ഭാരമുള്ള ട്രക്കുകൾ ഓടിച്ച് റോഡുകളുടെ ഉറപ്പ് പരീക്ഷിച്ച് സൈന്യം; കിഴക്കൻ ലഡാക്കിലെ റോഡ് പണിക്ക് വേഗം കൂട്ടാൻ കൂടുതലായി സൈന്യം എത്തിച്ചത് 1700 തൊഴിലാളികളെ; അതിവേഗ സൈനിക നീക്കത്തിന് റോഡുകളിലെ അറ്റകുറ്റ പണികൾ അതിവേഗം; അതിർത്തിയിലെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ചൈനീസ് ആവശ്യം തള്ളി ഇന്ത്യ; ഇന്ത്യൻ സൈനികരെ ചൈനക്കാർ ആക്രമിച്ചത് ആണികൾ തറച്ച കമ്പുകൾ ഉപയോഗിച്ച്; തെളിവ് പുറത്തു വിട്ട് സൈന്യം; ചൈനീസ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അതിർത്തി തർക്കത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചതോടെ കിഴക്കൻ ലഡാക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യ കരസേന കൂടുതൽ ശക്തമാക്കി. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള പണികൾക്ക് വേഗം കൂട്ടാൻ ഝാർഖണ്ഡിൽ നിന്ന് 1700 തൊഴിലാളികളെകൂടി സൈന്യം എത്തിച്ചു. അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടാവുകയാണെങ്കിൽ അതിവേഗം സൈനിക നീക്കം നടത്താനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ കിഴക്കൻ ലഡാക്കിൽ നടക്കുന്നത്.
അതിർത്തിയിലെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഇതു തള്ളിയാണ് യുദ്ധകാലടിസ്ഥാനത്തിൽ നിർമ്മാണം ഇന്ത്യൻസൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിർത്തിയിൽ എത്തിച്ചിച്ചിരിക്കുന്നത്. അതിർത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികളാണ് സൈന്യം ഇപ്പോൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഭാരമുള്ള ട്രക്കുകൾ ഓടിച്ച് റോഡുകളുടെ ഉറപ്പ് സൈന്യം കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കുകൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ എത്തിക്കുന്നതിനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
1997ൽ ഇന്ത്യൻ സർക്കാർ അക്സായി ചിന്നുമായി ചേർന്ന അതിർത്തി മേഖലയിൽ റോഡ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമെടുത്തു. എന്നാൽ ശേഷം 2014 വരെയുള്ള കാലഘട്ടത്തിൽ നിശ്ചയിച്ചിരുന്ന നിർമ്മാണ പ്രവർത്തികളുടെ 5 ശതമാനം മാത്രമാണ് പൂർത്തീകരിക്കാനായത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 65 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും മോദി ഭരണകൂടത്തിന്റെ കീഴിൽ പൂർത്തിയാക്കി. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. കാരണം പർവത പ്രദേശങ്ങളിലൂടെ നിർമ്മിച്ച റോഡുകൾ സേന വിന്യസങ്ങൾക്ക് ഇന്ത്യയെ സഹായിക്കും. ഇതു ചൈനയുടെ അധിനിവേശ മോഹങ്ങൾക്ക് തടസ്സമാകും. ഈ റോഡുകളെ തകർക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സ്ഥാനം കൈയടക്കുക എന്നാതായിരുന്നു ലഡാക്കിൽ ഇപ്പോൾ നടത്തിയ കൈയേറ്റങ്ങളുടെ ഉദ്ദേശം.
അതിർത്തിയിലെ തൽസ്ഥിതി 15ന് വൈകിട്ടും രാത്രിയുമായി ലംഘിക്കാൻ ചൈനീസ് സൈന്യം ശ്രമം നടത്തിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ ഭാഗത്ത് മാത്രമാണ് ഇന്ത്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി. അതിനിടെ അതിർത്തിയിൽ ഇന്ത്യൻ സൈനികർക്കു നേരേ ചൈനീസ് പട്ടാളം നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ പുറത്തു വന്നു പട്രോളിങ്ങിനിടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായെന്നും കല്ലേറിലും കമ്പുകൾ കൊണ്ടുള്ള മർദനത്തിലുമാണ് സൈനികർ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനീസ് വാദം.
എന്നാൽ, ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ കരുതിക്കൂട്ടി ആണികൾ തറച്ച കമ്പുകൾ ചൈനീസ് പട്ടാളം കൈയിൽ കരുതിയിരുന്നെന്നു വ്യക്തമായി. ആക്രമണത്തിന് ഉപയോഗിച്ച നിരവധി ഇത്തരത്തിലുള്ള ആയുധങ്ങൾ ഗൽവാൻ താഴ് വരയിൽ നിന്നു ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. ഇതോടെ, ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം എന്ന ചൈനീസ് വാദം അവസാനിക്കുകയാണ്. അതിർത്തിയിലുണ്ടാകുന്ന വാക്കുതർക്കങ്ങൾ പലപ്പോഴും കല്ലേറിൽ കലാശിക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘട്ടനങ്ങളിൽ സേനകൾ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാൽ, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച കമ്പുകൾ ഉപയോഗിച്ച് കേണൽ സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വയർലസിൽ വിവരം ലഭിച്ചതോടെ ഇൻഫൻട്രി ബറ്റാലിയനിൽ നിന്നു കൂടുതൽ ഇന്ത്യൻ സൈനികർ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തുടർന്നു നടന്ന കൂട്ടസംഘർഷത്തിലാണ് ഇരുഭാഗങ്ങളിലേയും സൈനികർ കൊല്ലപ്പെട്ടത്. കൂടുതൽ സൈന്യത്തേയും ഇന്ത്യ ഈ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയ്ക്ക് പരസ്യ താക്കീത് നൽകുന്നത്. 'നമ്മുടെ ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുക്ക് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ പ്രകോപനമുണ്ടായാൽ, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഭാരതത്തിന് സാധിക്കും'. മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞത്.
അതിർത്തിയിൽ ഇനിയും ചൈന പ്രകോപനം തുടർന്നാൽ എന്തുംചെയ്യാനുള്ള അധികാരം സൈന്യത്തിനു കേന്ദ്രസർക്കാർ നൽകിയെന്ന് റിപ്പോർട്ടും ഉണ്ട്. ഇതിന്റെ ഭാഗമായി ചൈന അതിർത്തിയിലേക്ക് ആയുധ സന്നാഹങ്ങൾ എത്തിക്കാനും കേന്ദ്രസർക്കാർ അനുമതി നൽകി. ഇതേത്തുടർന്ന് ആയുധസംഭരണ ശാലകളിൽ നിന്നു ഇതിനുള്ള നീക്കം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യമന്ത്രി നിർമല സീതാരാമൻ, കരസേന മേധാവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍