ചൈനീസ് ഉൽപ്പന്ന ബഹിഷ്ക്കരണം മുറുകുമ്പോഴും ലോകത്തെ പ്രധാന അഞ്ച് മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ അസംബ്ലിങ് സെന്റർ ഇന്ത്യയിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം; കമ്പനികളിൽ മൂന്ന് ചൈനീസ് കമ്പനികളും; യുഎസ് കമ്പനികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുമ്പോൾ മൊബൈൽ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറും; മേക്ക് ഇൻ ഇന്ത്യ വിപുലമാക്കാൻ മോദി സർക്കാറിന്റെ പദ്ധതി; ചൈനാ ഉൽപ്പന ബഹിഷ്കരണത്തിൽ എതിർപ്പുമായി ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതിയും ബജാജും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ദേശീയ തലത്തിൽ ചൈനീസ് ഉൽപ്പന്ന ബഹിഷ്ക്കറണ തന്ത്രവുമായി രംഗത്തിറങ്ങിയത് സംഘപരിവാറാണ്. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ബഹിഷ്ക്കരണ കാമ്പയിൻ ശക്തമാക്കിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ടിക്ക് ടോക്ക് അൺ ഇൻസ്റ്റാൾ ചെയ്യുന്നതിന് അപ്പുറത്തേക്കൊന്നും ഈ ബഹിഷ്ക്കരണം നടക്കില്ലെന്നതാണ് വാസ്തവം. അതേസമയം ആഗോള തലത്തിൽ കമ്പനികൾ ചൈനയിൽ നിന്നും പിന്മാറുന്ന സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ചൈന വിടുന്ന കമ്പനികളെ ഇന്ത്യയിലേക്ക് എത്തിക്കുക എന്ന തന്ത്രമാണ് കേന്ദ്രം ഒരുക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചൈനീസ് മൊബൈൽ കമ്പനികളെയും കൂടുതലായി ഇന്ത്യയിലേക്ക് ആകർഷിക്കുക എന്നതാണ് മോദി സർക്കാർ നയം.
ഇന്ത്യയെ മൊബൈൽ നിർമ്മാണത്തിന്റെ ഹബ്ബാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിനായി അഞ്ച് പ്രധാന കമ്പനികളുടെ ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയാക്കാനാണ് ശ്രമം. ആഗോള മൊബൈൽ ഫോൺ വിപണിയിൽ പ്രധാനമായും അഞ്ച് കമ്പനികളാണ് (സാംസങ്, ആപ്പിൾ, വാവെയ്, ഓപ്പോ, വിവോ) സേവനം നൽകുന്നത്. ഈ ആഗോള ലീഡ് സ്ഥാപനങ്ങൾക്ക് ഒരു അസംബ്ലി പ്ലാറ്റ്ഫോം നൽകിക്കൊണ്ട് ആഗോള മൂല്യ ശൃംഖലയുമായി ഇന്ത്യയെ സംയോജിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. മൂന്ന് കമ്പനികൾ ചൈനീസ് കമ്പനികൾ ആണെങ്കിലും ഇവയ്ക്ക് ഇന്ത്യയിൽ അസംബ്ലീംഗ് പ്ലാറ്റ്ഫോമുണ്ട്.
83 ശതമാനം ആഗോള മൊബൈൽ ഫോൺ വരുമാനമുള്ള ഈ അഞ്ച് കമ്പനികളിൽ നിന്നും ഇന്ത്യ ഇതിനകം തന്നെ പ്രാരംഭ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇത് ആഗോള വിപണികളിലേക്ക് എത്താൻ കൂടുതൽ ഉൽപ്പാദനം രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇന്ത്യൻ കമ്പനികളായ ലാവ, മൈക്രോമാക്സ് എന്നിവരാണ് പ്രധാനമായും ആഭ്യന്തര വിപണിയിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നത്. ഈ കമ്പനികൾ ഇതുവരെ ആഗോള മൂല്യ ശൃംഖല നിർമ്മാണത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടില്ല. രാജ്യാന്തര കമ്പനികൾക്കായി വൈറ്റ് ലേബൽ നിർമ്മാതാക്കളായി മാറുന്നതിലൂടെ ആഭ്യന്തര കമ്പനികൾ ആരംഭിക്കുകയും അവരുടെ സ്വന്തം ശേഷികൾ പരിഷ്കരിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ആഗോള മൂല്യ ശൃംഖലയിലേക്ക് കടക്കാൻ ഇന്ത്യക്ക് ഈ കമ്പനികളുടെ വിതരണ, റീട്ടെയിൽ ശൃംഖലകൾ വഴി സാധിക്കും. രാജ്യത്ത് ഒരു യുവജനസംഘമുണ്ട്, അവർ ജോലി ചെയ്യാൻ തയാറാണ്, നിർമ്മാണ മേഖലയ്ക്ക് അവർക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് ഇൻ-ഹൗസ് ടെക്നോളജി ഇല്ല, ഗ്ലോബൽ ലീഡ് സ്ഥാപനങ്ങൾക്ക് നൂതനവുമായ സാങ്കേതികവിദ്യ കൊണ്ടുവരാൻ കഴിയും. ഇത് ആഗോള ലീഡ് കമ്പനികളുടെ ഉൽപാദന പ്രക്രിയകൾക്ക് മാത്രമല്ല ആഭ്യന്തര കമ്പനികൾക്കും സഹായകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആഗോള വിപണികളെ പരിപാലിക്കുന്നതിന് ഇന്ത്യ ഘടനാപരവും ഭരണപരവുമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഉയർന്ന ഊർജ്ജച്ചെലവ്, നികുതി, ബിസിനസ്സ് എളുപ്പമാക്കുക തുടങ്ങിയ വിവിധ വെല്ലുവിളികൾ ഇന്ത്യ അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് യഥാക്രമം വിയറ്റ്നാമിനേക്കാളും ചൈനയേക്കാളും 10-20 ശതമാനം കുറവാണ് ഇന്ത്യയിൽ. ഈ പ്രശ്നങ്ങൾ ഇന്ത്യ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ടതാണ്. അതേസമയം, ചുരുക്കത്തിൽ ഡബ്ല്യുടിഒ അനുസരിക്കുന്നതും നടപ്പിലാക്കാൻ എളുപ്പമുള്ളതും കയറ്റുമതി റൺവേയിൽ നിന്ന് ഇന്ത്യയെ പുറത്തെടുക്കാൻ സഹായിക്കുന്നതുമായ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.
അതേസമയം ചൈനയ്ക്കെതിരായ നീക്കത്തെ എതിർത്ത് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും രംഗത്തെത്തി. വാഹനനിർമ്മാണത്തിന് ചൈനീസ് സ്പെയർ പാർട്സ് അത്യാവശ്യമാണെന്നാണ് ഇരു കമ്പനികളും പറയുന്നത്. ചൈനീസ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തെയാണ് മാരുതിയും ബജാജും എതിർക്കുന്നത്.
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാരുതിയും ബജാജും പറയുന്നത്. ''ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് മികച്ചതാക്കിയിട്ടുണ്ട്, പക്ഷേ എഫ്ഡിഐ ഇപ്പോഴും കൂടുതൽ വരുന്നില്ല. കഴിഞ്ഞ 70 വർഷമായി പ്രധാന ഉൽപ്പാദന മേഖലയിൽ വിദേശനിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല, മത്സരാധിഷ്ഠിത പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ നയങ്ങൾ രൂപകൽപ്പന ചെയ്തിട്ടില്ല''കമ്പനി പറഞ്ഞു.
ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ ഇറക്കുമതിക്ക് വലിയ പങ്കുണ്ടെന്ന് അവർ വ്യക്തമാക്കി. മോട്ടോർ സൈക്കിളുകൾക്കുള്ള അലോയ് വീലുകൾ ചൈനയിൽ നിന്നുള്ള പ്രധാന ഇറക്കുമതിയാണെന്നും ചൈനയിൽ നിന്ന് അത് ലഭ്യമാക്കുന്നതുകൊണ്ടാണ് മത്സരാധിഷ്ഠിതമായ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വാഹനം വിൽക്കാനാകുന്നതെന്നും കമ്പനി പറയുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ തീരുമാനം വാഹനനിർമ്മാണമേഖലയെ സാരമായി ബാധിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.
ചൈനയുമായുള്ള അമേരിക്കൻ ബന്ധം വഷളായി വരുന്നതിനിടയിൽ ലോകത്തെ പ്രമുഖ ടെക്നോളജി ബ്രാൻഡുകളെ സർക്കാർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വലിയ നിർമ്മാണ പ്ലാന്റുകൾ നിർമ്മിക്കാനായിരുന്നു ക്ഷണം. ഇത് ആപ്പിളും സാംസങും അടക്കമുള്ള പല കമ്പനികൾക്കും സമ്മതമായിരുന്നെങ്കിലും സർക്കാരിന്റെ ചില കടുംപിടുത്തങ്ങൾ ഇക്കാര്യത്തിൽ വിലങ്ങുതടിയാകുകയായിരുന്നു. എന്നാൽ, അവയിൽ പലതും സർക്കാർ പിൻവലിക്കാൻ തയാറായതോടെ ആപ്പിളിനെയും സാംസങിനെയും കൂടാതെ, ഫോക്സ്കോൺ, ഒപ്പോ, വിവോ, ഫ്ളെക്സ്ട്രോണിക്സ് തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ തയാറായി വന്നിരിക്കുകയാണ്. ഇന്ത്യ അവതരിപ്പിച്ച പ്രൊഡക്ഷൻ-ലിങ്ക്ട് ഇൻസെന്റീവ് (പിഎൽഐ) സ്ക്രീമായിരിക്കും ഈ കമ്പനികൾക്കു ബാധകമാകുക.
ഈ കമ്പനികൾ ചൈനയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും മറ്റുമാണ് അവരുടെ പ്ലാന്റുകളും യന്ത്രസാമഗ്രികളും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇരുന്നത്. ഇവയുടെ മൂല്യത്തിന്റെ 40 ശതമാനം മാത്രമെ പരിഗണിക്കൂ എന്ന നിലാപാടായിരുന്നു ആപ്പിളിനെ അകറ്റി നിർത്തിയിരുന്നത്. ഈ വകുപ്പ് എടുത്തുമാറ്റിയതോടെ കമ്പനിക്ക് വാതിൽ തുറന്നു കിട്ടിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ചില തർക്കവിഷയങ്ങളും ബലമായി നടപ്പിലാക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെ പല കമ്പനികളും ഇന്ത്യയിലെ ഉൽപാദനം വിപുലമാക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഇതുവഴി കോടികളുടെ വിദേശ വരുമാനവും രാജ്യത്തെ ലക്ഷക്കണക്കിന് പേർക്ക് ജോലിയും ലഭിക്കും.
ആപ്പിളിനായി കരാർ അടിസ്ഥാനത്തിൽ, ഐഫോൺ അടക്കമുള്ള ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന കമ്പനികളാണ് ഫോക്സകോണും വിൻസ്ട്രണും. ഇരു കമ്പനികൾക്കും ഇപ്പോൾത്തന്നെ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകളുണ്ട്. എന്നാൽ, ഇനി ഇരു കമ്പനികളും ഇന്ത്യയിലെ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ വർധിപ്പിക്കും. ഇന്ത്യ മുന്നോട്ടുവച്ച പിഎൽഐ സ്കീമിന്റെ ഗുണഭോക്താക്കളാകാൻ ഇരു കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എങ്കിലും തങ്ങൾ സ്ഥാപിക്കുന്ന പ്ലാന്റുകളുടെയും യന്ത്രസാമഗ്രികളുടെയും മൂല്യം സർക്കാർ ആയിരിക്കും നിശ്ചയിക്കുക എന്നതടക്കം ചില വകുപ്പുകൾ തങ്ങൾക്ക് സ്വീകാര്യമല്ല എന്നായിരുന്നു അവരുടെ നിലപാട്. ആപ്പിളിനായി ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന മൂന്നാമതൊരു കമ്പനിയെ കൂടി ഇന്ത്യയിലെത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പെഗാട്രോൺ എന്ന കോൺട്രാക്ട് നിർമ്മാതാവിനോടും പ്രവർത്തനം ഇന്ത്യയിൽ നിന്ന് തുടങ്ങാമെന്നു പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്