മഹാരാഷ്ട്രയിലെ ലോണാർ തടാകം വീണ്ടും ചുവന്നു; ഇക്കുറി നല്ല കടും ചുവപ്പ്; ലോകത്തെതന്നെ ഏറ്റവും വലിയ ഭൗമ പ്രതിഭാസത്തിന്റെ രഹസ്യം തേടി ശാസ്ത്രലോകം; പായലിന്റെ സാന്നിധ്യമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമെന്നും വാദങ്ങൾ; കൂടുതൽ വിശദമായ പഠനങ്ങൾ വേണമെന്നും ആവശ്യം
മറുനാടൻ മലയാളി ബ്യൂറോ
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോണാർ തടാകത്തിന്റെ നിറംമാറ്റത്തിന് വ്യക്തമായ ഉത്തരം തേടി ശാസ്ത്രലോകം. ബുൽധാനയിൽ 113 ഹെക്ടർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന തടാകത്തിൽ ഇടയ്ക്കിടെ നിറംമാറ്റം ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി കടുംചുവപ്പ് നിറം പ്രത്യക്ഷമായതോടെ ജനങ്ങളും ശാസ്ത്രജ്ഞന്മാരും പ്രകൃതി സ്നേഹികളും ഇതിന്റെ കാരണം തേടുകയാണ്. 50,000 കൊല്ലം മുമ്പ് ഭൂമിയിൽ ഉൽക്ക പതിച്ചതിനെ തുടർന്ന് രൂപം കൊണ്ടതാണ് ലോണാർ തടാകം. 113 ഹെക്ടർ വിസ്തൃതിയുള്ള തടാകത്തിലെ ജലത്തിന് സാധാരണയായി പച്ച നിറമാണ്. എന്നാൽ ചിലപ്പോഴൊക്കെ വെള്ളത്തിന്റെ നിറത്തിൽ ചുവപ്പുരാശി പടരാറുണ്ട്. ഇറാനിലെ ഉർമിയ തടാകത്തിലെ വെള്ളത്തിലും ഇതേ രീതിയിൽ നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നു.
വെള്ളത്തിൽ കാണുന്ന ഒരു തരം പായലിന്റെ സാന്നിധ്യമാണ് നിറം നിർണയിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. വെള്ളത്തിലെ ലവണത്വവും നിറവ്യത്യാസത്തെ സ്വാധീക്കാമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. ജലോപരിതലത്തിന് ഒരു മീറ്ററിന് താഴെയുള്ള ഭാഗത്ത് ഓക്സിജന്റെ അളവ് കുറവാണെന്നും ഇതുമൂലം വെള്ളത്തിലെ ലവണത്വം വർധിക്കുന്നത് ചുവപ്പുനിറം ഉളവാക്കുമെന്ന് ലോണാർ ലേക്ക് കൺസർവേഷൻ ആൻഡ് ഡിവലപ്മെന്റ് കമ്മിറ്റിയംഗം ഗജാനൻ ഖരാട്ട് പറഞ്ഞു. പ്രദേശത്ത് മഴ കുറഞ്ഞതിനാൽ അടുത്ത കാലത്തായി ലോണാർ തടാകത്തിലെ വെള്ളത്തിന്റെ അളവിൽ കുറവ് വന്നതായി ഖരാട്ട് കൂട്ടിച്ചേർത്തു. വെള്ളത്തിന്റെ അളവ് കുറയുന്നത് മൂലം ക്ഷാരത വർധിക്കുന്നത് വെള്ളത്തിലെ പായലിന്റെ ഘടനയെ ബാധിക്കാമെന്നും ഖരാട്ട് അഭിപ്രായപ്പെട്ടു.
മനുഷ്യരുടെ പ്രവർത്തനഫലമായി ഇത്തരത്തിലൊരു മാറ്റമുണ്ടാകാനിടയില്ലെന്ന് ഡോ. മദൻ സൂര്യവംശി പറഞ്ഞു. ഔറംഗാബാദിലെ ഡോ. ബാബാ സഹേബ് അംബേദ്കർ മറാത്ത്വാഡ യൂണിവേഴ്സിറ്റിയിലെ ജോഗ്രഫി വിഭാഗത്തിന്റെ മേധാവിയാണ് ഡോ. മദൻ സൂര്യവംശി. വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് ലോണാർ തടാകം. ലോക്ക് ഡൗൺ കാരണം ജലോപരിതലത്തിൽ പ്രത്യേക അസ്വാസ്ഥ്യങ്ങളുണ്ടാവാത്തതോ കാലാവസ്ഥാ വ്യതിയാനമോ തടാകത്തിലെ ജലത്തിന്റെ നിറവ്യത്യാസത്തിന് കാരണമായിട്ടുണ്ടാവാമെന്ന് ഡോ. മദൻ സൂര്യവംശി പറഞ്ഞു. തടാകത്തിൽ വിശദമായി പഠനം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം തിരിച്ചറിയാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പതിനായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഉൽക്കാപതനം ഉണ്ടായെന്ന് ശാസ്ത്ര ലോകം കണക്കുക്കൂട്ടുന്ന പ്രദേശമാണ് മഹാരാഷ്ട്രയിലെ ലോണാർ. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായാണ് ഔറംഗാബാദ് അറിയപ്പെടുന്നത്. മുംബൈയിൽ നിന്നും ഏകദേശം ഏഴ് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. ഔറംഗാബാദിനടുത്താണ് ലോകത്തെതന്നെ ഏറ്റവും വലിയ ഭൗമ പ്രതിഭാസമായി അറിയപ്പെടുന്ന ലോണാർ തടാകം. മഹാരാഷ്ട്രയിലെ ബുൽധാൻ ജില്ലയിലെ ലോണാർ എന്ന സ്ഥലത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദിൽ നിന്നും ലോണാറിലേക്ക് ഏകദേശം 160 കി മീ ദൂരമുണ്ട്.
ലോണാർ തടാകം അഗ്നിപർവതമുഖമാണെന്ന് നേരത്തെ വാദങ്ങളുണ്ടായിരുന്നു. എന്നാൽ തടാകത്തിൽ അപൂർവയിനം ബാക്ടീരിയകളെ കണ്ടെത്തിയതായി 2011ലെ ചില പഠനങ്ങൾ തെളിയിച്ചിരുന്നു. 2004ൽ ചൊവ്വ ഗ്രഹ പര്യവേഷത്തിൽ കണ്ടെത്തിയ ബാസിലസ് ഓഡീസി ഉൾപ്പെടെ 31 തരത്തിലുള്ള ബാക്ടീരിയകളെയാണു തടാകത്തിലെ ജലത്തിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ബാക്ടീരിയകൾ ഭൂമിയിൽ ഇല്ലാത്തതിനാൽ ലോണാർ തടാകം ചൊവ്വാ ഗ്രഹത്തിൽ നിന്നുള്ള ഉൾക്കാവർഷത്തിൽ രൂപപ്പെട്ടതിന് തെളിവാണെന്നും അവർ പറഞ്ഞിരുന്നു. വിശേഷ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ളവയാണിവ. കൂടാതെ തടാകത്തിൽ അപൂർവ്വമായ ചില നൈട്രജൻ മൈക്രോ ജീവികളും നിലനിൽക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
50000 വർഷങ്ങൾക്ക് മുൻപ് അതി വേഗത്തിൽ ഭൂമിയുടെ ഉപരിതലത്തിലേക്ക് പതിച്ച ഉൽക്കയുടെ പ്രഭാവമാണ് ലോണാർ തടാകത്തിന് കാരണമായത് എന്നാണ് വിശ്വസിക്കുന്നത്. ബസാൾട്ട് ഇനത്തിൽപ്പെടുന്ന പാറയിൽ സൃഷ്ടിക്കപ്പെട്ട ഉൽക്കാ പതനം മൂലമുണ്ടായ ലോകത്തിലെ തന്നെ ഏക ക്രേറ്റർ ഉപ്പ് തടാകമാണ് ഇത്. അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായും ആണവ പരീക്ഷണങ്ങളുടെയും സ്ഫോടനങ്ങളുടെയും ഫലമായും ക്രേറ്റർ തടാകങ്ങൾ രൂപമെടുക്കാറുണ്ട്. എന്നാൽ പഠനങ്ങൾ ലോണാർ തടാകത്തിന് ഏകദേശം 6ലക്ഷം വർഷത്തെ പ്രായം കണക്കുക്കൂട്ടുന്നു. ഉപ്പുരസവും ക്ഷാരഗുണവും ഉള്ളതാണ് തടാകത്തിലെ ജലം (പി എച്ച് മൂല്യം പതിനൊന്ന്). പായൽ നിറഞ്ഞതുപോലെ പച്ച നിറമാണ് ജലത്തിന്. കോരിയെടുത്ത് രുചിച്ചാൽ അരോചകമായ ഒരു സ്വാദാണ് അനുഭവപ്പെടുക. ഏകദേശം 1.20 കി മീ വ്യാസം വരും തടാകത്തിന്. 500 അടിയോളം താഴ്ചയും . പൂർണ്ണ വൃത്താകൃതിയിൽ അല്ല ഇതിന്റെ രൂപം. കിഴക്ക് ദിശയിൽ നിന്നും ഏകദേശം 40 ഡിഗ്രി ചെരിഞ്ഞാണ് ഉൽക്ക വീണത് എന്നാണ് അനുമാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍