ബ്രിട്ടീഷ് പ്രൗഢിയുടെ സ്മാരകങ്ങൾ സംരക്ഷിക്കാൻ വലത് വംശീയ വാദികളും തെരുവിൽ; ലണ്ടൻ വംശീയ ലഹളക്ക് ഒരുങ്ങുകയാണെന്നറിഞ്ഞ് കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്; പ്രതിമകൾക്ക് സംരക്ഷണം; ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന്റെ ഹൈഡ് പാർക്ക് റാലി റദ്ദു ചെയ്തു
സ്വന്തം ലേഖകൻ
അടിമക്കച്ചവടവും കോളനിവത്ക്കരണവുമായി ബന്ധപ്പെട്ടവരെ മഹത്വവത്ക്കരിക്കുന്ന പ്രതിമകളും സ്മാരകങ്ങളും ഇല്ലാതെയാക്കാൻ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവുമായി ബന്ധപ്പെട്ടവർ ഒരുങ്ങിയിറങ്ങിയപ്പോൾ, ബ്രിട്ടീഷ് പ്രൗഢിയുടെ പ്രതീകങ്ങൾ എന്ന് തങ്ങൾ വിശേഷിപ്പിക്കുന്ന അവയെ സംരക്ഷിക്കാൻ വലതുപക്ഷ തീവ്രവാദികളും തെരുവിൽ ഇറങ്ങി. ഇത് ഒരു സംഘട്ടനത്തിലും വംശീയലഹളയിലും കലാശിച്ചേക്കാം എന്ന് ഭയന്ന ലണ്ടൻ പൊലീസ് നഗരത്തിലാകെ കർഫ്യൂ പ്രഖ്യാപിച്ചു. വലത് പക്ഷ തീവ്രവാദികൾ അക്രമത്തിന് തുനിഞ്ഞേക്കാമെന്ന സംശയത്തിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികൾ ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹൈഡ്പാർക്ക് റാലി നേരത്തേ റദ്ദ് ചെയ്തിരിന്നു. എന്നിരുന്നാലും ചില പ്രക്ഷോഭകാരികൾ ഇതിനായി ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് കർഫ്യൂ പ്രഖ്യാപനം വന്നത്.
കഴിഞ്ഞ ആഴ്ച്ച ഹൈഡ് പാർക്കിൽ നിന്നും വൈറ്റ്ഹാളിലേക്ക് നടന്ന റാലി അക്രമാസക്തമാവുകയും പൊലീസും പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഇന്നത്തെ റാലിയിൽ പങ്കെടുക്കുന്നവർക്ക് കർശന നിബന്ധനകൾ നൽകിയിരുന്നു. മാർഗ്ഗനിർദ്ദേശങ്ങളിൽ ഉറച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരുപറ്റം ഫുട്ബോൾ ഭ്രാന്തന്മാരും വലത് തീവ്രവാദികളും ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കാൻ തങ്ങൾ ഏതറ്റം വരെയും പോകും എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയതോടെ രംഗം കലാപകലുഷിതമാകുമെന്ന് പൊലീസ് ഭയക്കുകയായിരുന്നു.
ബ്ലാക്ക് ലൈവ്സ് മാറ്റർ റാലി, ഹൈഡ് പാർക്കിൽ നിന്നും പുറപ്പെട്ട് പാർക്ക് ലെയ്ൻ, ഹൈഡ് പാർക്ക് കോർണർ, പിക്കാഡില്ലി, പിക്കാഡില്ലി സർക്കസ്, ഹേമാർക്കറ്റ്, കോക്ക്സ്പർ സ്ട്രീറ്റ്, ട്രഫൽഗർ സ്ക്വയർ എന്നിവിടങ്ങളിലൂടെ വൈറ്റ്ഹാളിൽ എത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേ സമയം വലത്പക്ഷക്കാർ പാർലമെന്റ് ചത്വരത്തിലും വൈറ്റ്ഹാളിലും ഒത്തുകൂടാനും തീരുമാനിച്ചു. പൊലീസ് ബാറിയറിന്റെ വടക്ക് ഭാഗത്ത് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികളും തെക്ക് ഭാഗത്ത് വലതുപക്ഷക്കാരും ഒത്തുകൂടും എന്നതായിരുന്നു തീരുമാനം.
പൊലീസിനെതിരെയുള്ള ഏതക്രമവും കർശനമായി നേരിടുമെന്ന് മെറ്റ് പൊലീസ് മുന്നറിയിപ്പ് നൽകി. അതേ സമയം കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് സ്കോട്ട്ലൻഡ് യാർഡും ആവശ്യപ്പെട്ടു. ഇത് ഒരുപക്ഷെ മഹാവ്യാധിയുടെ രണ്ടാം വരവിന് കളമൊരുക്കിയേക്കാം എന്നതിനാലായിരുന്നു ഇത്. നഗരത്തിലുള്ള സ്മാരകങ്ങൾക്ക് സംരക്ഷണമെർപ്പെടുത്തുന്ന നടപടികളുമായി ലണ്ടൻ മേയറും മുന്നോട്ടു പോവുകയാണ്. മാത്രമല്ല, പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നഗരത്തിലെ മിക്ക പ്രതിമകൾക്കടുത്തേക്കും പ്രതിഷേധക്കാർക്ക് എത്തുവാനും ആകില്ല.
വംശീയതക്കെതിരായ പോരാട്ടം ഒരു കൂട്ടം തീവ്രവാദികൾ അക്രമങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിൽ ജോൺസൺ പറഞ്ഞതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ നിഴൽ വിരിച്ചിരിക്കുന്ന ഭീഷണിയും തുടര്‍ന്നുള്ള കർഫ്യൂവും. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമപോലും ആക്രമിക്കപ്പെട്ടുവെങ്കിൽ അത്തരം പ്രതിഷേധങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടയിൽ പ്രതിഷേധക്കാരിൽ നിന്നും രക്ഷിക്കാൻ ചർച്ചിലിന്റെ പ്രതിമ മൂടിവച്ച മേയറുടെ നടപടി വിമർശനങ്ങൾക്ക് വിധേയമായി. പ്രിതി പട്ടേൽ മേയറുമായി ബന്ധപ്പെട്ട് മൂടിവച്ച വെങ്കല പ്രതിമ തുറന്ന് പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തിലും യൂറോപ്പിലും ഫാസിസത്തിനെതിരെയും വംശീയ വിവേചനത്തിനെതിരെയും പോരാടിയ ദേശീയ നായകന്റെ പ്രതിമ മൂടിവയ്ക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണം അടിച്ചമർത്തണം എന്ന പ്രിതി പട്ടേലിന്റെ ആവശ്യം പൊലീസ് സേനക്കുള്ളിൽ നിന്നുതന്നെ വിമർശനത്തിന് കാരണമായി. അധികാര ദുർവിനിയോഗം എന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇതിനെ വിശേഷിപ്പിച്ചത്.
ഇന്നലെ ഹൈഡ് പാർക്കിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും പ്രക്ഷോഭകാരികളുടെ രണ്ട് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫെബ്രുവരിയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിൽ നടന്ന മുതലാളിത്ത വിരുദ്ധ പ്രകടനം ഉൾപ്പടെ കഴിഞ്ഞ കാലങ്ങളിലെ ചില പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളാണ് ഇവരുടെ അറസ്റ്റിന് കാരണം. ഇക്കാര്യം അന്വേഷണത്തിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നാണ് പൊലീസ് പറഞ്ഞത്.
ഡെമോക്രാറ്റിക് ഫുട്ബോൾ ലാഡ്സ് അലയൻസ് എന്ന് പേരിട്ട വലതുപക്ഷ കൂട്ടായ്മയും മുൻ സൈനികരുടെ ഒരു കൂട്ടവും ലണ്ടൻ നഗരത്തിൽ ഇന്നത്തെ പ്രക്ഷോഭം നേരിടാൻ എത്തുന്നു എന്നതാണ് ലഭിച്ച വിവരം. നഗരത്തിലെ ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടും എന്നുറപ്പാക്കാൻ താൻ നഗരം സന്ദർശിക്കുമെന്ന് കഴിഞ്ഞദിവസം വീഡിയോയിലൂടെ ടോമി റോബിൻസൺ അറിയിച്ചിരുന്നു. ജനങ്ങൾക്ക് അവർക്ക് നല്ലതല്ലെന്ന് തോന്നുന്ന കാര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അത് മാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ സ്മാരകങ്ങൾ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല.
ഇരു വിഭാഗങ്ങളും പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ നഗരത്തിൽ ഒരു വംശീയ കലാപത്തിനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
Stories you may Like
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ല: അലൻസിയർ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ
- അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഹരീഷ് പേരാടി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍