Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് കോവിഡ് ചികിത്സയിലിരുന്ന് ചാടിപോയ രോഗി ആശുപത്രി വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ചു; ഐസൊലേഷൻ വാർഡിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച രോഗി അതീവ ഗുരുതരാവസ്ഥയിൽ; ആനാട് സ്വദേശിയായ രോഗിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ; അതീവ പരിചരണത്തിലേക്ക് രോഗിയെ മാറ്റി; ആത്മഹത്യ ശ്രമം നടത്തിയത് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മുങ്ങിയ നെടുമങ്ങാട് കാരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ചികിത്സയിലിരുന്ന് ചാടിപ്പോയ രോഗി ഐസൊലേഷൻ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ. ഐസൊലേഷൻ വാർഡിൽ വച്ചാണ് രോഗിയുടെ ആതമഹത്യാ ശ്രമം. കോവിഡ് വാർഡിലാണ് രോഗി തൂങ്ങി മരിക്കാൻ ശ്രമം നടത്തിയത്. അതീവ ഗുരുതരാവസ്ഥയിലാണ് രോഗി ഇപ്പോൾ.

ഇന്നലെയാണ് ജീവനക്കാരുെ കണ്ണ് വെട്ടിച്ച് കോവിഡ് ചികിത്സയിലിരുന്ന ആനാട് സ്വദേശി നാട്ടിലേക്ക് മുങ്ങിയത്. രോഗി കറങ്ങിയത് തരുവനന്തപുരം നഗരമധ്യം മുഴുവനും കറങ്ങിയ ശേഷമാണ് വീട്ടിലേക്ക് ബസ് കയറി പോയത്. ബേസിലും ഓട്ടോയിലും കയറി വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രോഗിയെ കയ്യോടെ പിടികൂടിയത് സ്ഥാലത്തെ ജന പ്രതിനിധിയും നാട്ടകാരും ചേർന്നായിരുന്നു.

ആശുപത്രിവേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചതോടെയാണ് തിരകെ ആശുപത്രിയിൽ പ്രവേശിപ്പാക്കാൻ സാധിച്ചത്. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷമാണ് ഇയാളെ ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാ്റ്റിയത്. പാലോട്, നെടുമങ്ങാട്, വലിയമല പൊലീസ്, ജനപ്രതിനിധികൾ എന്നിവരുടെ ശക്തമായ ഇടപെടലോടെ വൈകിട്ട് തന്നെ തിരിച്ച് ഐസൊലേഷൻ വാർഡിലക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് രോഗി ആശുപത്രിയിൽനിന്ന് ഒളിച്ചുകടന്നത്. അവിടെനിന്ന് ഓട്ടോയിൽ തമ്പാനൂരിലെത്തി. ഇവിടെ അര മണിക്കൂറോളം ബസ് കാത്തുനിന്നു.കിട്ടിയ ബസിൽ കയറി നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിലിറങ്ങി. അവിടെ തട്ടുകടയിൽ കയറി ചായ കുടിച്ച ശേഷം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി. പാലോട്ടേക്കു പോകുന്ന ബസിൽ കയറി ആനാട്ട് ഇറങ്ങി. ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിലേക്കു നടന്നു. മാസ്‌ക് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ആനാട്ട് കുളക്കിക്കോണത്തെ സ്വന്തം വീടിന് 500 മീറ്റർ മാത്രം അടുത്തെത്തിയപ്പോൾ കട നടത്തുന്നയാൾ ഇയാളെ തിരിച്ചറിഞ്ഞു.

ഉടൻതന്നെ വിവരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെ വിളിച്ചറിയിച്ചു. ആനാട് സുരേഷ് അറിയിച്ചതനുസരിച്ച് തഹസിൽദാർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി.ഏറെസമയത്തെ ശ്രമത്തിനു ശേഷമാണ് ഇയാളെ ആരോഗ്യവകുപ്പ് ജീവനക്കാർ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്. മാനസികവിഭ്രാന്തി കാട്ടിയ ഇയാളെ വരുതിയിലാക്കാൻ പൊലീസിന് ഒടുവിൽ തോക്കുകാട്ടി പേടിപ്പിക്കേണ്ടിവന്നു.

തമിഴ്‌നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP