ശർക്കര വാങ്ങിയത് പായസം വയ്ക്കാൻ; വ്യാജവാറ്റിന് എന്നാരോപിച്ച് സിപിഎം നേതാവും കൂട്ടരും അടിച്ച് വീഴ്ത്തി കൊന്നത് 60 കാരനായ ദളിതനെ; പ്രതിക്കൂട്ടിൽ നിൽക്കുന്നത് സ്കൂൾ അദ്ധ്യാപകനും നേതാവുമായ മനോഹരൻ; മരണമടഞ്ഞ തമ്പാന്റെ ബന്ധുക്കളുടെ പരാതി ഒതുക്കി കേസില്ലാതാക്കാൻ ശ്രമം; ചീമേനി പൊലീസും എല്ലാറ്റിനും കൂട്ട്; കാസർകോട്ടെ പാർട്ടി ഗ്രാമത്തിലെ വിവാദത്തിൽ കുരുങ്ങി സിപിഎം
എം മനോജ് കുമാർ
കാസർകോട്: സിപിഎം പാർട്ടി ഗ്രാമത്തിൽ നേതാവിന്റെ അടിയേറ്റ് പാർട്ടി അനുഭാവി മരിച്ച സംഭവത്തിൽ കേസ് ഒതുക്കാൻ സിപിഎമ്മിന്റെ ശ്രമം. സിപിഎം അനുഭാവിയായ ഓലാട് പട്ടിക ജാതി കോളനിയിലെ എം.തമ്പാന്റെ (60) മരണത്തിനെ തുടർന്ന് സിപിഎം നേതാവിനെതിരെ വന്ന കേസ് ഒതുക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം. പാർട്ടി നേതാക്കൾ കേസ് ഒതുക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ ഇപ്പോൾ പ്രക്ഷോഭവുമായി രംഗത്തുണ്ട്. തമ്പാന്റെ മരണത്തെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതി ഒതുക്കി തീർക്കാനും കേസ് ഇല്ലാതാക്കാനുമാണ് പാർട്ടി നേതാക്കൾ ശ്രമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.
തമ്പാന്റെ മരണത്തിനു കാരണമായ മർദനത്തിനു നേതൃത്വം നൽകിയ സിപിഎം നേതാവും കൊടക്കാട് ഗവ.സ്കൂൾ അദ്ധ്യാപകനുമായ മനോഹരനെ രക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. തമ്പാനെ അനുകൂലിക്കുന്ന സിപിഎമ്മിലെ മറുവിഭാഗവും നാട്ടുകാരുമായി ചേർന്ന് പ്രക്ഷോഭവുമായി രംഗത്തുണ്ട്. മരണവുമായി ബന്ധപ്പെട്ടു പ്രക്ഷോഭത്തിനു നാട്ടുകാർ ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടത്തിയിരുന്നു. എന്നാൽ ചീമേനി പൊലീസ് സ്ഥലത്തെത്തി ആക്ഷൻ കമ്മറ്റി രൂപീകരണം തടയുകയായിരുന്നു. കൊറോണ കാലത്ത് ഈ രീതിയിലുള്ള ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതും നാട്ടുകാരിൽ അമർഷം വളർത്തിയിട്ടുണ്ട്. സിപിഎമ്മിനെ സഹായിക്കാനാണ് ആക്ഷൻ കമ്മറ്റി രൂപീകരണം പൊലീസ് തടഞ്ഞത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മനോഹരനെ രക്ഷിക്കാനും കേസ് ഇല്ലാതാക്കാനുമാണ് പാർട്ടി ശ്രമിക്കുന്നത്. ചീമേനി പൊലീസ് ഈ നീക്കത്തിന് കുടപിടിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
തമ്പാന്റെ മരണവുമായി ബന്ധപ്പെട്ട് മനോഹരനെ അറസ്റ്റ് ചെയ്യണം എന്നാണ് തമ്പാന്റെ ബന്ധുക്കളും സിപിഎമ്മിലെ ഒരു വിഭാഗം വാദിക്കുന്നത്. മെയ് ഇരുപത്തിയെട്ടിനു വൈകുന്നേരമാണ് മരണത്തിനു ആധാരമായ സംഭവങ്ങൾ നടക്കുന്നത്. കടയിൽ നിന്നും ശർക്കരയുമായി വന്ന തമ്പാനെ തടഞ്ഞു നിർത്തി മനോഹരന്റെ നേതൃത്വത്തിലുള്ള പാർട്ടി സംഘം മർദ്ദിക്കുകയായിരുന്നു. തമ്പാൻ കോളനിയിൽ വ്യാജവാറ്റ് നടത്തുന്നുണ്ടെന്നും വാങ്ങിയ ശർക്കര അതിനുള്ളതുമാണ് എന്നാരോപിച്ചാണ് മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദനം നടത്തിയത്. മർദ്ദിച്ച മനോഹരൻ സിപിഎം നേതൃത്വത്തിലുള്ള സമന്വയ ആർട്സ് ക്ലബ് സെക്രട്ടറി കൂടിയാണ്. മനോഹരന്റെ നേതൃത്വത്തിൽ വ്യാജവാറ്റ് തടയാനുള്ള ശ്രമങ്ങൾ ഓലാട് നടക്കുന്നുണ്ട്. തമ്പാൻ അടക്കമുള്ളവർ വ്യാജവാറ്റ് നടത്തുന്നു എന്നാണ് മനോഹരന് ഒപ്പമുള്ളവർ ആരോപിക്കുന്നത്. ഇതേ പ്രശ്നത്തെ ചൊല്ലിയാണ് മനോഹരന്റെയും സംഘത്തിന്റെയും മർദ്ദനം തമ്പാന് ഏൽക്കേണ്ടി വന്നത്. മർദ്ദനത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയ തമ്പാൻ മർദ്ദനത്തിൽ മനസ് കലങ്ങി ഭക്ഷണമോ വെള്ളമോ കുടിക്കാതെ വീട്ടിൽ കിടന്നു. തമ്പാന്റെ അവസ്ഥ വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ തമ്പാൻ മരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തമ്പാനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഇരുചേരിയായി തിരിഞ്ഞത്. തമ്പാന്റെ മരണത്തിനു കാരണം മനോഹരന്റെ മർദ്ദനമാണ് എന്നാണ് തമ്പാന്റെ ബന്ധുക്കളും സിപിഎമ്മിലെ ഒരു വിഭാഗവും വാദിക്കുന്നത്. പ്രശ്നത്തെ തുടർന്ന് ഇപ്പോൾ പാർട്ടി രണ്ടു ചേരിയിലാണ്.
തമ്പാന് വ്യാജവാറ്റില്ല. ശർക്കര വാങ്ങിച്ചത് പായസം വയ്ക്കാനാണ് എന്നാണ് തമ്പാന്റെ ഭാര്യ പറഞ്ഞത്. ബന്ധുക്കളും ഒരു വിഭാഗം നാട്ടുകാരും ഇത് ശരിവയ്ക്കുന്നുണ്ട്. വളരെ ദരിദ്രമായ കുടുംബമാണ് തമ്പാന്റെത്. ഒരു ഷെഡിൽ ആണ് തമ്പാനും ഭാര്യയും താമസിക്കുന്നത്. കക്ക നീറ്റിയുള്ള വരുമാനമാർഗമാണ് ഇവർക്കുള്ളത്. സിപിഎം ഇവരെ സഹായിക്കുന്നില്ല. ഇതിൽ തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ഈ സഹായം ലഭിക്കാത്തത് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ കാരണമാണ് എന്നാണ് ആരോപണം വന്നിരുന്നത്. തമ്പാൻ മരിച്ചതോടെ സിപിഎമ്മിലും ഗ്രൂപ്പ് വഴക്ക് ശക്തമാണ്. തമ്പാന്റെ ഗ്രൂപ്പുകാർ മനോഹരന്റെ അടി കാരണമാണ് തമ്പാൻ മരിച്ചത് എന്നാണ് ആരോപിക്കുന്നത്. കുടുംബവും ഈ ആരോപണത്തെ ശരിവയ്ക്കുന്നു. ഇതിനൊപ്പം ഒരു പ്രശ്നവും ഒപ്പം പുകയുന്നുണ്ട്. തമ്പാന് സിപിഎം ചിട്ടി വഴി ലഭിച്ച ഒന്നരലക്ഷം രൂപ മനോഹരനും സഹോദരനും കൂടി അടിച്ചു മാറ്റിയതായുള്ള കുടുംബത്തിന്റെ ആരോപണമാണ് പുകയുന്നത്. തമ്പാന്റെ ഭാര്യാ സഹോദരനിൽ നിന്നാണ് ഈ തുക മനോഹരൻ അടിച്ചുമാറ്റിയിരിക്കുന്നത്. മനോഹരന്റെ മറ്റൊരു സഹോദരൻ ഇതേ കുടുംബവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പ്രതിയുമാണ്. ഇതെല്ലാമാണ് പ്രശ്നത്തിൽ കുടുംബത്തിൽ നിന്നും മനോഹരന്റെ നേരെ ഉയരുന്ന ആരോപണങ്ങളിൽ ചിലത്.
ചീമേനി പൊലീസ് നൽകുന്ന വിശദീകരണം:
തമ്പാന്റെ മരണം സാധാരണ മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തമ്പാൻ ടിബിയുടെ അസുഖമുണ്ട്. ലിവർ ഏറ്റവും മോശമായ അവസ്ഥയിലാണ്. മർദ്ദനം മരണകാരണമല്ല. ആ രീതിയിൽ ആന്തരിക അവയങ്ങൾക്ക് പരുക്കില്ല. ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ മനോഹരന് എതിരെ മരണത്തിന്റെ പേരിൽ കേസ് എടുക്കില്ല. പക്ഷെ അടിച്ചത് കാരണം മനോഹരന് എതിരേ കേസ് എടുത്തിട്ടുണ്ട്. ആ കേസ് പയ്യന്നൂർ പൊലീസിന്റെ പരിധിയിൽ ആയതിനാൽ അങ്ങോട്ട് കൈമാറിയിട്ടുണ്ട്. ചീമേനി-പയ്യന്നൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടകുന്നത്. തമ്പാന്റെ അവസ്ഥ മോശമായതിനാൽ വീട്ടുകാർ തമ്പാനെ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. അവർ എത്തിച്ചില്ല. മനോഹരൻ മുഖത്ത് അടിച്ചതായാണ് പറഞ്ഞത്. ഇനി മരണത്തിലേക്ക് വന്നാൽ അവിടെ രണ്ടു ഗ്രൂപ്പുകളുണ്ട്. കോളനിയിൽ നടക്കുന്ന വാറ്റിനെ അനുകൂലിച്ചും എതിർത്തുമാണ് ഗ്രൂപ്പുകളുടെ നിലപാട്. രണ്ടു ഗ്രൂപ്പുകളും സിപിഎം ഗ്രൂപ്പ് തന്നെയാണ്. മനോഹരൻ വാറ്റിന്നെതിരെ നിലകൊള്ളുന്നയാളാണ്. വാറ്റുമായി ബന്ധപ്പെട്ടു ഒരാളെ കോളനിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അവിടെ പുകയുന്നുണ്ട്. മനോഹരൻ ആണ് വിവരം പൊലീസിനു കൈമാറിയത് എന്നാണ് ആരോപണം. ഇതിന്റെ പേരിൽ മനോഹരനോട് ആളുകൾക്ക് എതിർപ്പുണ്ട്.
മനോഹരൻ ശർക്കര വാങ്ങിയത് ചോദ്യം ചെയ്യുകയും തമ്പാന്റെ മുഖത്ത് അടിക്കുകയും ചെയ്തത് ഈ മരണവുമായി ചേർത്ത് വയ്ക്കുകയാണ് എതിർ ഗ്രൂപ്പുകാർ. അവർക്ക് ഈ കേസിൽ മനോഹരനെ എങ്ങനെയും പ്രതി ചേർക്കണം. മനോഹരന് സ്ഥലത്ത് ഒരുപാട് എതിർപ്പുകളുണ്ട്. മനോഹരനും സഹോദരനും തമ്പാന്റെ ഭാര്യാ സഹോദരനിൽ നിന്ന് പാർട്ടി ചിട്ടി വഴി ലഭിച്ച ഒന്നര ലക്ഷം രൂപ അടിച്ചു മാറ്റി എന്ന ആരോപണവും മനോഹരനെതിരെ ഉയരുന്നുണ്ട്. ഇതൊക്കെക്കൊണ്ട് തന്നെ മരണവുമായി മനോഹരനെ ബന്ധിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അടിച്ചതിന്റെ പേരിൽ കേസ് എടുക്കണം എന്നല്ല ബന്ധുക്കളുടെ ആവശ്യം. മരണം മർദ്ദനം കാരണമായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം എന്നാണ്. ആ രീതിയിൽ പൊലീസിനു നീങ്ങാൻ കഴിയില്ല. പക്ഷെ പൊലീസ് നിയമപരമായ കാര്യങ്ങളെ ചെയ്യൂ. മനോഹരനെതിരെ നിലവിൽ കേസ് എടുക്കാൻ വകുപ്പില്ല. അടിയേറ്റാണ് മരണം എന്ന് തെളിയാതെ മനോഹരന് എതിരെ കേസ് എടുക്കാൻ സാധ്യമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനം ഏറ്റാണ് മരണം എന്ന് തെളിഞ്ഞാൽ മനോഹരന് എതിരെ നടപടി വരും. പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചിട്ടുമില്ല-പൊലീസ് പറയുന്നു.
സിപിഎം നൽകുന്ന വിശദീകരണം:
തമ്പാന്റെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മരണത്തിനു സിപിഎം നേതൃത്വവുമായി ബന്ധമില്ല. ആരോപണ വിധേയനായ അദ്ധ്യാപകൻ മാനുഷിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്നയാളാണ്. ഈ അദ്ധ്യാപകനെ മാനസികമായി തളർത്തുക മാത്രമാണ് ഒലാട്ടെ വ്യാജവാറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഉദ്ദേശ്യം. സിപിഎം ലോക്കൽ സെക്രട്ടറിയായ സി.വി.നാരായണൻ വിശദമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്