Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൻ പറയുന്നത് അവർ തമ്മിൽ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്; ഇക്കാര്യം മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ബോധ്യപ്പെട്ടു; ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവർത്തിയെ ന്യായീകരിക്കില്ല; ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം; സെക്‌സ് ചാറ്റിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പല സീക്രട്ട് ഗ്രൂപ്പും; സീമാ വിനീത് ഉയർത്തിയ വിവാദത്തിൽ മാലാ പാർവ്വതിക്ക് പറയാനുള്ളത്

മകൻ പറയുന്നത് അവർ തമ്മിൽ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്; ഇക്കാര്യം മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ബോധ്യപ്പെട്ടു; ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവർത്തിയെ ന്യായീകരിക്കില്ല; ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം; സെക്‌സ് ചാറ്റിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പല സീക്രട്ട് ഗ്രൂപ്പും; സീമാ വിനീത് ഉയർത്തിയ വിവാദത്തിൽ മാലാ പാർവ്വതിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകനെതിരായ ലൈംഗിക ആരോപണക്കേസിൽ നിലപാട് വ്യക്തമാക്കി നടി മാല പാർവതി. അനന്തകൃഷ്ണൻ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ചെയ്തതിന്റെ ഉത്തരവാദിത്തം അയാൾ സ്വയം ഏറ്റെടുക്കുമെന്നും മാല പാർവതി പറഞ്ഞു. മകൻ ചെയ്തതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും മാല പാർവതി പ്രതികരിച്ചു

സീമ വിനീതിന് നേരിടേണ്ടി വന്നത് തികച്ചും ദുഃഖകരമായ അനുഭവമാണെന്ന് പറയുമ്പോഴും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാല പാർവതി പറഞ്ഞു. 'മെയ്ക്കപ്പ് ആർടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകൻ സമ്മതിച്ചിരുന്നു. എന്നാൽ, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവൻ പറയുന്നത്. സത്യമെന്തായാലും പുറത്തു വരണം. ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഞാൻ ഇക്കാര്യത്തിൽ സീമയ്ക്ക് ഒപ്പമാണ്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാൽ മകൻ പറയുന്നത് അവർ തമ്മിൽ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്.' -മാലാ പാർവ്വതി മനോരമയോട് പറഞ്ഞു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാല പാർവതിയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സീമ വിനീത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായി. അതിനെക്കുറിച്ച് പാർവതി പറയുന്നതിങ്ങനെ: 'സീമ എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു ചർച്ച ഞാൻ കേട്ടു എന്നാണ് പറഞ്ഞത്. അവർ അങ്ങനെയൊരു വിഷയം ചർച്ച ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ് എനിക്ക് കിട്ടി. മറ്റൊരു മെയ്ക്കപ്പ് ആർടിസ്റ്റ് എന്റെ ഒരു സുഹൃത്തിന് അതു അയച്ചു കൊടുക്കുകയായിരുന്നു. അവർ പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. എന്തായാലും ഇത് ഒതുക്കിത്തീർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചാൽ അതു നടക്കില്ല. നിയമപരമായി മുന്നോട്ടു പോകാം. എന്റെ മകൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, അത് തെളിയിക്കപ്പെടുകയാണെങ്കിൽ അതിന്റെ ശിക്ഷ അയാൾ അനുഭവിക്കട്ടെ,' മാല പാർവതി പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഏകപക്ഷീയമായ സെക്‌സ് ചാറ്റാണ് നടന്നതെന്ന സീമ വിനീതിന്റെ ആരോപണത്തിൽ സംശയമുണ്ടെന്നും പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നെന്ന് സംശയിക്കുന്നതായും മാല പാർവതി മനോരമയോട് വ്യക്തമാക്കി. ഇക്കാര്യം മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ബോധ്യപ്പെട്ടെന്നും താരം കൂട്ടിച്ചേർത്തു. ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവർത്തിയെ ന്യായീകരിക്കില്ലെന്ന് പാർവതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്‌സ് ചാറ്റിനു വേണ്ടി ഫേസ്‌ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളിൽ പല സീക്രട്ട് ഗ്രൂപ്പുകൾ ഉണ്ടെന്നും അവയ്‌ക്കെതിരെയും നടപടി വേണമെന്നും മാല പാർവതി പറഞ്ഞു.

സംഭവത്തെക്കുറിച്ച് മാല പാർവതി നേരത്തേയും പ്രതികരിച്ചിരുന്നു. 'സംഭവം അറിഞ്ഞപ്പോൾ ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോൾ തന്നെ പൊലീസിൽ അറിയിച്ചു. നേരിൽ കണ്ടാലേ, ഈ വിഷയം തീരൂ എന്ന് അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. പിന്നീട് ഒരു വോയ്‌സ് നോട്ട് കിട്ടി. അതിൽ നഷ്ടപരിഹാരം കിട്ടിയാലേ ഈ വിഷയം തീരാൻ സാധ്യതയുള്ളൂ എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിനു ശേഷം ഞാൻ പ്രതികരിച്ചില്ല.'-ഇതായിരുു സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പ്. അതിന് ശേഷം സിനിമാ ഗ്രൂപ്പിൽ സീമയെ കുറ്റപ്പെടുത്തിയുള്ള ഓഡിയോ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് വിവാദം മറ്റൊരു തലത്തിലെത്തിയത്.

അനന്തകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ മറവിൽ നഷ്ടപരിഹാരം വാങ്ങാൻ നടക്കുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ സീമ പ്രതികരിച്ചു. 'കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല,' സീമ പറഞ്ഞു. മാല പാർവതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചർച്ചയായത്.

തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല പാർതിയുടെ മകനിൽ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവർ തുറന്നു പറഞ്ഞു. വിഷയത്തിൽ അനന്തു മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കുന്ന സ്‌ക്രീൻ ഷോട്ടും സീമ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രശ്‌നം അവസാനിക്കുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP