തിരുവനന്തപുരം മുതൽ പാനൂർ വരെ കൊറോണ പ്രോട്ടോകോൾ പോലും ലംഘിച്ച് ആയിരങ്ങൾ; കുഞ്ഞനന്തൻ വെട്ടിക്കൊന്ന ടിപിയെ അപമാനിക്കാൻ നേതാക്കളുടെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പ്രത്യേക ചടങ്ങ്; മൃതദേഹത്തിനൊപ്പം ആംബുലൻസിൽ മുഴുവൻ നേരവും ഉണ്ടായത് ബിനീഷ് കോടിയേരി; വീട്ടു വളപ്പിൽ ഇൻക്വിലാബ് വിളികളോടെ സംസ്കാരം; മരിച്ച പോയ ഒരു കൊടും ക്രിമിനലിന് സിപിഎം ആദരവ് അർപ്പിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ടിപിയെ അമ്പത്തിയൊന്ന് വെട്ടു വെട്ടി കൊന്ന കൊടി സുനിയും കിർമാണി മനോജും. അവർക്ക് ബുദ്ധി ഉപദേശിച്ച കുഞ്ഞനന്തനും. പാനൂരിലെ ഈ സഖാവ് പാർട്ടിയിൽ കുഞ്ഞനന്തേട്ടനായിരുന്നു. പറയുന്നത് എന്തും ചെയ്യുന്ന സഖാവ്. പാർട്ടി പറയുന്നത് മാത്രം ചെയ്യുന്ന സഹൃദയനായിരുന്നു കുഞ്ഞനന്തനെന്ന് സിപിഎം പറയുമ്പോൾ തെളിയുന്നത് ടിപി കൊലയിലെ പാർട്ടിയുടെ പങ്കാണ്. ടിപിയെ കൊല്ലാൻ കുഞ്ഞനന്തൻ മുന്നിട്ടിറങ്ങിയത് പാർട്ടിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ അനുശോചനത്തിൽ നിറയുന്നതായാണ് വിലയിരുത്തൽ. അങ്ങനെ പാർട്ടിയുടെ സ്വന്തം ക്വട്ടേഷൻ ക്രിമിനലായിരുന്നു കുഞ്ഞനന്തൻ. ടിപിയെ കുലംകുത്തിയെന്ന് വിളിച്ചവർ കുഞ്ഞനന്തൻ ഏട്ടന് ഒരുക്കിയത് സമാനതകളില്ലാത്ത കൊറോണ വിടപറയലാണ്.
ടി.പി.ചന്ദ്രശേഖരൻ വെട്ടേറ്റു വീണു മരിച്ച ഒഞ്ചിയത്തിന്റെ മണ്ണിലും പൊതു ദർശനം. പിന്നെ ടിപിയുടെ ഭാര്യ കെകെ രമയ്ക്ക് നേരെ സൈബർ ആക്രമണം. വെട്ടികൊന്ന ടിപിയെ സിപിഎം ഇന്നലെ വീണ്ടും കൊന്നു. ടിപി കേസിലെ 13ാം പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കവേ ആശുപത്രിയിൽ മരിച്ച സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവച്ച് സിപിഎം രാഷ്ട്രീയ കൊലപാതകളങ്ങളിലെ കൊടും ക്രിമിനലിന് രക്തസാക്ഷി പരിവേഷം കൊടുക്കുകയായിരുന്നു. കാൻസറിനോട് മല്ലിട്ടാണ് കുഞ്ഞനന്തൻ മരിച്ചത്. എന്നാൽ മെഡിക്കൽ കോളേജിൽ ആരോ വന്ന് കൊന്നു കളഞ്ഞ രക്തസാക്ഷിയെ പോലെ വിപ്ലവ മുദ്രാവാക്യങ്ങൾ വിളിച്ചാണ് കുഞ്ഞനന്തന് സിപിഎം വിട നൽകിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ പാനൂരിലേക്കു കൊണ്ടുപോകും വഴിയാണു വടകര കൈനാട്ടിയിൽ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സൗകര്യമൊരുക്കിയത്. സംസ്ഥാന സമിതി അംഗം പി. സതീദേവിയുടെയും ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി.ബിനീഷിന്റെയും നേതൃത്വത്തിലായിരുന്നു അന്തിമോപചാരം. നേതാക്കൾ ആംബുലൻസിലേക്കു കയറി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ച് അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണു മൃതദേഹത്തോടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പാർട്ടി വിട്ട ടി.പി.ചന്ദ്രശേഖരൻ ആർഎംപി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടെയാണ് 2012 മെയ് 4ന് കൊല്ലപ്പെടുന്നത്. കേസിൽ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെയാണു കോടതി ശിക്ഷിച്ചത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അറിയാതെ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുമായിരുന്നില്ലെന്ന വിലയിരുത്തൽ സജീവമാണ്. ഗൂഢാലോചനയിൽ ആരും കുടുങ്ങാത്തത് കുഞ്ഞനന്തനെന്ന പാർട്ടി വിശ്വസ്തന്റെ നിലപാടുകൊണ്ടാണെന്നാണു വിലയിരുത്തൽ. ആ കടപ്പാടാണ് പാർട്ടി മരണ ശേഷവും കുഞ്ഞനന്തനോടു കാണിച്ചത്, കേസിൽ ഗൂഢാലോചന കുറ്റത്തിനാണു കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടത്. കുഞ്ഞനന്തനുമായുള്ള പാർട്ടി നേതാക്കളുടെ അടുപ്പം മരണാനന്തര ചടങ്ങുകളിലും അനുശോചനങ്ങളിലും സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങളിലും പ്രകടമായി.
എല്ലാറ്റിനും മറുപടിയെന്നോണം ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ കുഞ്ഞനന്തന്റെ മരണത്തിനു ശേഷം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഏറെ ചർച്ച ചെയ്യപ്പെട്ടു. കല്യാണ സദ്യയ്ക്ക് ടിപി ചോറുവിളമ്പുന്ന പടമാണ് 'എന്റെ സഖാവേ..' എന്ന അടിക്കുറിപ്പോടെ രമ പോസ്റ്റ് ചെയ്തത്. യുഡിഎഫ് ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയും നിരപരാധിയുമെന്ന വിശേഷണത്തോടെയാണു സിപിഎം പി.കെ.കുഞ്ഞനന്തന് അന്ത്യയാത്ര ഒരുക്കിയത്. പി.കെ.കുഞ്ഞനന്തന്റെ മൃതദേഹം പാനൂർ പാറാട്ടെ വീട്ടുവളപ്പിൽ സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. അപ്പോൾ ഉയർന്നത് വിപ്ലവ മുദ്രാവാക്യങ്ങളും. കൊറോണ പ്രോട്ടോകോൾ എല്ലാം ലംഘിക്കുന്ന സംസ്കാര ചടങ്ങ്. കേസുമില്ല അറസ്റ്റുമില്ല.
ആയിരങ്ങളാണ് പാനൂരിലേക്ക് ഒഴുകിയത്. പ്രിയ സഖാവിന് മരണമില്ലെന്ന മുദ്രാവാക്യവും ലാൽസലാമും പ്രകമ്പനം തീർത്ത അന്തരീക്ഷത്തിൽ പാനൂരിന്റെ പടനായകനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. മകൾ ശബ്നയും പേരക്കുട്ടി ഫിദലും ചേർന്നാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി തടവറയിൽ അടയ്ക്കപ്പെട്ട കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 9.25നാണ് അന്തരിച്ചത് എന്നെഴുതി ദേശാഭിമാനിയും പുതു മാതൃകയായി. വയറ്റിൽ അണുബാധയേറ്റ് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ആംബുലൻസിൽ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം പാനൂരിലെത്തിച്ചത്. ഒഞ്ചിയം --നാദാപുരം റോഡിലും സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി ഓഫീസായ രാജുമാസ്റ്റർ സ്മാരകത്തിലും പാറാട് ടൗണിലും പൊതുദർശനത്തിനുവച്ചു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. കോവിഡ് മാർഗനിർദ്ദേശം അട്ടിമറിച്ച് ആളുകൾ ഇവിടെ എത്തി.
പകൽ 12 ഓടെ മൃതദേഹം പാറാട് കണ്ണങ്കോട്ടെ വീട്ടിലെത്തിച്ചു. ബന്ധുക്കളും അയൽക്കാരുമടക്കമുള്ളവർ വിങ്ങിപ്പൊട്ടി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, പി സതീദേവി, കെ കെ രാഗേഷ് എംപി, ജെയിംസ് മാത്യു എംഎൽഎ, എ എൻ ഷംസീർ എംഎൽഎ, സി കൃഷ്ണൻ എംഎൽഎ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മണ്ഡലം പ്രതിനിധി പി ബാലൻ പുഷ്പചക്രം അർപ്പിച്ചു. സംസ്കാരത്തിനുശേഷം വീട്ടുമുറ്റത്ത് അനുശോചന യോഗവുമുണ്ടായി.
മരണാനന്തര ചടങ്ങിൽ കൊറോണക്കാലത്ത് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിമിതിയുണ്ട്. ഇതൊന്നും കുഞ്ഞനന്തന്റെ സംസ്കാരത്തിന് ബാധകമായില്ല. കോവിഡ് പടർന്ന് പിടിക്കുന്ന കണ്ണൂർ അങ്ങനെ കുഞ്ഞനന്തന് കോവിഡിനെ പോലും ഭയക്കാതെ യാത്ര അയപ്പു നൽകി.
Stories you may Like
- ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭാര്യ സരസ്വതിയമ്മ വിടപറയുമ്പോൾ
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ടിപി കേസിലെ 10 പ്രതികളും കുറ്റക്കാർ തന്നെ
- രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് കൂടുതൽ വ്യക്തത; എല്ലാ പ്രതികളും 26ന് വീണ്ടും കോടതിയിലേക്ക്
- അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; കുഞ്ഞനന്തന്റെ മകൾ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍