അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ മെഡൽ നേടിയ സ്കൂൾ വിദ്യാർത്ഥി; എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക്; അഭിനയം തലയ്ക്ക് പിടിച്ചപ്പോൾ പഠനം ഉപേക്ഷിച്ച സിനിമയിലെ ബാക് ഡാൻസർ; ടിവി ഷോയിലൂടെ ബോളിവുഡിൽ താരമായി ചന്ദ്രനിൽ ഭൂമി വാങ്ങിയ സ്വപ്ന സഞ്ചാരി; അഞ്ചു കോടിയിൽ അധികം പ്രതിഫലം വാങ്ങിയ നടനുണ്ടായിരുന്നത് 59 കോടിയുടെ ആസ്തി; സാമ്പത്തിക പ്രശ്നങ്ങൾ വെറും കെട്ടുകഥ; സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിനെ നെടുകെ പിളർക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലവിധ കഥകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ ചതികളാണ് നടനെ മാനസികമായി തളർത്തിയതെന്ന വാദം സജീവമാണ്. ഇതിനിടെയാണ് സാമ്പത്തിക പ്രശ്നവും ലഹരിയും മാനസിക പ്രശ്നവുമെല്ലാം ചർച്ചകളിൽ എത്തിയത്. എന്നാൽ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികൾക്ക് വേണ്ടിയുള്ള ഒതുക്കൽ വാദത്തിനാണ് പ്രാമുഖ്യം കൂടുതൽ. പൊലീസും ഇത് അന്വേഷിക്കുന്നു. ഇതിനിടെയാണ് സുശാന്തിന്റെ സാമ്പത്തികം ഭദ്രമായിരുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. പ്രതിസന്ധികളോട് പടപൊരുതി കയറിയ അഭിനയ ജീവിതവും. അതുകൊണ്ട് തന്നെ മാനസിക സംഘർഷങ്ങൾ സുശാന്തിനെ തകർക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ബിഹാറിലെ പൂർണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തിൽ കുടുംബത്തോടൊപ്പം പട്നയിലേക്ക് മാറി. എഞ്ചിനീയറിങ് പഠനത്തിന് ഡൽഹിയിൽ എത്തിയതോടെ അഭിനയം തലയ്ക്ക് പിടിച്ചു. ഇതോടെ പാതിവഴിയിൽ പഠനം നിറുത്തി. സിനിമയിൽ ബാക്ക് ഡാൻസറായായിരുന്നു സുശാന്തിന്റെ തുടക്കം. വെറും 250 രൂപയായിരുന്നു അന്ന് ലഭിച്ചിരുന്ന പ്രതിഫലം. ആറ് പേർക്കൊപ്പം ഒരു ചെറിയ മുറിയിലാണദ്ദേഹം കഴിഞ്ഞിരുന്നത്. മോഡലിങും ചെയ്തു. കിസ് ദേശ് മെൻ ഹായ് മെരാ ദിൽ എന്ന ഷോയിൽ ടിവിയിൽ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യമായി അവസരം നൽകിയത്. തുടർന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു. ഇതോടെ അറിയപ്പെടുന്ന നടനായി. പിന്നെ ബോളിവുഡിലേക്കും.
2013 ൽ പുറത്തുവന്ന അഭിഷേക് കപൂറിന്റെ 'കായ് പോ ചെ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ഫിലം ഫെയർ നോമിനേഷൻ വരെ ലഭിച്ച പ്രകടനമായിരുന്നു അതിലേത്. പന്ത്രണ്ട് ചിത്രങ്ങൾ അഭിനയിച്ചതിൽ ക്രിക്കറ്റർ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അൺടോൾഡ് സ്റ്റോറി യിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഇതിനിടെയിൽ താരം സാമ്പത്തിക ഭദ്രത കൈവരിച്ചു. പലതരം ചർച്ചകൾക്കും ഇത് ഇട നൽകി. ചന്ദ്രനിലും ഭൂമി വാങ്ങിയ ബോളിവുഡ് നടനായിരുന്നു അദ്ദഹം. വളരെ ഉയരത്തിൽ സ്വപ്നം കണ്ട സുശാന്ത്.
നടന് 59 കോടിയുടെ ആസ്തിയുണ്ടായിരുന്നുവെന്നും സാമ്പത്തിക പ്രശ്നങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വാസ്തവിരുദ്ധമാണെന്നും ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഒരേയൊരു ഇന്ത്യൻ നടൻ. ചന്ദ്രനിലെ 'സീ ഓഫ് മസ്കോവി' എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് രജിസ്റ്റ്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കുക എന്നത് ഇപ്പോഴും വിവാദത്തിലാണ്. ഇത് ഏറെ ചർച്ചയുമായി. ഭൂമിക്കപ്പുറമുള്ള വസ്തുക്കളുടെ അവകാശം രാജ്യത്തിലോ വ്യക്തികളിലോ ഒതുങ്ങുന്നതല്ലെന്നതാണ് ഇതിന് കാരണം.
2018 ൽ ഇത് വലിയ ചർച്ചയായിരുന്നു. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ളാറ്റിൽ അദ്ദേഹം വില കൂടിയ ആഡംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു. ഭൗതിക ശാസ്ത്രത്തിൽ തൽപ്പരനായിരുന്ന സുശാന്ത് സ്കൂൾ കാലഘട്ടത്തിൽ അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ മെഡൽ നേടിയിരുന്നു. ഡൽഹി കോളജ് ഓഫ് എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കുകാരനായിരുന്നു അദ്ദേഹം. അത്ര മിടുക്കനായിരുന്നു പഠനത്തിൽ സുശാന്ത്. എന്നിട്ടും അഭിനയത്തിന് വേണ്ടി ജീവതം വഴി തിരിച്ചു വിട്ടു. അഭിനയമായിരുന്നു സുശാന്തിന് എല്ലാം.
മുംബൈയിലെ ആഡംബര പ്രദേശമായ പാലി ഹില്ലിൽ 20 കോടി രൂപയുടെ ഒരു ബംഗ്ളാവും സുശാന്ത് സ്വന്തമാക്കിയിരുന്നു. എം.സ് ധോണിയുടെ ബയോപികിന് ശേഷം ഒരു സിനിമയ്ക്ക് 5 മുതൽ 7 കോടി രൂപ വരെ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നു. ബാന്ദ്രയിലെ ആഡംബര ഫ്ളാറ്റിന് ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു സുശാന്ത് വാടക നൽകിയിരുന്നത്. ഡിസംബർ 2022 വരെയാണ് ഇവിടെ താമസിക്കാൻ സുശാന്ത് കരാർ ഏർപ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാൻസും നൽകി. സുശാന്തിനെക്കൂടാതെ നാല് ജോലിക്കാരും ഈ ഫ്ളാറ്റിൽ ഉണ്ടായിരുന്നു. അങ്ങനെ എല്ലാ തരത്തിലും സാമ്പത്തിക ഭദ്രതയുള്ള വ്യക്തി. അതുകൊണ്ട് തന്നെ പണമില്ലാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വാദം സുഹൃത്തുക്കൾ അംഗീകരിക്കുന്നില്ല.
സുശാന്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു. നടി കങ്കണാ റണാവത്തും സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയർസ്റ്റൈലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാത്തതും ചില പ്രൊജക്ടുകൾ മുടങ്ങിപ്പോയതും സുശാന്തിനെ വിഷാദത്തിലാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിലേക്ക് തന്നെയാണ് സുശാന്തിന്റെ സുഹൃത്തുക്കൾ ചർച്ചകളെ എത്തിക്കുന്നത്. സുശാന്തിന്റേതുകൊലപാതകമാണെന്ന് ബന്ധുക്കളും പറയുന്നു. എന്നാൽ ഇത് പൊലീസ് ഇതുവരെ സ്ഥിരീകരിക്കുന്നുമില്ല.
അതിനിടെ സുശാന്ത് സിങ്ങിന്റെ വസതിയിൽനിന്ന് അഞ്ചു ഡയറികൾ കണ്ടെടുത്തു. ഡയറികളുടെ വിശദമായ പരിശോധന നടത്താനിരക്കുന്നേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ചാബ്ര പൊലീസ് സ്റ്റേഷനിലെത്തി. ചാബ്രയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുശാന്ത് തന്നിൽതന്നെ ഒതുങ്ങിക്കൂടുന്ന ആളായിരുന്നെന്നും ആരോടും തന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചിരുന്നില്ലെന്നും മുകേഷ് ചാബ്ര മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയരംഗത്തെ ശത്രുതയെപ്പറ്റി തനിക്ക് അറിയില്ലെന്നും കരാർ ഒപ്പിട്ട സിനിമകൾ നഷ്ടപ്പെട്ടകാര്യം അറിയില്ലെന്നും ചാബ്ര പറഞ്ഞു.
ബോളിവുഡ് സിനിമാലോകത്തുനിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങൾ ശക്തമാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവരുടെ പേരിൽ കേസുമായി അഭിഭാഷകൻ സുധീർകുമാർ ഓജ രംഗത്തെത്തിയിട്ടുണ്ട്. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ, ഹിന്ദിസിനിമാ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കരൺ ജോഹറിനും സൽമാൻ ഖാനും നേരെ രൂക്ഷ വിമർശനങ്ങളുമുണ്ടായിരുന്നു.
സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരമാണ് ഇപ്പോൾ സുധീർകുമാർ ഓജ കേസ് നൽകിയിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരൺ ജോഹറും സൽമാൻ ഖാനും അടക്കമുള്ളവർ കാരണക്കാരായെന്ന് സുധീർ കുമാർ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീർ പറയുന്നു. മുസാഫർപുർ കോടതിയിലാണ് സുധീർകുമാർ ഓജ പരാതി നൽകിയിരിക്കുന്നത്.
Stories you may Like
- ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; മുതിർന്ന നേതാവ് ഡിഡി രജ്പുത് ബിജെപിയിൽ
- ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ ധനികൻ കമൽനാഥിന്റെ മകൻ
- 'നടൻ സുശാന്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കും'
- സുശാന്ത് ജീവനോടെയുണ്ട്; 'ലവ് യൂ ഭായ്...
- സുശാന്ത് സിങ് രാജ്പുതിന്റെ മരണം; പുതിയ തെളിവുകൾ പൊലീസ് പരിശോധിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്