ഉച്ചഭാഷിണിയിലൂടെ ഭക്തി വിളിച്ചലറുന്ന ആരാധനാലയത്തോട് ശബ്ദം കുറയ്ക്കാൻ യാചിക്കാൻ ധൈര്യമുള്ളവരുണ്ടോ? മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതൊരു ഫാസിസ്റ്റ് കരുവാണ്; മതങ്ങളും ഉച്ചഭാഷിണികളും- സക്കറിയ എഴുതുന്നു..
സക്കറിയ
മതങ്ങളും ഉച്ചഭാഷിണികളും
വർധിച്ചു വരുന്ന നാഗരിക ശബ്ദകോലാഹലങ്ങൾക്ക് പോലും തകർക്കാനാവാത്ത ഒരു അടിസ്ഥാന പ്രശാന്തി കേരളജീവിതത്തിന്റെ ആധാരശിലയാണ്, വാസ്തവത്തിൽ ആ കോലാഹലങ്ങൾക്കുമുണ്ട് ഒരു ജീവിത താളം. മീൻ കാരന്റെ ഹോണടിക്ക് ഒരു ജീവിതവാസ്തവികതയുണ്ട്. എന്നാൽ അങ്ങ നെയല്ല ഉച്ചഭാഷിണിയുടെ ദുരുപയോഗം കേരളത്തിൽ സൃഷ്ടിക്കുന്ന അസഹനീയമായ അന്തരീക്ഷ മലിനീകരണം.
നിർദ്ദയമായ കടന്നുകയറ്റങ്ങളാണ് അത് മലയാളികളുടെ കൊച്ചു കൊച്ചു സമാധാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. മൗലികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അത് കാറ്റിൽ പറത്തുന്നു. സാമൂഹിക ജീവിതത്തിലെ സാമാന്യമര്യാദകളെ ചവറ്റു കൊട്ടയിൽ എറിയുന്നു. മരണക്കി ടക്കയിലെ മനുഷ്യനെ, പരീക്ഷയ്ക്കൊ രുങ്ങുന്ന വിദ്യാർത്ഥിനിയെ, ഉറങ്ങാൻ പണിപ്പെടുന്ന രോഗിയെ, ഏകാഗ്രതയിൽ മുഴുകിയിരിക്കുന്ന ഗവേഷകനെ, അങ്ങനെ പതിനായിരങ്ങളെ സാമൂ ഹികവിരുദ്ധശക്തികൾ നിർബാധം ഉച്ചഭാഷിണികളുടെ ശബ്ദ പീഡനത്തിന് ഇരയാക്കികൊണ്ടേയിരിക്കുന്നു. കേരളത്തിലെ സാധാരണ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള ഏറ്റവും സംസ്കാരഹീനവും വ്യാപകവുമായ ആക്രമണം ഉണ്ടാകുന്നത് ഉച്ചഭാഷിണികളുടെ ദുരുപയോഗത്തിലൂടെയാണ്.
കേരളത്തിൽ രണ്ടു കൂട്ടർക്കാണ് ഉച്ചഭാഷിണി നിലനിൽപ്പിന്റെ ആയുധം : മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും. ഇരുവർക്കും അതൊരു ഫാസിസ്റ്റ് കരുവാ ണ്. പ്രഹരശേഷിയുള്ള ശബ്ദമുപയോഗിച്ചുള്ള നഗ്നമായ ബലപ്രയോഗമാണ് അവർ ഉച്ചഭാഷിണികളിലൂടെ നടപ്പിലാക്കുന്നത്. ശബ്ദം മനുഷ്യ ചരിത്രത്തിൽ അധികാരത്തിന്റെ ഏറ്റവും കുശാഗ്രമായ ഉപകരണങ്ങളിലൊന്നാണ്. ശബ്ദമുയർത്തൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കാ നുള്ള ഒന്നാമത്തെ മുറയാ ണ്. നിശ്ശബ്ദരാക്കാൻ മാത്രമല്ല, അനുസരിപ്പിക്കാനും. ഗർജ്ജനം സ്വേച്ഛാധിപതികൾ ജനങ്ങളെ മുട്ടുകുത്തിക്കുന്ന തന്ത്രങ്ങളിലൊന്നാണ്. ഹിറ്റ്ലറുടെ അലർച്ചകൾ ഓർക്കുക. ഇന്ത്യയിലെ ചിലരുടെ അലർച്ചകൾ കേൾക്കുക.
ആരാധനാലയങ്ങൾ തുറക്കുന്നതോടെ മലയാളികൾക്ക് ലോക് ഡൗൺ ദിവസങ്ങളിൽ ലഭിച്ച അഭൂതപൂർവമായ അന്തരീക്ഷപ്രശാന്തിയുടെ ഇടവേള അവസാനിക്കുകയാണ്. ആരാധനാലയങ്ങൾക്കൊപ്പം ഉച്ചഭാഷിണികൾ മടങ്ങി വരികയാണ്. മതം അതിനേപ്പറ്റിയുള്ള ഒരു മായാജാലം വിശ്വാസികളുടെ തലച്ചോറിൽ മുദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന ആസൂത്രിത വിദ്യകളിലൊന്നാണ് ഉച്ചഭാഷിണിയിലൂടെ അത് സൃഷ്ടിക്കുന്ന ശബ്ദ വിഭ്രാന്തി . മലയാളികളുടെ പ്രശാന്തങ്ങളായ പുലരികളിലേക്കും സായം സന്ധ്യകളിലേക്കും പാതിരകളിലേക്കു പോലും ഉച്ചഭാഷിണികൾ കൊണ്ട് ഊതിവീർപ്പിച്ച ശബ്ദ മാലിന്യം ഭക്തിഗാനം, ആത്മീയപ്രഭാഷണം എന്നെല്ലാമുള്ള പേരുകളിൽ മതങ്ങൾ അടിച്ചേൽപ്പിക്കുന്നു.
ഉച്ചഭാഷിണിയിലൂടെ ഭക്തി വിളിച്ചലറുന്ന ഒരു ആരാധനാലയത്തോട് ശബ്ദം അൽപ്പം കുറയ്ക്കാൻ യാചിക്കാൻ ധൈര്യമുള്ളവരുണ്ടോ ? എങ്കിലാണ് മതത്തിന്റെ യഥാർത്ഥ നിറം പുറത്തു വരിക. സ്നേഹവും കരുണയും പുണ്യവുമെല്ലാം എങ്ങോ പോയി മറയും . മതത്തിന്റെ വികൃതമായ ഗുണ്ടാ മുഖം പുറത്തു വരും. ആ പൗരൻ അധിക്ഷേപിക്കപ്പെടുകയോ ആക്രമിക്കപ്പെടുക പോലുമോ ചെയ്യും. അയാൾക്കെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ കേസ് എടുപ്പി ക്കാനും വഴിയുണ്ട്. ശബ്ദ മലിനീകരണനിയമങ്ങൾ പൂർണമായി അനുസരിച്ചു കൊണ്ടാണ്, അല്ലെങ്കിൽ ചുറ്റുമുള്ള പൗരസമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് തങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എന്ന് സ്വന്തം ദൈവത്തിന്റെ നാമത്തിൽ നെഞ്ചിൽ കൈ വച്ച് പറയാൻ എത്ര ആരാധനാലയങ്ങൾക്കു കഴിയും?
മതങ്ങളുടെ ഉച്ചഭാഷിണി ദുരു പയോഗത്തേ പ്പറ്റി സുപ്രീം കോടതിയുടെ പല വിധി കളുണ്ട്. അവയിൽ ഒന്നിൽ നിന്ന് ചില ഭാഗങ്ങൾ കാണുക.
Church of God (full gospel) in India vs. KKR Majestic (2000) എന്ന കേസിലെ വിധിയിൽ നിന്ന്:
"പ്രാർത്ഥനയ്ക്കോ ആരാധനയ്ക്കോ ആഘോഷങ്ങൾക്കോ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്, ഭരണഘടനയുടെ ആർട്ടിക്കിൾ 25 ന്റെ സംരക്ഷണം ലഭിക്കുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന്റെ അവിഭാ ജ്യഘടകമാണെന്നു ഒരു മതത്തിനും മത വിഭാഗത്തിനും അവകാശപ്പെടാൻ സാധ്യമല്ല. ഭരണഘടനയുടെ (19) (1) (a) എന്ന വകുപ്പ് പ്രകാരം ഉച്ചഭാഷിണികളുടെയോ അത്തരം ഉപകരണ ങ്ങളുടെയോ ഉപയോഗം ഒരു മൗലികാവകാശമല്ല. മറി ച്ചു ശബ്ദമലിനീകരണ നിയമങ്ങൾ ലംഘിച്ചുള്ള അവയുടെ ഉപയോഗം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗ രന്മാർക്കു ലഭിച്ചിരിക്കുന്ന മൗലികാവകാശങ്ങളുടെയും അവർക്കു കേൾക്കാൻ ഇഷ്ടമില്ലാത്തത് കേൾക്കാൻ നിര്ബന്ധിക്കപ്പെടാതിരിക്കാനുള്ള അവരുടെ മൗലികാവകാശത്തിന്റെയും ലംഘനമായിരിക്കും."
ഈ വിധിയിലെ മറ്റൊരു നിരീക്ഷണം:
" മറ്റുള്ളവരുടെ സമാധാനം കെടുത്തിയാണ് പ്രാർത്ഥന നടത്തേണ്ടത് എന്ന് ഒരു മതവും അനുശാസിക്കുന്നില്ല. പ്രാർത്ഥന ഉച്ചഭാഷിണിയിലൂടെയോ ചെണ്ട കൊട്ടിയോ ആകണമെന്നും അനുശാസിക്കുന്നില്ല."
ആരാധനാലയങ്ങൾ ഉച്ചഭാഷിണി ദുരുപയോഗപ്പെടുത്തുന്നതിനെതിരെ പരമോന്നത നീതിപീഠത്തിന്റെ തന്നെ (ഹൈക്കോടതികളുടെയും) വിധികളുണ്ടായിട്ടും എന്തുകൊണ്ടാണ് ഉച്ചഭാഷിണികളുടെ ദുരുപയോഗത്തിനു യാതൊരു പരിഹാരവും ഇല്ലാത്തത് ? വളരെ ലളിതമാണ് ഉത്തരം. ഭരണകൂടത്തിനു അതിൽ താൽപ്പര്യമില്ല. കാരണം ഇക്കാര്യത്തിൽ മതങ്ങളുടെയും രാഷ്ട്രീയ പ്പാർട്ടികളുടെയും സ്ഥാപിതതാല്പര്യങ്ങൾ ഒന്നാണ്. അതതു സമയങ്ങളിലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഉച്ചഭാഷിണികളെ, മതങ്ങളെപ്പോലെ തന്നെ, അനാശ്യാസവും കുറ്റകരവുമായ രീതികളിൽ ദുരുപയോഗപ്പെടുത്തിയെ പറ്റൂ. അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പിന്നെയെങ്ങനെ ആ ഭരണകൂടം മതങ്ങളോട് നിയമം അനുശാസിക്കും? പൊലീസിനെ തന്നെ അവർ ഇക്കാര്യത്തിൽ നിർവീര്യമാക്കി വച്ചിരിക്കുന്നു . മതങ്ങളുടെ നിയമലംഘനങ്ങൾക്കു ഏതറ്റം വരെയും കൂട്ട് നിൽക്കാൻ അവർ തയ്യാറുമാണ്.
മലയാളികൾ മാസ്ക് വയ്ക്കാൻ പരിശീലിച്ചു. ഇനിയവർ ചെവിയിൽ പഞ്ഞി വച്ച് ജീവിക്കാനും പഠിക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍