തള്ളെന്ന മേൽത്തരം ഇന്ധനം ഉപയോഗിച്ച് വണ്ടിയോടിക്കന്ന ദൂഷ്യവശങ്ങൾ അറിയുന്നവനാണ് നാഷണൽ പെർമിറ്റ് ഉള്ള മോദീശ്വരൻ; അധികനാൾ ഈ ഇന്ധനത്തിന്റെ പച്ചയിൽ പിടിച്ചു നിൽക്കാനാകില്ലെന്നും കേടായാൽ പിന്നെ നന്നാക്കാൻ കഴിയില്ലെന്നും അനുഭവിച്ചറിഞ്ഞവൻ; കേരളത്തിൽ ഇപ്പോഴോടുന്ന വിജയരഥം തള്ളിക്കൊണ്ടു പോകേണ്ടുന്നതിന്റെ ആവശ്യം അദ്ദേഹത്തിന്റേതു കൂടിയും; വിജയരഥവും ചിലയ്ക്കാത്ത കിളികളും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു
ഡോ.എസ്.ശിവപ്രസാദ്
വിജയരഥവും ചിലയ്ക്കാത്ത കിളികളും
വിജയ രഥം ഉരുളുകയല്ല തേരോട്ടം തുടരുകയാണ്. ആധുനിക സാങ്കേതിക വിദ്യയിൽ പടുത്തുയർത്തിയ പി ആർ പമ്പുകളിൽ നിന്ന് നിറയ്ക്കുന്ന 'തള്ള് ' എന്ന മേൽത്തരം ഇന്ധനമാണ് പാച്ചിലിന് പിന്നിലെന്ന് ദോഷൈക ദൃക്കുകൾ. സംഗതി എന്തായാലും ദീർഘകാല മൈലേജും തുടരോട്ടവും തന്നെ ലക്ഷ്യം. വണ്ടിയുടെ അന്തം വിട്ട പോക്കു കണ്ടു കണ്ണു തള്ളി 'കൈ'യ്യൂക്ക് പോയ നാഷണൽ പെർമിറ്റുണ്ടായിരുന്ന പഴഞ്ചൻ 'കൈ'വണ്ടിയുടെ ഡ്രൈവർമാരും; വിജയരഥ ഫാൻസുകളും തമ്മിലെ പോരിനിടയിലെ ചെളിയിൽ വിരിയാൻ കാത്തിരിക്കുന്ന വേറൊരു കൂട്ടരും. ഇതാണിപ്പോൾ കേരളം. തള്ളുകൾക്കു പിന്നിലെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാനാകാതെ വട്ടം കറങ്ങുകയാണ് സംസ്ഥാനത്തെ മൂന്നര കോടിയോളം വരുന്ന പാവം യാത്രക്കാർ.
രാജ്യത്തുടനീളം 2014 ൽ ദേശീയാടിസ്ഥാനത്തിൽ ഇതേ ഇന്ധനം പരീക്ഷിച്ച് വിജയിപ്പിച്ച പറക്കും ചൗകീദാർ എന്ന വിളിപ്പേരുള്ള ഒരാളാണ് പ്രചോദനം. തറ തൊടാൻ സമയമില്ലാതിരുന്നിട്ടു കൂടി എതിരാളികളെ അപ്പാടെ തറപറ്റിച്ച് അഞ്ചു വർഷക്കാലം പിന്നിട്ടു പായുന്ന അദ്ദേഹത്തിന്റെ നാഷണൽ പെർമിറ്റുള്ള താമര വണ്ടിയെ ആരെങ്കിലും മാതൃകയാക്കിയാൽ തെറ്റൊന്നും പറയാനാകില്ല. ഒക്കെ തൊഴിലാളി നന്മയ്ക്കും സാധാരണക്കാരനും വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിക്കാം.
ചെപ്പടിവിദ്യകളിലൂടെ ഇല്ലാത്തത് ഉണ്ടെന്ന് സ്ഥാപിക്കാന്നറിയുന്നവനാണ് താമരവണ്ടി ഓടിക്കുന്നത്. വിജയരഥം അങ്ങനെയാകണോ എന്നതാണ് ചോദ്യം. തള്ളിനെ പള്ള് പറയുന്നവരുടെ എണ്ണമാകട്ടെ കൂടി വരികയുമാണ്. അതിനുള്ള യോഗ്യത അവർക്കുണ്ടോ എന്നതു വേറെ കാര്യം. പ്രവർത്തനത്തോടൊപ്പം ചെറിയ തള്ളുകുടി ഉണ്ടാകുന്നത് സ്വാഭാവികമെങ്കിലും തള്ളു മാത്രമാകുമ്പോഴാണ് പ്രശ്നം. തള്ള് മാത്രമായിരുന്നെങ്കിൽ താമര വണ്ടി തുടർച്ചയായി ഓടില്ലായിരുന്നുവെന്ന് സമ്മതിക്കാൻ അഭിമാനമൊട്ട് അനുവദിക്കുന്നുമില്ല. മറ്റ് ചില ചേരുവകളുടെ കൂടി മിശ്രിതമായ ആ ദേശീയ 'ഇന്ധനക്കൂട്ട് ' പ്രാദശിക വ്യത്യാസമനുസരിച്ച് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ സർവരും ഉപയോഗിക്കുണ്ടെന്നത് രഹസ്യമൊന്നുമല്ല.
രണ്ടായിരത്തി ഇരുപത്തി ഒന്ന് മെയ് മാസത്തോടെ വിജയരഥത്തിന്റെ പെർമിറ്റ് തീരുന്ന മുറയ്ക്ക് മൂന്നരക്കോടിയോളം വരുന്ന ഇൻസ്പെക്ടർമാരുടെ മുന്നിൽ വണ്ടി വീണ്ടും ' റീ രജിസ്ട്രേഷന് ' എത്തും. അപ്പോഴറിയാം ഇന്ധന മേന്മ മാത്രമായിരുന്നു വണ്ടിയുടെ പോക്ക് നിയന്ത്രിച്ചിരുന്നതെന്ന ആരോപണത്തിനു പിന്നിലെ സത്യാവസ്ഥ. ഓഖി, നിപാ, സുനാമി, പ്രളയം, ശബരിമല, ഫ്ളാറ്റ് പൊളിക്കൽ, ഒടുവിൽ ഇപ്പോഴിതാ കോവിഡും. രാഷ്ട്രീയത്തിനതീതമായി നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടങ്ങൾ കടന്നാണ് പരിചയസമ്പന്നനായ തേരാളിയുടെ കേരള വണ്ടി പരീക്ഷിക്കപ്പെടാൻ പോകുന്നത്. കേരളം മുഴുവൻ കെട്ടി ഉയർത്താനൊരുങ്ങിയ ഇരുപത് നിലയുള്ള നവോത്ഥാന മതിലിൽ പത്തൊമ്പത് എണ്ണത്തിലും മണ്ണും ചാരി നിന്നവർ കയറി താമസം തുടങ്ങിയത്, ചില കേസുകൾ ഏറ്റുമുട്ടൽ വേട്ടയിലൂടെ തീർത്തപ്പോൾ ചിലത് പിടികൂടി എൻ. ഐ.എ.ക്ക് വിട്ടത്, മാളങ്ങൾ അടയ്ക്കാത്ത അദ്ധ്യാപകരെ മാനം കെടുത്തിയത്, പ്രതീക്ഷിച്ച തീവ്രത ഇല്ലാതെ പോയ പീഡന ആരോപണങ്ങൾ കോടതിക്കു വിടാതെ സ്വയം അന്വേഷിച്ചത്, കോടതിയും പൊലീസും എല്ലാം ഞങ്ങൾ തന്നെ എന്ന വാദം ഒക്കെ തലനാരിഴ കീറി പരിശോധിക്കപ്പെടും.
സാധാരണക്കാരന്റെ ജീവിത നിലവാരത്തിന് താങ്ങാനാകാത്ത 'മെയിന്റനൻസ് കോസ്റ്റാ'ണ് തള്ളെന്ന ഈ ആധുനിക ഇന്ധനത്തിന്റെ ഏറ്റവും വലിയ പോരായ്മ. കീശ ചോർന്ന് ഖജനാവ് കാലിയാകുമെന്നു ചുരുക്കം. അഞ്ചു വർഷത്തിലധികം മൈലേജും തുടരോട്ടവും പ്രതീക്ഷിച്ചുള്ള വിജയരഥ കഥ കഥകളുടെ പ്രചാരത്തള്ളലുകളും മറ്റ് മോടി പിടിപ്പിക്കലുകളും കൂടി ആയപ്പോഴാണ് ഖജനാവ് കാലിയായതും കടമെടുക്കാനുള്ള അനുമതിക്കുൾപ്പെടെ 'മോടി ഉള്ളവനോട് ' കേഴേണ്ടി വന്നതും.
തള്ളെന്ന മേൽത്തരം ഇന്ധനം ഉപയോഗിച്ച് വണ്ടിയോടിക്കന്നതിന്റെ ദൂഷ്യവശങ്ങൾ ശരിക്കും അറിയുന്നവനാണ് നാഷണൽ പെർമിറ്റ് ഉള്ള മോദീശ്വരൻ. അധികനാൾ ഈ ഇന്ധനത്തിന്റെ പച്ചയിൽ പിടിച്ചു നിൽക്കാനാകില്ലെന്നും കേടായാൽ പിന്നെ നന്നാക്കാൻ കഴിയില്ലെന്നും ചില സംസ്ഥാനങ്ങളിലെ റീ രജിസ്ട്രേഷനിലൂടെ അനുഭവിച്ചറിഞ്ഞവനാണ് അദ്ദേഹം. ഒക്കെയാണെങ്കിലും കേരളത്തിൽ ഇപ്പോഴോടുന്ന വിജയരഥം തള്ളിക്കൊണ്ടു പോകേണ്ടുന്നതിന്റെ ആവശ്യം അദ്ദേഹത്തിന്റേതു കൂടിയാണ്.
പഴഞ്ചൻ സാങ്കേതിക വിദ്യയിലൂടെ ഓടുന്ന 'കൈ'വണ്ടിയുടെ കഥ കഴിക്കലാണ് മുഖ്യം. കേരള വണ്ടിയുടെ സ്റ്റിയറിങ് അവർ കൈക്കലാക്കരുത്. അത്ര മാത്രം മതി മോദി കമ്പനിക്ക്. പ്രതാപം കളഞ്ഞു കുളിച്ച ആ പഴയ വണ്ടി നന്നാക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പണിപ്പുരയിലുമാണ്. മറ്റു സംസ്ഥാനങ്ങളിലെ 'കൈ'വണ്ടിയിൽ ജോലി നഷ്ടപ്പെട്ടവർ പലരും താമര വണ്ടിയിൽ കയറി ജീവിതം 'കാവി പിടിപ്പിച്ചു.' അതേ 'ഓഫറുകൾ' കേരളത്തിൽ പ്രഖ്യാപിച്ചെങ്കിലും ഇവിടുള്ള ഡ്രൈവർമാർ പോയിട്ട് ടെക്നീഷ്യന്മാർ പോലും വീഴുന്നുമില്ല. വിജയരഥംമറിച്ചിടാനും കഴിയില്ല. അപ്പോൾ പിന്നെ ക്രാഷ് ലാൻഡിംഗോ സ്വാഭാവിക ബ്രേക്ക് ഡൗണോ ആകുന്നതു വരെ വിജയ രഥം തള്ളിക്കൊണ്ടു പോകുന്നതിനു കൂട്ടു നിൽക്കുക. അവസരം വരുന്ന മുറയ്ക്ക് കേരളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാം.
ഇപ്പറഞ്ഞ ചിന്തയിലൂന്നിയാണ് വിജയരഥവും താമര വണ്ടിയും തമ്മിലെ അന്തർധാര സജീവമാകുന്നത്. ഇന്ധനത്തിന്റെ നശീകരണ സ്വഭാവം മുൻകൂട്ടി പറയാമായിരുന്നില്ലേ ചൗകീദാർ ഭായീ എന്ന് തൊഴിലാളി നേതാക്കളാരും ചോദിക്കാതിരിക്കാനാണ് സൂത്രക്കാരനായ അദ്ദേഹം അടുത്തിടെ 'ആത്മനിർഭർ' എന്ന വാക്ക് വിളിച്ചു കൂവുന്നത്. അതിന്റെ അർഥം നാം ദൈവത്തിന്റെ നാട്ടിലെ മക്കൾക്ക് ഇനിയും പിടികിട്ടിയിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ ദൈവം നോക്കിക്കൊള്ളും എന്നാണെങ്കിൽ തെറ്റി. നമ്മുടെ പാതി പോലും താങ്ങാൻ ഖജനാവിനാകുന്നില്ല. അടുത്ത പാതി ദൈവം ഇടാൻ കോൺട്രിബ്യൂട്ടറി പെൻഷനൊന്നും അല്ലല്ലോ ഇത്. എതിർ ചേരിയിൽ പെട്ട ആളാണ് പറഞ്ഞതെന്നു കരുതി ആത്മനിർഭരതയുടെ അനിവാര്യത നാം മറന്നു കൂടാ.
പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ കൂട്ടായ തീരുമാനത്തിന്റെ നടപ്പാക്കൽ കർമ്മം മാത്രമായിരുന്നു പൗരത്വം, കശ്മീർ തുടങ്ങി ഒട്ടേറെ വിഷയങ്ങളിന്മേൽ പലതിലും ദേശീയ ഡ്രൈവർക്കുണ്ടായിരുന്നത്. കേരളത്തിൽ അതല്ല സ്ഥിതി. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള വിഷയങ്ങളിന്മേൽ ആദ്യത്തേതും അവസാനത്തേയും വാക്ക് വണ്ടി ഓടിക്കുന്ന ആളുടേതു മാത്രമാണ്. ഒരൊറ്റ അഭിപ്രായാവും ഒരേയൊരു ശരിയും എന്ന അവസ്ഥ. അപകടകരമാണിത്. സഹയാത്രികരിൽ ഒരാൾ പോലും അഭിപ്രായ വ്യത്യാസം ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്നില്ല എന്നത് ജനാധിപത്യ വഴികളിലൂടെയല്ല വണ്ടി ഓടിക്കൊണ്ടിരിക്കുന്നതെന്ന വാദം ശക്തിപ്പെടുത്തുന്നു. ശരിയായ ദിശയിലാണോ കേരള വണ്ടി ഓടുന്നതെന്നറിയാൻ കാത്തിരുന്നേ മതിയാകൂ. ഇന്നിന്റെ മൗനികൾ അവസരം പാർത്തിരിക്കുന്ന ഒളിപ്പോരാളികൾ കൂടിയാകാം. അങ്ങനെയാണു ചരിത്രം.
നിക്ഷേപ സൗഹൃദമാണ് കേരളമെന്ന് മറ്റുള്ളവരാണ് സാക്ഷ്യപ്പെടുത്തേണ്ടത്. വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച കേരളീയരെ ചേർത്തു നിർത്തി സ്വയംപര്യാപ്തക്കായി പോരാടണം. ഖജനാവ് ശൂന്യമെന്ന് ആണയിടുമ്പോഴും ലക്ഷങ്ങളുടെ ധൂർത്തെന്ന ആരോപണവും വിദഗ്ധരായ മേസ്തിരിമാരെ ഒടുക്കത്തെ തുക ചെലവാക്കി കോടതിയിൽ പോലും ഹാജരാക്കേണ്ടി വരുന്ന സ്ഥിതിയും മാറണം. ഇല്ലെങ്കിൽ തുടരോട്ടം അനുവദിക്കാത്തതെന്തെന്ന് കാര്യകാരണ സഹിതം ജനം പിന്നീടു പറഞ്ഞു തരും.
താമര വണ്ടി പോലെ വിജയരഥം രണ്ടാവട്ടവും ഉരുളും എന്ന ചിന്ത നല്ലത്. അഞ്ചു വർഷം കൊണ്ട് ഓടിത്തീർക്കേണ്ട ദൂരം നാലു വർഷം കൊണ്ട് പിന്നിട്ടു കഴിഞ്ഞു എന്നാണ് അവകാശവാദം. ഇനി ഓടിക്കുന്നത് എന്തിനെന്ന് ഒരു രസത്തിനെങ്കിലും ചോദിക്കാൻ അവസരമുള്ള ചിലരുണ്ട്. നാലാംതൂണിൽ കൂട് കൂട്ടിയിരിക്കുന്ന കിളികൾ. അവരൊട്ട് ചിലയ്ക്കുന്നുമില്ല. അല്ലെങ്കിലും ഡ്രൈവറെ കൺട്രോൾ ചെയ്യാൻ 'കിളി'കൾക്ക് അധികാരമില്ലല്ലോ. കിളി പോയിരിക്കുന്ന പാവം കിളികൾ. പലരും നല്ല ഒന്നാം തരം തത്തകൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കിട്ടുന്നതുകൊത്തിപ്പെറുക്കി തിന്നുന്ന തിരക്കിലാണവർ. പൊട്ടന്മാർ നാം എന്തറിയുന്നു.
കാഴ്ച നശിച്ച്, കാഴ്ചപ്പാടുകൾ മാറി, വിരമിക്കൽ പ്രായം കഴിഞ്ഞ ചിലരോടിച്ച ' കൈ' വണ്ടികൾ കുഴിച്ച ചെളി പുരണ്ട വഴികളിലൂടെയാണ് താമര വണ്ടി ഓട്ടം തുടങ്ങിയത്. അതെങ്കിലും പാഠമാകണം. അമിതമാകുന്നത് വരെ അത്മവിശ്വാസം നല്ലതാണ്. ' കൈ ' വണ്ടിയുടെ പതനം മുന്നറിവും ചൂണ്ടു പലകയുമാണ്. വിജയരഥം ആ വഴിയിലൂടെ സഞ്ചരിച്ചു കൂടാ. യാത്ര ആ വഴിയിലൂടെ എങ്കിൽ കാലം ആവശ്യപ്പെടുന്ന മാറ്റത്തിന്റെ സമയത്ത് മുഖ്യ സ്ഥാനങ്ങൾക്കായി ഇന്നത്തെ ഏറാൻ മൂളികൾ തമ്മിലടിക്കും. നാട് ചെളിക്കുണ്ടാകും. ആ ചെളിയിൽ താമര വിരിയും. അനുഭവിച്ചുകൊണ്ടിരുന്ന സുഖ സൗകര്യങ്ങൾ ലഭിക്കാതെ വരുന്നതോടെ വിജയരഥ യാത്രികരിൽ പലരും വണ്ടി മാറി താമര വണ്ടിയിൽ കയറും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചതും ഇതാണ്. എന്നിട്ട് ഉറക്കെ വിളിച്ചു പറയും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ തൊട്ടു കൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ലെന്ന്. അപ്പോൾ നാം ആരാകും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്