പാനൂർ ടൗണിലിട്ട് കൊടി സുനിയെ തല്ലിയ പുലി; കൊലയാളി സംഘങ്ങൾ എന്ന് എതിരാളികൾ പറയുന്ന സിപിഎമ്മിന്റെ പ്രതിരോധ സംഘത്തിന്റെ പ്രധാനി; മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനെന്ന് ആരോപണം; ടിപി വധക്കേസിൽ അകത്തായിട്ടും പരോൾ കിട്ടിയത് 214 തവണ; വ്യക്തിജീവിതത്തിൽ എല്ലാവരോടും സൗമ്യമായി പെരുമാറിയ നാട്ടിൻപുറത്തുകാരൻ; പി കെ കുഞ്ഞനന്തൻ പാർട്ടി ഭീകരതയുടെ രക്തസാക്ഷി
എം മാധവദാസ്
കോഴിക്കോട്: വ്യക്തിപരമായി നോക്കുമ്പോൾ എല്ലാവരോടും ശാന്തനും സൗമ്യമായി പെരുമാറുന്ന ഒരു നാട്ടിൻ പുറത്തുകാരൻ. സിപിഎമ്മിന്റെ പാനൂർ മേഖലയിലെ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവ്. പക്ഷേ രാഷ്ട്രീയ വൈരാഗ്യങ്ങളുടെ കണക്ക് സിപിഎം ചോരകൊണ്ട് തീർക്കാൻ തീരുമാനിച്ചാൽ, അതിന്റെ പ്രധാന കണ്ണിയും അന്തരിച്ച പി കെ കുഞ്ഞനന്തനെന്ന ഈ മെലിഞ്ഞ മനുഷ്യനായിരുന്നു. കൊലയാളി സംഘങ്ങൾ എന്ന് എതിരാളികൾ പറയുന്ന സിപിഎമ്മിന്റെ പ്രതിരോധ സംഘത്തിന്റെ പ്രധാനി ഇദ്ദേഹമായിരുന്നെന്ന് നാട്ടുകാർ പോലും അറിയുന്നത് ടിപി വധക്കേസിൽ കുഞ്ഞനന്തൻ അറസ്റ്റിലാവുന്നതോടെയാണ്. പികെ കുഞ്ഞനന്തനെ സംബന്ധിച്ച് എല്ലാറ്റിലും പ്രധാനം പാർട്ടിയായിരുന്നു. വ്യക്തി ജീവിതത്തിൽ ശാന്തനായ ഒരു മനുഷ്യൻ എങ്ങനെയാണ് പൊതുജീവിതത്തിൽ ഭീകരൻ ആകുന്നത് എന്നതിന്റെ ടിപ്പിക്കൽ കേസ് സ്റ്റഡിയാണ്
പാനൂർ എരിയാകമ്മിറ്റി അംഗമായ ഈ നേതാവിന്റെ ജീവിതം. ശരിക്കും സ്റ്റാലിനിസ്റ്റ് പാർട്ടി ഭീകരതയുടെ രക്തസാക്ഷിയാണ് ഇദ്ദേഹവും.
ടി പി വധക്കേസിന്റെ അന്വേഷണത്തിൽ പ്രകടമായ ഒരുകാര്യം സിപിഎമ്മിനെയും കൊടി സുനി അടക്കമുള്ള ക്രിമിനിലുകളെയും ബന്ധിപ്പിച്ചതിലെ മുഖ്യ കണ്ണി കുഞ്ഞനന്തൻ ആയിരുന്നു. കൊടി സുനിയുടെ മൊഴിയിൽ പറയുന്നത് കുഞ്ഞനന്തനെ തനിക്ക് പേടിയാണ് എന്നാണ്. മറ്റൊരു പ്രശ്നത്തിന്റെ പേരിൽ ഉടക്കിയ കൊടി സുനിയെ പാനൂർ ടൗണിലിട്ട് കുഞ്ഞനന്തൻ പരസ്യമായാണ് മുഖത്തടിച്ചത്. തിരിച്ച് കൊടി സുനി കൈവീശിയൊന്ന് കൊടുത്താൽ കൃശഗാത്രനായ കുഞ്ഞനന്തന് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സത്യമാണ്. പക്ഷേ കൊടി സുനിക്ക് കൈ ഉയരില്ല. കാരണം കുഞ്ഞനന്തന് പിന്നിൽ അവർ കാണുന്നത് സിപിഎം എന്ന വലിയ പ്രസ്ഥാനത്തെയാണ്. അതാണ് പാർട്ടി ഭീകരത.
വടകരയിലെ മരിച്ചുപോയ സി കെ അശോകനും, കെ സി കുഞ്ഞിരാമനും അടക്കമുള്ള ഏതാനും പേരുടെ തലയിൽ ഉദിച്ച ടിപിയെ ഇല്ലാതാക്കുക എന്ന ബുദ്ധിക്ക് സിപിഎമ്മിന്റെ ഔദ്യോഗിക പിന്തുണ കിട്ടുന്നത് കുഞ്ഞനന്തൻ ഈ വിഷയത്തിൽ ഇടപെടുന്നതോടെയാണെന്ന് കേസിന്റെ കുറ്റപത്രം വായിച്ച നിഷ്പക്ഷ മതികൾക്ക് വ്യക്തമായി ബോധ്യപ്പെടും. ഈ കാര്യം സ്ഥിരീകരിക്കാൻ കുഞ്ഞനന്തൻ, ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായ എം മോഹനൻ മാസ്റ്ററെ വിളിച്ച് ചോദിച്ചെന്നും, മോഹനൻ മാസ്റ്റർ യെസ് മൂളിയതാണ് ടിപി വധത്തിന് ഇടയാക്കിയതുന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പക്ഷേ പിന്നീട് കോടതിയിൽ മോഹനൻ മാസ്റ്റർ കുറ്റവിമുക്തനായി. കൊടിസുനിയും, കിർമാനി മനോജും, ടൗസർമനോജും, അന്ത്യേരി സുരയും അടങ്ങുന്ന വലിയയൊരു കുറ്റവാളി സംഘം കണ്ണൂരിൽ സിപിഎമ്മിന്റെ ചാവേറുകൾ ആയി ഉണ്ടായിരുന്നു. ഇവരെ കൃത്യത്തിനായി കണക്റ്റ് ചെയ്യുന്നയതും ഇത് പാർട്ടി തീരുമാനമാണെന്നതും അറിയിച്ചത് കുഞ്ഞനന്തൻ തന്നൊയായിരുന്നു. പക്ഷേ സത്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല. ടിപിയെ വധിക്കുമെന്ന് മുതിർന്ന സിപിഎം നേതാക്കൾ അറിഞ്ഞിരുന്നില്ല. പി ജയാരാജനെപ്പോലുള്ളവർ ടിപിയുമായി ചർച്ച നടത്തിയ സമയം കൂടിയായിരുന്നു അത്. അപ്പോൾ പാർട്ടി മുകളിൽ കയറി കളിച്ചത് ആരാണ്. അത് അറിയാമായിരുന്നിട്ടും പൊലീസ് കണ്ണിമപൂട്ടാൻപോലും സമ്മതിക്കാതെ ഒരാഴ്ച മുഴുവൻ ചോദ്യം ചെയതിട്ടും പി കെ കുഞ്ഞനന്തൻ അത് പുറത്ത് പറഞ്ഞിട്ടുമില്ല.
പരോൾ കിട്ടിയത് 389 ദിവസം
ആ പരിഗണന തിരിച്ച് സിപിമ്മും കുഞ്ഞനന്തന് കൊടുത്തിരുന്നു. ടിപി വധക്കേസിൽ കുഞ്ഞനന്തന് പങ്കില്ല എന്നാണ് പാർട്ടി അവസാന നിമിഷം വരെ പറഞ്ഞിരുന്നത്. കെ സി കുഞ്ഞിരാമൻ അടക്കമുള്ളവരെ സിപിഎം പുറത്താക്കിയെങ്കിലും കുഞ്ഞനന്തൻ മരിക്കുംവരെ പാർട്ടി ഏരിയാ കമ്മറ്റി അംഗമായി തുടർന്നു. ജയിലിലായിരിക്കുമ്പോഴാണ് അദ്ദേഹം ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തടവറയിലും കുഞ്ഞനന്തനെ പാർട്ടി തുണച്ചു. 213 തവണയാണ് അദ്ദേഹത്തിന് പരോൾ കിട്ടിയത്. ജയിലിലുള്ള സമയത്തേക്കാൾ കൂടുതൽ ആശുപത്രിയിലും മറ്റുമായി പുറത്തായിരുന്നു ഈ നേതാവ്.
ഒടുവിൽ പ്രശ്നത്തിൽ കോടതി ഇടപെട്ടപ്പോഴും സർക്കാർ കുഞ്ഞനന്തന് ഒപ്പമായിരുന്നു.കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമെന്നും അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ
കുഞ്ഞനന്തന് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പരോൾ നൽകുക എന്നത് പ്രതിയുടെ അവകാശമാണെന്നുമായിരുന്നു അഭിഭാഷകൻ വാദിച്ചത്.എന്നാൽ കുഞ്ഞനന്തന്റെ
യഥാർത്ഥ അസുഖമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മെഡിക്കൽ കോളേജ് റിപ്പോർട്ടിൽ ഒന്നും വ്യക്തമാവുന്നില്ലെന്നും ഇയാൾ അധികനാൾ ജയിലിൽ കിടന്നിട്ടില്ല എന്നാണ് മാധ്യമ വാർത്തകളിൽ നിന്നും വ്യക്തമാവുന്നതെന്നും ഹൈക്കോടി അറിയിച്ചു. കുഞ്ഞനന്തൻ 2014 ജനുവരിയിലാണ് ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിലാണെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള പരോൾ മാത്രമാണ് കുഞ്ഞനന്തന് നൽകിയിട്ടുള്ളത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിൽ
പരേതരായ കേളോത്താന്റവിടെ കണ്ണൻ നായരുടെയും, കുഞ്ഞിക്കാട്ടിൽ കുഞ്ഞാ നമ്മയുടെയും മകനാണ് കുഞ്ഞന്തൻ കണ്ണങ്കോട് യു.പി.പി സ്കൂളിലെ പഠനത്തിന് ശേഷം അമ്മാവൻ ഗോപാലൻ മാസ്റ്ററുടെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. പാർട്ടി നിർദ്ദേശ പ്രകാരം അടിയന്തരാവസ്ഥയ്ക്കെതിരെ പാറാട് ടൗണിൽ പ്രകടനത്തിന് നേതൃത്വം നൽകിയതിന് കേസിൽ പ്രതിയായി. 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയൻ ജില്ല കമ്മിററിയംഗമായും പ്രവർത്തിച്ചു.1980 മുതൽ പാനൂർ ഏരിയാ കമ്മിറ്റി അംഗം.
കണ്ണൂരിലെ രാഷ്ട്രീയസംഘർഷങ്ങൾ തന്നെയാണ് കുഞ്ഞനന്തനെ കൊലയാളി സംഘങ്ങളുമായുള്ള ബന്ധത്തിലേക്ക് നയിച്ചത്. എം വി രാഘവൻ ചെയതുവന്നിരുന്ന ഒരു റോൾ ആയിരുന്നു ഇത്. ബിജെപി-ആർഎസ്സ്- കെ സുധാകരൻ ടീമിന്റെ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാനായിരുന്നു കൊടി സുനി അടക്കമുള്ള സംഘങ്ങളെ സിപിഎം തീറ്റിപ്പോറ്റിയിരുന്നത്. ഒരു ടിപി വധക്കേസിൽ മാത്രമല്ല കണ്ണൂരിൽ ഉണ്ടായ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും പിന്നിൽ കുഞ്ഞനന്തൻ ഉണ്ടെന്നാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ആരോപണം. പക്ഷേ ഇത് വെട്ടിയ വ്യക്തിയെ ഒഴിവാക്കി വാക്കത്തിയെ പ്രതിയാക്കുന്നത് തുല്യമാണെന്നാണ് സിവി ബാലകൃഷ്ണനെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടിയത്. പാർട്ടി തീരുമാനിച്ചാൽ നടപ്പാക്കുന്ന ഒരു ഉപകരണം മാത്രമായിരുന്നു കുഞ്ഞനന്തൻ. സത്യത്തിൽ പാർട്ടി ഭീകരതയുടെ രക്തസാക്ഷികൂടിയാണ് അയാൾ.
Stories you may Like
- ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭാര്യ സരസ്വതിയമ്മ വിടപറയുമ്പോൾ
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ
- അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; കുഞ്ഞനന്തന്റെ മകൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍