Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തന്ത്രിയുടെ തീരുമാന പ്രകാരം ഉത്സവത്തിനും കൊടിയേറ്റിനും രക്ഷാധികാരിയായി മുന്നിൽ നിന്ന എൻ വാസുവിനെ ശശിയാക്കി അവസാന നിമിഷം നിലപാട് മാറ്റം; സുരക്ഷ മുൻനിർത്തി ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നും ഉത്സവം മാറ്റണമെന്നും ആവശ്യപ്പെട്ട് ശബരിമല തന്ത്രി രംഗത്തെത്തിയതോടെ ദേവസ്വം പ്രസിഡന്റിനും കട്ടക്കലിപ്പ്; തന്ത്രിയുടെ പെട്ടന്നുള്ള നിലപാട് മാറ്റം എന്തെന്ന് എൻ. വാസു; ഇരുവരും കൊമ്പ് കോർക്കുമ്പോൾ തന്ത്രിക്കൊപ്പം നിന്ന് നിലപാട് എടുത്ത് ദേവസ്വം മന്ത്രിയും സർക്കാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല ഉത്സവം മാറ്റി വയ്ക്കുന്ന കാര്യത്തിലും ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും തന്ത്രിയുടെ നിലപാട് ശരിവച്ചത് സംസ്ഥാന സർക്കാർ. മുൻപ് മിഥുനമാസ പൂജകള്ക്കായി ശേബരിമല നട തുറക്കുമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു രംഗത്ത് വന്നതിന് പിന്നാലെ ഭക്തരെ കയറ്റാൻ കഴിയില്ലെന്നും ഉത്സവം മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളിയും രംഗത്തെത്തിയിരിക്കുന്നത്. ം 19 മുതലുള്ള ഉത്സവം മാറ്റി വയ്ക്കണമെന്നുമാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണർ ബി.എസ്.

തിരുമേനിക്കു കത്തു നൽകിയിരുന്നത്. സർക്കാർ തന്ത്രിയുടെ തീരുമാനം അംഗീകരിച്ചിരിക്കുകയാണ്. തന്ത്രിയോട് ആലോചിച്ച് അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് ഉത്സവം തീരുമാനിച്ചതെന്നും സംശയം ദൂരീകരിക്കാൻ ഇന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ തന്ത്രിയുമായി ഇന്നു 11.30നു ചർച്ച നടത്തെത്തും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു തന്നെയാണ് ഈക്കാര്യം അറിയിച്ചത്. ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം മാനിക്കുന്നെന്നാണ് മന്ത്രിയും ഇന്നലെ പ്രതികരിച്ചിരുന്നത്.

സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദ്ദേശമെന്നു തന്ത്രിയുടെ വിശദീകരണം. ''സ്ഥിതി അനുകൂലമെങ്കിൽ ഉത്സവം നടത്താമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ശാന്തമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നതാകും ഉചിതം.''കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാൽ ശബരിമല ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഒഴിവാക്കണമെന്നും മിഥുന മാസ പൂജകൾക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നിർദ്ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്. തിരുമേനിയെ ഇ മെയിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അതേസമയം, ഉത്സവം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായപ്പോഴുള്ള തന്ത്രിയുടെ മനം മാറ്റത്തെക്കുറിച്ച് അറിയില്ലെന്നാ് എൻ വാസുവിന്റെ പ്രതികരണം. ഇതോടെ ദേവസ്വം പ്രസിഡന്റും തന്ത്രിയുമായി കൊമ്പുകോർക്കേണ്ട അവസരം വരെ എത്തി. തന്ത്രി രേഖാ മൂലം ബോർഡിനെ വിവരം അറിയിച്ചിട്ടില്ല എന്നതാണ് എൻ വാസുവിന്റെ വിശദീകരണം.

തന്ത്രി നേരത്തേ എഴുതി നൽകിയ അനുമതിയുടെയും ക്ഷേത്രങ്ങളിൽ നിയന്ത്രിതമായി തീർത്ഥാടകരെ പ്രവേശിപ്പിക്കാമെന്ന സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ചടങ്ങുകൾക്ക് അന്തിമ രൂപം നൽകിയത്. 14 ന് വൈകിട്ട് നടക്കേണ്ട മിഥുനമാസ പൂജകൾക്കും 19 മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനും എല്ലാ ക്രമീകരണങ്ങളുളും ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. മാർച്ച് 27 ന് കൊടിയേറി ഏപ്രിൽ 7 ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കേണ്ടത്. ലോക്ക് ഡൗൺ കാരണം മാസപൂജകൾ മാത്രമാണ് നടന്നത്.

വിഷു ഉത്സവവും ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.' ഉത്സവ നടത്തിപ്പ് സംബന്ധിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ കോവിഡ് വ്യാപനം കേരളത്തിൽ ഇത്ര രൂക്ഷമായിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്നെത്താൻ വ്യാജ സർട്ടിഫിറ്റുകൾ ലഭിക്കുമെന്നതിനാൽ നിയന്ത്രണം ഫലപ്രദമാകില്ല. ഉത്സവത്തിനിടെ കോവിഡ് പകർന്നാൽ ചടങ്ങുകൾ മാറ്റിവയ്‌ക്കേണ്ടിവരും. പ്രത്യേക സാഹചര്യത്തിൽ ഉത്സവം നടത്തിയില്ലെങ്കിലും ദേവന്റെ അഹിതമുണ്ടാവില്ല. ഇത് ദൈവനിശ്ചയമാവാം ' .-തന്ത്രി കണ്ഠരര് മഹേഷ് മോഹനര്.'

ശബരിമല തന്ത്രിക്കു പുറമെ, ദേവസ്വം ബോർഡിലെ എല്ലാ തന്ത്രിമാരുടെയും അഭിപ്രായം തേടിയശേഷമാണ് ഉത്സവം സംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തന്ത്രിമാരുമായി ആലോചിച്ച് വ്യക്തത വരുത്തുമെന്നും ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം. ക്ഷേത്രങ്ങൾ തുറക്കുന്നതു സംബന്ധിച്ചു വിവാദം കൊഴുക്കുന്നതിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിലപാടു മയപ്പെടുത്തി.

സർക്കാരിനു നിർബന്ധങ്ങളില്ല. ദേവസ്വം ബോർഡ് ഭാരവാഹികളുടെയും തന്ത്രിമാരുടെയും യോഗം വിളിക്കും. ആൾക്കൂട്ടം ഒഴിവാക്കണമെന്നാണു സർക്കാരിന്റെയും നിലപാടെന്നും ആയിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP