Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലിംഗവിവേചനപരവും അപകീർത്തികരവും നിന്ദ്യവും; കെ കെ ശൈലജ ടീച്ചറെ കുറിച്ചുള്ള കെപിസിസി അധ്യക്ഷന്റെ പരാമർശങ്ങളെ വിമർശിച്ച് വൃന്ദ കാരാട്ട്; ആരോ​ഗ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ആ​ഗോളതലത്തിൽ അം​ഗീകരിക്കപ്പെടുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിമാനിക്കുകയാണ് വേണ്ടതെന്നും മുതിർന്ന സിപിഎം നേതാവ്

ലിംഗവിവേചനപരവും അപകീർത്തികരവും നിന്ദ്യവും; കെ കെ ശൈലജ ടീച്ചറെ കുറിച്ചുള്ള കെപിസിസി അധ്യക്ഷന്റെ പരാമർശങ്ങളെ വിമർശിച്ച് വൃന്ദ കാരാട്ട്; ആരോ​ഗ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ആ​ഗോളതലത്തിൽ അം​ഗീകരിക്കപ്പെടുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിമാനിക്കുകയാണ് വേണ്ടതെന്നും മുതിർന്ന സിപിഎം നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങൾ ലിംഗവിവേചനപരവും അപകീർത്തികരവും നിന്ദ്യവുമാണെന്ന് മുതിർന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്. ആരോഗ്യമന്ത്രിയെന്ന നിലയിൽ കെകെ ശൈലജയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. തന്റെ സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയിൽ ഇതിൽ അഭിമാനിക്കുകയാണ് കെപിസിസി അധ്യക്ഷൻ ചെയ്യേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തിയാണ് ആരോഗ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ലോകം മുഴുവൻ കെകെ ശൈലജയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുമ്പോൾ അവരെ അഭിനന്ദിക്കാനൊരുങ്ങാതെ ഇത്തരത്തിൽ ലിംഗവിവേചനപരമായ പ്രസ്താവന സംസ്ഥാന കോൺഗ്രസ് പാർട്ടി അധ്യക്ഷനിൽ നിന്നുണ്ടായത് അപമാനകരമാണെന്ന് വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആരോഗ്യന്ത്രിയെ നിപ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ച കെപിസിസി അധ്യക്ഷൻ മാപ്പു പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അധിക്ഷേപപരാമർശങ്ങളുന്നയിച്ച വ്യക്തിയെ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുമതി നൽകുന്നത് കോൺഗ്രസിന് അപമാനകരമാണെന്ന് സിപിഎം പറഞ്ഞു. നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് മുല്ലപ്പള്ളി ആരോഗ്യ മന്ത്രിയെ അവഹേളിച്ചത്. നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം ആരോഗ്യ മന്ത്രി ഇപ്പോൾ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുവെയാണ് മുല്ലപ്പള്ളി അവഹേളനപരമായ പരാമർശം നടത്തിത്

നിപ പടർന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആർട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യ മന്ത്രി പേരെടുക്കാനാണ് ശ്രമിച്ചത്. നിപ പ്രതിരോധത്തിൻെ്റ യഥാർത്ഥ ക്രെഡിറ്റ് ആത്മാർത്ഥമായി സേവനം ചെയ്ത ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിപാ രാജകുമാരി, കോവിഡ് റാണി പദവികൾക്കായി നടക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം .നിപാ കാലത്ത് ഗസ്റ്റ് ആർടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി വന്നുപോയതെന്നും പരാമർശമുണ്ടായി.

ലോകത്തിനു മാതൃകയായി നിപാ പ്രതിരോധവും ഇപ്പോൾ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സർക്കാരിനേയും അതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്ന മന്ത്രിയേയും അഭിനന്ദിക്കുന്നതിന് പകരം സമനില തെറ്റിയ പരാമർശങ്ങളാണ് മുല്ലപ്പള്ളി നടത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ഒരു പാർട്ടി പ്രസിഡന്റിന് ചേർന്ന പരാമർശമല്ലിത്. സ്ത്രീത്വത്തിനോടുള്ള അവഹേളനമാണിതെന്നും വിമർശനം ഉയർന്നു. നേരത്തെ ആരോഗ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് മീഡിയാ മാനിയ പരാമർശം നടത്തിയത് സമാനരീതിയിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP