ശസ്ത്രക്രിയയെ തുടർന്നുള്ള സച്ചിയുടെ മരണത്തിനു പിന്നിൽ ഫാറ്റ് എംബോളിസമോ? ബോണിൽ നിന്നുള്ള ഫാറ്റ് ഇളകി ഹൃദയത്തിൽ എത്തിയുള്ള കാർഡിയാക് അറസ്റ്റ് ആണോ സച്ചിക്ക് വന്നത്? ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തത് ഇതിനു തെളിവെന്നു ആരോഗ്യ വിദഗ്ദർ; മരണം ചികിത്സയിലെ കൈപ്പിഴ കാരണം; ജഗതിക്ക് സംഭവിച്ചത് ഇതേ അവസ്ഥ; അനസ്തീഷ്യാ പിഴവ് കാരണം എറണാകുളത്തെ തിയേറ്റർ ഉടമ സ്ട്രോക്ക് വന്നു കിടക്കുന്നെന്ന് ലിബർട്ടി ബഷീർ; മലയാള സിനിമയിലെ ഹിറ്റ്മേക്കറുടെ അന്ത്യം വിവാദത്തിലേക്കോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രതിഭാധനനായ സച്ചിയുടെ മരണത്തിനു പിന്നിലെന്ത്? സച്ചിയുടെ മരണത്തിനു പിന്നിൽ ചികിത്സാ പിഴവല്ലെന്നും ആണെന്നുമുള്ള വാദങ്ങൾ വരവേ തതക്കാലത്തേക്കെങ്കിലും സച്ചിയുടെ മരണത്തിനു വിവാദഛായ കൈവരുകയാണ്. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ പൊടുന്നനെയുള്ള മരണത്തിൽ വില്ലനായത് ഫാറ്റ് എംബോളിസണെന്ന വാദമുഖമാണ് ആരോഗ്യ രംഗത്തുള്ളവർ ഉയർത്തുന്നത്. ശസ്ത്രക്രിയയിലെ പിഴവല്ല സച്ചിയുടെ മരണകാരണമെന്ന് വിരൽ ചൂണ്ടൽ വരുമ്പോൾ രണ്ടാമത് കാരണമായി കരുതപ്പെടുന്നത് ഫാറ്റ് എംബോളിസമാണ്. ഫാറ്റ് എംബോളിസമാകും സച്ചിയുടെ മരണത്തിനു പിന്നിൽ എന്നാണ് ആരോഗ്യവിദഗ്ദർ വിരൽ ചൂണ്ടുന്നത്.
അസ്ഥി സർജറി കഴിയുമ്പോൾ അപൂർവമായി ചിലർക്ക് ഫാറ്റ് എംബോളിസം വന്നേക്കും. ബോണിൽ നിന്നുള്ള ഫാറ്റ് ഇളകിയിട്ട് ബ്ലഡ് വെസൽസിൽകൂടി കയറി ഹൃദയത്തിൽ കയറും. പെട്ടെന്ന് കാർഡിയാക് അറസ്റ്റ് വരും. പെട്ടെന്നുള്ള മരണമാകും. എന്നാൽ സച്ചിയുടേത് ചികിത്സാ പിഴവ് കാരണമുള്ള മരണം എന്ന് പറഞ്ഞു പ്രമുഖ സിനിമാനിർമ്മാതാവ് ലിബർട്ടി ബഷീർ അടക്കമുള്ള ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഫാറ്റ് എംബോളിസത്തിനു കാരണമായി ആരോഗ്യവിദഗ്ദർ വിരൽ ചൂണ്ടുന്നത് ഈ രീതിയിലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചിക്ക് ബോധം തെളിയുകയും പിന്നീട് രാത്രിയിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇത് ഫാറ്റ് എംബോളിസമെന്നാണ് വിലയിരുത്തൽ വരുന്നത്. വടക്കാഞ്ചേരി ഓട്ടുപാറയിലെ മാക്സ് കെയർ ആശുപത്രിയിലാണ് സച്ചിയുടെ ശസ്ത്രക്രിയ നടത്തിയത്. അസ്ഥി രോഗ വിദഗ്ദനായ ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില വഷളായതോടെ തൃശൂർ ജൂബിലി മിഷൻ പോസ്പിറ്റിലിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും സച്ചിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഒടിഞ്ഞ കാലിലെ വേദന മാറാൻ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടർന്ന് യുവാവ് മരിച്ചു എന്ന വാർത്തയുമായി ഈ മരണം കൂട്ടി വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റ കാലിലെ 'ഞരമ്പിൽ' രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടർന്ന് ഹൃദയ ധമനിയിൽ എത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് അന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയത്. എന്തെങ്കിലും കാരണങ്ങളാൽ ശരീരത്തിലെ രക്തക്കുഴലുകൾ പൂർണ്ണമായോ ഭാഗികമായോ അടയുമ്പോൾ എംബോളിസം ഉണ്ടാകാറുണ്ട്. എംബോളിസം മൂലം പ്രത്യേകിച്ച് ഗുരുതരാവസ്ഥ ഒന്നും ഇല്ലാത്ത രോഗികൾ പൊടുന്നനെ മരിക്കാറുണ്ട്. ഇത് ആശുപത്രിയിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുമുണ്ട്. ചില സ്ത്രീകൾ പ്രസവശേഷം കുഴഞ്ഞുവീണു മരിക്കാറുണ്ട്. ആംനീയോട്ടിക് ഫ്ളൂയിഡ് എംബോളിസമാകും ഇതിനു പിന്നിൽ. ഗർഭപാത്രത്തിൽ കുഞ്ഞു കിടക്കുന്ന ഫ്ളൂയിഡ് അമ്മയുടെ രക്തത്തിൽ കലരുമ്പോൾ അത് ഉയർന്ന അളവിൽ ആണെങ്കിൽ മരണകാരണമാകും. ശ്വാസകോശത്തിൽ നീർക്കെട്ട് വരും. പൾസ് പെട്ടെന്ന് ഇല്ലാതാകും. അപൂർവമായി ഇങ്ങനെ മരണം സംഭവിക്കും. ചികിത്സാ പിഴവ് അല്ലെങ്കിൽ ഇത്തരം ഫാറ്റ് എംബോളിസത്തിലേക്ക് ആണ് സച്ചിയുടെ മരണം വിരൽ ചൂണ്ടപ്പെടുന്നത്.
പക്ഷെ സച്ചിയുടെ മരണം ചികിത്സാപിഴവ് കാരണം എന്ന വാദം സിനിമാ രംഗത്ത് നിന്ന് ശക്തമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകളിൽ ഒന്നാം നിരയിലുള്ള ഒരാളാണ് വിട പറഞ്ഞു പോയത്. സച്ചിയുടെ മരണം വിധി എന്ന വാക്കിന് വിട്ട് കൊടുക്കാൻ പ്രയാസമാണ്. മരണം ഒരു കൈപ്പിഴ കാരണം സംഭവിച്ച നഷ്ടമാണെന്നാണ് ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞത്. വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ ഇത്തരം വലിയ ഒരു സർജറിക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സച്ചിയെ നിർണായക ഘട്ടത്തിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് എന്തിന് അവർ മാറ്റി എന്ന ചോദ്യവും ഒപ്പം ബഷീർ ഉന്നയിക്കുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോടെ ആശുപത്രിയിൽ നിന്ന് ജഗതിക്ക് സംഭവിച്ചതും ഇതേ പിഴവ്. അന്ന് പ്രശ്നമുണ്ടാകാൻ നോക്കിയപ്പോൾ ഫസൽ ഗഫൂർ ഉൾപ്പെടെയുള്ളവർ തടഞ്ഞത് കാരണമാണ് നിശബ്ദനായി ഇരുന്നത്.
സാധാരണയായി ഒരു രോഗിക്ക് അനസ്തേഷ്യ കൊടുക്കുമ്പോൾ ഇ.സി.ജി .നിർബന്ധമാണ്. അങ്ങനെ ചെയ്തെങ്കിൽ ഇത്രയും വലിയ ഒരു അറ്റാക്ക് വന്ന വ്യക്തിക്ക് എന്തെങ്കിലും മുൻ ലക്ഷണം കാണാൻ കഴിഞ്ഞിട്ടണ്ടാകില്ലെ? സച്ചിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഇന്ന് ഒരു പ്രമുഖ ചാനൽ ഇന്റർവ്യൂ വിന് വിളിച്ചപ്പോൾ ആദ്യം വരാമെന്ന് സമ്മതിച്ച് അവസാന നിമിഷം എന്തിനാണ് ഒഴിഞ്ഞ് മാറിയത്? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിൽ അവശേഷിക്കുന്നുണ്ട്. ഏറണാകളത്തെ ഒരു പ്രമുഖ തിയേറ്റർ ഉടമയ്ക്ക് ഒരു സർജറിയിൽ അനസ്തേഷ്യ മേജർ സർജന്റെ അസാന്നിദ്ധ്യത്തിൽ ചെയ്തത് കാരണം സ്ട്രോക്ക് വന്ന് അനാരോഗ്യവാനായ്കിടക്കുന്നത് പലർക്കും അറിയാം.. എന്തായാലും മലയാള സിനിമയിൽ പത്മരാജൻ,ലോഹിതദാസ്,ഭരതൻ എന്നിവർക്ക് ശേഷം കണ്ട ഏറ്റവും വലിയ വാഗ്ദാനത്തെ സത്യത്തിൽ പാതി വഴിയിൽ അവസാനിപ്പിച്ചവർ മറുപടി പറഞ്ഞേ മതിയാവൂ. മരണം അനിവാര്യത എന്ന പദം ഉപയോഗിച്ച് നമ്മൾ പറയുമെങ്കിലും സച്ചിയുടെ മരണം വിധി എന്ന വാക്കിന് വിട്ട് കൊടുക്കാൻ നമുക്ക് പ്രയാസമാണ്-ലിബർട്ടി ബഷീർ പറയുന്നു.
ഇത് പക്ഷെ സച്ചിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ പ്രേംകുമാർ നിഷേധിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ പ്രതികരിച്ചു. ഇടുപ്പിലേക്കുള്ള രക്തഓട്ടം നിലച്ചതായിരുന്നു പ്രശ്നം. ആദ്യ ശസ്ത്രക്രിയ മെയ് ഒന്നിന് നടന്നു. അത് വിജയമായി. അതിന് ശേഷം വീണ്ടും രണ്ടാം ശസ്ത്രക്രിയയ്ക്ക് എത്തി. അതും വിജയമായിരുന്നു. 'രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി'. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഡോക്ടർ പറയുന്നു.
തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചി രവിപുരത്തെ ശ്മാശാനത്തിലാണ് ഇന്നലെ സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും സച്ചിയെ ഒരു നോക്കുകാണാൻ എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്