വേദകാല ഘട്ടം മുതൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ വാസ്തുശാസ്ത്രം; കൃത്യമായ അളവുകളും കണക്കുകൂട്ടലുകളുമുള്ള വസ്തുശാസ്ത്രത്തെ ഉപേക്ഷിച്ച് ഫെങ് ഷുയിയെ പരിണയിക്കുന്നവർ ഒന്നറിയു; ഇതും സാംസ്കാരിക അധിനിവേശത്തിന്റെ ഭാഗമാണ്; മനസ്സുകളെ മയക്കി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം; ഫെങ് ഷുയിലൂടെ ചൈന ആഗ്രഹിക്കുന്നത് ഇന്ത്യൻ മനസ്സുകളെ അടിമകളാക്കുവാൻ; ചൈനീസ് ഉൽപന്നങ്ങൾ പോലെ ചൈനീസ് തന്ത്രങ്ങളും ബഹിഷ്കരിക്കണം
രവികുമാർ അമ്പാടി
'കിൽ ദി ഇന്ത്യൻ സേവ് ദി മാൻ'...1800 കളുടെ അവസാനത്തിൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉയർന്നു കേട്ട ഒരു മുദ്രാവാക്യമായിരുന്നു ഇത്. ഇവിടെ ഇന്ത്യൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റെഡ് ഇന്ത്യൻസിനെയാണെന്ന് പറഞ്ഞോട്ടെ. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ അവകാശികളായ റെഡ് ഇന്ത്യൻ വംശജരെ, വെള്ളക്കാരുടെ വഴിയിൽ കൊണ്ടുവരുവാൻ ഉദ്ദേശിച്ച് നിരവധി ബോർഡിങ് സ്കൂളുകൾ സ്ഥാപിച്ച ബ്രിഗേഡിയർ ജനറൽ റിച്ചാർഡ് ഹെന്റ്രി പ്രാറ്റിന്റേതായിരുന്നു ഈ മുദ്രാവാക്യം. അമേരിക്കയിൽ തങ്ങൾക്ക് ഭാവിയിൽ ഒരു കുഴപ്പവും ഇല്ലാതെ ആധിപത്യത്തിൽ തുടരാൻ വെള്ളക്കാർ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു തദ്ദേശവാസികളെ തങ്ങളുടെ വഴിയിൽ കൊണ്ടുവരിക എന്നത്.
ഈ ഇന്ത്യൻ ബോർഡിങ് സ്കൂളുകളിലേക്ക് റെഡ് ഇന്ത്യൻ കുട്ടികളെ കൊണ്ടുവന്നിരുന്നത് സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവുമൊക്കെ വാഗ്ദാനം ചെയ്തായിരുന്നു. ഇങ്ങനെ വരുന്ന കുട്ടികളിലെ അവരുടെ പരമ്പരാഗത പശ്ചാത്തലം ഇല്ലാതെയാക്കുകയായിരുന്നു ആദ്യപടി. ഇംഗ്ലീഷുകാരുടേതിന് സമാനമായ പേരുകളും സർനെയിം പോലും അവർക്ക് നൽകി. വസ്ത്രം, ഭക്ഷണം, ജീവിതരീതികൾ എല്ലാം ഇംഗ്ലീഷുകാരുടേതിന് സമാനമായതായിരുന്നു. അങ്ങനെ സാവധാനം അവരിലെ സ്വത്വബോധം ഇല്ലാതെയാക്കുക. അതായിരുന്നു അവരുടെ തന്ത്രം. വളരെ ചെറുപ്പം മുതൽക്കെ ലഭിക്കുന്ന പരിശീലനം അവരെ സ്വാഭാവികമായും അവരുടേതല്ലാത്ത ജീവിതശൈലിയിലേക്ക് നയിക്കും. സ്വന്തം സ്വത്വം മറന്ന ഒരു ജനതക്ക് പിന്നെ ഭരിക്കുന്നവരുടെ അടിമകളായി തുടരുക മാത്രമേ നിർവ്വാഹമുള്ളു.
ഇതിന് സമാനമായ ഒരു തന്ത്രമാണ് ഇപ്പോൾ ചൈന ഫെങ് ഷുയി എന്ന ചൈനീസ് വാസ്തുശാസ്ത്രത്തിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്നുപറഞ്ഞാൽ അഞ്ചിലധികം സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. വേദങ്ങളിലൂടെയും മറ്റും തലമുറകളായി പകർന്നു നൽകിയ അറിവുകളും, ആചാരങ്ങളും, ജീവിതശൈലിയും എല്ലാം ചേർന്നതാണ് നമ്മുടെ സംസ്കാരം. ഇതിന്റെ ഒരു ഭാഗം തന്നെയാണ് ഇന്ത്യൻ വാസ്തുശാസ്ത്രവും ഇന്ത്യൻ ജ്യോതിഷവുമെല്ലാം. അവയുടെ യുക്തിയോ യുക്തിരാഹിത്യമോ അല്ല ഇവിടെ ചർച്ചചെയ്യുവാൻ ആലോചിക്കുന്നത് എന്ന് എടുത്തു പറയട്ടെ. നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണ് ഇത് രണ്ടുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഈ സംസ്കാരത്തിന്റെ കാതൽ എന്നുപറഞ്ഞാൽ ആത്മീയത തന്നെയാണ്. ഈശ്വരൻ എന്നൊരു ശക്തിയിൽ വിശ്വസിക്കുകയും ആ ശക്തിയെ ചുറ്റിപ്പറ്റിയുണ്ടാക്കിയ ജീവിതക്രമങ്ങളും ജീവിതശൈലിയുമൊക്കെത്തന്നെയാണ് ഇന്ത്യൻ സംസ്കാരം. ജതിമത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യാക്കരുടേയും കുടുംബ ബന്ധങ്ങളെ നിലനിർത്തുന്നതും സാമൂഹിക ബന്ധങ്ങളെ നിർവ്വചിക്കുന്നതുമെല്ലാം ഈ സംസ്കാരമാണ്. അത് കൈമോശം വന്നാൽ എന്താകും സ്ഥിതിയെന്ന് ആലോചിച്ചിട്ടുണ്ടോ? സ്വന്തം സ്വത്വം നഷ്ടപ്പെട്ടാൽ പിന്നെ മനുഷ്യനില്ല, അടിമയേയുള്ളു. താൻ അധമനെന്നും മറ്റെയൾ ഉത്തമനെന്നും ഉള്ള ഒരുതരം മാനസിക അടിമത്തമായിരിക്കും പിന്നീട് നമ്മുടെ ഉള്ളിൽ വളർന്നു വരിക. ഉത്തമനെ എതിർക്കാൻ പോലുമാകാതെ, അവന്റെ ഇംഗീതത്തിനനുസരിച്ചുള്ള ജീവിതമായിരിക്കും പിന്നീട്. ഇത്തരത്തിൽ തനത് സംസ്കാരം ഇല്ലാതെയാക്കി മനുഷ്യരെ വരുതിയിലാക്കാമെന്ന് കാണിച്ചു തന്നത് പാശ്ചാത്യരാണ്. അമേരിക്കയിൽ മാത്രമല്ല, ആഫ്രിക്കയിലും അവർ ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. എന്നാൽ ഏഷ്യയിൽ ഇത് നടക്കാതെ പോയതിനു കാരണം ഇവിടെ ശക്തമായി നിലകൊണ്ട മതചിന്തകളിൽ ഊന്നിയുള്ള സംസ്കാരം കാരണമായിരുന്നു.
ഈ സത്യം മനസ്സിലാക്കിയാണ് തികച്ചും ഭൗതികവാദികൾ ആകേണ്ട, കമ്മ്യൂണിസത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രം ആത്മീയതയുടെ ഭാഗമായ ജ്യോതിഷവും വാസ്തുശാസ്ത്രവുമൊക്കെ ഉപയോഗിക്കുന്നത്. അടിസ്ഥാനപരമായി ഫെങ് ഷുയി എന്നത് വാസ്തുശാസ്ത്രം തന്നെയാണ്. കാറ്റ് ജലം എന്നാണ് ഫെങ് ഷുയി എന്ന വാക്കിന്റെ അർത്ഥം. നീരൊഴുക്കും വായു പ്രവാഹവും കണക്കാക്കി, നമ്മിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഉതകുന്ന മാർഗ്ഗങ്ങളാണ് ഇതിലും ഉപദേശിക്കുന്നത്. അതായത്, അയ്യായിരം വർഷത്തിൽ അധികം പഴക്കമുള്ള നമ്മുടെ വാസ്തുശാസ്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് മൂവായിരത്തി അഞ്ഞൂറ് വർഷത്തെ ചരിത്രം മാത്രമുള്ള ഈ ഫെങ് ഷുയി.
കോണുകൾ കണക്കാക്കി കൃത്യമായ അളവുകളോടെ കെട്ടിടം നിർമ്മിച്ചിരുന്ന തച്ചന്മാർ തെറ്റ് പറ്റാത്തവരായിരുന്നു. അവരുടെ അളവുകോലിലെ കണക്ക് പ്രക്രാരം ഉയർന്നുവന്ന വീടുകൾക്കും കൊട്ടാരങ്ങൾക്കും ക്ഷേത്രങ്ങൾക്കുമൊന്നും ഒരു കുഴപ്പവും സംഭവിച്ചില്ല. നൂറ്റാണ്ടുകൾ പിന്നിട്ട എത്രയോ നിർമ്മിതികൾ ഇപ്പഴും നമ്മുടെ നാട്ടിൽ തലയുയർത്തി നിൽക്കുന്നു, ഒരു മഹത്തായ ഭൂതകാലത്തിന്റെ ഒറ്റപ്പെട്ട ചിത്രങ്ങളായി! ഈ മഹത്തായ തച്ചുശാസ്ത്രം നിലനിൽക്കുമ്പോഴാണ് ഫെങ്ഷുയി എന്ന വിദേശ ശാസ്ത്രം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. വിദഗ്ദമായ മാർക്കറ്റിംഗിലൂടെ വിപണി പിടിച്ചടക്കാൻ അവർക്കായി എന്നത് സത്യം തന്നെയാണ്. എന്നാൽ, ആ ചതിക്കുഴിയിൽ വീണ നമ്മൾ അറിഞ്ഞില്ലെന്ന് മാത്രം, നമ്മൾ നമ്മുടെ തനത് സംസ്കാരത്തിൽ നിന്നും മെല്ലെമെല്ലെ അകന്നു പോവുകയായിരുന്നു എന്ന്.
ആദ്യമേ പറഞ്ഞു, ഇന്ത്യൻ സംസ്കാരം എന്നത് ആത്മീയതയിലൂന്നിയ, ഈശ്വരൻ എന്നൊരു സങ്കല്പത്തിനു ചുറ്റുമായി ഉരുത്തിരിഞ്ഞുവന്ന ഒന്നാണെന്ന്. ഒരുകാലത്ത്, കേരളത്തിലെ (മുഴുവൻ ഇന്ത്യയിലും കാര്യം വ്യത്യസ്തമല്ല, എന്നിരുന്നാലും ഇവിടെ കേരളത്തിന്റെ ചുറ്റുവട്ടത്തുനിന്ന് സംസാരിക്കാനാണ് എനിക്കിഷ്ടം) ഏതൊരു വീട്ടിലും പോയാൽ ഉമ്മറവാതിൽക്കൽ തന്നെ കാണാം കൃഷ്ണന്റേയോ ഗണപതിയുടേയോ ചിത്രം തൂങ്ങുന്നത്. കർത്താവിന്റെ തിരുരൂപവും വിശുദ്ധമെക്കയുടെ ചിത്രവുമാകാം ഇത്, ആ വീട്ടുകാരുടെ മതമനുസരിച്ച്. നമ്മുടെ ജീവിതം, അത് ഏത് മതത്തിൽ പെട്ടവരുടേതായാലും ഈശ്വര സങ്കല്പത്തോട് എത്രമാത്രം അടുത്തു നിൽക്കുന്നു എന്നതിന്റെ മകുടോദാഹരണമാണിത്. മാത്രമല്ല, ഏതൊരു കഷ്ടപ്പാടുകൾക്ക് നടുവിലും നമ്മളെ കാത്തുരക്ഷിച്ചുകൊണ്ടൊരാൾ വീടിനു പുറത്തുണ്ട് എന്ന വിശ്വാസത്തിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസം നമുക്ക് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ഈ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെച്ചുകൊണ്ടാണ് ലാഫിങ് ബുദ്ധയും വായ് തുറന്നിരിക്കുന്ന തവളയുമെല്ലാം നമുക്ക് പ്രിയങ്കരരായത്.
ലാഫിങ് ബുദ്ധ എന്നാണ് പേരെങ്കിലും, അതിന് ഗൗതമ ബുദ്ധനുമായി ഒരു സാമ്യവുമില്ല. ഇതുപോലെ കുടവയറും മറ്റുമായൊരു രൂപമൊന്നുമല്ല ബുദ്ധനെ കുറിച്ച് നമ്മുടെയെല്ലാം മനസ്സിലുള്ളത്. ബുദ്ധന്റെ വികലമായ അനുകരണവും, തവളയെപ്പോലുള്ള ജീവികളുമൊക്കെ ദർശനത്തിലൂടെ പോസിറ്റീവ് എനർജി പകരും എന്നു പറയുന്നതിലെ സാംഗത്യം ചോദ്യംചെയ്യുന്നില്ല, പക്ഷെ, ഒരു ഗണപതിയുടെ വിഗ്രഹമോ, തിരുരൂപമോ ഒക്കെ ഷോകേസിൽ ഇരിക്കുന്നത് കാണുമ്പോഴല്ലേ നമുക്ക് യഥാർത്ഥത്തിൽ ഉണർവ്വും ഉന്മേഷവും ഉണ്ടാവുക ? നമ്മുടെ സംസ്കാരവും അതുതന്നെയായിരുന്നില്ലെ? അതുപോലെ സായം സന്ധ്യയിൽ ദീപാരാധനക്ക് കാവിൽ നിന്നുയരുന്ന മണിനാദത്തിന്റെ ഇമ്പമുണ്ടോ ചൈനീസ് ചൈം എന്നുപറയുന്ന ഈ മണികൾക്ക്? പള്ളിയിലെ മണിനാദം ഉയർന്നു കേൾക്കുമ്പോൾ ഏതൊരു വിശ്വാസിയുടേയും ഹൃദയത്തിലുണരുന്ന വികരം ഉണ്ടാക്കുവാൻ ഇവയ്ക്കാവുമോ?
ഇതിനെല്ലാം ഇല്ല എന്നൊരു ഉത്തരമേയുള്ളു. പിന്നെയും ജനങ്ങൾ ഫെങ് ഷുയി എന്നു പറയുന്ന ഈ ചൈനീസ് വിദ്യക്ക് പുറകേ പോകുന്നതെന്തിനാണ്? അവിടെയാണ് ചൈനയുടെ മാർക്കറ്റിങ് പാടവം. ആകർഷണീയമായ ചട്ടക്കൂടുകളിൽ നൽകുന്ന പാഴായ സാങ്കേതികവിദ്യ വിൽക്കാൻ കഴിവുണ്ടെങ്കിലാണോ ആത്മീയതയിലൂന്നിയ ഒരു സംസ്കാരത്തിൽ, സൗന്ദര്യം ചാലിച്ച ആത്മീയത വിൽക്കാൻ ആകാത്തത്? നമ്മുടെ ധനാകർഷണ യന്ത്രത്തേക്കാൾ മേന്മയുണ്ടോ ധനം ആകർഷിക്കുന്ന കാര്യത്തിൽ ഈ തവളക്ക്? വീട്ടുമുറ്റത്തെ തുളസിയേക്കാൾ മഹത്വമുണ്ടോ കുപ്പിഗ്ലാസ്സിലെ വെള്ളത്തിൽ കുത്തിനിർത്തിയ പച്ചമുളയ്ക്ക്? ആലോചിക്കേണ്ട കാര്യമാണ്. ചൈനാക്കാരുടെ മാർക്കറ്റിങ് തന്ത്രത്തിൽ നമ്മൾ കുടുങ്ങിപ്പോയി. വിലകുറഞ്ഞ മൊബൈൽ ഫോണുകളെപ്പോലെ അവർ പ്രശ്നപരിഹാരത്തിന് നൽകിയ പ്രതിവിധികളും നമ്മൾ ഏറ്റെടുത്തു. പക്ഷെ ഇതുകൊണ്ട് ഗുണം ആർക്കാണ് ?
വ്യാപാരക്കെണികളിലൂടെ അദൃശ്യമായിട്ടായിരുന്നു ചൈന ഇതുവരെ ഇന്ത്യയുമായി യുദ്ധം ചെയ്തിരുന്നത്. ഇന്നിപ്പോൾ നേരിട്ടുള്ള യുദ്ധവും ആരംഭിക്കുവാൻ ഒരുങ്ങുന്നു. ഈ അവസരത്തിലെങ്കിലും ഈ ഫെങ്ഷുയിക്ക് പുറകിലെ ചതി തിരിച്ചറിയേണ്ടതുണ്ട്. അത്മീയതയെ നിരാകരിക്കുന്ന ഭരണകൂടമാണ് ചൈനയിലേത്. പല വിശുദ്ധ ഗ്രന്ഥങ്ങളും ചൈനീസ് രീതിക്കനുസരിച്ച് തിരുത്തി എഴുതാൻ വരെ തുനിഞ്ഞവർ. ഔദ്യോഗികമായി ആത്മീയതയെ പ്രോത്സാഹിപ്പിക്കാത്തവർ. അങ്ങനെയുള്ള ഒരു ഭരണകൂടം ഈ ഫെങ്ഷുയി എന്ന ആത്മീയതയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയെ മാത്രം എന്തിന് പ്രോത്സാഹിപ്പിക്കുന്നു? ഇവിടെയാണ് കിൽ ദി ഇന്ത്യൻ സേവ് ദി മാൻ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്.
ആത്മീയമായി അത്ര വളർച്ച നേടാത്ത റെഡ് ഇന്ത്യൻ വംശജർക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു പാശ്ചാത്യർ അവരെ വരുതിയിലാക്കിയത്. പിന്നീട് സ്വന്തം സ്വത്വം പോലും മറന്ന് പാശ്ചാത്യരുടെ വഴിയെ അവർ യാത്രയാവുകയും ചെയ്തു. എന്നാൽ റെഡ് ഇന്ത്യൻ വംശജരെ പോലെ ലോകത്തെ അറിയാത്തവരല്ല ഇന്ത്യാക്കാർ. മാത്രമല്ല ശക്തമായ ഒരു സംസ്കാരം ഒരു ജനതയെ തന്നെ യോജിപ്പിച്ച് നിർത്തുന്നു. ഇവിടെ ഇന്ത്യാക്കാരന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത്, അവന്റെ സ്വത്വബോധത്തെ തകർക്കണമെങ്കിൽ, അവനെ അവന്റെ പൈതൃകത്തിൽ നിന്നും അകറ്റണം. അതിന് പകരമായി ഒന്ന്, അതിനേക്കാൾ മനോഹരമായ ചട്ടക്കൂടിൽ നൽകിയാൽ മാത്രമേ അത് സാധിക്കൂ എന്നവർക്കറിയാം. അതുകൊണ്ട് തന്നെയാണ് മനോഹരങ്ങളായ വെങ്കലശില്പങ്ങളും മാർബിൾ പ്രതിമകളുമൊക്കെ ചേർത്ത് ഫെങ് ഷുയി എന്ന തന്ത്രം അവർ ഇന്ത്യയിൽ ഇറക്കിയത്.
ഇത് ആദ്യപടി മാത്രമാണ്. അവർ നമ്മുടെ വീടുകളിൽ വന്ന് വാഗ്ദാനങ്ങൾ നൽകിയിട്ടേയുള്ളു, ഹോസ്റ്റലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടില്ല. ആളുകളെ മെല്ലെമെല്ലെ ആകർഷിച്ച് ഹോസ്റ്റലുകളിൽ എത്തിക്കലായിരിക്കും അടുത്ത പടി. അതായത്, ഇനി ഇറങ്ങാൻ പോകുന്നത് ചൈനീസ് മന്ത്രതന്ത്രങ്ങളായിരിക്കും അതിന്റെ സൂചനകൾ കണ്ടു തുടങ്ങിക്കഴിഞ്ഞു. കാവിലെ പൂജാരി ജപിച്ചുതരുന്ന ചരടോ, ഉസ്താദ് നൽകുന്ന ഉറുക്കോ ഒക്കെ പകർന്നു തന്നിരുന്ന ധൈര്യം പകരാൻ ഇപ്പോൾ ചങ്ങലക്കെട്ടുകളുടെ രൂപത്തിലുള്ള ചരടുകളും ഇറങ്ങിക്കഴിഞ്ഞു. ഇങ്ങനെ സാവധാനം നമ്മളെ നമ്മുടെ സംസ്കാരത്തിൽ നിന്നും അകറ്റുക എന്നതാണ് നടക്കുന്നത്. നിർഭാഗ്യവശാൽ നമുക്കത് മനസ്സിലാകുന്നില്ല.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്നതുപോലെ ചൈനീസ് തന്ത്രങ്ങളും ബഹിഷ്കരിക്കണം. ഷോകേസിലേ തവളയെ മാറ്റി നമുക്ക് ഗണപതിയുടെ ചിത്രമോ തിരുരൂപമോ ഒക്കെ വയ്ക്കാം. അതൊക്കെ വച്ചുകൊണ്ടല്ലെ നമ്മുടെ അപ്പനപ്പൂപ്പന്മാർ നമ്മളെയൊക്കെ വളർത്തി ഈ നിലയിലെത്തിച്ചത്? അല്ലാതെ കുപ്പിപ്പാത്രത്തിലെ പച്ചവെള്ളത്തിൽ കുത്തിവച്ച് മുളങ്കമ്പുകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചിട്ടല്ലാല്ലൊ. മുറ്റത്തോ, ബാൽക്കണിയിലെ ചെടിച്ചട്ടിയിലോ ഒക്കെ നമുക്ക് തുളസിത്തൈകൾ നടാം. കുപ്പിപ്പിഞ്ഞാണത്തിലെ വള്ളിയിലകൾ ഷോകേസിൽ വയ്ക്കേണ്ട കാര്യമില്ല. കാരണം, നമ്മുടെ അപ്പനപ്പൂപ്പന്മാർ ചെയ്തിരുന്നത് അതായിരുന്നു.
ഫെങ് ഷുയി ഉദ്പന്നങ്ങളുടെ വിലയായി ചൈനയിലേക്ക് മാസാമാസം പോകുന്ന പണം മാത്രമല്ല, അവരുടെ സാംസ്കാരിക അധിനിവേശവും നമുക്ക് തടയണം. ചൈനീസ് ഉദ്പന്നങ്ങൾക്കൊപ്പം നമുക്ക് ഈ ഫെങ് ഷുയി പോലുള്ള ചൈനീസ് തന്ത്രങ്ങളേയും ബഹിഷ്കരിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്