ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്തിന് ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; പ്രതികളെ ജൂലൈ 17ന് ഹാജരാക്കാൻ കോടതി ഉത്തരവ്; ബിമൽ.എം.നായർ, ജി.എസ്. ബിനു എന്നിവരുടെ പ്രവർത്തിയിലൂടെ ഉണ്ടായത് 60.70 കോടി രൂപയുടെ നാശനഷ്ടവും നിരവധി ആൾക്കാർക്ക് തൊഴിൽ നഷ്ടവും
അഡ്വ. നെയ്യാറ്റിൻകര.പി. നാഗരാജ്
തിരുവനന്തപുരം: ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക് കമ്പനി തീവെച്ച് നശിപ്പിച്ച് 60.70 കോടി രൂപയുടെ നാശനഷ്ടം വരുത്തിയ കേസിൽ രണ്ടു പ്രതികളെ ജൂലൈ 17 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. തീവെയ്പ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. കമ്പനി ജീവനക്കാരായ ബിമൽ , ബിനു എന്നീ പ്രതികളെ ഹാജരാക്കാനാണുത്തരവ്. 2018 നവംബർ 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതികളുടെ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി നേരത്തേ തള്ളിയിരുന്നു.
നിക്ഷിപ്ത താൽപര്യത്തിന് വേണ്ടി ഫാക്ടറി തീവെച്ച് 60.70 കോടി രൂപയുടെ നഷ്ടം സംഭവിപ്പിച്ച് അനവധി തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കി അവരുടെ കുടുംബത്തെ പട്ടിണിയിലാക്കിയ പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് സെഷൻസ് ജഡ്ജി കെ.ബാബു ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തെളിവുകൾ നശിപ്പിച്ച് ഒളിവിൽ പോകാനുള്ള സാധ്യതയും ഉണ്ട്. സ്ഥാപിത താൽപര്യത്തിന് വേണ്ടി വൻ തോതിൽ നാശനഷ്ടം വരുത്തിയ ശേഷം ഏതാനും മാസം ജയിലിൽ കിടന്നാൽ ജാമ്യത്തിൽ ഇറങ്ങി ഉല്ലാസത്തോടെ ജീവിക്കാമെന്ന് വന്നാൽ മറ്റുള്ളവർക്കും അതൊരു പ്രചോദനമാകും. ഇത്തരം സാഹര്യങ്ങളിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
ശമ്പളം വെട്ടിക്കുറച്ച വിരോധത്താലാണ് കൃത്യം ചെയ്തതെന്ന പ്രൊസിക്യൂഷൻ കേസ് സത്യമാണെങ്കിൽ ഫാക്ടറി ജീവനക്കാരായ പ്രതികൾക്കുള്ള തർക്ക പരിഹാരം ലേബർ ഓഫീസർ അടക്കം മറ്റെവിടെയോ ആണ്. നിയമവാഴ്ചയെ വെല്ലുവിളിച്ച് ഹീനകൃത്യം ചെയ്ത് മറ്റുള്ളവരുടെ ജീവിതം ദുസ്സഹവും അരക്ഷിതാവസ്ഥയിലുമാക്കിയ പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു കൃത്യം ചെയ്യുന്ന ആൾ അതിന്റെ അനന്തരഫലത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഖ്യാതങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണമെന്നതാണ് നിയമ തത്വം. കേസുമായി രണ്ടാം പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും അപസ്മാര അസുഖക്കാരനാണെന്നും നിരപരാധിയാണെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും ചികിത്സാ രേഖകൾ അടക്കമുള്ള പ്രതിഭാഗം വാദങ്ങൾ വിചാരണ വേളയിൽ വിചാരണ കോടതിയിൽ ഉന്നയിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു കൊണ്ടാണ് ജാമ്യം നിരസിച്ചത്. തുടർന്ന് അന്വേഷണം പൂർത്തിയായ മാറിയ സാഹചര്യത്തിൽ രണ്ടു പ്രതികൾക്കും കോടതി ജാമ്യമനുവദിക്കുകയായിരുന്നു.
ഫാക്ടറിയിലെ സ്റ്റോർ റൂം ജീവനക്കാരായ ചിറയിൻകീഴ് പെരുങ്കുഴി മുട്ടപ്പലം ചിലക്കൂർ വീട്ടിൽ ബിമൽ.എം.നായർ (19 ), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനിൽ ജി.എസ്. ബിനു (30) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2018 ഒക്ടോബർ 31 രാത്രി 7.15 മണിയോടെയാണ് സംഭവം നടന്നത്. മറ്റെല്ലാ ജീവനക്കാരും ഫാക്ടറിക്ക് പുറത്ത് പോയത് ഉറപ്പാക്കിയ ശേഷം മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിൽ പ്രവേശിച്ച പ്രതികൾ സിഗരറ്റ് ലൈറ്ററും തീപ്പെട്ടിയും ഉപയോഗിച്ച് റാക്കിൽ അടുക്കി വച്ചിരുന്ന ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് കവറിലും സമീപത്ത് കിടന്ന കാർഡ് ബോർഡിലുമായി തീകൊളുത്തി. തുടർന്ന് ലൈറ്റുകൾ അണച്ച ശേഷം ഫാക്ടറിയുടെ അകത്തെ നടപ്പാലം വഴി താഴേക്കിറങ്ങിപ്പോയെന്നാണ് പ്രൊസിക്യൂഷൻ കേസ്.
രണ്ടു പ്രതികളെയും ഫാക്ടറിയിലെ നിരീക്ഷണ ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനു തൊട്ടു മുമ്പ് ബിനുവിന്റെ കൈ പിടിച്ചു കൊണ്ട് ബിമൽ പുറത്തേക്ക് നടക്കുന്ന ദ്യശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. സംഭവ ദിവസം വൈകിട്ട് ഫാക്ടറിക്ക് എതിർവശത്തുള്ള കടയിൽ നിന്ന് ബിമൽ ലൈറ്റർ വാങ്ങിയതായും പൊലീസ് കണ്ടെത്തി. കടയുടമ ബിമലിനെ തിരിച്ചറിയുകയും ചെയ്തു.
നവംബർ 10 നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സൈബർ ക്രൈം ബ്രാഞ്ച് - കഴക്കൂട്ടം പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികൾ അന്നു മുതൽ സബ് ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നു. ആദ്യ റിമാന്റിനുള്ളിൽ തന്നെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടു നൽകുകയും ചെയ്തു. മജിസ്ട്രേട്ട് കോടതി രണ്ടു പ്രതികളുടെയും ജാമ്യഹർജി നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.
അഞ്ചും നാലും നിലകളുള്ള രണ്ടു കെട്ടിടങ്ങളാണ് പൂർണ്ണമായി അഗ്നിക്കിരയാക്കിയത്. ഇവയിലെ ക്യാമറാ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള ഹാർഡ് ഡിസ്ക് സംവിധാനം ഒരുക്കിയിരുന്നത് ഓഫീസ് റൂമിലായിരുന്നു. ഈ ഭാഗത്തേക്ക് തീ പടർന്നിരുന്നില്ല. അഞ്ചു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് അഗ്നിശമന സേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫാക്ടറി ആൻഡ് ബോയിലേഴ്സ് വകുപ്പ്, ഫോറൻസിക് വകുപ്പ് എന്നിവർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 60.70 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായും നഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ടും നൽകി. വൈദ്യുതി ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തതിന് കാരണമായതെന്ന് കണ്ടെത്തിയ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥരുടെയും അഗ്നി രക്ഷാ സേനയുടെയും പരിശോധനാ റിപ്പോർട്ടാണ് അട്ടിമറി സംശയം ബലപ്പെടുത്തി ഫാക്ടറിക്ക് ആരോ തീവെച്ചതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
8,500 രൂപ മാസ ശമ്പളത്തിലാണ് ഒരു വർഷം മുമ്പ് ഹോട്ടൽ മാനേജ്മെൻറ് പoനം പൂർത്തിയാക്കിയ ബിമൽ ഫാക്ടറിയിൽ ജോലിക്ക് കയറിയത്. എന്നാൽ കൃത്യമായി ജോലിക്ക് എത്താത്തതിനാൽ 3,000 രൂപയായിരുന്നു കൈയിൽ കിട്ടിയിരുന്നത്. ശമ്പളം കുറയുന്നതിന്റെ വൈരാഗ്യം തീർക്കാൻ ഫാക്ടറിയിൽ നിന്ന് കയറ്റി അയക്കുന്ന ഉൽപന്നങ്ങളിൽ കേടുപാടുണ്ടാക്കിയിരുന്നു. ഉൽപന്നങ്ങൾ അശ്രദ്ധമായി ബിമൽ കൈകാര്യം ചെയ്യുന്നതിനെ സഹ പ്രവർത്തകർ വിലക്കി ഗുണദോഷിച്ചിട്ടുള്ളതായും കേസ് ഡയറിയിൽ പരാമർശമുണ്ട്. തീയിട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽ നിന്നുയർന്ന പുകയിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് , സൾഫർ ഡൈ ഓക്സൈസ് എന്നിവ അടങ്ങിയിരുന്നതായും തുടർച്ചയായി ഇത് ശ്വസിക്കുന്നത് ആരോഗ്യത്തിന് മാരകമായ ഹാനി വരുത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊച്ചി യൂണിറ്റ് പരിശോധിച്ച് റിപ്പോർട്ട് ചെയ്തു. പുക ശ്വസിച്ച സമീപവാസികൾ കുഴഞ്ഞു വീണു. ശ്വസിക്കാനെടുക്കുന്ന വായുവിൽ കാർബൺ മോണോക്സൈഡ് പോലുള്ളവയുടെ അളവ് കൂടുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തതിനാലാണ് പലരും കുഴഞ്ഞു വീണത്. അതിനാൽ മുൻകരുതലെന്നോണം സ്ഥലവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പുക ശ്വസിച്ച് കുഴഞ്ഞു വീണവരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതേ സമയം നിയമപ്രകാരം ഫാക്ടറി മാനേജ്മെന്റ് പാലിച്ച് നടപ്പിലാക്കേണ്ട മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഫാക്ടറിക്കുള്ളിൽ ഇല്ലാതിരുന്നതിനാലാണ് തീപിടുത്തത്തിന്റെയും നാശനഷ്ടങ്ങളുടെയും ആഴവും വ്യാപ്തിയും കൂടാൻ കാരണമായതെന്ന ആരോപണവും നിലവിലുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ കെട്ടിടങ്ങളുടെ എല്ലാ നിലയിലും സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വർഷം തോറും ഫാക്ടറിക്ക് ലൈസൻസ് പുതുക്കി നൽകാൻ അധികാരവും ഉത്തരവാദിത്വവും ചുമതല ബാധ്യതയുമുള്ളവർ ഫയർ ആൻറ് റസ്ക്യൂ സർവ്വീസസ് ഉദ്യോഗസ്ഥരും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമാണ്. ഇവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊലീസ് അന്വേഷിക്കുകയോ ഇവരെ കൂട്ടു പ്രതികളാക്കി കൂടുതൽ പ്രതി സ്ഥാനത്ത് ചേർത്ത് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് അന്വേഷണം നടത്തുകയോ ക്രൈംബ്രാഞ്ച് പൊലീസ് ചെയ്തിട്ടില്ല.
2010 ൽ തമ്പാനൂർ ശ്രീകുമാർ - ശ്രീവിശാഖ് സിനിമാ തീയറ്ററോട് ചേർന്ന് ഉണ്ടായിരുന്ന ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് കെട്ടിടം അറ്റകുറ്റപ്പണിക്കിടെ തകർന്ന് വീണ് 6 തൊഴിലാളികൾ മരിക്കുകയും അനവധി പേർക്ക് മാരകമായ പരിക്കുകൾ ഏൽക്കുകയും ചെയ്ത കേസിൽ ഉടമയെയും കരാറുകാരനെയും മാത്രം പ്രതിചേർത്ത് ആണ് ആദ്യം നരഹത്യാക്കേസ് എടുത്തത്.എന്നാൽ 60 വർഷത്തോളം പഴക്കമുള്ള ലോഡ്ജ് പുതുക്കി പണിയാൻ ബലം പരിശോധിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും അനുമതി നൽകുകയും ആവശ്യമായ തുടർപരിശോധനകൾ നടത്താതിരിക്കുകയും ചെയ്തതിന് നഗരസഭയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എക്സി.എഞ്ചിനീയർ, അസി.എഞ്ചിനീയർ എന്നീ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് നരഹത്യാ കേസിൽ കൂട്ടു പ്രതികളാക്കിയിരുന്നു. ഉദ്യോഗസ്ഥരെ ഒഴിവാക്കി ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ 2010 ൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് ഫിലിപ്പ് തോമസിന്റെ ഉത്തരവ് പ്രകാരമാണ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് കൂട്ടു പ്രതികളാക്കിയത്. ഫിലിപ്പ് തോമസ് സ്ഥാനക്കയറ്റം ലഭിച്ച് നിലവിൽ ജില്ലാ സെഷൻസ് ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്