ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു; കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാൻ ചൈന മടിക്കില്ല; ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം; ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
ചരിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സാംസ്കാരികമായി ആയിരത്തോളം വർഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രാചീനകാലം മുതൽക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ നേർരേഖകളായിരുന്നു. എന്നിരുന്നാലും ആ ബന്ധം ഏറെ ശക്തപ്പെട്ടത് 1950ലെ തായ്വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുന്നതു മുതൽക്കേയായിരുന്നു. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം..പിന്നീടു ശക്തമായി തുടങ്ങിയ ആ ഊഷ്മളബന്ധത്തിനുമേൽ വിള്ളൽ വീണുതുടങ്ങി.അതിതാ ലഡാക്ക് മേഖലയിലെ അതീവഗുരുതരമായ സംഘർഷത്തിലെത്തി നില്ക്കുന്നു.
അതിർത്തിപ്രശ്‌നങ്ങൾ മാത്രമാണോ ഇരുരാജ്യങ്ങൾതമ്മിലുള്ള സൗഹൃദനദിക്ക് കുറുകെ നിന്നത് എന്ന് മുതൽക്കാണ് ഈ സൗഹൃദത്തിനുമേൽ വിള്ളൽ വീണുതുടങ്ങിയത് ഇന്ത്യ ചൈനയ്ക്ക് ഒരു ഭീഷണിയാണെന്ന,സാമ്പത്തിക-വ്യാപാരബന്ധങ്ങളിൽ ഇനിയങ്ങോട്ട് തങ്ങളേക്കാൾ ഒരുപടി മുന്നിലായിരിക്കും ഇന്ത്യയെന്ന ഉൾഭീതിയല്ലേ ഈ സംഘർഷത്തിലേയ്ക്ക് അവരെകൊണ്ടെത്തിച്ചത്?
1962ലെ യുദ്ധത്തോടെ തുടങ്ങുന്നു ഇരുവർക്കുമിടയിലെ ആ വിള്ളലിന്റെ തുടക്കം..ഹിമാലയൻ അതിർത്തിയുമായി ബന്ധപ്പെട്ട ഒരു തർക്കം വളരെ വേഗം ഒരു യുദ്ധത്തിനു വഴിമാറി.ടിബറ്റൻ ആത്മീയഗുരു ദലൈലാമയ്ക്ക് ഇന്ത്യയിൽ അഭയംകൊടുക്കുക വഴി ചൈനയുടെ കണ്ണിലെ കരടായി ഇന്ത്യ മാറി.1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തിൽ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിർത്തിപ്രദേശങ്ങൾ ഇന്നും ചൈനയുടെ പിടിയിൽ തന്നെയാണ്.
യുദ്ധത്തിൽ ഇന്ത്യയ്ക്ക് മോശമല്ലാത്ത രീതിയിൽ ആൾനാശം ഉണ്ടാവുകയും ചെയ്തു. പിന്നീടു 1967ലും നാഥുലാപ്രശ്‌നമെന്നും ചോലാ സംഭവമെന്നും അറിയപ്പെടുന്ന രണ്ടു യുദ്ധസമാനമായ സാഹചര്യങ്ങൾ സിക്കിമിൽ ചൈനയുടെ നേതൃത്വത്തിൽ നടന്നു.സിക്കീമിൽ നിന്നും ചൈനീസ്പട്ടാളം ഇറങ്ങിപോകാൻ വൈമുഖ്യംകാട്ടിയ സംഭവമാണ് 'ചോല' സംഭവം..1967 ൽ നാഥു ല ചുരത്തിന്റെ ഭാഗമായ യാക്ക് ലയിൽ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടന്മാർ ഭാരതീയ സൈനികർക്കു നേരെ വെടിയുതിർത്തു. പക്ഷെ 62 ലെ പാഠം ഉൾക്കൊണ്ട് വിന്യസിച്ചിരുന്ന ഇന്ത്യൻ പീരങ്കിപ്പട ചൈനീസ് ബങ്കറുകൾക്കു മേലെ തീമഴ പെയ്യിച്ചു. അന്ന് ചുവന്ന ഡ്രാഗൺമാർനമുക്ക് മുന്നിൽ വെറും ഈയാംപാറ്റകളായി മാറി.എത്രയോ ചൈനീസ് ബങ്കറുകൾ നാമാവശേഷമാക്കി നമ്മുടെ വീരസൈനികർ. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രന്മാരെ നഷ്ടമായെങ്കിൽ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.
1962-ൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന അതിർത്തി യുദ്ധത്തിന് ശേഷം യാങ്‌സെയിലും ഗംഗയിലും വെള്ളം എത്രമാത്രം ഒഴുകിയോ അത്രമാത്രം സൗഹൃദവും വിശ്വാസവും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ നിന്നും ഒഴുകിപോയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് മേൽ ചൈന അവകാശവാദം ഉന്നയിച്ചതോടുകൂടി ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയാത്ത തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1998-ൽ ഇന്ത്യ രണ്ടാം ഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ വീണ്ടും തീപ്പൊരി പാറി. അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ചൈനയെ 'ഇന്ത്യയുടെ ഒന്നാമത്തെ പ്രബല ശത്രു' എന്നു വിശേഷിപ്പിച്ചു. ചൈന ആണ് യഥാർത്ഥ ശത്രു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കമ്യുണിസ്റ്റുകൾ അടക്കം ഇന്ത്യയിലെ ഇടതു വശത്തു ബൗദ്ധിക പക്ഷാഘാതം സംഭവിച്ച എല്ലാവരും ജോർജിനെ സി ഐ എ ചാരൻ ആക്കാൻ മത്സരിച്ചതും ചരിത്രം. ചൈനയാകട്ടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങളെ ഒരിക്കലും അംഗീകരിച്ചതുമില്ല. അതിനെതിര് നിന്ന ഏക വീറ്റോ അധികാര രാജ്യവും ചൈനയാണ്.. ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ ശ്രമങ്ങൾക്ക് ചൈന തന്ത്രപരമായി കൂച്ചുവിലങ്ങിടുകയും ചെയ്തു.
എന്നും ചൈനയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പിറവിമുതൽ യു.എൻ സ്ഥിരാംഗത്വം ചൈനയ്ക്കു നൽകാൻവേണ്ടി ഇടതുപക്ഷചേരിക്കൊപ്പം നില്ക്കുകയും ചെയ്തിരുന്നു ഇന്ത്യ .സ്വതന്ത്ര ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ചൈനീസ് റിപ്പബ്‌ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലർത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയിൽ സാഹോദര്യംവച്ചുപുലർത്തുകയും ചെയ്തുപോന്നിരുന്നു. എന്നും ചൈനയുമായി ഇന്ത്യ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചൈന നയിച്ചിരുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ആദ്യമായി ചേർന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അതുപോലെ ബ്രസീലിനും റഷ്യക്കും സൗത്ത് ആഫ്രിക്കക്കുമൊപ്പം ബ്രിക്സിന്റെ ഭാഗമാണ് ഇന്ത്യയും ചൈനയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി ഉച്ചകോടികളിലും ഫോറങ്ങളിലും ഇന്ത്യയും ചൈനയും കൈകോർത്തിട്ടുണ്ട്.
ചൈനക്കെതിരെ പ്രത്യക്ഷമായി നടപടിയെടുക്കാനും ഇന്ത്യ വൈമുഖ്യം കാട്ടിയിട്ടുണ്ട്. ഉയിഗൂർ നേതാവ് ഡോൽക്കൻ ഈസയുടെ വിസ നിഷേധിച്ച സംഭവത്തിൽ നിന്ന് അത് വ്യക്തമാണ്. മസൂദ് അസ്ഹർ വിഷയത്തിൽ ചൈന കൈകൊണ്ട നടപടിക്ക് പ്രതികാരമെന്നോണം ആണ് ഡോൽക്കൻ ഈസക്ക് ഇന്ത്യ വിസ അനുവദിച്ചത്. എന്നാൽ ചൈനയുടെ ശക്തമായ പ്രതിഷേധത്തെ മാനിക്കാതിരിക്കാനും ഇന്ത്യക്ക് ആവുമായിരുന്നില്ല. 2014 സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചതോടെ ഇന്ത്യാ-ചൈനാ ബന്ധങ്ങളിൽ വീണ്ടും ഊഷ്മളത കൈവന്നുവെന്നു കരുതിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയിൽ ചൈനയും സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും സൗഹാർദ്ദത്തിലേക്ക് എന്ന തരത്തിൽ കാര്യങ്ങൾ മാറിത്തുടങ്ങിയതുമാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലേയ്ക്കും മാലദ്വീപിലേയ്ക്കും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ , ഒരു 'സമുദ്ര സിൽക്ക് റൂട്ടി'ന് ശ്രീലങ്കയെയും മാലദ്വീപിനെയും ക്ഷണിച്ചപ്പോൾ മനസ്സിലായി ആട്ടിൻതോലണിഞ്ഞ ആ നല്ല അയൽക്കാരന്റെ ഉള്ളിലുള്ള അധികാരത്തിന്റെ ത്വര.നേപ്പാളിൽ പ്രചണ്ഡ സർക്കാരിനെ ഉണ്ടാക്കിയതും ഇന്ത്യയിൽ മാവോയിസ്റ്റുകളെന്ന കപട വിപ്ലവകാരികളെ സപ്പോർട് ചെയ്തതും മൈനിങ് മേഖലകളിൽ ഭീകരത അഴിച്ചു വിട്ടതുമൊക്കെ ദീർഘ കാല ഉദ്ദേശത്തോടെ തന്നെ ആണ് .
ഇന്ന് ചൈനയുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ട്. ഇന്ന് ഇന്ത്യക്ക് നട്ടെലുള്ള ഒരു ജനനായകനുണ്ട്..പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനികനീക്കം ചൈനയെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നരേന്ദ്രമോദിയെടുക്കുന്ന നയതന്ത്രനീക്കങ്ങൾ ചൈനയെ വല്ലാതെസമ്മർദത്തിലാഴ്‌ത്തുന്നുണ്ട്..ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ നടത്തുന്ന നയതന്ത്രയിടപാടുകൾ ചൈന ഗൗരവതരമായി കാണുന്നുണ്ട്..ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോൾ ഇന്ത്യ, ചൈനയുടെ അതൃപ്തികൾക്ക് പാത്രമായ ജപ്പാൻ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി കൈകോർക്കുന്നു.
ഇന്ത്യൻ സമുദ്രമേഖലകളിലേക്ക് ചൈന കടന്നുകയറാൻ നീക്കം നടത്തുമ്പോൾ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. ശ്രീലങ്കയിലും മാലദ്വീപിലും സാമ്പത്തികമായി ഇടപ്പെട്ടുകൊണ്ട് ചൈന അവരെകൂടെകൂട്ടാൻ തുനിയുമ്പോൾ ഇന്ത്യ അവരുടെ രാഷ്ട്രീയ,സാമൂഹ്യകാര്യങ്ങളിൽ പോലും സജീവമായി ഇടപെട്ടുകൊണ്ട് അവർക്കൊപ്പം നിലക്കൊള്ളുന്നു. അല്ലെങ്കിലും ഭാരതം എന്നും അങ്ങനെയാണല്ലോ.വസുധൈവകകുടുംബമെന്ന തത്വത്തിലൂന്നി,ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന മന്ത്രത്തെ ആത്മാവിൽ ആവാഹിച്ച ഒരു രാജ്യത്തിന് അധികാരമോഹവും ആക്രമണവും എന്നും തീണ്ടാപാടകലെ തന്നെയായിരിക്കും.
ചൈനയെന്നും ഒറ്റുകാർ തന്നെയായിരുന്നു.അവരെന്നും ആട്ടിൻത്തോലണിഞ്ഞ ചെന്നായ്ക്കൾ തന്നെയായിരുന്നു.അല്ലെങ്കിൽ ലോകമെങ്ങും ഒരു മഹാമാരിയിൽ,അതും അവരുടെ മാത്രം സംഭാവനയായ മഹാമാരിയിൽ നട്ടംതിരിയുമ്പോൾ അതിർത്തി മാന്താൻ ഇറങ്ങിപുറപ്പെടുന്ന മറ്റൊരു രാജ്യമുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സേച്ഛാധിപത്യ രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അതിർത്തിയിൽ കടന്നുകയറി നടത്തിയ ഈ ആക്രമണം ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിനേറ്റ വലിയൊരു ക്ഷതമാണ്.ഒപ്പം ആ ഇരുപതുസൈനികരുടെ വീരമൃത്യു ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ചൈനയ്‌ക്കെതിരെ ആളിപ്പടരുന്ന തീയാണ്.രാഷ്ട്രീയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും പൗരന്മാർക്കിടയിലും ജനനേതാക്കൾക്കിടെയും ഉണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാരാണ്.ചൈന നമ്മുടെ ശത്രുവാണ്.ആ ശത്രുവിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ മനസ്സുറപ്പുള്ളവരാണ് യഥാർത്ഥ ഇന്ത്യക്കാർ. ചൈനയെന്ന ഒറ്റുകാരനെ ചങ്കിലേറ്റുന്നവർ ആരായാലും അവർ രാജ്യദ്രോഹികളാണ്.
ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ ഭരണ കൂടം അല്ല ചൈന .അതുകൊണ്ട് തന്നെ കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാനും മടിക്കില്ല. നമ്മുടെ നിയന്ത്രണരേഖ കടന്ന് വന്ന് നീചവും കുടിലവുമായ സൈനികനീക്കം നടത്തിയവരാണ് അവർ.ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം.ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- അരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍