നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടെത്താം; തലസ്ഥാനത്തു നിന്ന് എറണാകുളത്തെത്താൻ വേണ്ടത് വെറും ഒന്നര മണിക്കൂർ; ഓരോ 20 മിനിറ്റ് ഇടവേളയിലുമുള്ള സർവീസ്; ഒറ്റ ട്രെയിനിൽ 675 പേർക്ക് യാത്രചെയ്യാം; ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽക്കൂടി 15 മുതൽ 25 മീറ്റർ മാത്രം വീതിയിൽ സ്ഥലം ഏറ്റെടുക്കും; കോവിഡ് മാന്ദ്യത്തിനിടയിയും പ്രതീക്ഷയുടെ ചൂളം വിളിയുമായി സിൽവർലൈൻ വരുമ്പോൾ
എം മാധവദാസ്
വിമാനത്തേക്കാൾ വേഗത്തിലെത്തുന്ന ട്രെയിൻ സർവീസ്! ലോകത്തിന് അതൊരു അതിശയോക്തിയല്ല. യൂറോപ്പിലും ചൈനയിലും ജപ്പാനിലുമെല്ലാം വിമാനത്തേക്കാൾ വേഗത്തിൽ തീവണ്ടിയിൽ യാത്രചെയ്താൽ എത്താൻ കഴിയുന്ന അവസ്ഥയുണ്ട്. ഇതു വിമാനത്തിന് വേഗം കൂറവായതുകൊണ്ടല്ല. മറിച്ച് എയർ പാർട്ടിലെ പരിശോധനയും, കണക്ടിങ് ഫ്ലൈറ്റിനുള്ള കാലതാമസം കൂടി കണക്കിലെടുത്താണ്. പക്ഷേ വേഗത്തത്തിന്റെ കാര്യത്തിലും ഇപ്പോൾ തീവണ്ടികൾ വിമാനത്തേക്കാൾ ഏറെ പിന്നിലൊന്നും അല്ല. ഒരു യാത്രാവിമാനത്തിന്റെ ശരാശരി വേഗത മണിക്കൂറിൽ 800 - 900 കിലോമീറ്ററിന് ഇടയിലാണെങ്കിൽ ലോകത്തിലെ പല അതിവേഗ ട്രെയിനുകളുടെയും ശരാശരി വേഗത മണിക്കൂറിൽ 500 കിലോമീറ്റർ വരെ വരും.
ലോകത്തെ ഏറ്റവും വേഗമേറിയ തീവണ്ടി ഇപ്പോൾ ഓടുന്നത് ചൈനയിലാണ്. ചൈനയിലെ ഷാങ്ഹായ് മാഗ്ലേവിന്റെ ശരാശരി വേഗം മണിക്കൂറിൽ 430 കിലോമീറ്ററാണ്. ലോകത്തെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രെയിനും ചൈനയിലാണ്. മണിക്കൂറിൽ 400 കിലോമീറ്ററാണ് ശരാശരി വേഗം. ബെയ്ജിങ്ങിൽനിന്നു ഷാങ്ഹായിലേക്കുള്ള 1210 കിലോമീറ്റർ താണ്ടാൻ ഈ ട്രെയിനുകൾക്ക് വേണ്ടത് 5 മണിക്കൂറിൽ താഴെ സമയം മാത്രമാണ്. അതും ഇടയ്ക്കുള്ള 9 സ്റ്റോപ്പുകളിൽ നിർത്തിയിടുന്ന സമയം കൂടി ചേർത്ത്.
ജപ്പാന്റെ ടോക്കിയോ, ഒസാക എന്നീ നഗരങ്ങൾക്കിടയിൽ 1964 ൽ ആരംഭിച്ച ഹികാരി, ഇറ്റലിയുടെ ഇറ്റാലിയോ, ഫ്രെസിയോ റോസ, സ്പെയിനിന്റെ റെൻഫെ എന്നിവയൊക്കെ മണിക്കൂറിൽ നാനൂറ് കിലോമീറ്ററുകൾ ഓടിയെത്തുന്ന ലോകത്തില അതിവേഗ ട്രെയിനുകളാണ്. സൗദി അറേബ്യയിലെ പ്രശസ്ത നഗരങ്ങളായ മക്കയും മദീനയും തമ്മിൽ ബന്ധിപ്പിക്കുന്ന പശ്ചിമ റെയിൽ ലിങ്ക് നോക്കുക. അഞ്ഞൂറ് കിലോമീറ്ററോളം ദൂരമാണ് ഇരുനഗരങ്ങൾക്കും ഇടയിലുള്ളത്. റോഡ് മാർഗം 5 മണിക്കൂറിലേറെ എടുക്കുന്ന യാത്ര റെയിൽ മാർഗ്ഗമായാൽ രണ്ടര മണിക്കൂറിലൊതുങ്ങും. വേഗം മാത്രമല്ല തീർത്ഥാടനകാലത്ത് റോഡിലെ തിരക്ക് കുറയ്ക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് ഈ ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണം 2017ൽ പൂർത്തിയാക്കിയത്. മണിക്കൂറിൽ 350 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗം.
പക്ഷേ ലോകം ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോഴും ഇപ്പോഴും 500 കിലോമീറ്റർ താണ്ടാൻ 14 മണിക്കൂറെങ്കിലും എടുക്കുന്ന അവസ്ഥയായിരുന്നു കേരളത്തിൽ. റെയിൽവികസനം പോയിട്ട് റോഡ് വികസനംപോലും ഇവിടെ എങ്ങുമെത്തിയിട്ടില്ല. എക്സ്പ്രസ് വേ അടക്കമുള്ള വിവിധ പദ്ധതികൾ കുടിയൊഴിപ്പിക്കലിന്റെ പേരിലുംമറ്റും നടപ്പായില്ല. ഇപ്പോഴും സ്ഥലം കിട്ടാത്തതിന്റെ പേരിൽ ദേശീയ പാതാ വികസനംപോലും പൂർത്തിയായിട്ടില്ല. ഒരു നല്ല ഹൈവേ ഇല്ലാത്ത നാട് എന്ന പേരുദോഷം വിദേശരാജ്യങ്ങൾ സന്ദർശിച്ചവർ ഒക്കെ കേരളത്തിനുനേരെ ഉയർത്തിയിട്ടുണ്ട്. പക്ഷേ സിൽവർ ലൈൻ എന്ന കേരളത്തിന്റെ സ്വപ്ന റെയിൽവേ പദ്ധതി യാഥാർഥ്യമായാൽ ഈ യാത്രാ ദുരിതത്തെ നമുക്ക് ഒരു പരിധിവരെ പരിഹരിക്കാനാവും. വെറും നാലുമണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താമെന്നുള്ളത് ആരെയാണ് അതിശയിപ്പിക്കാത്തത്.
നിർമ്മാണം 2022ഓടെ
തലസ്ഥാന നഗരിയിൽനിന്ന് കാസർകോട്ടേക്ക് വെറും നാലുമണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈനിന്റെ നിർമ്മാണം എന്ന സ്വപ്നം ഒരു പടികൂടി മുന്നിലേക്ക് എത്തുകയാണ്. ഇന്നലെ ഇതിന്റെ വിശദ പദ്ധതി റിപ്പോർട്ടിനും അലൈന്മെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. 63,941 കോടി രൂപയാണ് ചെലവ്. പദ്ധതി തുടങ്ങി അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.
സിൽവർ ലൈനിന്റെ നിർമ്മാണം 2022 ഓടെ ആരംഭിക്കാനാകുമെന്നാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനും കരുതുന്നത്. ഇനി റെയിൽവേ മന്ത്രാലയം, നിതി അയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സ്ഥലം ഏറ്റെടുത്ത് ടെൻഡർ നടപടി പൂർത്തിയാക്കിയാൽ 2022-ൽ നിർമ്മാണം ആരംഭിച്ച് 2025ലോ 2027ലോ പദ്ധതി യാഥാഥ്യമാക്കാൻ കഴിയും. ഒൻപതു കോച്ചുകൾ വീതമുള്ള ഇലക്ട്രിക് മൾട്ടിപ്പിൾയൂണിറ്റ് ആണ് സിൽവർ ലൈനിൽ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാൻഡേർഡ് ക്ലാസും ഉൾപ്പെടുന്ന ഒരു ട്രെയിനിൽ 675 പേർക്കാണ് ഇരുന്നു യാത്ര ചെയ്യാൻ കഴിയുന്നത്. ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിൻ സർവീസ് നടത്തുന്നതിനാൽ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഈ പാതയിലൂടെ മണിക്കൂറിൽ 180 മുതൽ 200 കിലോ മീറ്റർവരെ വേഗമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തെത്താം.
തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർ കൊണ്ട് പിന്നിട്ട് കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തീരുമാനിച്ചിരിക്കുന്നത്. കാക്കനാട് സ്റ്റേഷനു പുറമെ കൊച്ചി വിമാനത്താവളത്തിൽ പുതിയ സ്റ്റേഷനുണ്ടാകുമെന്നാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചത്. തിരക്കേറിയ തിരുവനന്തപുരം-എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറാണ്. സോളാർ ഊർജം ഉപയോഗിച്ചാകും ട്രെയിൻ ഓടുക എന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷൻ, തൃശൂരിൽ ആകാശസ്റ്റേഷൻ
അർധ അതിവേഗ റെയിൽപാതയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ഇന്റർചെയ്ഞ്ച് സൗകര്യത്തോടെ ഉയർന്നുനിൽക്കുന്ന തരത്തിലായിരിക്കും നിർമ്മിക്കുകയെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ തൃശൂർ റെയിൽവേ സ്റ്റേഷന് ഇടതുഭാഗത്തായിട്ടാണു നിർദിഷ്ട അതിവേഗ റെയിൽപാതയുടെ സ്റ്റേഷൻ ഉദ്ദേശിക്കുന്നത്. തൃശൂരിൽ മൂരിയാടിനു സമീപം ആർഒആർഒ സ്റ്റേഷനും പദ്ധതിയിലുണ്ട്. പ്രത്യേക വാഗണിൽ ചരക്കു വാഹനങ്ങൾ കൊണ്ടുപോകാൻ വേണ്ടിയാവും ഇത്.
തിരൂർ സ്റ്റേഷൻ ഗ്രൗണ്ട് ലെവലിലാണു നിർമ്മിക്കുന്നത്. ഇപ്പോഴത്തെ സ്റ്റേഷന്റെ ഇടതുഭാഗത്ത് 3.82 കിലോമീറ്റർ അകലെ നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായിട്ടായിരിക്കും പുതിയ സ്റ്റേഷൻ. അതേസമയം കോഴിക്കോട് ഭൂഗർഭ സ്റ്റേഷനാണ് ആലോചനയിലുള്ളത്. നിലവിലുള്ള സ്റ്റേഷനു സമീപത്തായി ഭാവിയിൽ രണ്ടു സ്റ്റേഷനുകൾ തമ്മിൽ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിലായിരിക്കും നിർമ്മാണം. കണ്ണൂരിൽ നിലവിലുള്ള സ്റ്റേഷന്റെ എതിർഭാഗത്തായിരിക്കും പുതിയ സ്റ്റേഷൻ നിർമ്മിക്കുക. ഇപ്പോഴത്തെ റെയിൽപാതയ്ക്ക് വലതുഭാഗത്തായിരിക്കും ഇത്.
പാരിസിലെ സിസ്ട്ര ജിസിയാണ് കെറെയിലിനുവേണ്ടി ഡിപിആർ തയാറാക്കിയത്. കേരള സർക്കാരും ഇന്ത്യൻ റെയിൽവെയും ചേർന്ന് രൂപം നൽകിയതാണ് കെറെയിൽ. എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാർ സർവെ, പല തരത്തിലുള്ള മലിനീകരണത്തിന്റെ തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം, രാത്രിയാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഗതാഗത സർവേ എന്നിവയ്ക്കുശേഷമാണു ഡിപിആർ തയാറാക്കിയത്.
കോവിഡ് മാന്ദ്യം അകറ്റുന്ന ചൂളംവിളി
കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും അർധ അതിവേഗ റെയിൽപാത വരിക. നിർമ്മാണസമയത്തും അതിനുശേഷവും നിരവധി തൊഴിലവസരങ്ങളായിരിക്കും പദ്ധതിയിലൂടെ ലഭിക്കുന്നതെന്ന് കെ- റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ പറയുന്നു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകാനും പദ്ധതി പ്രാപ്തമാണ്.
ഭൂമി ഏറ്റെടുക്കലിന് തുക കണ്ടെത്താൻ ധനകാര്യ സ്ഥാപനങ്ങൾ, ദേശസാൽക്കൃത ബാങ്കുകൾ എന്നിവരെ സമീപിക്കാൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന് (കെ- റെയിൽ) സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജെഐസിഎ, കെഎഫ്ഡബ്ല്യൂ, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കും. രാജ്യാന്തര കൺസൾട്ടിങ് ഗ്രൂപ്പായ സിസ്ട്രയാണ് വിശദ പദ്ധതി തയ്യാറാക്കിയത്.
ഇനി വേണ്ടത് കേന്ദ്രാനുമതി
ഒൻപതു കാറുകൾ വീതമുള്ള ഇഎംയു ആകും സിൽവർലൈനിൽ ഉപയോഗിക്കുന്നത്.ഒരു ട്രെയിനിൽ 675 യാത്രക്കാർ. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റു വീതവും സ്റ്റാൻഡാർഡ് ക്ലാസിൽ ഒരുവശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകൾ ഉണ്ടാകും. ഇന്ധനം കെഎസ്ഇബിയിൽനിന്നും സൗരോർജ യൂണിറ്റുകളിൽനിന്നും കണ്ടെത്തും.മൊത്തം ചെലവിന്റെ 52% വായ്പയാണ്. ബാക്കി ചെലവ് റെയിൽവെ, കേന്ദ്രസംസ്ഥാന സർക്കാരുകൾ, ധനകാര്യസ്ഥാപനങ്ങൾ വഹിക്കും.
വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡ്, നിതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽക്കൂടി 15 മുതൽ 25 മീറ്റർമാത്രം വീതിയിൽ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച പ്രതിഫലം നൽകും. തിരുവനന്തപുരം മുതൽ തിരൂർവരെ ഇപ്പോഴത്തെ റെയിൽപാതയിൽനിന്ന് മാറിയും തിരൂരിൽനിന്ന് കാസർകോടുവരെ ഇപ്പോഴത്തെ റെയിൽപാതയ്ക്ക് സമാന്തരവുമായാണ് പുതിയ പാത. സാധ്യതാ പഠനറിപ്പോർട്ടിൽ വടകര, മാഹി എന്നിവിടങ്ങളിൽ നിലവിലെ റെയിൽവേ പാതയിൽനിന്ന് മാറിയായിരുന്നു അലൈന്മെന്റ്. ഇപ്പോഴിത് നിലവിലെ പാതയ്ക്ക് അരികിലൂടെ തന്നെയാക്കി.
കേരളത്തിലെ ഏത് വികസന പദ്ധതി വന്നാലും അതൊക്കെ പരിസ്ഥിതി പ്രശ്നങ്ങളും കുടിയൊഴിപ്പിക്കലും പറഞ്ഞ് മുടങ്ങിപ്പോവുകയാണ് പതിവ്. ദേശീയപാത വികസനത്തിലടക്കം നാം കണ്ടത് അതാണ്. പക്ഷേ ഈ പദ്ധതിയിൽ പരിസ്ഥിതി ആഘാതം വളരെ കുറവാണ്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരളീയർ പിന്തുണക്കേണ്ട പദ്ധതിയാണിത്. കാരണം ലോകം അതിവേഗം സഞ്ചരിക്കുന്ന കാലത്ത് കേരളത്തിനുമാത്രം ഇഴഞ്ഞ് നീങ്ങാൻ ആവില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്