Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളിമേടയിലെ അതിഥി മന്ദിരത്തിൽ വച്ചാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; ഇടവകയിലെ ഒരു നേതാവിന്റെ ഭാര്യയുമായും മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്നും വെളിപ്പെടുത്തൽ; അച്ചൻ പട്ടത്തിനായി പഠിക്കുന്നതിന് മുൻപ് തന്നെ തനിക്ക് ലൈംഗിക താൽപര്യങ്ങൾ ഉണ്ട്; യുവതിയെ ബലാത്സംഗം ചെയ്തതല്ല എന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് എല്ലാം നടന്നതെന്നും കുറ്റം ഏറ്റു പറച്ചിൽ; തലശ്ശേരി രൂപതയെ വെട്ടിലാക്കി വൈദികന്റെ മാപ്പു പറയൽ; പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ വിവാദം ആളിക്കത്തുമ്പോൾ

പള്ളിമേടയിലെ അതിഥി മന്ദിരത്തിൽ വച്ചാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; ഇടവകയിലെ ഒരു നേതാവിന്റെ ഭാര്യയുമായും മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്നും വെളിപ്പെടുത്തൽ; അച്ചൻ പട്ടത്തിനായി പഠിക്കുന്നതിന് മുൻപ് തന്നെ തനിക്ക് ലൈംഗിക താൽപര്യങ്ങൾ ഉണ്ട്; യുവതിയെ ബലാത്സംഗം ചെയ്തതല്ല എന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് എല്ലാം നടന്നതെന്നും കുറ്റം ഏറ്റു പറച്ചിൽ; തലശ്ശേരി രൂപതയെ വെട്ടിലാക്കി വൈദികന്റെ മാപ്പു പറയൽ; പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ വിവാദം ആളിക്കത്തുമ്പോൾ

ആർ പീയൂഷ്

കണ്ണൂർ: ഇടവകയിലെ യുവതിയുമായി അവിഹിത ആരോപണം നേരിടുന്ന തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പൊട്ടൻ പ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ വൈദികനായിരുന്ന ഉളിക്കൽ കാലാങ്കി സ്വദേശി മാത്യു മുല്ലപ്പള്ളിൽ എന്ന അനീഷ് കുറ്റ സമ്മതം നടത്തി മാപ്പ് ചോദിക്കുന്ന ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഫോൺ സംഭാഷണത്തിൽ യുവതിയുമായുള്ള അവിഹിത ബന്ധത്തെപറ്റി കൃത്യമായി വൈദികൻ പറയുന്നുണ്ട്. യുവതിയെ താൻ ബലാത്സംഗം ചെയ്തതല്ല എന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് എല്ലാം നടന്നതെന്നും ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.

ഏതാനം ദിവസങ്ങളായി വൈദികനെതിരായി നിരവധി ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തലശ്ശേരി രൂപത മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വൈദികന്റെ കുറ്റ സമ്മതം നടത്തുന്ന ഫോൺ സംഭാഷണം പുറത്തു വന്നത്. ഇതോടെ തലശ്ശേരി രൂപതയുടെ വാദം പൊളിയുകയാണ്. അച്ചന്റെ രണ്ട് ഫോണും സ്വിച്ച് ഓഫാണ്. ഇതിൽ നിന്ന് തന്നെ ഇദ്ദേഹം ഒളിവിലാണെന്ന വാദവും സജീവമാകുകയാണ്.

യുവതിയുമായി പള്ളിമേടയിലെ അതിഥി മന്ദിരത്തിൽ വച്ചാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കൃത്യമായി പറയുന്നുണ്ട്. കൂടാതെ ഇടവകയിലെ ഒരു കോൺഗ്രസ് നേതാവിന്റെ ഭാര്യയുമായും മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി വൈദികൻ വെളിപ്പെടുത്തുന്നു. അച്ചൻ പട്ടത്തിനായി പഠിക്കുന്നതിന് മുൻപ് തന്നെ തനിക്ക് ലൈംഗിക താൽപര്യങ്ങൾ ഉണ്ടായിരുന്നതായും ഇദ്ദേഹം സംഭാഷണത്തിൽ പറയുന്നുണ്ട്.

പോൾ എന്ന വ്യക്തിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖയിൽ നിന്നാണ് ഇത്രയും വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഫോൺ സംഭാഷണത്തിൽ പോൾ വൈദികന്റെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാകുന്നുണ്ട്. മുൻപും ഇതേ യുവതിയുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പോൾ അന്ന് താക്കീത് നൽകിയിരുന്നു. മേലിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പറഞ്ഞ് വൈദികൻ മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ വീണ്ടും ഇതു തുടർന്നതോടെയാണ് പോൾ ഈ വിവരം പുറത്തറിയിച്ചത്. പുറത്തറിയിക്കുന്നതിന് മുൻപ് പോൾ വൈദികനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖയാണ് പുറത്തായിരിക്കുന്നത്. വൈദിക വൃത്തിക്ക് നിരക്കാത്ത കാര്യങ്ങൾ താൻ ചെയ്തു എന്ന് പുറത്തറിഞ്ഞാൽ കുപ്പായം ഊരേണ്ടി വരും എന്ന് ഇയാൾ പറയുന്നുണ്ട്. തലശ്ശേരി രൂപതയിലെ പിതാവിനെ കണ്ട് ഇക്കാര്യങ്ങൾ ഏറ്റു പറയാനും പോൾ നിർദ്ദേശിക്കുന്നുണ്ട്.

ബിജു ജോസഫ് എന്ന പേരിലുള്ള ഫെയ്സ് ബുക്ക് അക്കൗണ്ടിലാണ് വൈദികനെതിരെയുള്ള ആരോപണം ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് പലരും ഇതേറ്റെടുക്കുകയായിരുന്നു. പള്ളിയിലെ തന്നെ ആളുകളാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. ഇവകാംഗങ്ങൾ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വൈദികൻ ബലാൽക്കാരമായി കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പറഞ്ഞത്. ഇതിനിയിലാണ് വൈദികൻ പള്ളിയിൽ നിന്നും ആരും അറിയാതെ കടന്ന് കളഞ്ഞത് എന്നാണ് ആരേപണം. പിന്നീട് കാസർഗോഡുള്ള ചുള്ളി ഇടവകയിലേക്ക് വൈദികനെ സ്ഥലംമാറ്റി എന്ന വിവരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്.

അതേ സമയം ആരോപണവിധേയനായ മാത്യു മുല്ലപ്പള്ളിൽ ഏറെ ജനസമ്മതനായ വൈദികനാണ്. 2012 ൽ പട്ടം ലഭിച്ച ശേഷം വെള്ളരിയാനം ഇടവകയിലാണ് വികാരിയായി എത്തിയത്. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമുള്ള അച്ചനാണ് എന്നാണ് അവിടെയുള്ള ഇടവക വിശ്വാസികൾ പറഞ്ഞിരുന്നത്. അതിനാൽ മറ്റ് ഇടവകകളിൽ നിന്നുപോലും നിരവധിപേർ വൈദികനെ കാണാനായി എത്തിയിരുന്നു.

പിന്നീട് പഴയ പള്ളി പൊളിച്ചു പണിയാൻ വൈദികൻ തന്നെ മുന്നിട്ടിറങ്ങുകയും ഒരു കൂറ്റൻ പള്ളി തന്നെ പണിതീർക്കുരയുമായിരുന്നു. അഞ്ച് വർഷമാണ് ഒരു ഇടവകയിൽ വൈദികനായി ഇരിക്കാൻ കഴിയുക. പള്ളി പണിയുന്നതിൽ മുൻകൈ എടുത്തതിനാൽ രണ്ട വർഷം കൂടി രൂപത വൈദികനെ ഇവിടെ തുടരാൻ അനുവദിക്കുകയായിരുന്നു. പിന്നീടാണ് പൊട്ടൻ പ്ലാവ് സെന്റ് തോമസ് ദേവാലയത്തിലേക്ക് എത്തുന്നത്.

വൈദികനെതിരെയും സഭയ്ക്കെതിരെയും സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് കാട്ടി തലശ്ശേരി രൂപത ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഫെയ്സ് ബുക്ക് പോസ്റ്റിട്ട ബിജു ജോസഫിനെതിരെ ഐ.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ വൈദികന്റെ കുറ്റ സമ്മതം നടത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നതോടെ കേസ് നിൽ നിൽക്കാൻ സാധ്യത ഇല്ല എന്നാണ് വിവരം. ഈ ഫോൺ സംഭാഷണത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാനാണ് അച്ചന്റെ ഫോണിലേക്ക് മറുനാടൻ വിളിച്ചത്. എന്നാൽ രണ്ടും സ്വിച്ച് ഓഫായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP