ജോളിയുമായി വഴിവിട്ട ബന്ധമുള്ള പുരോഹിതരെ പൊലീസ് വെറുതെ വിട്ടു; ഒരു മണിക്കൂർ ചോദ്യം ചെയ്തുവിട്ട വൈദികനെതിരെ തുടർ അന്വേഷണം ഉണ്ടായില്ല; രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികനെതിരെയും നടപടിയില്ല; എൻഐടിയിലെ ബ്യൂട്ടിപാർലറും ഫ്ളാറ്റും കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളിലും അന്വേഷണമില്ല; കൂടത്തായി സെക്സ് റാക്കറ്റ് ബന്ധവും പൊലീസ് 'മുക്കി'യതായി ആരോപണം
എം മാധവദാസ്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ, മുഖ്യപ്രതി ജോളിയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ചുള്ള അന്വേഷണവും പൊലീസ് മുക്കി. വൈദികർ ഉൾപ്പെടുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷണം നടത്താത്തതിനുപിന്നിൽ വൻ അട്ടിമറി നടന്നതായി ആരോപിച്ച് കേസിലെ പരാതിക്കാർ രംഗത്തെത്തി. ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആദ്യ ഘട്ടത്തിൽ അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ചിലമതനേതാക്കളുടെ ഇടപെടൽമൂലം അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം.
ജോളിയുടെ ആദ്യഭർത്താവിലെ മക്കളുടെ ഇടവക മാറുന്നതിനുള്ള കത്ത് സംഘടിപ്പിച്ച് നൽകിയ വൈദികൻ , രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികൻ , മക്കൾ പഠിച്ച സ്കൂളിലെ ചിലർ എന്നിവർക്കെതിരെയാണ് ജോളി മൊഴി നൽകിയിരുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയിൽ സമർപ്പിക്കുന്ന ഹരജിയിൽ ഈ വിഷയവും ഉൾപ്പെടുത്തിയതായാണ് വിവരം. സെക്സ് റാക്കറ്റിലൂടെ ജോളി അനർഹമായ പലതും നേടിയതായും കൊലപാതക വിവരം മൂടിവയ്ക്കാൻ ഉപയോഗപ്പെടുത്തിയതായും തെളിവുകൾ സഹിതം ബന്ധുക്കൾ ശേഖരിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഇക്കാര്യങ്ങൾകൂടി ഹരജിയിൽ ഉൾപ്പെടുത്തണമെന്ന് ബന്ധുക്കൾക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ജോളിയുമായി വഴിവിട്ട ബന്ധമുള്ളവരെ ചില പുരോഹിതരെയടക്കം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പിന്നീട് ഈ അന്വേഷണം അവസാനിപ്പിച്ചു. കൊലപാതക പരമ്പരയുമായി ബന്ധമില്ലാത്ത കാര്യമായതിനാലാണ് സെക്സ് റാക്കറ്റിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാത്തതെന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം വൻ ഇടപാടിലൂടെ കേസ് ഒതുക്കി തീർത്തെ ആരോപണമാണിപ്പോൾ ഉയരുന്നത്.
ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കൂടത്തായിയിലെ പുരോഹിതനടക്കമുള്ളവരെ പൊലീസ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ വടകരയിൽ വിളിച്ചുവരുത്തിയിരുന്നു. ജോളിയുടെ മൊഴിയെ തുടർന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാമെന്ന നിബന്ധനയോടെ വിട്ടയക്കുകയായിരുന്നെന്ന് ചോദ്യംചെയ്യലിന് സാക്ഷികളായ ബന്ധുക്കൾ പറയുന്നു. ഇയാളും ജോളിയുമായി അടുത്ത ബന്ധമായിരുന്നുള്ളതെന്ന് അന്വേഷണസംഘത്തിന് തെളിവുകളും ലഭിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ സമൂഹത്തിലെ പല പ്രമുഖർക്കും ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനെതിരേ താമരശേരിയിലെ ചില മതനേതാക്കളുടെ ശക്തമായ ഇടപെടൽ പൊലീസിനുമേലുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.കൂടത്തായിയിലെ വൈദികനെ മുൻ റൂറൽ എസ്പി ചോദ്യം ചെയ്തതിന്റെ തെളിവുകൾ പരാതിക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ഡിവൈഎസ്പിയാണ് ഇദ്ദേഹത്തെ കൂടത്തായിയിൽനിന്ന് അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയതത്രേ.പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥന്റെ നിർദേശപ്രകാരം സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർത്തിവച്ചുവെന്നാണ് ആരോപണം.
അതേസമയം ജോളിയുമായി അടുത്ത ബന്ധമുള്ള എൻഐടി പരിസരത്തേതടക്കം ചിലരെകുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ വിവരങ്ങൾ പ്രകാരം പലരേയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇതേകുറിച്ച് യാതൊരു പരാമർശവുമില്ല. അതേസമയം കൂടത്തായ് കേസിൽ ജോളിയുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമാക്കാൻ ഇക്കാര്യം കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കി. ഇക്കാര്യം ഒഴിവാക്കിയത് അട്ടിമറിയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ. എൻഐടിയിലെ ബ്യൂട്ടിപാർലറും ഫ്ളാറ്റും കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിൽ ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗവും ഇതേ കുറിച്ച് ആദ്യഘട്ടത്തിൽ അന്വേഷിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് തുടരന്വേഷണം നിലച്ചതായാണ് ആരോപണം.
കുറ്റപത്രം മാറ്റിഎഴുതിയതായും വിവാദം
രാജ്യത്തിനകത്തും പുറത്തും വരെ സംസ്ഥാന പൊലീസിന്റെ യശസുയർത്തിയ കൂടത്തായ് കൊലപാതക പരമ്പരയിലെ കേസന്വേഷണത്തിൽ വൻഅട്ടിമറി നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.പത്തോളം പേരെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയും , പ്രതികളാകേണ്ടവരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയും, വൻ അട്ടിമറി നടന്നതായാണ്ചില ബന്ധുക്കളുടെ ആരോപണം . പൊന്നമറ്റം ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ഷാജുവിന്റെ പിതാവ് സക്കറിയയെയും, ഒന്നര വയസുകാരി ആൽഫൈനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പൊന്നാമറ്റം ഷാജുവിനെയും ആദ്യം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിത് ഒഴിവാക്കാൻ കുറ്റപത്രം മാറ്റിയെഴുതിയെന്ന ഞെട്ടിക്കുന്ന വിവരവും ഇതിനിടെ പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്നാണ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ട അവസാന തിയതിക്കു തൊട്ടുമുൻപായി ആറുപേജ് മാറ്റിയെഴുതിയത്. ഇതിന്റെ കൃത്യമായ വിവരങ്ങളടക്കം രേഖകൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.
ജോളി ജോസഫിന് വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചുവെന്ന് റവന്യൂ വകുപ്പും പൊലീസും കണ്ടെത്തിയ തഹസിൽദാർ ജയശ്രീ വാര്യരെ പോലും ഇതുവരേയും പ്രതിചേർത്തിട്ടില്ല. കൂടാതെ, പൊലീസിന്റെ കണ്ടെത്തലുകളനുസരിച്ച് പ്രതികളാവേണ്ട പത്തോളംപേരെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് രേഖകളുടെ പിൻബലത്തിൽ കോടതിയെ ധരിപ്പിക്കാനാണ് ബന്ധുക്കളുടെ നീക്കം. നിർബന്ധമായും പ്രതികളാവേണ്ട ഇവരെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തുവെന്നല്ലാതെ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇത്തരത്തിൽ പലരേയും അവസാനവട്ടം ഒഴിവാക്കാൻ വൻ ഇടപാട് നടന്നതായാണ് അവർ സംശയിക്കുന്നത്. സിലി വധകേസിൽ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് പൊന്നാമറ്റം സക്കറിയാസ് എന്നിവരെ ആദ്യം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവരെ പ്രതിയാക്കിയാൽ ബന്ധുക്കളായ ചില സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ 'ഉപദേശി'ച്ചതിനെതുടർന്നാണത്രെ ഇരുവരെയും അവസാന റൗണ്ടിൽ സാക്ഷികളാക്കിയത്. സ്ഥലം മാറ്റപ്പെട്ടിട്ടും ഒരു ഉന്നത ഉദ്യോഗസ്ഥൻ കൂടത്തായി കേസിലെ മുഴുവൻ കുറ്റപത്രവും സമർപ്പിക്കുന്നതുവരെ പ്രധാനചുമതലയിൽ തുടർന്നതിനുപിന്നിലും അട്ടിമറിയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കേരള പൊലീസിലെ മികവുതെളിയിച്ച ഓഫീസർമാർ അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന പലതെളിവുകളും ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെതുടർന്ന് അപ്രസക്തമായ വിവരവും പുറത്തുവന്നു. രേഖകൾ ഇദ്ദേഹം നേരിട്ട് കണ്ടതിനുശേഷമാണ് വിവിധ കാരണങ്ങൾ പറഞ്ഞ്, പ്രതികളാവേണ്ട ചിലരെ ഒഴിവാക്കിയെടുത്തതത്രെ.
കേസിന്റെ ആദ്യഘട്ടം പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നെങ്കിലും പിന്നീട് കേസൊതുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സാക്ഷികളിൽ ചിലർതന്നെ ആരോപിക്കുന്നു. ജോളി ജോസഫ് ഉൾപ്പെടെ കേസിൽ മൂന്നുപേരെ മാത്രമായിരുന്നു പ്രതിചേർത്തത്. മറ്റുള്ളവരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥർ മുതൽ കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ബന്ധുക്കൾക്ക് വരെ കൊലപാതക പരമ്പരയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്ന് സാക്ഷികളിലെ പ്രമുഖർ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.ഇത് സംബന്ധിച്ച് നേരത്തെ കേസിൽ പ്രാഥമികാന്വേഷണം നടത്തിയ സംഘം നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചു പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
ജോളിയുടെ കട്ടപ്പനയിലെ വീട്ടിലെത്തി അന്വേഷിക്കുന്നതിന് മുമ്പ് തന്നെ ബന്ധുക്കൾക്കുള്ള പങ്ക് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കട്ടപ്പനിയിലെത്തിയ അന്വേഷണസംഘം പിന്നീട് ഇവരെ പ്രതിചേർക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. കട്ടപ്പനയിൽ വച്ച് രഹസ്യ ചർച്ച നടത്തുകയും കേസിൽ നിന്നൊഴിവാക്കുന്നതിന് ചില ഇടപാടുകൾ നടന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.തിടുക്കത്തിൽ ഏലം വിറ്റതടക്കം തെളിവുകൾ ബന്ധുക്കൾ ശേഖരിച്ചിട്ടുണ്ട്.അന്വേഷണസംഘത്തിലെ ചിലർക്ക് ഇതിനോട് എതിർപ്പുണ്ടായെങ്കിലും മേലുദ്യോഗസ്ഥരെ എതിർക്കാൻ ഇവർക്ക് സാധിച്ചില്ല.കല്ലറകൾ തുറന്ന് ശേഖരിച്ച കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക് അയക്കാത്തതും കേസ് അട്ടിമറിക്കാനാണെന്ന് ബന്ധുക്കൾ സംശയിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്