മോഹൻലാൽ നായകനായ 'ഉയരും ഞാൻ നാടാകെ'യുടെ തിരക്കഥ കോപ്പിയടിച്ചത്; താൻ രാപ്പകൽ കഷ്ടപ്പെട്ട് എഴുതിയ തിരക്കഥയിൽ പേരുവന്നത് പി എം താജിന്റേത്; വഞ്ചനയിൽ മനംനൊന്ത് എഴുത്തിന്റെ ലോകത്ത് നിന്ന് സ്വയം പിന്മാറി സലാം പള്ളിത്തോട്ടം; ഉന്മാദിയെ പോലെ വൃത്തിഹീനമായ കൊച്ചുവീട്ടിൽ പൂച്ചകൾക്കൊപ്പം അദ്ദേഹം ഇന്നും തനിച്ചു ജീവിക്കുന്നു; സിനിമാച്ചതിയിൽ ജീവിതം തകർന്ന എഴുത്തുകാരന്റെ കഥ
കെ വി നിരഞ്ജൻ
കോഴിക്കോട്: തിരക്കഥാ മോഷണ വിവാദം മലയാള സിനിമക്ക് പുതുമയുള്ളതൊന്നുമല്ല. പക്ഷേ ഒരു തിരക്കഥ മൂലം ജീവിതം തകർന്നുപോയ ഒരു എഴുത്തുകാരനുണ്ട് കോഴിക്കോട്ട്. പേര് സലാം പള്ളിത്തോട്ടം. കഥാകൃത്തും നാടകൃത്തുമായ സലാം, കെ പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് പിന്നീട് 'ഉയരും ഞാൻ നാടകെ' എന്ന മോഹൻലാൽ ചിത്രമായത്. ചിത്രത്തിൽ തിരക്കഥയുടെ ക്രെഡിറ്റ് വന്നത് പ്രശസ്ത നാടക കൃത്ത് പി എം താജിനും. ഈ ചതിയിൽ തകർന്നുപോയ സലാം എഴുത്തിന്റെ ലോകത്തുനിന്ന് മാത്രമല്ല പൊതുരംഗത്തുനിന്നുതന്നെ എന്നെന്നേക്കുമായി നിഷ്ക്രമിക്കയാണ് ചെയ്തത്. പിന്നെ ആ കലാകാരൻ ഒന്നും എഴുതിയിട്ടില്ല. ഉന്മാദിയെപോലെ കോഴിക്കോട് അശോകപുരത്തെ കൊച്ചുവീട്ടിൽ കുറേ പൂച്ചകൾക്കൊപ്പം അദ്ദേഹം ഇന്നും തനിച്ചു ജീവിക്കയാണ്. സിനിമാച്ചതി ജീവിതം തകർത്ത കലാകാരന്റെ കഥ പുറത്തുകൊണ്ടുവന്നത് സാംസ്കാരിക പ്രവർത്തകനായ ബൈജു മേരിക്കുന്നാണ്.
ബൈജുമേരിക്കുന്നിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
ഇതൊരു മനുഷ്യന്റെ കഥയാണ്, പേര് സലാം പള്ളിത്തോട്ടം. കഥാകാരനാണ്, നാടകക്കാരനാണ്, തിരക്കഥാകൃത്താണ്. തിരക്കഥാകൃത്തിൽ നിന്നും തുടങ്ങാം നമുക്ക്. ആ കഥയ്ക്ക് ഒരു ചതിയുടെ കഥപറയാനുണ്ട്. കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സലാം ഒരു സിനിമക്കുള്ള വലിയ സാധ്യത മനസ്സിൽ കൊണ്ടുനടക്കുന്നു. സുഹൃത്തുക്കളോട് പലരോടും തന്റെയീ ആശയം പങ്കുവക്കുന്നു. സിനിമയുടെ വലിയ ലോകം അപ്രാപ്യമായ സുഹൃത്തുക്കളിൽ പലരും വെള്ളിത്തിരയുടെ അല്ലെങ്കിൽ അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളുടെ കഥപറഞ്ഞു കൊടുക്കുന്നു.എന്നിട്ടും സലാം ആ കഥയുമായി തന്നെ മുന്നോട്ടുപോകുന്നു.
കലാം വെള്ളിമാടുകുന്നിനെ പോലുള്ള അദ്ദേഹത്തിന്റെ കൂട്ടുകാർ കൊടുത്ത പിന്തുണയിൽ വീണ്ടും ആ സിനിമാ തിരക്കഥയിലേക്ക് അദ്ദേഹം വ്യാപൃതനാകുന്നു. ഒടുവിൽ പൂർത്തിയാക്കിയ തിരക്കഥയുമായി തന്റെ ചങാതിക്കൊപ്പം സിനിമാ നിർമ്മാതാക്കൾക്ക് മുൻപിൽ തിരക്കഥ അവതരിപ്പിക്കുന്നു. ശക്തമായ പ്രമേയത്തെ അതിശക്തമായ തന്റെ തിരക്കഥയിലൂടെ ആവിഷ്കരിക്കാൻ സലാംപള്ളിത്തോട്ടത്തിനു സാധിച്ചിരിക്കുന്നു എന്ന് നിർമ്മാതാക്കൾ പറയുന്നു.
മലയാളസിനിമയിലേക്കു കാമ്പുള്ള ഒരു സിനിമാ തിരക്കഥാകൃത്തു ഇതാ വന്നിരിക്കുന്നു എന്ന് സലാമിന്റെ പുറത്തു തട്ടി അഭിനന്ദിച്ചുകൊണ്ടവർ പറയുന്നു, രണ്ടാഴ്ചക്കകം മദ്രാസിലേക്ക് വരണമെന്നും, ബാക്കിചർച്ചകൾ മറ്റുകാര്യങ്ങൾ എല്ലാം അവിടെനിന്നുമെന്നും പറഞ്ഞു അവർ തിരക്കഥയേൽപ്പിച്ചു പിരിയുന്നു. ആഹ്ലാദത്തോടെ ആ മനുഷ്യൻ തന്റെ കൂട്ടുകാരനായ കലാം വെള്ളിമാടുകുന്നിനെ ആശ്ലേഷിക്കുന്നു, ഒന്നാമത്തെ സീൻ ഇവിടെ പൂർത്തിയാകുന്നു.
സലാം അതിനോടകം തന്നെ നാലോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു. കുട്ടികളുടെ നാടകങ്ങൾ എഴുതിയിരുന്നു. ആനുകാലികങ്ങളിൽ എഴ്ത്തുക്കൾ മുടങ്ങാതെ വരാറുമുണ്ടായിരുന്നു, സിനിമാക്കാർ പറഞ്ഞ രണ്ടാഴ്ച രണ്ടുയുഗം പോലെ ആ മനുഷ്യൻ തള്ളിനീക്കുന്നു. പക്ഷെ അവരുടെ ബന്ധപ്പെടലുകൾ കാണുന്നി. സലാം ആധികയറി കൂട്ടുകാരെ ഒക്കെ വിളിക്കുന്നു. വിഷമിക്കാതിരിക്കു ശെരിയാകുമെന്നുള്ള പ്രതീക്ഷാനിർഭരമായ സുഹൃത്വചനങ്ങളിൽ അയാൾ അന്തിയുറങ്ങുന്നു.
ഒരു പ്രഭാതത്തിൽ അയാളെ കാത്തുനിന്നത് ഒരു ദുരന്ത വാർത്തയായിരുന്നു. ഒരു പുതിയ സിനിമ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു സിനിമയുടെ പേര് 'ഉയരും ഞാൻ നാടാകെ' മോഹൻലാൽ അടക്കമുള്ള അഭിനേതാക്കൾ താൻ തിരക്കഥ കൈമാറിയ നിർമ്മാണകമ്പനി. തലചുറ്റുന്നതുപോലെ തോന്നിത്തുടങ്ങിയ അല്ലെങ്കിൽ പാതിയടഞ്ഞ കാഴ്ചയിലായിരുന്നു സലാം ആ സിനിമയുടെ തിരക്കഥാകൃത്തിന്റെ പേര് വായിച്ചത് അത് മറ്റാരുമല്ലായിരുന്നു വിഖ്യാത നാടകക്കാരൻ 'പി.എം.താജിന്റെ' പേരിൽ ആയിരുന്നു താൻ പേറ്റുനോവറിഞ്ഞു പെറ്റിട്ട ആ തിരക്കഥ വന്നിരിക്കുന്നത്. അന്ന് പാതിയടഞ്ഞുപോയ മനസ്സിന്റെ കല്പനകളിൽ നിന്നും സലാം ഇന്നും മോചിതനായിട്ടില്ല. തന്റെ സർഗാത്മകതകൾ മുഴുവൻ ആ ഒരൊറ്റ സംഭവത്തിൽ മുരടിച്ചു പോയതുപോലെ ആ മനുഷ്യൻ എഴുത്തിന്റെ ലോകത്തുനിന്നും, കൂട്ടുകാരുടെയും, നാട്ടുകാരുടെയും ലോകത്തുനിന്നും സ്വയം പിൻവാൻങ്ങുകയും നിശബ്ദമായ ആ ചതിക്കൊപ്പം ജീവിതം ഹോമിച്ചുതീർക്കുകയുമാണ്. സിനിമ നാടാകെ ഉയർന്നപ്പോൾ സലാം പാതാളത്തോളം താഴുകയായിരുന്നു.
സലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഒരു ഉന്മാദിയെപോലെ, ഏറ്റവും വൃത്തിഹീനമായ ഒരു ജീവിതസാഹചര്യത്തിൽ കോഴിക്കോട് അശോകപുരത്തെ ഒരു കൊച്ചുവീട്ടിൽ ആരും കൂട്ടില്ലാതെ തനിച്ചു തനിച്ചു ജീവിക്കുന്നു.ആരും കൂട്ടിനില്ലെന്നുപറയരുത് അദ്ദേഹം മനുഷ്യരേക്കാൾ ഇന്ന് സ്നേഹിക്കുന്നത് മൃഗങ്ങളെയാണ്. തന്റെ ചുറ്റിലും സ്നേഹത്തോടെ ഇരിക്കുന്ന കുറേ പൂച്ചകളാണ് ഇന്ന് സലാമിന്റെ ചങ്ങാതിമാർ. അവർക്കുള്ള ഭക്ഷണം നൽകിയും അവരെ പരിചരിച്ചും, നമുക്കൊക്കെ തീർത്തും അന്യമായൊരുലോകത്തു സലാമുണ്ട്. ഒരു സിനിമാ ചതി ഏറ്റവും സർഗ്ഗധനനായ ഒരു മനുഷ്യനെ ജീവിതത്തിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു. നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ലോകങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണല്ലോ, പക്ഷെ സലാമിനെ കാണുമ്പൊൾ സലാമിന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ മനുഷ്യൻ എന്ന പദത്തിൽ എത്രമാത്രം കുടിലതകൾ കൂടി ഒളിച്ചു വച്ചിരിക്കുന്നു എന്ന് മനസ്സിലാകും.
എന്റെ മാധ്യമ സുഹൃത്തുക്കൾ ഇത് ശ്രദ്ധിക്കുമല്ലോ ഇങ്ങനെ ഒരാൾ നമുക്കിടയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍