അമേരിക്കയുടെ ഉപരോധത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അപലപിച്ചു
മൊയ്തീൻ പുത്തൻചിറ
ന്യൂയോർക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അപലപിച്ചു. അത് നിയമവാഴ്ചയിലും കോടതിയുടെ ജുഡീഷ്യൽ നടപടികളിലേക്കുമുള്ള കടന്നു കയറ്റമാണെന്ന് കോടതി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലും മറ്റിടങ്ങളിലും യുദ്ധക്കുറ്റങ്ങൾക്ക് അമേരിക്കൻ സൈനികരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളെയും അന്വേഷിക്കുന്ന ഐസിസി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഉത്തരവ് പ്രകാരം കോടതി ജീവനക്കാരുടെ സാമ്പത്തിക സ്വത്തുക്കളെ തടയുകയും അവരെയും അവരുടെ അടുത്ത ബന്ധുക്കളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും.
123 അംഗരാജ്യങ്ങളുള്ള കോടതി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങളുടെ ഉദ്യോഗസ്ഥരും അംഗങ്ങളും സ്വതന്ത്രമായും നിഷ്പക്ഷമായും ജോലി ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്ഥാപക ഉടമ്പടിയെ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
ഹേഗ് ആസ്ഥാനമായുള്ള കോടതിക്ക് നേരെയുള്ള ആക്രമണം അതിക്രമ കുറ്റകൃത്യങ്ങളുടെ ഇരകളുടെ താൽപ്പര്യങ്ങൾക്കെതിരായ ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. നീതിയുടെ അവസാന പ്രതീക്ഷയെ കോടതി പ്രതിനിധീകരിക്കുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കോടതിയുടെ മാനേജ്മെന്റ്, മേൽനോട്ട സംവിധാനം, അസംബ്ലി ഓഫ് സ്റ്റേറ്റ് പാർട്ടികളുടെ പ്രസിഡന്റ് ഒഗോൺ ക്വോൺ എന്നിവരും യുഎസ് നടപടികളെ വിമർശിച്ചു. ശിക്ഷാനടപടിക്കെതിരെ പോരാടാനും കൂട്ട ക്രൂരതകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനുമുള്ള ഞങ്ങളുടെ പൊതുവായ ശ്രമത്തെ അമേരിക്ക ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കോടതി ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള നടപടികളിൽ താൻ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾക്ക് നീതി ലഭിക്കാത്ത സ്ഥലങ്ങളിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിയുടെയും വംശഹത്യയുടെയും കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി 2002 ലാണ് ഹേഗ് ആസ്ഥാനമായുള്ള കോടതി രൂപീകരിച്ചത്. യുഎസ് ഒരിക്കലും ഐസിസിയിൽ അംഗമായിട്ടില്ല.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച ട്രിബ്യൂണലിനെ 'കംഗാരു കോടതി' എന്നാണ് പരിഹസിച്ചത്. ഇത് യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിൽ പരാജയപ്പെട്ടതും കാര്യക്ഷമമല്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അമേരിക്കക്കാർക്കെതിരെ അന്വേഷണം നടത്തുകയോ അവരെ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്താൽ അമേരിക്കയിലെ ഐസിസി ജീവനക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'അവരെ ശിക്ഷിക്കുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല, എന്നാൽ ഐസിസി ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് വരാനും ഷോപ്പിങ് നടത്താനും യാത്ര ചെയ്യാനും അമേരിക്കൻ സ്വാതന്ത്ര്യം ആസ്വദിക്കാനും അനുവദിക്കാനാവില്ല. അതേ ഉദ്യോഗസ്ഥർ തന്നെ ആ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകനെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല,' പോംപിയോ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ ഐസിസി ജഡ്ജിമാരോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം പോംപിയോ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ ഫാറ്റൗ ബെൻസൂഡ (Fatou Bensouda) യുടെ വിസ റദ്ദാക്കിയിരുന്നു. പ്രൊസിക്യൂട്ടറുടെ ആവശ്യം ജഡ്ജിമാർ ആദ്യം നിരസിച്ചുവെങ്കിലും അവർ അപ്പീൽ നൽകുകയും മാർച്ചിൽ കോടതി അന്വേഷണത്തിന് അംഗീകാരം നൽകുകയും ചെയ്തു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
ഡച്ച് വിദേശകാര്യമന്ത്രി സ്റ്റെഫ് ബ്ലോക്ക് വെള്ളിയാഴ്ച നടത്തിയ ട്വീറ്റിൽ 'അമേരിക്കയുടെ നടപടികളിൽ താൻ അസ്വസ്ഥനാണെന്നും' ഐസിസി ഉദ്യോഗസ്ഥർക്കെതിരെ നിരോധനം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും വാഷിങ്ടണിനോട് ആവശ്യപ്പെട്ടു. 'ശിക്ഷാനടപടിക്കെതിരായ പോരാട്ടത്തിലും അന്താരാഷ്ട്ര നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും ഐസിസി നിർണായകമാണ്,' ബ്ലോക്ക് ട്വീറ്റ് ചെയ്തു. മുതിർന്ന യുഎൻ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും തീരുമാനത്തിനെതിരെ രംഗത്തു വന്നു.
ട്രംപിന്റെ ഉത്തരവ് 'ഗൗരവതരമായ കാര്യമാണെന്ന്' യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. യൂറോപ്യൻ യൂണിയൻ അംഗങ്ങളെ ട്രിബ്യൂണലിന്റെ 'ഉറച്ച പിന്തുണക്കാർ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'നീതിയും സമാധാനവും കൊണ്ടുവരുന്നതിൽ ഇത് ഒരു പ്രധാന ഘടകമാണ്' എന്നും അതിനെ എല്ലാ രാജ്യങ്ങളും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും ബോറെൽ പറഞ്ഞു.
ട്രംപിന്റെ ഉത്തരവിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഗൗരവത്തോടെയാണ് ശ്രദ്ധിച്ചതെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. വളരെ ശ്രദ്ധയോടെയും അതിലേറെ ഗൗരവത്തോടെയുമാണ് ബെർലിൻ ഈ പ്രഖ്യാപനത്തെ കാണുന്നതെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഐസിസിയുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ ശിക്ഷാനടപടിക്കെതിരായ പോരാട്ടത്തിൽ ഇത് ഒഴിച്ചുകൂടാനാവാത്ത സ്ഥാപനമാണ്. ഈ ദിവസങ്ങളിൽ എന്നത്തേക്കാളും ഇത് ആവശ്യമാണ്. സ്വതന്ത്ര കോടതിയിയ്ക്കോ അതിന്റെ സ്റ്റാഫ് അംഗങ്ങൾക്കോ അല്ലെങ്കിൽ അതിൽ പ്രവർത്തിക്കുന്നവർക്കെതിരെയോ ഉള്ള സമ്മർദ്ദം ഞങ്ങൾ നിരസിക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
നടപടികൾ റദ്ദാക്കണമെന്ന് സ്വിറ്റ്സർലൻഡ് അമേരിക്കയോട് ആവശ്യപ്പെട്ടു. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, ആക്രമണ കുറ്റകൃത്യങ്ങൾ എന്നിവപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട യുഎസ് ഉദ്യോഗസ്ഥരെ പൂർണ്ണമായി അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യാനും ബെർണിലെ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു.
ഈ ഉത്തരവ് മനുഷ്യാവകാശങ്ങളോടുള്ള അവഹേളനത്തിന്റെ അപകടകരമായ പ്രകടനമാണെന്നും, ഇതിനെതിരെ നിയമപരമായ സഹായം തേടുമെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു.
അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിന്റെ നടപടിയെ പിന്തുണച്ചു. തന്റെ രാജ്യത്തിനെതിരെയുള്ള 'ബാഹ്യ ആരോപണങ്ങൾ' കെട്ടിച്ചമച്ചതാണെന്നും, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന യുഎസിനെ പ്രശംസിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍