ഉൽപ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല; കേവല ദേശസ്‌നേഹത്തിനപ്പുറമാണ് പ്രബലമായ ഒരു രാജ്യവുമായി ഏറ്റുമുട്ടുമ്പോൾ ഉള്ള വസ്തുതകൾ: വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
ചീനച്ചട്ടി, ചീനഭരണി - ഇവയൊക്കെ എറിഞ്ഞുടച്ച് കുടുംബിനികൾക്ക് ചൈനയോട് പ്രതിഷേധിക്കാം. മുക്കുവർക്ക് ചീനവല കടലിൽ വലിച്ചെറിഞ്ഞും ചൈനയോട് പ്രതിഷേധിക്കാം. പക്ഷെ ഇതുകൊണ്ടു വെല്ലോം ചൈന കുലുങ്ങുമോ? ചൈനയോട് മല്ലിടണമെങ്കിൽ നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തിയാർജ്ജിക്കണം. കയ്യിൽ തുട്ടില്ലാതെ ആധുനിക രീതിയിൽ യുദ്ധം ചെയ്യാൻ ഏതെങ്കിലും ഒരു രാജ്യത്തിന് സാധിക്കുമോ? നമ്മുടെ റിസേർവ് ബാങ്ക് തന്നെ പറയുന്നത് ഇനി വരാൻ പോകുന്നത് 'നെഗറ്റീവ് ഗ്രോത്' ആയിരിക്കും എന്നാണ്. ചൈനീസ് ഉൽപന്നങ്ങളൊക്കെ ബഹിഷ്‌കരിച്ച് ചൈനീസ് ഇക്കോണമിയെ നേരിടണം എന്നുപറഞ്ഞു സോഷ്യൽ മീഡിയയിൽ ചിലർ അലമുറ ഇടുന്നുണ്ട്. കഴിഞ്ഞ 20-30 വർഷങ്ങൾക്കുള്ളിൽ ചൈന സൃഷ്ടിച്ച ലോജിസ്റ്റിക്‌സിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണിങ്ങനെ അലമുറ ഇടുന്നത്.
നാഷണൽ ജ്യോഗ്രാഫിക്കിന്റ്റെ ഒരു ഡോക്കുമെന്റ്ററിയിൽ ചൈനീസ് ഉൽപ്പാദന മേഖല കാണിച്ചത് ഇപ്പോഴും ഓർമിക്കുന്നൂ. ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന ഫാക്റ്ററികൾ; ആ ഫാക്റ്ററികളിൽ നിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുപോകാനുള്ള 'കണ്ടയിനർ ടെർമിനലുകൾ'; തുറമുഖങ്ങൾ; കപ്പലുകൾ - ഇവയെല്ലാം അഭംഗുരം പ്രവർത്തിക്കുന്ന ഒന്നാണ് ചൈനീസ് ഇക്കോണമി. 'Those who rule the seas rule the world' - എന്നാണ് പറയപ്പെടുന്നത്. പണ്ട് സമുദ്രദേവനെ പേടിച്ച് ഇന്ത്യ ശക്തമായ നേവിയോ, കടൽമാർഗമുള്ള വ്യാപാരത്തേയോ കൃത്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതാണ് ശക്തമായ നേവിയുണ്ടായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തോട് അടിയറവ് പറയേണ്ടി വന്നത്. ഇവിടെ ശക്തമായ സാമ്രാജ്യങ്ങൾ ഇല്ലാതിരുന്നതല്ലായിരുന്നു നമ്മൾ ബ്രട്ടീഷുകാരോട് പരാജയപ്പെടാൻ കാരണം. നമ്മുടെ മതബോധവും സാമൂഹ്യ ബോധവുമായിരുന്നു ഇന്ത്യ പണ്ട് ശക്തമായ നേവിയുണ്ടായിരുന്ന ബ്രട്ടീഷുകാരോട് പരാജയപ്പെടാൻ കാരണം.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉൽപ്പാദന മേഖലയിലെ പ്രശ്‌നങ്ങളാണ്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ പറയാൻ എളുപ്പമാണ്. പ്രാക്റ്റിക്കലായി നടക്കുന്ന ഒരു സംഭവമല്ല അത്. നമ്മുടെ ഉൽപാദന മേഖല ചൈനീസ് ഉൽപന്നങ്ങളോട് മത്സരിച്ചു ജയിക്കാതെ ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി പോലും ഇവിടെ നിറുത്താനാവില്ല എന്നതാണ് യാഥാർഥ്യം. ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ഭരണകൂട ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിറുത്തിയാൽ ഇവിടെ കള്ളക്കടത്ത് കൂടും എന്ന ഒറ്റ പ്രയോജനമേ ഉള്ളൂ. ദുബായ്, ശ്രീലങ്കാ, സിംഗപ്പൂർ - എന്നിങ്ങനെ അനേകം രാജ്യങ്ങളിൽ നിന്ന് നമ്മളറിയാതെ ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും. ചൈന അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സത്യത്തിൽ പല അമേരിക്കൻ പേരുകളിലും, ചൈനീസ് അല്ലാത്ത പേരുകളിലും അനവധി ഇലക്ട്രോണിക്ക് ഉപകരണങ്ങളും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ഇന്ന് വിൽക്കപ്പെടുന്നുണ്ട്. നമ്മൾ അമേരിക്കൻ പ്രൊഡക്റ്റാണെന്ന് വിചാരിച്ചു വാങ്ങിക്കുന്ന സാധനങ്ങളുടെ യഥാർഥ ഉൽപ്പാദനം ചൈനയിലാണ് നടക്കുന്നതെന്ന് മാത്രം!
ഇന്ത്യ വിചാരിച്ചാലോ, അമേരിക്ക വിചാരിച്ചാലോ അതല്ലെങ്കിൽ കുറച്ചു പേർ ചൈനീസ് പ്ലാസ്റ്റിക്ക്, കളിപ്പാട്ടം, പടക്കം - ഇവയൊക്കെ പറഞ്ഞു ബഹിഷ്‌ക്കരിച്ചാലോ ചൈനീസ് ഇക്കോണമി ഇന്ന് തളരത്തില്ല. ചൈനീസ് ഇക്കോണമി ഇന്ന് വളർന്നു കഴിഞ്ഞതിന്റ്റെ പിന്നിൽ 'ആധുനികത' എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിന്റ്റെ പ്രധാന സവിശേഷത ഉണ്ട്.
ആ സവിശേഷത 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്നോളജി' ആണ്. ചൈനയുടെ സമുദ്രോൽപ്പന്നങ്ങൾ തന്നെ നോക്കിയാൽ മതി 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്നോളജി' എന്ന ആ സവിശേഷത മനസിലാക്കുവാൻ. ചുറ്റുമുള്ള കടലുകളിൽ ചൈന 'സീ ഫുഡ്' വൻതോതിൽ കൃഷി ചെയ്യുന്നൂ. അതുകൊണ്ട് ചൈനീസ് ഉപഭോക്താവിന്റ്റെ തീന്മേശയിൽ മത്സ്യവും, മറ്റ് സമുദ്രോൽപ്പന്നങ്ങളും നിറയുന്നു.
ജാപ്പനീസ് ജനതയും സമുദ്രോൽപ്പന്നങ്ങൾ ആസ്വദിച്ചു കഴിക്കുന്നവരാണ്. പക്ഷെ കടലിൽ നിന്ന് പിടിക്കുന്നതല്ലാതെ കടലിൽ കൃഷി ചെയ്യുവാൻ ജപ്പാൻകാർക്ക് ആയിട്ടില്ല. ചൈനയെ അപേക്ഷിച്ച് ഇന്ത്യാക്കാർക്ക് തണുപ്പില്ലാത്ത കടൽവെള്ളം ചുറ്റിലുമുണ്ട്. പക്ഷെ നമ്മുടെ നേതാക്കന്മാർക്ക് ദീർഘ വീക്ഷണമില്ല. സമീപ കാലത്ത് ആധുനികതയുടെ സവിശേഷത ആയ 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്നോളജി' കുറച്ചെങ്കിലും കമ്പ്യൂട്ടർ വൽക്കരണത്തിലൂടെയും, ടെലിക്കോം വിപ്ലവത്തിലൂടെയും പ്രോത്സാഹിപ്പിച്ച ഒരേയൊരു നേതാവ് രാജീവ് ഗാന്ധി മാത്രമായിരുന്നു.
ഇപ്പോഴുള്ള നേതാക്കന്മാർ പ്രായം ചെന്ന പശുക്കളെ കന്നുകാലി ചന്തയിൽ വിൽക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് ഉത്തരേന്ത്യയിലെ പാവപ്പെട്ട കർഷകരെ എത്തിച്ച് അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്. ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവപ്പെട്ട ബീഹാറുകാരെ മഹാരാഷ്ട്രക്കാരുടെ പേര് പറഞ്ഞു ശിവസേനക്കാർ ഓടിച്ചിട്ട് തല്ലുമ്പോൾ അറിയാം നമ്മുടെ നേതാക്കന്മാരുടെ ദീർഘ വീക്ഷണത്തിന്റ്റെ അഭാവം. ഇവിടെ പ്രശ്‌നങ്ങളും, ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ നേതാക്കന്മാർക്ക് താൽപര്യമുള്ളൂ. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ദീർഘ വീക്ഷണത്തോടെ ഇടപെടാൻ അവർക്കൊന്നും താൽപര്യവുമില്ലാ; സമയവുമില്ലാ.
ചൈനയിലേതു പോലെ ഇപ്പോൾ ഇലക്രോണിക്‌സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇന്റ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച് ആൻഡ് ഡെവലപ്പ്‌മെന്റ്റിലും, ആർട്ടിഫിഷ്യൽ ഇന്റ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു.
ചൈനയുടേത് ഇന്നിപ്പോൾ 13 ട്രില്യൺ GDP സൈസുള്ള ഇക്കോണമി ആണ്; ഇന്ത്യയുടേത് 2.6 ട്രില്യൺ സൈസുള്ള ഇക്കോണമിയും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിന്റ്റെ മാത്രം.
ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് വളർച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് - അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്.
തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.
ഇന്ത്യയിൽ 2011-12 -ന് ശേഷം തൊഴിൽ സൃഷ്ടിക്കുന്ന കൺസ്ട്രക്ഷൻ സെക്റ്റർ ആകെ മൊത്തം ഡൗൺ ആണ്. ടെക്സ്റ്റയിൽസിലാണെങ്കിൽ ചൈന 145 ബില്യൺ ഡോളർ എക്‌സ്‌പോർട്ട് നടത്തുമ്പോൾ നാം ബംഗ്ലാദേശിനേക്കാളും വിയറ്റ്‌നാമിനെക്കാളും പിന്നിലാണ്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നെത്ര്വത്ത്വത്തിന്റ്റെ ദീർഘവീഷണത്തിന്റ്റെ അഭാവം തന്നെയാണ്. പശുവിന്റ്റെ പേരിൽ തമ്മിൽ തല്ലുന്ന നമ്മൾ ലെതർ ഉൽപന്നങ്ങളിൽ നമുക്കുണ്ടായിരുന്ന നേട്ടം മറ്റ് രാജ്യങ്ങളുടെ മുന്നിൽ അടിയറവ് വെച്ചത് സ്വോഭാവികം മാത്രം. 2014-നു മുമ്പ് ഇന്ത്യക്ക് ഫാർമസ്യൂട്ടിക്കൽസ്, സ്‌പെയ്‌സ്, ഐ. ടി. - ഇവയിൽ ലോകോത്തര നിലവാരം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊരു ലോകോത്തര നിലവാരം ഒരു സെക്റ്ററിലും നമുക്ക് അവകാശപ്പെടാനില്ല. 'മെയ്ക്ക് ഇൻ ഇന്ത്യാ' എന്ന് പറഞ്ഞു കുറെ ആളുകളെ കളിപ്പിച്ചത് മാത്രമാണ് ഇന്ത്യയുടെ ഭരണവർഗത്തിന് ഈ കാലയളവിൽ പറയാനുള്ളത്. 'മെയ്ക്ക് ഇൻ ഇന്ത്യാ' ഇനി 'അസ്സെംബ്‌ളിങ് ഇൻ ഇന്ത്യാ' ആയി വഴിമാറുന്നൂ എന്ന് ചിലരൊക്കെ പറയുന്നൂ. അതും ശരിയാകുമെന്ന് തോന്നുന്നില്ല. കാരണം അത്ര ശോചനീയമാണ് ഇന്ത്യയുടെ ഭരണ വ്യവസ്ഥിതിയും, ഇൻഫ്രാസ്ട്രക്ച്ചർ രംഗത്തെ അപര്യാപ്തതകളും.
ചൈന ഇരുമ്പുമറക്കുള്ളിൽ ആയതുകൊണ്ട് ചൈനയുടെ യഥാർത്ഥ ശക്തി ലോകരാജ്യങ്ങൾക്ക് അറിയാൻ വയ്യാ. പക്ഷെ അമേരിക്കൻ ടെലിവിഷൻ സീരിയലുകൾ ഒക്കെ നൽകുന്ന സൂചനകൾ അനുസരിച്ചാണെങ്കിൽ, ചൈന ഒരു 'സൂപ്പർ പവർ' സ്റ്റാറ്റസിനോട് അടുക്കുകയാണ്. ചൈനയുമായി വ്യാപാര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കയുടെ തർച്ചയുടെ തുടക്കം അമേരിക്കക്കാർ തന്നെ ടെലിവിഷൻ സീരിയലുകളിലൂടെ പ്രവചിച്ചുട്ടുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഒരു സാമ്പത്തിക ശക്തി എന്ന നിലയിലും, സൈനിക ശക്തി എന്ന നിലയിലും അമേരിക്കയുടെ തകർച്ചയുടെ തുടക്കം അമേരിക്കക്കാർ തന്നെ നേരത്തേ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
അമേരിക്കൻ ടെലിവിഷൻ സീരിയലായ 'ബോസ്റ്റൺ ലീഗലിൽ' അവരുടെ സ്ഥാപനത്തിന് സാമ്പത്തിക ബാധ്യത വന്നപ്പോൾ ചൈനക്കാർ അവരുടെ സ്ഥാപനം ഏറ്റെടുക്കുന്നത് കാണിക്കുന്നുണ്ട്. അതേപോലെ കൗണ്ടർ ടെററിസത്തെ കുറിച്ചുള്ള അമേരിക്കൻ സീരിയലായ '24'- ൽ, സീരിയലിന്റ്റെ നായകനായ ജാക്ക് ബവ്വറിനെ ചൈനാക്കാർ കടത്തിക്കൊണ്ട് പോവുന്നത് കാണിക്കുന്നുണ്ട്. അതേ ടെലിവിഷൻ സീരിയലിൽ തന്നെ അമേരിക്കൻ സ്റ്റെയിറ്റുമായി കലഹിക്കുമ്പോൾ ഒരാൾ ചൈനയിൽ അഭയം തേടാൻ പോവുന്നത് കാണിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഇപ്പോൾ അമേരിക്കയുടെ ശത്രു റഷ്യയല്ല; ചൈനയാണെന്നു സാരം. അങ്ങനെ അമേരിക്ക പോലും ഭയപ്പെടുന്ന ഒരു രാജ്യമായി മാറിക്കഴിഞ്ഞു ചൈന ഇന്ന്.
യഥാർഥ വസ്തുതതകൾ ടെലിവിഷൻ സീരിയലുകളിലോ, സിനിമകളിലോ കാണിക്കുന്നതല്ലെന്ന് പറഞ്ഞാൽ പോലും ചൈനീസ് സമ്പദ് വ്യവസ്ഥിതിയുടെ ശക്തിയും, ചൈനീസ്ഇൻഫ്രാസ്ട്രക്ച്ചറിന്റ്റെ മേന്മയും ഇന്ന് ലോകം അംഗീകരിച്ചേ മതിയാകൂ. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് ചൈനയായിരിക്കും അടുത്ത 'സൂപ്പർ പവർ'എന്ന് ഡേറ്റകളുടെ അടിസ്ഥാനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.
നമ്മുടെ ഉൽപ്പാദന മേഖലയും, ഇൻഫ്രാസ്ട്രക്ച്ചറും കരുത്താർജിക്കാതെ ചൈനയോട് മുട്ടാൻ നമുക്ക് പരിമിതികളുണ്ടെന്നുള്ള യാഥാർഥ്യം എത്ര വലിയ രാജ്യസ്‌നേഹി ആണെങ്കിലും അംഗീകരിച്ചേ മതിയാകൂ. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി നമ്മുടെ ഉൽപ്പാദന മേഖലയും, തൊഴിൽ മേഖലയും പിന്നോട്ടാണ്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പറഞ്ഞു ആദ്യം നമ്മുടെ സർക്കാർ ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പിന്നീട് 'അസംബ്ലിങ് ഇൻ ഇന്ത്യ' ആയി മാറി. അതും വലിയ ഗുണമൊന്നും ചെയ്തില്ലാ. സ്വന്തമായി ഉൽപ്പാദന രംഗത്ത് വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്. 'എക്‌സലൻസിന്' പ്രാധാന്യം കൊടുക്കുന്ന ഒരു രീതി ഇന്ത്യൻ സമൂഹത്തിന് ഇന്നും ഇല്ലാ. ആരെങ്കിലും സ്വന്തം കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടാൽ അയാളെ എങ്ങനെയെങ്കിലും ഒതുക്കണമെന്നാണ് നമ്മുടെ മിക്ക സ്ഥാപനങ്ങളിലുള്ളവരുടേയും ചിന്ത. അതുകൊണ്ടു തന്നെ മഹത്തായ സൃഷ്ടികളോ, മഹത്തായ സംരഭങ്ങളോ ഇന്ത്യയിൽ നിന്ന് വരുന്നില്ല.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്‌ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്‌സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഐ.ടി., ഫാർമസ്യൂട്ടിക്കൽസ് - ഈ രംഗത്തൊക്കെ നമ്മൾ ലോകോത്തര നിലവാരം കൈവരിച്ചതായിരുന്നു. പക്ഷെ അത് നമുക്ക് നിലനിർത്താൻ ആയില്ലാ. ചുരുക്കം പറഞ്ഞാൽ ഉൽപ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ ഹിന്ദിയിൽ 'കുത്തേ', 'കമീനേ' എന്നൊക്കെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമില്ലെന്നു സാരം
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ
ജോലിയുമായി ഒരു ബന്ധവുമില്ല.)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍