജാമ്യം നിഷേധിക്കുമ്പോൾ, കൃത്യമായി ഈ നാട് കുട്ടിച്ചോറാക്കുന്നതിന് ഗൂഢാലോചനയിൽ പങ്കെടുത്ത് ഒരു നിരപരാധിയെ തൂക്കിക്കൊല്ലുന്നതിന് അവസരമൊരുക്കി, ഇന്ത്യൻ പാർലമെന്റ് പോലും പൊട്ടിതകർക്കുന്നതിന് വേണ്ടി പണിയെടുത്ത ഒരാൾ മൂന്ന് മാസം കൊണ്ട് പുറത്തുവിടുമ്പോൾ ലജ്ജിക്കണ്ടേ?
എന്റെ ഇന്ത്യ ഇങ്ങനെയല്ല... ഇതു നൽകുന്ന സന്ദേശം ഈ നാട്ടിൽ നിങ്ങൾ മുസ്ലിം ആണെങ്കിൽ മാത്രമെ ഭീകരവാദി ആവൂ എന്നതാണ്. മുസ്ലിം നാമധാരികൾ ഭീകരവാദികളായി വേട്ടിയാടപ്പെടുന്നു എന്ന ആരോപണം ആ സമൂഹം ഉന്നയിക്കുമ്പോൾ എങ്ങനെ അതിൽ ശരിയില്ലായെന്ന് ഇനി നമുക്ക് പറയാൻ കഴിയും? ഈ പറയുന്ന മനുഷ്യൻ ഇപ്പോൾ മുസ്ലിം ആയിരുന്നെങ്കിൽ ഈ മനുഷ്യൻ ഇപ്പോൾ പുറത്തിറങ്ങുമായിരുന്നോ? എന്തുകൊണ്ടാണ് അബ്ദുൾ നാസർ മ്അദനി ഇരുപത് വർഷമായിട്ടും വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്നത്? ആദ്യം അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ട കോയമ്പത്തൂർ സ്ഫോടനക്കേസിൽ അദ്ദേഹം നിരപരാധിയാണെന്ന് വിട്ടയച്ചത് പത്തുകൊല്ലം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞ ശേഷമാണ്. പിന്നീട് ഒരു തെളിവുകളുമില്ലാതെ ബാംഗ്ലൂർ സ്ഫോടനത്തിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട് പത്ത് വർഷം തികയുന്നു.
മ്അദനിക്ക് എന്തുകൊണ്ട് മൂന്നുമാസത്തെ സ്വഭാവിക ജാമ്യം അനുവദിക്കാത്തത്? മൂന്ന് മാസം വേണ്ട, ഇരുപതുകൊല്ലമായിട്ടും മ്അദനിയുടെ മുൻപിൽ മാത്രം എന്താണ് ആ നിയമം തെളിഞ്ഞുവരാത്തത്? ഇങ്ങനെ ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ രാജ്യം ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം. ആ നാട്ടിൽ ഏതെങ്കിലും ഒരു സമൂഹത്തെ ടാർജറ്റ് ചെയ്തുകൊണ്ട് എന്തു തരം നിയമം ഉണ്ടായാലും, എന്തുതരം നടപടി ഉണ്ടായാലും പ്രതിഷേധിക്കേണ്ടത് തന്നെയാണ്.
ഇവിടെ ദേവീന്ദർ സിങിന് നിയമപരമായി ജാമ്യം ലഭിച്ചു എന്നു പറയുമ്പോൾ, അത്തരത്തിൽ നിയമപരമായി ജാമ്യം ലഭിക്കാതെ പ്രക്ഷോപം നടത്തിയ മുസ്ലിം സമൂഹത്തിൽപ്പെട്ട ആയിരങ്ങൾ ജയിലിൽ കിടക്കുമ്പോൾ ഇന്ത്യ ലജ്ജിക്കേണ്ടിയിരിക്കുന്നു. തല കുനിക്കേണ്ടിയിരിക്കുന്നു. അമിത്ഷാ ഇടപെടേണ്ടിയിരിക്കുന്നു. അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാണ്. അല്ലാതെ ഹിന്ദുവിന്റെ മാത്രം ആഭ്യന്തരമന്ത്രിയല്ല. ഇവിടെ ഹിന്ദു സംസ്കാരവും, ഹിന്ദു ഭരണവും ഒക്കെ കൊണ്ടുവരാൻ ശ്രമിക്കുന്നത് നിങ്ങളുടെ ആശയപരമായ നിലാപാടാവാം.
പക്ഷെ, ഇന്ത്യൻ ഭരണഘടന എല്ലാവർക്കും നൽകുന്ന തുല്യ അവകാശവും, തുല്യ നീതിയും ഉണ്ട്. അത് മറികടക്കാൻ ആർക്കും അധികാരമില്ല. ഇവിടെ ദേവീന്ദർ സിങിന് മൂന്ന് മാസം കൊണ്ട് ജാമ്യം കിട്ടിയാൽ, രാജ്യത്തുള്ള സകല കുറ്റവാളികൾക്കും ആ ആനുകൂല്യം ലഭിച്ചെ മതിയാവു. പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പോലും സമരം ചെയ്തവരെ ജയിലിൽ അടക്കുമ്പോൾ, അവർക്ക് നീതി നിഷേധിച്ചുകൊണ്ട്, ഭീകരവാദികൾക്ക് ജാമ്യം കൊടുക്കുന്ന തോന്ന്യവാസത്തെ, തെമ്മാടിത്തരത്തെ ഏതുതരം ഭാഷ ഉപയോഗിച്ച് അപലപിച്ചാലും മതിയാവുകയില്ല.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്