യൂണിവേഴ്സിറ്റി കോളജ് എസ് എഫ് ഐ നേതാക്കളുൾപ്പെട്ട വധശ്രമക്കേസും പൊലീസാക്രമണക്കേസും; ജാമ്യമില്ലാ വകുപ്പിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് കുറ്റപത്രം; വധശ്രമക്കേസ് ഒതുക്കിയത് നിസാര വകുപ്പ് ചുമത്തി നരഹത്യയാക്കി; പ്രതികൾ ഇപ്പോഴും ഒളിവിലെന്ന് കന്റോൺമെന്റ് പൊലീസ്; പ്രതികൾ പൊലീസ് സ്റ്റേഷൻ മാർച്ചിലടക്കം മുൻനിരയിൽ; പ്രതികളെ ജൂലൈ 29ന് ഹാജരാക്കാൻ കോടതി ഉത്തരവ്
പി നാഗരാജ്
തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട വധശ്രമക്കേസിലും പൊലീസാക്രമണക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് നേരാംവണ്ണം അന്വേഷണം നടത്താതെയും അസ്സൽ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെയും കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ തലോടിയുള്ള കുറ്റപത്രം കന്റോൺമെന്റ് സമർപ്പിച്ചത്.
ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ പൊലീസിന്റെ കണ്ണിന് മുന്നിൽ സിറ്റിയിൽ വിലസിയിട്ടും സ്റ്റേഷന് മുന്നിലെത്തിയിട്ടും ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാക്കളും പ്രവർത്തകരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച്പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച യഥാർത്ഥ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെ പ്രതികൾ കൃത്യത്തിന് ശേഷം ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാനിടയായിട്ടില്ലെന്ന് കാട്ടി തലോടൽ കുറ്റപത്രം സമർപ്പിച്ചുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാൻ മജിസ്ട്രേട്ട് എ. അനീസ കന്റോൺമെന്റ് പൊലീസിനോട് ഉത്തരവിട്ടു.
എസ്. എഫ്. ഐ. നേതാക്കളായ സർവ്വകലാശാല യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് , യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് , എസ് എഫ് ഐ പ്രവർത്തകരായ ചന്ദു അശോക് , ജെ.ജെ. അഭിജിത് , കാർത്തിക് , വിനേഷ് ഷാജി , അഭീഷ് , അമൽ മുഹമ്മദ് , ഉജ്വൽ ചക്രവർത്തി , നന്ദകുമാർ , അഭിജിത്ത് , സെയ്ദാലി , ബാഹുൽ കൃഷ്ണ , നൈൽ , പി .റ്റി. അമൽ , കൃഷ്ണകാന്ത് , ആർ.എസ്.അക്ഷയ് , എസ്.എസ്. ആദേശ് , സുനിൽ , ശംഭു , അജ്മൽ , വിഘ്നേശ്വരൻ എന്നിവരാണ് പൊലീസാക്രമണ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ഒന്നു മുതൽ ഇരുപത്തിരണ്ട് വരെയുള്ള പ്രതികൾ.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് നരഹത്യാ ശ്രമത്തിന് ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫഹദ് , എ.ആർ. റിയാസ് , ജോബിൻ ജോസ് , ചന്ദു അശോക് , വിനേഷ് ഷാജി , അക്ബർ ഷാ , അമൽ മുഹമ്മദ് , സുനിൽ , റ്റി. ശംഭു , വിഷ്ണു , അജ്മൽ , വിഘ്നേശ്വരൻ എന്നീ 12 പേരാണ് നരഹത്യാ ശ്രമ കുറ്റപത്രത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.
വധശ്രമത്തിന് ഐപിസി 307 ചുമത്തുന്നതിന് പകരം 307 കുറവ് ചെയ്ത് താരതമ്യേന നിസാര വകുപ്പായ നരഹത്യ ശ്രമം ചുമത്തി ഐപിസി വകുപ്പ് 308 ഇട്ട് നേർപ്പിച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് പൊലീസിനെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭയന്ന് പിൻതിരിയുന്നതിലേക്കായി ദേഹോപദ്രവമേൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും കെ എസ് യു പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2019 നവംബർ 29 വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.
അതേ സമയം 2019 ഡിസംബർ 3 ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത പൊലീസാക്രമണ - നരഹത്യാശ്രമക്കേസുകളിലടക്കം പ്രതികളായ റിയാസ് , ജോബിൻ ജോസ് എന്നീ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ കേസുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പൊലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നെങ്കിലും അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികൾ സമരം അവസാനിപ്പിച്ചത്.
പൊലീസാക്രമണ - നരഹത്യാശ്രമ കേസുകളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ഗവ. മെൻസ് ഹോസ്റ്റലിൽ നിന്ന് നാമമാത്രമായി അഞ്ച് എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികൾ അതേ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
കേസന്വേഷണ ഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുക , മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ പ്രതികളുടെ മുഖ - ശരീര സാദൃശ്യമുള്ളവരെ പ്രതികൾക്കൊപ്പം ഇടകലർത്തി നിർത്തി ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തുക എന്നീ ചുമതലകൾ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 9 പ്രകാരം നിർവ്വഹിക്കുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ കടമയും കർത്തവ്യവുമാണ്. വിചാരണയിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കേണ്ടതിൽ ഇവ നിർണ്ണായക തെളിവാകേണ്ടതുമാണ്.
കൂടാതെ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 അനുശാസിക്കും വിധം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതിനയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് സഞ്ചരിച്ച് തൊണ്ടി മുതൽ പ്രതിയുടെ സാന്നിധ്യത്തിൽ പ്രതിയെക്കൊണ്ട് വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ രീതികൾ വിചാരണയിൽ നിർണ്ണായക തെളിവായി കോടതി മുമ്പാകെ വരേണ്ടതാണെന്നത് വിജയകരമായ പ്രോസിക്യൂഷന് നിർണ്ണായകമാണെന്ന നിയമം നിലവിലിരിക്കേ കേസ് അട്ടിമറിച്ച് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് പ്രധാന പ്രതികളെ ഒളിവിലിട്ട് കുറ്റപത്രം സമർപ്പിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
വിചാരണയിൽ പ്രതികളുടെ ഭീഷണിയിൽ സാക്ഷികൾ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചില്ല. കൃത്യത്തിൽ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാനും അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം പൊലീസ് അപേക്ഷ പ്രകാരം രഹസ്യമൊഴി കൊടുപ്പിച്ച് വകുപ്പ് 306 പ്രകാരമാണ് കോടതി കൂട്ടു പ്രതിക്ക് മാപ്പ് നൽകി കൂട്ടുപ്രതിയെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുന്നത്. നേതാക്കളടക്കമുള്ള പ്രതികളുടെ ഗൂഢാലോചനയടക്കം വിചാരണയിൽ നിർണ്ണായകമാകുമെന്നതിനാലാണ് ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് അതിന് മുതിരാതെ നിഷ്ക്രിയത്വം കാട്ടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേതാക്കൾക്ക് ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള അലിബിയുടെ (കൃത്യ സമയം സംഭവസ്ഥലത്തോ ഗൂഢാലോചന സ്ഥലത്തോ താനില്ലായിരുന്നെന്ന പ്രതിയുടെ വാദം) പിൻബലത്താൽ കേസിൽ നിന്ന് ഊരിപ്പോകാനുള്ള പഴുതുകളിട്ടുള്ളതാണ് പൊലീസ് കുറ്റപത്രം.
കേസന്വേഷണ ഘട്ടത്തിൽ ഒരിക്കൽ പോലും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കാത്ത കേസിൽ കോടതി വിചാരണയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയെ കോടതിയിൽ വച്ച് ആദ്യമായി ചൂണ്ടിക്കാട്ടി തിരിച്ചറിയുന്നത് പ്രോസിക്യൂഷൻ കേസിനെ ദുർബലപ്പെടുത്തുമെന്നും പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയക്കാമെന്നുമുള്ള സുപ്രീം കോടതി വിധിന്യായങ്ങൾ നിലവിലുള്ളപ്പോഴാണ് പൊലീസ് ഭരണം കയ്യാളുന്ന ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്തിന് വഴങ്ങി പ്രതികളെ അറസ്റ്റ് ചെയ്യാതെ നിസംഗത കാട്ടി വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്