കെഎസ്ഇബി എന്തിനാണ് മീറ്റർ വാടകയ്ക്ക് നൽകുന്നത് ? ജിഎസ്ടിയും റ്റിഡിഎസും പിടിക്കുന്നതിന്റെ ബിൽ കൃത്യമായി തരാറുണ്ടോ? മീറ്റർ ഫോൾട്ടിന് പകരം ഡോർ ലോക്ക്ഡ് എന്നെഴുതി സബ്സിഡി നഷ്ടപ്പെടുത്തുന്നതിന് ആര് ഉത്തരം പറയും? രണ്ട് മാസത്തെ ഒരുമിച്ച് കൂട്ടി നിരക്കുയർത്തിയതിന് ഞങ്ങൾ എങ്ങനെ കാശു കൊടുക്കണം? കെഎസ്ഇബി ഓഫീസർമാരുടെ ബില്ല് പുറത്ത് വിടുമോ?
മറുനാടൻ ഡെസ്ക്
കഴിഞ്ഞ കുറേ ആഴ്ചകളായി കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാവരുടെയും വൈദ്യുതി ബില്ല് എങ്ങനെ ഉയർന്നു എന്നതാണ്. കെഎസ്ഇബി അതിനെ ന്യായീകരിക്കുന്നതിന് വേണ്ടി വിശദീകരണക്കുറിപ്പുകൾ ഇറക്കുകയും, ട്രോൾ വീഡിയോകൾ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാ സാധാരണക്കാരും തങ്ങളുടെ നിരക്ക് അപ്രതീക്ഷിതമായി ഉയർന്നതിനെക്കുറിച്ച് ഖേദിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. മുറികൾ അടച്ചിട്ടിരുന്ന വീടുകൾ, അടഞ്ഞുകിടന്നിരുന്ന വീടുകൾ എല്ലാം നിരക്ക് വർദ്ധിച്ചിരികുന്നു. ഈ ലോക്കൗഡൗൺ കാലത്ത് ആളുകൾ വീടുകളിൽ ഇരുന്നപ്പോൾ വൈദ്യുതി ഉപയോഗം കൂടി എന്നതിൽ ആർക്കും തർക്കമില്ല. അതുകൊണ്ടുതന്നെ അക്കാലയളവിൽ വൈദ്യുതി നിരക്ക് ഇരട്ടിയെങ്കിലും ആയേക്കാമെന്നും എല്ലാവരും കരുതുന്നു.
എന്നാൽ ഇരട്ടിയോ, അതിൽ താഴെയോ മാത്രം ഉപയോഗം കൂടിയെങ്കിലും എങ്ങനെയാണ് നാലിരട്ടി വരെ വൈദ്യുതി ബില്ല് കൂടി എന്നതിനാണ് കെഎസ്ഇബി ഉത്തരം പറയേണ്ടത്. അതിന് കൃത്യമായ ഉത്തരം പറയാതെ മണി ചെയിൻ കമ്പനികളെപ്പോളെ ആർക്കും മനസിലാവാത്ത ഭാഷ ഉപയോഗിച്ചുകൊണ്ട് നീണ്ട കണക്കുകൾ കാണിച്ചുകൊണ്ട് തടിതപ്പാൻ ശ്രമിക്കുകയാണ് കെഎസ്ഇബി. കെഎസ്ഇബി മറന്നുപോകുന്നത്, കേരളത്തിലെ ജനങ്ങൾ ഒരു പ്രതിസന്ധിനേരിട്ടപ്പോൾ, വരുമാനമില്ലാതിരുന്നപ്പോൾ സഹായിക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, അവരെ ഉപദ്രവിക്കുകയും ചെയ്തു എന്ന ക്രൂരതയാണ്. എന്താണ് കെഎസ്ഇബിയുടെ പ്രശ്നമെന്ന് ആർക്കും മനസിലാവുന്നില്ല. ഉപയോഗം ഉയർന്നതുകൊണ്ട് ബില്ല് ഉയർന്നു എന്ന ലളിതമായ വിശദീകരണം കൊണ്ട് അവസാനിക്കുന്നതല്ല ഇത്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത കെഎസ്ഇബിക്ക് ഉണ്ട്.
ആദ്യത്തെ ചോദ്യം, നിങ്ങളുടെ ഓഫീസർമാർ ഇതേ നിരക്ക് തന്നെയാണോ ഈടാക്കിയത് എന്നതാണ്. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന്മാർ കരണ്ട് ദുരുപയോഗം ചെയ്യുകയും, അതിന് ആവറേജ് ബില്ല് അടയ്ക്കുകയും ചെയ്യുന്നു എന്ന ആരോപണം സജീവമാണ്. ആ ആരോപണം ഇപ്പോഴെങ്കിലും നിങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. ഇതിന് മുൻപുള്ള കാലയളവിൽ ആ ഓഫീസർമാർ ഉപയോഗിച്ചിരുന്ന അതേ ബില്ല് തന്നെയാണോ അവർ ഇപ്പോഴും അടയ്ക്കുന്നത്, അതോ ഞങ്ങളെ പോലെ നാലും അഞ്ചും ഇരട്ടി അവരും അടച്ചോയെന്ന് തെളിവ് സഹിതം പുറത്തുവിടേണ്ട ബാധ്യത കെഎസ്ഇബിക്ക് ഉണ്ട്. രണ്ടാമതൊരു കാര്യം കെഎസ്ഇബിയുടെ നിരക്കായി 150 കൂട്ടം കാര്യങ്ങൾ എഴുതി പിടിപ്പിക്കാതെ, ആളുകൾക്ക് മനസിലാവുന്ന തരത്തിൽ ബില്ല് എഴുതിക്കൂടെ എന്നതാണ്. നിങ്ങൾ ജിഎസ്ടിയും, ടിഡിഎസും അടക്കമുള്ളവ ഇവിടെ പിടിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ജിഎസ്ടിയുടെയോ, ടിഡിഎസിന്റെയോ ബില്ല് ഞങ്ങൾക്ക് നിൽകുന്നില്ല. എന്തുകൊണ്ടാണ് ഞങ്ങൾക്ക് വേണ്ടത്ര ബില്ല് തരാതെ നിങ്ങൾ ടിഡിഎസ് പിടിക്കുന്നത്. ഡോർ ലോക്ക് എന്നത് പിഴ ഈടാക്കാവുന്ന കസ്റ്റമറുടെ ഫോൾട്ടാണ് എന്നറിയാമായിട്ടും, നിങ്ങളുടെ പിഴവുകൾ എന്തിനാണ് നിങ്ങൾ ഡോർ ലോക്ക് എന്ന് എഴുതി ചേർക്കുന്നത്?
നാല് മാസത്തെ കാലയളവിൽ നിങ്ങൾ ബില്ല് തരാതിരുന്നപ്പോൾ, ആ കാലയളവിൽ നിങ്ങൾക്ക് മീറ്റർ പരിശോധിക്കാൻ കഴിയാത്തതിന് നിങ്ങളെന്തിനാണ് ഡോർ ലോക്ക് എന്നെഴുതി ഞങ്ങൾക്ക് അവകാശമുള്ള സബ്സിഡി ഇല്ലാതാക്കിയത്? അതായത് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് എന്നീ നാല് മാസക്കാലയളവിൽ ഞങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിങ്ങളുടെ തെറ്റായ കണക്കുകൂട്ടലിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടതിന് ആര് ഉത്തരം പറയും? ഫെബ്രുവരിയിലും മാർച്ചിലും ഞങ്ങൾ ഉപയോഗിച്ച കരണ്ട് സബ്സിഡി നിരക്കിന്റെ പരിധിയിൽ പെടുന്നതായിരുന്നു. എന്നാൽ ഏപ്രിലിലും മെയിലും ഞങ്ങൾ ഉയർന്ന നിരക്ക് വൈദ്യുതി ഉപയോഗിച്ചു. നിങ്ങളാവട്ടെ നാല് മാസത്തെ ഒരുമിച്ചുകൂട്ടി രണ്ട് ബില്ലിലേയ്ക്ക് മാറ്റിയപ്പോൾ ഞങ്ങൾക്ക് നാല് മാസത്തെയും സബ്സിഡി നഷ്ടമായിരിക്കുന്നു. മാത്രമല്ല ഡോർ ലോക്ക് എന്ന് എഴുതിവയ്ക്കുമ്പോൾ ഞങ്ങൾക്ക് സബ്സിഡിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണ്. അത് നിങ്ങളുടെ ഫോൾട്ടാവുമ്പോൾ, അതെങ്ങനെയാണ് ഞങ്ങളുടെ ഫോൾട്ട് എന്ന് എഴുതി വയ്ക്കാൻ കഴിയുന്നത്.
പിന്നെയും പിന്നെയും സാധാരണക്കാർ ചോദിക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ഞങ്ങൾ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോൾ നിങ്ങൾ ഞങ്ങളോട് ഓരോ പോസ്റ്റിനും, ഓരോ കമ്പിക്കും കാശ് ഈടാക്കുന്നുണ്ട്. പിന്നെയെന്തിനാണ് മീറ്ററിന് മാത്രം നിങ്ങൾ വാടക ഈടാക്കുന്നത്? 'ആനയെ മേടിക്കുന്നവർക്ക് തോട്ടി മേടിക്കാൻ കഴിയില്ലേ' എന്ന ചോദ്യമുയർത്തുന്നത് പോലെ, പോസ്റ്റിനും കമ്പിക്കും കാശ് തരാമെങ്കിൽ ഒരു മീറ്ററിന് കാശ് തരാനാണോ പ്രയാസം? പിന്നെന്തിനാണ് മീറ്റർ വാടക എന്ന പേരിൽ നിങ്ങൾ ഞങ്ങളോട് എല്ലാ മാസവും കാശ് ഈടാക്കുന്നത്. അങ്ങനെ ചോദിച്ചാൽ തീരാത്തത്രയും ചോദ്യങ്ങൾ ബാക്കിയുണ്ട്. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തരാതെ, ഉന്നത ഉദ്യോഗസ്ഥർ കൃത്യമായി വൈദ്യുതി ബില്ലടയ്ക്കാതെ പാവങ്ങളുടെ നെഞ്ചത്ത് കേറുന്നതിന് ഒരു ന്യായീകരണവുമില്ല. നിങ്ങൾ ഞങ്ങളെ വഞ്ചിച്ചിരിക്കുകയാണ്... നിങ്ങൾ ഞങ്ങളെ ചതിച്ചിരിക്കുകയാണ്... നിങ്ങൾ ഏതെല്ലാം ന്യായങ്ങൾ പറഞ്ഞാലും അത് ചതിയന്മാരുടെയും, വഞ്ചകന്മാരുടെയും, ബ്ലേഡ് മാഫിയകളുടെയും വിശദീകരണമായി മാത്രമെ ചരിത്രത്തിൽ രേഖപ്പെടുത്തു. കേരളത്തിലെ ജനങ്ങൾ പ്രതിസന്ധിയിലായപ്പോൾ അവരെ ചതിക്കുകയും, വഞ്ചിക്കുകയും, ഊറ്റിക്കുടിക്കുകയും ചെയ്ത വൃത്തികെട്ട ഒരു സംരംഭമായി കെഎസ്ഇബി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ഉറപ്പാണ്...
Stories you may Like
- വാഹനത്തിന് പിഴയിട്ട എംവിഡി ഓഫിസിന്റെ ഫ്യുസ് ഊരി കെഎസ്ഇബി
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- അജി ഫിലിപ്പിനെ റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ്:
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍