'നീ ഏതു ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ എന്നാക്രോശിച്ചുകൊണ്ട് മടിക്കുത്തിന് പിടിച്ച് ഡീസൽ ഒഴിച്ച് എന്നെ കത്തിക്കാൻ നോക്കി': ഇടുക്കി ബിജെപി കൗൺസിലർ ഗോപാലകൃഷ്ണനെ തീ കൊളുത്തികൊല്ലാൻ ബിജെപി ജില്ലാ സെക്രട്ടറിയുടെ ശ്രമം; താൻ കൗൺസിലറെ കത്തിക്കാനല്ല ആത്മഹത്യയ്ക്ക് ആണ് ശ്രമിച്ചതെന്ന് ബി.വിജയകുമാർ മറുനാടനോട്; കൗൺസിലർക്ക് പിന്തുണയുമായി തൊടുപുഴ മുൻസിപ്പാലിറ്റിയിലെ ഏഴു ബിജെപി കൗൺസിലർമാരും; പ്രതിസന്ധിയിൽ ഉഴറി ഇടുക്കി ബിജെപി നേതൃത്വം
എം മനോജ് കുമാർ
തൊടുപുഴ: തൊടുപുഴ ബിജെപി മുനിസിപ്പൽ കൗൺസിലറെ വീട്ടിൽക്കയറി തീകൊളുത്തി കൊല്ലാൻ ഇടുക്കി ബിജെപി ജില്ലാ സെക്രട്ടറി ശ്രമിച്ച സംഭവം വിവാദമാകുന്നു. സംഭവം ഇടുക്കി ബിജെപിയിൽ പുകയുകയാണ്. പാർട്ടി നേതൃത്വത്തിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് തൊടുപുഴ ആറാം വാർഡ് ബിജെപി കൗൺസിലറായ ഗോപാലകൃഷ്ണൻ. ഇടുക്കി ബിജെപി സെക്രട്ടറിയായ ബി.വിജയകുമാറിനെതിരെയാണ് കൗൺസിലർ ഗോപാലകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് ഏഴു കൗൺസിലർമാരുണ്ട്.
ഈ ഏഴുപേരും ഒറ്റക്കെട്ടായി പരാതി കൊടുത്ത കൗൺസിലർക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്. കൗൺസിലർക്ക് നീതി ലഭ്യമാക്കാൻ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നീക്കം വന്നില്ലെന്ന് കൗൺസിലർമാർ കരുതുന്നുണ്ട്. നീതി ലഭ്യമായില്ലെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും കൗൺസിലർമാർക്കിടയിൽ ആലോചനയുണ്ട്. ഇത് മനസിലാക്കി ശ്രദ്ധാപൂർവമാണ് പാർട്ടിയിലെ നീക്കങ്ങൾ. എന്തായാലും സംഭവം ഒച്ചപ്പാടായതോടെ പ്രശ്നപരിഹാരത്തിനു പാർട്ടി തലത്തിൽ ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
കൗൺസിലറെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറിക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ഇടുക്കി ബിജെപി പ്രസിഡന്റ് കെ.എസ്.അജിയോടു മറുനാടൻ തിരക്കിയെങ്കിലും വെർച്വൽ റാലിയുടെ മീറ്റിംഗിൽ ആയതിനാൽ തത്കാലം പ്രതികരണത്തിനു കഴിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്. എന്നാൽ ഡീസൽ ഒഴിച്ച് കത്തിക്കാൻ നടന്ന ശ്രമം യഥാർത്ഥമാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി മറുനാടനോട് സമ്മതിച്ചു. ഡീസലുമായി വന്നത് കൗൺസിലറെ കത്തിക്കാനല്ല സ്വയം ആത്മഹത്യ നടത്താനാണ് ചെന്നത് എന്നാണ് ആരോപണ വിധേയനായ ബിജെപി ജില്ലാ സെക്രട്ടറിയുടെ മറുനാടനോടുള്ള പ്രതികരണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പാർട്ടിയിൽ കൊഴുക്കുമ്പോൾ വലിയൊരു പ്രതിസന്ധി തന്നെ ഇടുക്കി ബിജെപിയിൽ രൂപപ്പെടുകയാണ്. ഇടുക്കി ജില്ലയിൽ നിന്ന് നീതി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പരാതി പാർട്ടി സംസ്ഥാന അധ്യക്ഷന് കൈമാറാൻ പോകുന്നുവെന്നാണ് പരാതി നൽകിയ കൗൺസിലർ മറുനാടനോട് പറഞ്ഞത്,
ഗുരുതരമായ ആരോപണങ്ങളാണ് കൗൺസിലർ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതിയിൽ കെട്ടഴിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ബിജെപി ജില്ലാ സെക്രട്ടറി ബി.വിജയകുമാറും സുഹൃത്തായ അഖിൽ ബി.നായരും രാത്രി വീട്ടിലെത്തി. ഗേറ്റിലെത്തി എന്നെ വിളിച്ചു. ഞാൻ ഇറങ്ങി വീട്ടിനു മുന്നിലെ ഗേറ്റിൽ എത്തിയപ്പോൾ എന്റെ മടിക്കുത്തിനു ബിജെപി ജില്ലാ സെക്രട്ടറി കയറിപ്പിടിച്ചു. കയ്യിലെ കുപ്പിയിലെ ഡീസൽ എന്റെ ദേഹത്തേക്ക് ഒഴിച്ചു. എന്നിട്ട് അഖിൽ ബി നായരോട് തീയിടെടാ എന്ന് വിളിച്ച് പറഞ്ഞു. അഖിൽ ലൈറ്റർ ഉപയോഗിച്ച് തീപിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ മരണഭയത്തോടെ വീട്ടിലേക്ക് ഓടിക്കയറി. എന്നെ കൊല്ലാൻ കിട്ടാത്ത ദേഷ്യത്തിനു ഗേറ്റിനു മുന്നിൽ വെച്ച് തെറി വിളി തുടർന്നു. നീ ഏതു ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ...എന്ന് തുടങ്ങുന്ന അസഭ്യവർഷം ഗേറ്റിനു മുൻപിൽ നിന്നും വിളിച്ചു പറഞ്ഞു. ഒച്ചപ്പാടും ബഹളവും കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ അവർ സ്കൂട്ടറിൽ കയറി ഓടിച്ചുപോയി.
അന്ന് രാവിലെ ഇവർ എന്റെ പച്ചക്കറിക്കടയിൽ വന്നു ഭീഷണി മുഴക്കിയിരുന്നു. എടാ... ....ളി ... മോനേ... നീ എന്റെ അപ്പനും മറ്റുമെതിരെ പരാതി നൽകുമോ? ഞാൻ പട്ടികജാതിക്കാരനാണ്. ഇന്നു രാത്രി നിന്റെ വീട്ടിൽവന്നു പ്രശ്നം ഞാൻ തീർത്ത് തരാം എന്ന് ആക്രോശിച്ചിരുന്നു. കടയിൽ വന്ന ആളുകളുടെയും പൊതുജനങ്ങളുടെയും മുൻപിൽ നിന്നാണ് ഈ ഭീഷണി മുഴക്കിയത്. അകമ്പടിയായി അറപ്പും വെറുപ്പുമുള്ള ലൈംഗിക ചുവയുള്ള ആംഗ്യങ്ങളും കാണിച്ചിരുന്നു. ഇതിൽ തന്നെ എനിക്ക് കടുത്ത മാനഹാനിയും മനോവിഷമവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇതേ ദിവസം രാത്രി എന്നെ കൊല്ലാനായി വീട്ടിലെത്തിയത്. വിജയകുമാറിന്റെ പിതാവും സഹോദരനും എന്റെ അയൽക്കാരാണ്. ഇവരുടെ വീട്ടിലെ അഴുക്കു വെള്ളം റോഡിലേക്കാണ് ഒഴുക്കി വിടുന്നത്. ഇതിൽ നാട്ടുകാരുടെ പരാതി എന്റെ കൂടി ഒപ്പ് സഹിതം ഞാൻ മുൻസിപ്പാലിറ്റിയിൽ നൽകിയിരുന്നു. സംഭവം മുൻസിപ്പാലിറ്റിക്ക് ബോധ്യപ്പെട്ടതുമാണ്.
എന്നെ വധിക്കാൻ കഴിയാത്തതുകൊണ്ട് പിറ്റേന്ന് എട്ടു മണിക്ക് കടയിലെത്തി എടാ... ളീ...ഇന്നലെ നീ രക്ഷപ്പെട്ടു.. നിന്നെ ഞാൻ തീർക്കും എന്ന അസഭ്യവർഷം നടത്തി. ഇതെനിക്ക് മാനഹാനിയും വേദനയുമുണ്ടാക്കി. പാർട്ടി ജില്ലാ സെക്രട്ടറിയും പാർട്ടി പ്രവർത്തകനും വധിക്കാൻ ശ്രമിച്ചതിനാൽ പരാതിയുമായി ഞാൻ ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാറും സഹോദരനും ഓഫീസിലുണ്ടായിരുന്നു. ഇവർ രണ്ടുപേരും കൂടി ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും എനിക്ക് നേരെ തെറി വിളി നടത്തി. ഞാൻ പട്ടികജാതിക്കാരനാണ്.. എനിക്ക് എതിരെ പരാതി പറഞ്ഞാൽ നിന്നെ ജാത്യധിക്ഷേപം നടത്തിയതിനു കേസിൽപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല. എന്ത് വന്നാലും എന്നെ തീർക്കുമെന്ന ഭീഷണിയാണ് വിജയകുമാർ മുഴക്കുന്നത്. ഞാൻ കടുത്ത മരണ ഭയത്തിലാണ്. മാനഹാനി വേറെയും. ശക്തമായ നടപടികൾ വരണം-പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിയിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് കൗൺസിലർ ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നെ കൊല്ലാൻ തന്നെയാണ് വന്നത്. രണ്ടു കുപ്പി ഡീസൽ കയ്യിലുണ്ടായിരുന്നു. പ്രാണഭയംകൊണ്ട് വീടിനകത്തെക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പക്ഷെ എനിക്ക് ജീവന് ഭീഷണിയുണ്ട്. പാർട്ടി തലത്തിൽ നടപടിയില്ല. അതിനാൽ പൊലീസിൽ പരാതി നൽകി. പരാതി സംസ്ഥാന പ്രസിഡന്റിനും കൈമാറും. നീതിയില്ലെങ്കിൽ കൗൺസിലർമാർ രാജി വയ്ക്കുന്നത് കൂടി ആലോചിക്കും. പാർട്ടി ജില്ലാ സെക്രട്ടറിയെ മാറ്റി നിർത്താം എന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അത് പൂർണമായി എനിക്ക് വിശ്വാസമില്ല. എന്തായാലും കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെ-ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞു.
ആരോപണങ്ങൾ ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാർ മറുനാടനോട് നിഷേധിച്ചു. എന്നോടു ചോദിക്കാതെയാണ് വീട്ടിലെ വെള്ളം ഞങ്ങൾ പുറത്തേക്ക് തുറന്നു വിടുന്നു എന്ന പരാതി മുൻസിപ്പാലിറ്റിക്ക് പരാതി നൽകിയത്. ഞാൻ ബിജെപിയുടെ ചാർജ് ഉള്ള ആളാണ്. ഗോപാലകൃഷ്ണൻ കൗൺസിലറും. എന്നോടു ചോദിക്കാതെയാണ് പരാതി നൽകിയത്. വെള്ളം ഒഴുകിപോകുന്ന ഓടയുണ്ട്. അത് കൗൺസിലർ തന്നെയാണ് അടച്ചത്. വീട്ടിൽ ഞങ്ങൾ വെള്ളം പോകാനായി കുഴി കുത്തിയിട്ടുണ്ട്. വെള്ളം ആ കുഴിയിലേക്കാണ് പോകുന്നത്. മഴവെള്ളം ഫോട്ടോ എടുത്താണ് പരാതി നൽകിയത്. പാർട്ടി തലത്തിൽ ഇത് പരിഹരിക്കേണ്ട ഉത്തരവാദിത്തം കൗൺസിലർക്കുണ്ട്. ഏഴു വർഷം മുൻപ് ഇതേ കൗൺസിലറുമായുള്ള പ്രശ്നം കൊണ്ട് എന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സംഭവമുണ്ട്. ഇതാദ്യത്തെ സംഭവമല്ലാ എന്ന് പറയാനാണ് പഴയ പരാതി കൂടി പറഞ്ഞത്. എല്ലാം ഈ കൗൺസിലർ കാരണമാണ്. എനിക്കും അമ്മയ്ക്കും എതിരെ വളരെ വൃത്തികെട്ട ഭാഷ കൗൺസിലർ ഉപയോഗിച്ചു. എന്നെ ജാതി പറഞ്ഞു ആക്ഷേപിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൂണ് പണിയാൻ 50000 കൊടുത്തപ്പോൾ ആ ...ടെ മകനല്ലേ അവനു എത്ര വേണമെങ്കിലും പണം നൽകാം എന്ന് പറഞ്ഞു. എഴുതുമ്പോൾ എല്ലാം എഴുതണം. ഇത്രയും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നെ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല. പക്ഷെ അസുഖം കാരണം മൂന്നു മാസം പാർട്ടിയിൽ നിന്നും ലീവിലാണ്-വിജയകുമാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്