Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വയസ്സുകാരിയുമായി വഴക്കിട്ടപ്പോൾ മാതാവ് ശാസിച്ച് തല്ലി; കരഞ്ഞു കൊണ്ട് അടുത്ത മുറിയിൽ കയറി വാതിൽ ചാരി സാരി കഴുത്തിൽ ചുറ്റിയതായി അമ്മായി; കുഞ്ഞ് തൂങ്ങി മരിച്ചെന്ന് അയൽക്കാരോട് പറഞ്ഞ് മാതാവും; വാരത്ത് ഏഴു വയസ്സുകാരൻ സാരിയിൽ കുരുങ്ങി മരിച്ച സംഭവത്തിൽ സർവ്വത്ര ദുരൂഹത; സത്യം എന്തെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്ത് പൊലീസും നാട്ടുകാരും

അഞ്ചു വയസ്സുകാരിയുമായി വഴക്കിട്ടപ്പോൾ മാതാവ് ശാസിച്ച് തല്ലി; കരഞ്ഞു കൊണ്ട് അടുത്ത മുറിയിൽ കയറി വാതിൽ ചാരി സാരി കഴുത്തിൽ ചുറ്റിയതായി അമ്മായി; കുഞ്ഞ് തൂങ്ങി മരിച്ചെന്ന് അയൽക്കാരോട് പറഞ്ഞ് മാതാവും; വാരത്ത് ഏഴു വയസ്സുകാരൻ സാരിയിൽ കുരുങ്ങി മരിച്ച സംഭവത്തിൽ സർവ്വത്ര ദുരൂഹത; സത്യം എന്തെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്ത് പൊലീസും നാട്ടുകാരും

ആർ പീയൂഷ്

കണ്ണൂർ: ഏഴു വയസ്സുകാരൻ ബന്ധുവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ന്യൂ മാഹി സ്വദേശികളായ രജീഷ് - ശരണ്യ ദമ്പതികളുടെ മകൻ റിജ്വലിന്റെ മരണത്തിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കടാങ്കോടുള്ള വാടക ക്വാർട്ടേഴ്സിനുള്ളിൽ സാരിയിൽ കഴുത്ത് കുരുക്കി മരിച്ച നിലയിലാണ് റിജ്വലിനെ കാണുന്നത്. ഭിത്തിയിൽ ഹുക്കിൽ തൂക്കിയിട്ടിരുന്ന സാരിയിൽ തൂങ്ങുകയായിരുന്നു എന്നാണ് മാതാവും ബന്ദുവും നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മാതാവിന്റെയും ബന്ധുവിന്റെയും വിശദീകരണം വിശ്വസനീയമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് റിജ്വൽ സാരിയിൽ തൂങ്ങി മരിച്ചു എന്ന് മാതാവ് ശരണ്യയും അമ്മായി മെറിനും അയൽക്കാരെ വിവരമറിയിക്കുന്നത്. അയൽക്കാർ വന്നു നോക്കുമ്പോൾ റിജ്വൽ അനക്കമില്ലാതെ തറയിൽ കിടക്കുകയാണ്. കഴുത്തിൽ സാരിയുടെ കഷ്ണവും ഉണ്ടായിരുന്നു. തൂങ്ങി നിന്നപ്പോൾ അറത്ത് താഴെ ഇട്ടതാണെന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. കുട്ടിയെ എടുത്തപ്പോൾ തന്നെ ശരീരം തണുത്ത് മരവിച്ചിരുന്നതായി അയൽവാസി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് ഓട്ടോ വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം നടന്നിരുന്നു.

കടാങ്കോട് ലീഗ് ഓഫീസിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിലായിരുന്നു സംഭവം. അമ്മ ശരണ്യയും, അമ്മായി മെറിനും ചേർന്നാണ് കുട്ടി ബോധമില്ലാതെ കിടക്കുകയാണെന്നു പറഞ്ഞ് അയൽക്കാരെ വിളിച്ചുവരുത്തിയത്. സംഭവത്തെക്കുറിച്ച് ഇരുവരും പറഞ്ഞതിങ്ങനെ: കളിക്കുന്നതിനിടെ കുട്ടി അമ്മാവന്റെ മകൾ അഞ്ചുവയസുകാരിയുമായി വഴക്കിട്ടു.

ഇതുകണ്ട ശരണ്യ റിജ്വലിനെ ശാസിക്കുകയും, തല്ലുകയും ചെയ്തു. തുടർന്ന് കുട്ടി മുറിയിൽ കയറി വാതിൽചാരി. ഇടയ്ക്ക് അമ്മായി നോക്കിയപ്പോൾ റിജ്വൽ ചുവരിലെ ഹൂക്കിൽ കെട്ടിയിരുന്ന സാരി കഴുത്തിൽ മുറുക്കുന്നത് കണ്ടു. എന്നാൽ ഇത് തമാശയ്ക്ക് ചെയ്യുന്നതാണെന്ന് ശരണ്യ പറഞ്ഞു. പിന്നീട് മുറിയിൽ നിന്ന് അനക്കമില്ലാതിരുന്നതോടെ തുറന്ന് നോക്കി. കുട്ടി ബോധമില്ലാതെ കിടക്കുകയായിരുന്നു. അയൽക്കാരെത്തുമ്പോൾ കുഞ്ഞ് മരിച്ചിരുന്നു.

ഈ മൊഴി പൊലീസും നാട്ടുകാരും വിശ്വസിച്ചിട്ടില്ല. വഴക്കു പറഞ്ഞ് തല്ലിയതിന് ഒരു ഏഴു വയസ്സുകാരൻ തൂങ്ങി മരിക്കുമോ എന്നതാണ് ഒരു സംശയം. കൂടാതെ ഭിത്തിയിൽ സാരി ഒരു ചെറിയ കൊളുത്തിലാണ് തൂക്കിയിട്ടിരുന്നത്. തൂങ്ങുമ്പോൾ ഈ കൊളുത്ത് വളയുകയോ ഊരി പോരുകയോ ചെയ്യേണ്ടതാണ്. കൂടാതെ കാലിലോ കയ്യിലോ പരിക്കുകൾ കാണാനില്ലായിരുന്നു.

അതിനാലാണ് മരണത്തിൽ സംശയം പ്രകടിപ്പിക്കുന്നതായി അയൽവാസികളും നാട്ടുകാരും പറയുന്നത്. ബന്ധുവീട്ടിലെ അഞ്ചു വയസ്സുകാരിയുമായി റിജ്വൽ വഴക്കിട്ടപ്പോൾ മാതാവ് ശരണ്യ വല്ലാതെ അടിച്ചിരുന്നു എന്ന് മെറിൻ പറഞ്ഞു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം.

സംഭവം നടക്കുന്നതിന്റെ തലേന്ന് വൈകീട്ടാണ് അമ്മ ശരണ്യയ്ക്കൊപ്പം റിജ്വൽ അമ്മാവന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ ശരണ്യയുടെ സഹോദരന്റെയും, ഭാര്യയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മരണത്തിൽ നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും, വിരലടയാള വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തി.

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണത്തിൽ അസ്വഭാവികതയുണ്ടോയെന്ന് വ്യക്തമാകുവെന്ന നിലപാടിലാണ് പൊലീസ്. ചക്കരക്കൽ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP