കിംസ് നജീബിനും കൂട്ടാളികൾക്കുമെതിരെ വായ്പാ തട്ടിപ്പ് കേസ് വന്നപ്പോൾ സ്ഥാനചലനം വന്നത് മൂന്നു ഡി വൈ എസ് പിമാർക്ക്; സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ കൂടി പ്രതിയായതിനാൽ റിപ്പോർട്ട് നൽകാതെ റിസർവ് ബാങ്കിന്റെ കള്ളക്കളി; വായ്പാ തട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ചും; 38 കോടിയുടെതട്ടിപ്പ് കേസിന് അകാല ചരമം സംഭവിക്കുമോ എന്ന ആധിയിൽ പ്രവാസി മലയാളി; കോട്ടയം കിംസിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ
എം മനോജ് കുമാർ
കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ. കിംസിന്റെ സാരഥികളായ ഇ.എം.നജീബിനും മറ്റു ഡയറക്ടർമാർക്കും എതിരെ വഞ്ചനാക്കുറ്റത്തിന് ജൂബി ദേവസ്യ നൽകിയ കേസിൽ അന്വേഷണം തുടങ്ങിയതിനു ശേഷം മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് മാറ്റുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ വന്നപ്പോൾ മൂന്നു ഡിവൈഎസ്പിമാരെയാണ് ഈ കേസിൽ മാറ്റിയത്.
കഴിഞ്ഞ ജനുവരിയിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്പിയെ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതലയേറ്റ ഡിവൈ.എസ്പിയെ കഴിഞ്ഞ 15-നു വീണ്ടും സ്ഥലംമാറ്റി. കിംസിൽ വായ്പാ തട്ടിപ്പ് നടന്നതായി കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഡിവൈഎസ്പിമാരെ മാറ്റുന്നത് എന്നത് പ്രസക്തമാണ്. ഉദ്യോഗസ്ഥർ തുടർച്ചയായി സ്ഥലം മാറ്റപ്പെടുന്നതിന് പിന്നിൽ കിംസ് ഗ്രൂപ്പിന് ഉന്നതതലത്തിലുള്ള ബന്ധവും സ്വാധീനവുമാണെന്നാണ് ആരോപണം. കേസ് മുന്നോട്ടു പോകണമെങ്കിൽ റിസർവ് ബാങ്ക് റിപ്പോർട്ട് കൂടി വേണം. പക്ഷെ റിസർവ് ബാങ്കും ഈ കേസിൽ ഒത്തുകളിക്കുകയാണെന്ന സൂചനകൾ ശക്തമാണ്.
റിസർവ് ബാങ്ക് റീജിയണൽ ഡയരക്ടർ ആയിരുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും കേസിൽ പ്രതിയാണ്. അതുകൊണ്ട് തന്നെയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് ലഭ്യമാക്കാതെ റിസർവ് ബാങ്കും കള്ളക്കളി തുടരുന്നത്. കേസിൽ അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിന് റിസർവ് ബാങ്ക് റിപ്പോർട്ട് വേണം. വായ്പാ തട്ടിപ്പ് കേസ് ആയതിനാലും വൻ തുകയുടെ ലോണുമായതിനാലുമാണ് പൊലീസ് റിസർവ് ബാങ്ക് റിപ്പോർട്ട് കാക്കുന്നത്. വായ്പത്തുക വഴിമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും റിസർവ് ബാങ്ക് നിയമപ്രകാരം കുറ്റകരമാണ്. കോട്ടയം കിംസിനു വേണ്ടി എടുത്ത ലോൺ ഇ.എം.നജീബിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ പരാതി. പരാതി വന്നപ്പോൾ റിസർവ് ബാങ്ക് തിരുവനന്തപുരം ഓഫീസ് അന്വേഷണം നടത്തിയിരുന്നു.
റിസർവ് ബാങ്കിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കുറ്റകൃത്യത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അതിനാൽ ഇതു സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് റിസർവ് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും രേഖകൾ തരാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന്, ഇതു കോടതിയിൽ ഹാജരാക്കാൻ റിസർവ് ബാങ്കിന്റെ ബാങ്കിങ് സൂപ്പർവിഷൻ ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർക്കു നിർദ്ദേശം നൽകണമെന്നാശ്യപ്പെട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടും വായ്പത്തുക ചെലവഴിച്ചതു സംബന്ധിച്ച് കിംസ് മാനേജ്മെന്റ് സൗത്ത് ഇന്ത്യൻ ബാങ്കിൽ സമർപ്പിച്ച ഇൻവോയിസ് പർച്ചേസ് ബില്ലുകളും പരിശോധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
കിംസിലെ ഡയറക്ടറായ ജൂബി ദേവസ്യ നൽകിയ പരാതി പ്രകാരമുള്ള 38 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നുവെന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ ശക്തമായ നടപടികളുമായി നീങ്ങുമ്പോൾ ഉദ്യോഗസ്ഥന് സ്ഥാന ചലനം വരും. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുകയും ചെയ്യും. സർക്കാർ തലത്തിൽ വരുന്ന ഒത്താശകൾ തന്നെയാണ് പ്രവാസി വ്യവസായിയുടെ പരാതിക്കും കേസിനും വിഘാതമായി വരുന്നത്. തുടർ നടപടികൾ വരാതിരിക്കാൻ ശക്തമായ സ്വാധീനമാണ് കേസിന് പിന്നിൽ പ്രവർത്തിക്കുന്നത്. കേസ് റദ്ദാക്കാൻ നജീബും മറ്റു പ്രതികളും ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. കേസിലെ പ്രതിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായിരുന്ന ഏഴാം പ്രതി സലിം ഗംഗാധരനെയും എട്ടാം പ്രതിയും ബാങ്ക് സിഇഒയുമായ വി.ജി. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതു മാത്രമാണ് ഹൈക്കോടതി തടഞ്ഞത്.
38 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും കോട്ടയം കിംസിനുവേണ്ടി എടുത്ത ശേഷം ഈ തുക അതേപടി ആശുപത്രി ഡയറക്ടർമാരായ നജീബും കൂട്ടരും സ്വന്തം സ്ഥാപനങ്ങളിലേക്ക് വകമാറ്റി. 130 കിടക്കകളുള്ള ഏഴു നിലക്കെട്ടിടം പണിയാനെന്ന പേരിലാണ് വായ്പ എടുത്തത്. ഈ തുക പക്ഷെ കോട്ടയം കിംസിലേക്ക് വന്നില്ല. വായ്പയെടുത്ത തുക മുഴുവനും കിംസ് ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റിയെന്നാണു ജൂബി ദേവസ്യ പരാതി നൽകിയത്. നിലവിലുണ്ടായിരുന്ന അഞ്ചുനിലക്കെട്ടിടത്തിൽ കൂടുതലായി ഒരു നിർമ്മാണവും നടത്താതെയാണ് വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് മുഴുവൻ തുകയും കൈമാറിയത്. ഇതിനാലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും കേസിൽ പ്രതിയായത്. ഈ കൃത്രിമം കണ്ടുപിടിച്ചതോടെയാണ് ആശുപത്രിക്ക് തുടക്കമിട്ട ഡയറക്ടറും ഉടമയുമായ ജൂബി ദേവസ്യയും കിംസിന്റെ നജീബും മറ്റു ഡയരക്ടർമാരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നതും. ഇത് പിന്നെ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.
2014 മാർച്ച് മുതൽ 2016 ജനുവരി വരെയുള്ള കാലയളവിലാണ് വായ്പത്തുക വിതരണം ചെയ്തത്. പണം വിനിയോഗിക്കുന്നത് എങ്ങനെയെന്ന് ഇതിനിടെ ബാങ്കിന്റെ ഭാഗത്തുനിന്നു പരിശോധനയുണ്ടായില്ല. വായ്പത്തുക പ്രതികളുടെ സഹോദര സ്ഥാപനങ്ങളിലേക്കു വകമാറ്റിയതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എസ്പി. സാബു മാത്യു തന്നെ റിപ്പോർട്ട് നൽകിയിരുന്നു. പക്ഷെ കേസ് അസ്വാഭാവിക രീതിയിൽ മന്ദീഭവിച്ച് കിടക്കുകയാണ്. അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്.
രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് ഇവർ പദ്ധതി മുന്നോട്ടു നീക്കിയത്.
കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല എന്നാണ് ജൂബി മറുനാടനോട് പറഞ്ഞത്. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു.
നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ മനസിലാക്കിയാണ് ജൂബി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ടു ജൂബി നൽകിയിരിക്കുന്നത്. . 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചതിനാണ് ബാങ്ക് ചെയർമാൻ കൂടി പ്രതിയായി മാറിയത്.
130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 38 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതില്ല. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രതിപ്പട്ടികയിലുള്ള സലിം ഗംഗാധരൻ റിസർവ് ബാങ്കിന്റെ റീജനൽ ഡയറക്ടറായിരുന്നു. കിഫ്ബിയുടെ ഓംബുഡ്സ്മാനായി നിയമനം ലഭിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സ്വാധീനം നിമിത്തമാണ് അന്വേഷണ സംബന്ധമായ രേഖകൾ ലഭ്യമാകാതിരിക്കുകയും നടപടികൾ മുന്നോട്ടു പോകാതിരിക്കുകയും ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂബി ദേവസ്യ. സിബിഐ. അന്വേഷണമാണ് കേസിൽ അഭികാമ്യം എന്ന് കരുതി അതിനുള്ള നീക്കങ്ങളിലാണ് ജൂബി ദേവസ്യ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്