കവളപ്പാറ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട 30 കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ; താത്കാലിക ആശ്വാസമായി ക്യാമ്പിലെത്തിയവർക്ക് പത്ത്മാസത്തിനു ശേഷവും തിരിച്ചുപോകാനിടമില്ല; എംഎൽഎ പ്രഖ്യാപിച്ച റീബിൽഡ് നിലമ്പൂർ പദ്ധതിയും എങ്ങുമെത്തിയില്ല; സന്നദ്ധ സംഘടനകളും കോർപറേറ്റ് ഫണ്ടുകളും ഉപയോഗിച്ച് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളല്ലാതെ ഒന്നുമില്ല; നവകേരള സൃഷ്ടി പ്രഖ്യാപനം മാത്രമാകുമ്പോൾ
ജാസിം മൊയ്ദീൻ
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെട്ട പ്രദേശമാണ് നിലമ്പൂർ പോത്തുകല്ലിലെ കവളപ്പാറ. 59 ആളുകളാണ് മണ്ണിനടയിൽപെട്ട് കവളപ്പാറയിൽ മരിച്ചത്. ഇതിൽ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുമായില്ല. ഇത്തരത്തിൽ ഭീകരമായ ദുരന്തത്തിനിരയായി ഉറ്റവരെയെും ആകെയുള്ള സമ്പാദ്യവും നഷ്ടപ്പെട്ട കവളപ്പാറയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നു. പ്രളയാനന്ത കേരളത്തിലെ നവകേരള സൃഷ്ടി എങ്ങുമെത്തിയില്ലെന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്.
ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട 30 ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിലാണ്. പോത്തുകല്ല് അങ്ങാടിയിലുള്ള പാലസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 30 കുടുംബങ്ങളിൽ നിന്നായി നൂറിലധികം ആളുകളാണ് ഇപ്പോഴുമുള്ളത്. പ്രളയവും ഉരുൾപൊട്ടലുമെല്ലാം കഴിഞ്ഞ് 10 മാസമായിട്ടും ഇവർക്ക് ക്യാമ്പിൽ നിന്നും പുറത്തുപോകാനായിട്ടില്ല. പലരും ബന്ധുക്കളുടെ വീടുകളിലേക്കും വാടക വീടുകളിലേക്കുമെല്ലാം പോയെങ്കിലും അതിനൊന്നും സാധ്യമാകാത്ത കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികളും രോഗികളുമടങ്ങുന്ന കുടുംബത്തോടൊപ്പം കഴിയുന്നത്.
ഉരുൾപൊട്ടലിന് പിന്നാലെ താത്കാലിക ആശ്വാസത്തിനായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെല്ലാം പ്രാണനും കൊണ്ട് ഓടുകയായിരുന്നു. ഒരിഞ്ച് ഭൂമി പോലും ഇല്ലാത്തതിനാൽ താൽക്കാലിക ആശ്രയമായി മാത്രമാണ് ക്യാമ്പിലെത്തിയത്. മുഖ്യമന്ത്രി കവളപ്പാറയിൽ നേരിട്ടെത്തി ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി ആറ് മാസം കൊണ്ട് എല്ലാവരെയും പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ ദുരന്തം കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോഴും ഇവരുടെ ദുരിതത്തിന് അവസാനമായിട്ടില്ല. പരമ്പരാഗതമായി വന വിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തിയിരുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. എന്നാൽ ക്യാമ്പിലെത്തിയതിന് ശേഷം ഈ ജോലിപോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ചിലർ നിർമ്മാണ മേഖലയിൽ ജോലിക്ക് പോകുമെങ്കിലും തിരിച്ചുവന്ന് സ്വസ്ഥമായൊന്ന് വിശ്രമിക്കാനുള്ള സൗകര്യം പോലും ഇവർക്ക് ക്യാമ്പിലില്ല.
എംഎൽഎ പിവി അൻവറും മുൻ കളക്ടർ ജാഫർ മാലികുമായുള്ള തർക്കമാണ്് ഇവരുടെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ദുരന്തത്തിനിരയായവരുടെ താത്പര്യത്തിനനുസരിച്ചല്ല പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിരുന്നത്. എംഎൽഎയുടെ റിയൽഎസ്റ്റേറ്റ് താത്പര്യങ്ങളായിരുന്നു പുനരധിവാസത്തിനായുള്ള സ്ഥലം കണ്ടെത്തുന്നതിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ കളക്ടർ ഇതിന് തടസ്സം നിന്നതോടെ പുനരധിവാസ പ്രവർത്തനങ്ങളും നീണ്ടുപോകുകയായിരുന്നു. ദുരന്തത്തിനിരയായവരെ വിശ്വാസത്തിലെടുത്ത് അവരുടെ വൈകാരികമായി ബന്ധങ്ങളുമെല്ലാം നിലനിൽക്കുന്ന പ്രദേശത്ത് തന്നെയായിരിക്കണം പുനരധിവാസവും എന്ന രീതിയിലായിരുന്നു മുൻകളക്ടർ പ്രവർത്തിച്ചിരുന്നത്.
കാരണം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം മുതൽ അവരുടെ പൂർവ്വികൾ അന്ത്യവിശ്രമം കൊള്ളുന്ന ശ്മശാനമടക്കമുള്ള സംവിധാനങ്ങൾ മുൻനിർത്തിയായിരുന്നു പോത്തുകല്ല് പഞ്ചായത്തിൽ തന്നെയുള്ള സ്ഥലം കളക്ടർ നിർദ്ദേശിച്ചത്. എന്നാൽ എംഎൽഎയുടെ താത്പര്യങ്ങൾക്കനുസരിച്ച് എടക്കരയിലും നേരത്തെ മുണ്ടേരി കോളനിയിലുള്ളവർക്ക് സർക്കാർ അനുവദിച്ച സ്ഥലവുമെല്ലാമാണ് എംഎൽഎ നിർദ്ദേശിച്ചത്. ഇക്കാര്യങ്ങൾ ഇവരുടെ പുനരധിവാസം വൈകാൻ കാരണമായി. റീബിൽഡ് നിലമ്പൂർ എന്ന പേരിൽ എംഎൽഎ ഒരു പദ്ധതി പ്രഖ്യാപിക്കുകയും നിരവധിയാളുകൾ അതിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു എന്നല്ലാതെ അതിന്റെ ഗുണഫലങ്ങൾ ഇതുവരെയും ദുരന്തത്തിനിരയായവർക്ക് ലഭിച്ചിട്ടില്ല.
പ്രളയകാലത്ത് പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരും രൂപ മാത്രമാണ് ഇവർക്ക് ഇതുവെരയും ലഭിച്ചത്. സന്നദ്ധ സംഘടനകളും വിവിധ കോർപറേറ്റ് കമ്പനികൾ അവരുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുപയോഗിച്ചും വീടുകൾ നിർമ്മിച്ചു നൽകുന്നു എന്നല്ലാതെ സർക്കാർ ഫണ്ടിൽ ദുരന്തത്തിനിരയായവർക്ക് ഒരു സഹായവും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം കവളപ്പാറ ദുരന്തത്തിനിരയായവർക്ക് പത്തുലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനമായിട്ടുണ്ടെങ്കിലും സർക്കാർ ഓഫീസുകളിലെ നൂലാമാലകൾ കഴിഞ്ഞ അത് എന്ന് ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല. മുമ്പും ഇത്തരത്തിൽ നിരവധി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേട്ട് പരിചയമുള്ളതിനാൽ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ഇതും വെറുമൊരു പ്രഖ്യാപനം മാത്രമാണ്.
ഇനിയും സർക്കാർ തങ്ങളെ അവഗണിക്കാനാണ് ഭാവമെങ്കിൽ ദുരന്തമുണ്ടായ അതേസ്ഥലത്ത് കുടിൽ കെട്ടി താമസിക്കുമെന്ന് ഇവർ പറയുന്നു. വീണ്ടുമൊരു മഴക്കാലവും പ്രളയവും ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ ആത്മഹത്യാപരമായ ഈ നീക്കമല്ലാതെ ഇവർക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല
Stories you may Like
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് സഹായം എത്തിക്കണം
- മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്റ്
- ഹൈക്കോടതി വിധിയുടെ ലംഘനം: ദേവസ്വം ബോർഡിന് നോട്ടീസ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍