വാർത്തയെക്കുറിച്ച് അറിയില്ലെന്നും മകളുടെ മരണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും ഏതെങ്കിലും ചാനലിലൂടെ പറഞ്ഞില്ലെങ്കിൽ സൂര്യയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ; വാട്സാപ്പിലൂടെ കാമുകി അയച്ചത് വായിച്ചാൽ അറയ്ക്കുന്ന തെറിയും അപമാനവും; കാമുകനുമൊത്തുള്ള മകളുടെ ദൃശ്യങ്ങൾ എന്ന പേരിലെ വാട്സാപ്പ് സന്ദേശം വ്യാജ നിർമ്മിതിയെന്ന് അച്ഛനും അമ്മയും; മിടുക്കനായ ഉണ്ണിയെ കൊണ്ട് പൊറുതിമുട്ടി സൂര്യയുടെ മാതാപിതാക്കൾ; ഒന്നും അന്വേഷിക്കാതെ പൊലീസും
വിനോദ്.വി.നായർ
കൊല്ലം : മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മാതാപിതാക്കൾക്ക് മരുമകന്റെ ഭീഷണി. കരുനാഗപ്പള്ളി വവ്വാക്കാവ് കുറുങ്ങപ്പള്ളി മുറിയിൽ സൂര്യകാന്തിയിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സൂര്യദേവിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മറുനാടൻ നൽകിയ വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സൂര്യയുടെ മാതാപിതാക്കളെ മരുമകൻ ഉണ്ണിക്കൃഷ്ണൻ ഭീഷണിപ്പെടുത്തുന്നത്. മറുനാടനിൽ വന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്നും മകളുടെ മരണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും ഏതെങ്കിലും വാർത്താ ചാനലിലൂടെ പറഞ്ഞില്ലെങ്കിൽ സൂര്യയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി.
സൂര്യയുടെ സഹോദരൻ സുരേഷിന്റെ ഭാര്യ രാജേശ്വരിയും നിരന്തരം ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നതിന്റെ രേഖകൾ മറുനാടന് ലഭിച്ചു. പാലക്കാട് നെന്മാറ കരിമ്പാറ സ്വദേശിനിയും ഉണ്ണികൃഷ്ണനും തമ്മിലുള്ള അവിഹിത ബന്ധമാണ് മകൾ മരിക്കാനിടയാക്കിയതെന്ന് സൂര്യയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഉണ്ണികൃഷ്ണന്റെയും കാമുകിയുടേയും ഫോണുകൾ പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കാത്തിരിക്കുന്നതിനിടെയാണ് ഭീഷണിയുമായി ഉണ്ണിക്കൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ രണ്ടു മക്കളുടെയും ജീവിതം തകർത്ത ഉണ്ണികൃഷ്ണനും കാമുകിയും മകനെയും ബന്ധുക്കളെയുമടക്കം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി സൂര്യയുടെ മാതാവ് രാധാമണി മറുനാടനോട് പറഞ്ഞു. ഇപ്പോൾ കാമുകനുമൊത്തുള്ള മകളുടെ ദൃശ്യങ്ങൾ എന്ന പേരിൽ വാട്സാപ്പ് സന്ദേശം ലഭിച്ചു. അവനെ ഞങ്ങൾക്ക് പേടിയാണ്. പതിമൂന്ന് വർഷം ഒരുമിച്ച് താമസിച്ചിട്ടും ഉണ്ടാകാതിരുന്ന കാമുകൻ മകൾ മരിച്ചപ്പോൾ ഉണ്ടായി എന്നത് അവിശ്വസനീയമാണ്. ഇതൊക്കെ നിർമ്മിക്കാൻ ഉണ്ണി മിടുക്കനാണെന്നും മകനും ബന്ധുക്കൾക്കും അടക്കം ഇത്തരം വ്യാജ ദൃശ്യങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ ഇനി കൊന്നാൽ പോലും സത്യം മാത്രമേ ഞങ്ങൾ പറയൂ എന്നും മറുനാടനിൽ വന്ന വാർത്ത തിരുത്തി പറയാൻ തങ്ങൾ തയ്യാറല്ലെന്നും രാധാമണി വ്യക്തമാക്കി.
2019 നവംബർ 15 ന് രാത്രിയാണ് സൂര്യയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണികൃഷ്ണന്റെ അവിഹിത ബന്ധത്തെ തുടർന്ന് ഇവരുടെ പ്രേരണയിലാണ് മകൾ ആത്മഹത്യ ചെയ്തെന്നാണ് സുരേന്ദ്രൻ നായരും ഭാര്യ രാധാമണിയും പറയുന്നത് . ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് 2019 നവംബർ 22 നാണ് കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടറിന് സൂര്യയുടെ പിതാവ് സുരേന്ദ്രൻ നായർ പരാതി നൽകിയത്. എന്നാൽ ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. മറുനാടനിൽ വാർത്ത വന്നതിനെത്തുടർന്ന് കരുനാഗപ്പള്ളി പൊലിസ് സൂര്യയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ ഉണ്ണിക്കൃഷ്ണൻ സൂര്യയുടേതെന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് അയച്ചതായാണ് സൂചന. കൊച്ചിയിൽ എസ് യു വി ഓറഞ്ച് എന്ന പേരിൽ പരസ്യ നിർമ്മാണ കമ്പനി നടത്തുന്ന ഉണ്ണിക്കൃഷ്ണൻ സൂര്യയുടെ ബന്ധുക്കൾക്കും ഇത്തരം ദൃശ്യങ്ങൾ അയയ്ച്ചതായാണ് സൂചന. പന്തളം പോളിടെക്നിക്കിൽ പഠിച്ചിരുന്ന കാലത്ത് പ്രണയബദ്ധരായ സൂര്യയും ഉണ്ണികൃഷ്ണനും 2006 നവംബർ 19നാണ് വിവാഹിതരായത്. ഇരുവർക്കും എട്ടു വയസ്സുള്ള മകനുണ്ട്. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മകൻ സുരേഷ് പാലക്കാട് നെന്മാറ കരിമ്പാറ സ്വദേശിനി രാജേശ്വരിയുമായി പ്രണയത്തിലാവുകയും 2016 ഏപ്രിൽ ആറിന് വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഭർത്താവിന്റെ അവിഹിതം അറിഞ്ഞതോടെ സൂര്യ പലതവണ വിലക്കിയിട്ടും ബന്ധത്തിൽ നിന്നു പിന്മാറാൻ ഇരുവരും തയ്യാറായില്ലെന്നും ഇതുസംബന്ധിച്ച വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നതായും മകളുടെ മരണ ശേഷം അറിയാൻ കഴിഞ്ഞതായി സുരേന്ദ്രൻ പറയുന്നു. മകളുടെ കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും തന്റെ സഹോദരിയുടെ മക്കളുമായി സൂര്യ ഈ വിവരം പങ്കുവെച്ചിരുന്നുവെന്നും മാതാവ് രാധാമണി വെളിപ്പെടുത്തി. അച്ഛനെയും സഹോദരനെയും ഈ വിവരം അറിയിക്കരുതെന്നും എങ്ങനെയും ഉണ്ണികൃഷ്ണനെ ഈ ബന്ധത്തിന് പിന്തിരിപ്പിക്കാമെന്നും എന്നും സൂര്യ പറഞ്ഞിരുന്നതായി രാധാമണി പറയുന്നു. രാത്രി സമയങ്ങളിൽ ഉണ്ണികൃഷ്ണനും കാമുകിയും നടത്തിയിരുന്ന ഫോൺ സംഭാഷണങ്ങളെ കുറിച്ചും ഇരുവരുടെയും വാട്സാപ്പ് ചാറ്റുകളെക്കുറിച്ചും സൂര്യയ്ക്ക് അറിവുണ്ടായിരുന്നു.
ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ഉണ്ണിക്കൃഷ്ണൻ കാമുകിയുമായി കാറിൽ കറങ്ങിയിരുന്നതായും ഇതേക്കുറിച്ച് ചോദിച്ച് രാജേശ്വരിയുമായി വഴക്കുണ്ടാക്കുകയും അപ്പോൾ 'നിന്റെ ഭർത്താവിനെ അല്ലെങ്കിൽ നിന്നെ ഈ കുടുംബത്തിൽ നിന്ന് കൊണ്ടുപോകും' എന്ന് കാമുകി പറഞ്ഞതായി സൂര്യ തന്നെ അറിയിച്ചിരുന്നതായി രാധാമണി പറഞ്ഞു. മകൾ മരിക്കുന്നതിന് തൊട്ടുമുൻപ് മുമ്പ് നവംബർ 15 ആം തീയതി രാത്രി 10 മണിയോടെ നൂറനാടുള്ള തന്റെ വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണൻ പണയം വെക്കാനായി വാങ്ങിയ സ്വർണം തിരികെ നൽകിയിരുന്നു . അതിനുശേഷം കരുനാഗപ്പള്ളിയിലേക്ക് മടങ്ങിപ്പോയ ഉണ്ണിക്കൃഷ്ണൻ അന്ന് രാത്രി സൂര്യയുമായി വഴക്കിടുകയും മകളെ ഇയാൾ ഉപദ്രവിച്ചതായും സൂര്യയുടെ മാതാപിതാക്കൾ പറയുന്നു.
ആ രാത്രിയിൽ പത്തിലധികം തവണ കാമുകി സൂര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്നതായി മരണ സമയത്ത് സൂര്യയുടെ കൈവശമുണ്ടായിരുന്ന ഫോൺ പരിശോധിച്ച ബന്ധുക്കൾക്ക് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു. മകളുടെ മരണത്തിന് ശേഷമാണ് താൻ ഈ സംഭവങ്ങളൊക്കെ അറിയുന്നതെന്നും തുടർന്ന് നവംബർ 22 ആം തീയതി കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. പൊലിസിൽ പരാതിപ്പെട്ടതറിഞ്ഞ ഉണ്ണിക്കൃഷ്ണൻ മകളുടെ മരണത്തെക്കുറിച്ച് കൊച്ചുമകനോട് വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് തങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ' രണ്ടിനെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ' പറഞ്ഞതായും രാധാമണി പറയുന്നു .
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്