അമ്പത് പിന്നിട്ടിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമായ നിത്യഹരിത രാഷ്ട്രീയക്കാരൻ; മോദി വിരുദ്ധപോരാട്ടത്തിന്റെ പ്രതിപക്ഷ കുന്തമുന; പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിയുടെ പ്രധാന ശബ്ദം; കാപട്യമോ പ്രകടനപരതയോ ഇല്ലാത്ത പച്ചയായ നേതാവ്; കോവിഡ് പ്രതിസന്ധിയും ജവാന്മാർ വീരമൃത്യു വരിച്ചതും കണക്കിലെടുത്ത് ആഘോഷങ്ങൾ ഇല്ലാതെ പിറന്നാൾ ദിനം; രാഹുൽ ഗാന്ധി@ 50
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അരനൂറ്റാണ്ട് ജീവിച്ചിട്ടും യുവത്വം കാത്തുസൂക്ഷിക്കുകയും, അവരുടെ പ്രതീകമായി അറിയപ്പെടാൻ കഴിയുകയും ചെയ്യുക. ഒരർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിത്യഹരിത നായകനാണ് രാഹുൽ ഗാന്ധി. ഇന്ന് അൻപതാം പിറന്നാളിനും അദ്ദേഹത്തിന് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.കോവിഡ് പ്രതിസന്ധിയും കിഴക്കൻ ലഡാക്കിൽ ജവാന്മാർ വീരമൃത്യു വരിച്ചതും കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കിയ അദ്ദേഹം രാഷട്രീയ തിരക്കുകളിൽ ആയിരുന്നു. സർക്കാരിന്റെ നിലപാടുകൾ ചോദ്യം ചെയ്തും പിഴവുകൾ ചൂണ്ടിക്കാട്ടിയും ഈ ലോക്ഡൗൺ നാളുകളിലും രാജ്യത്തിന്റെ പ്രധാന പതിപക്ഷ നേതൃശബ്ദമായി രാഹുൽ സജീവമാണ്.
50ാം വയസ്സിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖം ആണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.കോൺഗ്രസ് നേതാവ് എന്നതിലുപരി വയനാട് എംപി ആയതോടെ കേരളത്തിന്റെയും സ്വന്തം. ഗാന്ധി കുടുംബത്തിലെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തൻ. പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിയുടെ പ്രധാന ശബ്ദം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തിന് എങ്ങനെ കര കയറാം എന്ന് ഭരണ കർത്താക്കൾക്ക് പുറമെ രാഹുൽ ഗാന്ധിയോളം വിശാലമായി ചിന്തിച്ച മറ്റൊരു നേതാവില്ല..ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ തിരിച്ചു കൊണ്ട് വരാം എന്നതിന് ആശയങ്ങൾ തേടി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കമുള്ള പ്രമുഖരുമായുള്ള സംവാദം ഏറെ ശ്രദ്ധ നേടി. ജീവിതത്തിന്റെ പാതി പിന്നിടുമ്പോഴും യഥാർത്ഥ അർത്ഥത്തിൽ രാഹുൽ ഗാന്ധിയെ രാജ്യത്ത് അടയാളപ്പെടുത്താൻ കഴിഞ്ഞോ എന്ന് സംശയമാണ്.
കുടിയേറ്റ തൊഴിലാളികളുടെ പ്രശനങ്ങൾ അടക്കം പല വിഷയങ്ങളിലും ആത്മാർത്ഥതയോടെ ഇടപെടുമ്പോഴും പരിഹാസങ്ങൾ കൊണ്ടാണ് രാഷ്ട്രീയ എതിരാളികൾ രാഹുൽ ഗാന്ധിയെ വരവേറ്റത്.ബിജെപിയുടെ ശക്തമായ സൈബർ വിങ്ങ് ഇന്നും അദ്ദേഹത്തെ ട്രോളാൻ വേണ്ടിയാണ് അവരുടെ സമയത്തിന്റെ ഭൂരിഭാഗവും മാറ്റിവെക്കുന്നത്.1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുൽ ഗാന്ധി 2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. എന്നാൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഈ സ്ഥാനം രാജിവച്ചു. അതായത് ഇളകാത്ത ഉരുക്കുമനുഷ്യനൊന്നുമല്ല അദ്ദേഹം. വികാരജീവിതന്നെയാണ്. പലപ്പോഴും അപക്വമായി അഭിപ്രായം പറയുന്നവനും. വിമർശനങ്ങൾ ഏറെയുണ്ട്. പക്ഷേ രാഷ്ട്രീയ എതിരാളികൾക്കുപോലും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനാവില്ല.
നാട്യങ്ങളില്ലാത്ത നായകൻ
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കലും കാപട്യമോ, പ്രകടനപരതയോ നമുക്ക് ദർശിക്കാനാവില്ല. തന്റെ ജീവിതപരിസരങ്ങളിൽ, അനേകം ഉദാഹരണങ്ങളിലൂടെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. നിർഭയ കേസിലെ നിസ്സഹായരായ കുടുംബത്തെ ചേർത്തുപിടിക്കാൻ രാഹുൽ ഗാന്ധി ഉണ്ടായിരുന്നു. ''രാഹുൽഗാന്ധിയാണ്, പൈലറ്റാവുക എന്ന എന്റെ മകന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്.''-മകളുടെ ക്രൂരമായ കൊലപാതകത്തിൽ തകർന്നുപോയ ഒരമ്മ പിൽക്കാലത്ത് പറഞ്ഞ വാക്കുകളാണവ. അത്തരം പ്രവർത്തങ്ങൾ ഒന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഇന്ധനമാക്കാൻ രാഹുൽ ഗാന്ധി എന്ന മനുഷ്യസ്നേഹി ഉപയോഗപ്പെടുത്തിയില്ല.
അധികാരഭ്രാന്ത് പിടിച്ച, വർഗീയവിഭാഗീയ ആഹ്വാനങ്ങളിൽ ഉന്മാദം കണ്ടെത്തുന്ന, അഴിമതിക്ക് കൂട്ട് നിൽക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ രാഹുൽഗാന്ധി എന്ന രാഷ്ട്രീയനേതാവിനെ കാണാൻ കഴിയില്ല. രാജ്യത്തെ കാർന്നുതിന്നുന്ന വിഭാഗീയ അജൻഡകൾക്കെതിരേ, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്ന കോർപ്പറേറ്റ് ലാഭക്കൊതിക്കെതിരേ, രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരേ ഒറ്റയാൾ പട്ടാളമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോഴും സ്വന്തം പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴും ഈ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ തയ്യാറായില്ലെന്നത് തന്നെയാണ് ഈ നിലപാടുകളുടെ മാറ്റ് കൂട്ടുന്നത്.
രാഹുൽ ഗാന്ധിയെക്കുറിച്ച് ദീർഘകാലം സഹയാത്രികൻ കെ സി വേണുഗോപാൽ ഇങ്ങനെ എഴുതുന്നു. 'രാഹുൽഗാന്ധിയെന്ന നേതാവിൽ ദർശിച്ച ഏറ്റവും വലിയ ഗുണം പ്രതിപക്ഷബഹുമാനവും പുതിയ ആശയങ്ങളെ കേൾക്കാനുള്ള ക്ഷമയും സൗമനസ്യവുമാണ്. നല്ലൊരു കേൾവിക്കാരനും പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവുമാണ് അദ്ദേഹത്തിന്റേത്.കോൺഗ്രസ് പാർട്ടിയിൽ പുതിയ പ്രവർത്തകരെ കണ്ടെത്താനും അവരെ നേതൃനിരയിലെത്തിക്കാനും വലിയ ഉത്സാഹമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ യുവാക്കൾക്ക് സജീവമായ പങ്കാളിത്തം ഉണ്ടാവണമെന്ന നിഷ്കർഷത രാഹുൽജിക്കുണ്ട്. ഇത് പലപ്പോഴും മുതിർന്നവരോടുള്ള എതിർപ്പായും അവഗണനയായും തെറ്റായി വ്യഖ്യാനിക്കാറുണ്ട് പലരും.'- വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ ടാലൻഡ് ഹണ്ടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു യുവ നിരയെ സമ്മാനിച്ചതെന്നും മറക്കാൻ കഴിയില്ല.ടാലൻഡ് ഹണ്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ലെന്ന് രമ്യാ ഹരദാസ് എം പിയൊക്കെ പ്രതികരിച്ചത് നോക്കുക. വി ടി ബൽറാം ഉൾപ്പടെ എത്രയോ പേരെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും രാഹുൽഗാന്ധിക്ക് കഴിഞ്ഞു. പരിമിതികളും പരാതികളും എത്രയോ ഉണ്ടെങ്കിലും മതേരരാഷ്ട്രീയം ആഗ്രഹിക്കുന്നവർക്ക് ഇന്നും രാഹുൽഗാന്ധി ഇന്ത്യയുടെ പ്രതീക്ഷതന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍