ചാർട്ടേഡ് വിമാന യാത്രികരുടെ നിർബന്ധിത കോവിഡ് ടെസ്റ്റിൽ എതിർപ്പു ശക്തമായതോടെ നിലപാട് മയപ്പെടുത്തി കേരള സർക്കാർ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കും; ആന്റി ബോഡി ടെസ്റ്റു നടത്തി ശേഷം നാട്ടിലെത്താമെന്ന് സർക്കാറിന്റെ പുതിയ നിലപാട്; സർക്കാറിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗും കെഎംസിസിയും അടക്കം കടുത്ത വിമർശനം ഉന്നയിച്ചോടെ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് പി കെ കുഞ്ഞാലിക്കുട്ടി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചാർട്ടേഡ് വിമാനം വഴി പ്രവാസികൾക്ക് കേരളത്തിലേക്ക് വരാനാകൂ എന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഇറമ്പിയതോടെ സർക്കാറിന് മനംമാറ്റം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചു. ആന്റി ബോഡി ടെസ്റ്റ് നടത്തി നാട്ടിലെത്താമെന്നാണ് കേരളത്തിന്റെ പുതിയ നിലപാട്. മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്നവർ കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ഇനി മുതൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കൂവെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്.
സർക്കാർ നിലപാട് പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടത്. കേരള സർക്കാറിന്റെ നിലപാട് മോശമായിപ്പോയി. രോഗവ്യാപനം ഉണ്ടാകാൻ പാടില്ല. അതിൽ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഫലപ്രദമായി സർക്കാർ നടത്തിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അവിടെയുള്ള മലയാളികളോട് ഇങ്ങോട്ട് വരേണ്ട എന്ന പറയാൻ കഴിയില്ല. ഞങ്ങൾ അതിനെ ശക്തമായി എതിർക്കും -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുണ്ടായ സർക്കാറിന്റെ അനാസ്ഥക്ക് കൊടുക്കേണ്ടി വരുന്ന വിലയാണിതെന്നും ഇതിൽ ദുരിതത്തിലാകുന്നത് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. പ്രവാസികളെ രണ്ടു തട്ടിലാക്കിക്കുകയാണ് സർക്കാറെന്ന് എം.കെ മുനീർ പറഞ്ഞു. വന്ദേ ഭാരത് മിഷനിലൂടെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നും ചാർട്ടേഡ് ഫ്ളൈറ്റ് വഴി വരുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാണെന്നും പറയുന്നു. ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ട വിഷയമാണിതെന്നും എം.കെ മുനീർ വിമർശിച്ചു. സർക്കാർ നിലപാട് പ്രായോഗികമല്ലെന്ന് പി.വി അബ്ദുൽ വഹാബ് എംപി പറഞ്ഞു.
അതേസമയം ചാർട്ടേഡ് വിമാനത്തിൽ പോകുന്നവർക്ക് കോവിഡ് പരിശോധനയിൽ നിന്നും പിന്മാറണമെന്ന് കെഎംസിസിയും അഭിപ്രായപ്പെട്ടിരുന്നു. ഗൾഫ് നാടുകളിൽനിന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബഹ്റൈൻ കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവിൽ വന്ദേഭാരത് മിഷൻ നിബന്ധനകൾ പാലിച്ചാണ് കാരുണ്യ സംഘടനകളും മറ്റും നാട്ടിലേക്ക് ചാർട്ടേഡ് വിമാന സർവിസുകൾ നടത്തുന്നത്.
സർക്കാരുകളുടെ മാനദണ്ഡങ്ങൾ പാലിച്ച് മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതും. എന്നിരിക്കെ, ചാർട്ടേഡ് വിമാനത്തിൽ പോകുന്നവർ മാത്രം 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറയുന്നത് പ്രവാസി വിരുദ്ധമാണെന്നും അവർ നാടണയുന്നതിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തികളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
20ന് ശേഷം നാട്ടിലേക്ക് പോകുന്നവർ കോവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇക്കാര്യം ഒരു ഗൾഫ് നാടുകളിലും പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി മനസിലാക്കണം. കോവിഡ് വ്യാപിക്കുന്നതിനാൽ തന്നെ വെറുതെ പരിശോധന നടത്താൻ ഒരു സർക്കാരും സന്നദ്ധരല്ല. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇത്തരം പരിശോധനകൾക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ജീവിതം പോലും വഴിമുട്ടിയും നിത്യചെലവിന് വരുമാനമില്ലാതെയുമുള്ള അവസ്ഥയിലാണ് പലരും നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. പലരും സൗജന്യ ടിക്കറ്റുകളിലും മറ്റ് സഹായത്താലുമാണ് എങ്ങനെയെങ്കിലും തിരികെ നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ കാരുണ്യ സംഘടനകളുടെ ചാർട്ടേഡ് വിമാന സർവിസിലൂടെ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്.
അതിനിടെയാണ് വീണ്ടും പ്രവാസി വിരുദ്ധ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നത്. ഓരോദിവസവും പ്രവാസികൾക്കെതിരേ വഞ്ചനാപരമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഇത്തരം തീരുമാനത്തിൽനിന്ന് പിന്മാറി പ്രവാസികൾക്ക് നാടണയാനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോവിഡ് സർട്ടിഫിക്കറ്റ് ചോദിച്ച് സ്വന്തം നാട്ടുകാരോട് സർക്കാർ ക്രൂരത കാട്ടുന്നു: വി മുരളീധരൻ
വിദേശത്ത് നിന്ന് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ നിലപാടിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിബന്ധന വെച്ചിട്ടില്ല. സ്വന്തം നാട്ടുകാരോട് സർക്കാർ കാണിക്കുന്ന ഒരു ക്രൂരതയായി ഇത് മാറും. കാരണം ഗൾഫിൽനിന്നു വരുന്നവർക്കാണ് കേരളം ഇത്തരത്തിലൊരു നിബന്ധന മുന്നോട്ട് വെച്ചത്. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈനിൽ മാത്രമാണ് കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിന് നിബന്ധനകളില്ലാത്തത്. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് രോഗലക്ഷണങ്ങളുള്ളവരെ മാത്രമെ കോവിഡ് ടെസ്റ്റിന് വിധേയമാക്കൂ.
യുഎഇയിൽ മാത്രമാണ് സ്വകാര്യ ടെസ്റ്റിങ്ങ് നടത്തുന്നുള്ളു. പക്ഷേ അവിടെയും ഇത്രയും പേരെ ടെസ്റ്റിന് വിധേയമാക്കാനുള്ള സൗകര്യങ്ങളുണ്ടാകണമെന്നില്ല. 48 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റിന്റെ റിസൾട്ട് കാണിച്ചാൽ മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഇനി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ടെസ്റ്റ് നടത്തി ഫലം പോസിറ്റീവായാൽ ടിക്കറ്റിന്റെ കാശ് പോകും. ടെസ്റ്റിന്റെ ഫലം വരാൻ വൈകിയാലും സമാനമായ സാഹചര്യമാണ് ഉണ്ടാവുക. 48 മണിക്കൂറെന്ന നിബന്ധന ഉള്ളതുകൊണ്ട് തന്നെ ഇത് നടപ്പിലാകാൻ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്തുകൊണ്ടാണ് സർക്കാർ ഇത്തരത്തിൽ തീർത്തും അപ്രായോഗികമായ നിർദ്ദേശം മുന്നോട്ട് വെച്ചതെന്ന് മനസിലാകുന്നില്ല. കാരണം ധാരാളം തയ്യാറെടുപ്പുകൾ നടത്തിയ സംസ്ഥാനമാണ് കേരളം.
ഒന്ന്, ഒന്നര ലക്ഷം മുറികൾ തയ്യാറാക്കിയിട്ടുള്ള സംസ്ഥാനമാണ്. മറ്റൊരു സംസ്ഥാനവും ഇത്തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല. കേരളത്തെക്കുറിച്ച് ആശങ്കവേണ്ട, നന്നായി തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ള സംസ്ഥാനമാണെന്നാണ് വിദേശകാര്യ വകുപ്പിലെ ചർച്ചകളിൽ ഉയർന്നുവരാറുള്ളത്. പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടപ്പുകളുമായി ബന്ധപ്പെട്ട് കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളൊന്നും റിപ്പോർട്ട് നൽകിയിരുന്നില്ല. അതിനാൽ തന്നെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിൽ വിദേശകാര്യ വകുപ്പിന് ആശങ്കയുണ്ടായിരുന്നു. ഇത്തരത്തിൽ തയ്യാറെടുപ്പുകൾ നടത്തിയ ഒരു സംസ്ഥാനം തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കായി ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
Stories you may Like
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ
- പരിക്ക് ഭേദമാകാത്ത മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയിൽ കളിച്ചേക്കില്ല
- ഓസ്ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമത്
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്