Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റാ ഗ്രാമിൽ പെൺകുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്തു; ആവേശം മൂത്ത് അശ്ലീല മെസ്സേജ് അയച്ചപ്പോൾ കാമുകനും സുഹൃത്തുക്കളും ചോദ്യം ചെയ്യാൻ വീട്ടിലെത്തി; വാക്കു തർക്കത്തിനൊടുവിൽ ഇടിച്ചു പഞ്ചറാക്കി ഭീഷണിയും; എറണാകുളം പുത്തൻ കുരുശിൽ വീട്ടിൽ കയറി കുട്ടികൾ മർദ്ദിക്കുന്ന വീഡിയോ ദൃശ്യത്തിന്റെ പിന്നിലെ കഥ ഇങ്ങനെ; ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് ഫെയസ് ബുക്ക് വഴി പരാതി കിട്ടിയതോടെ മണിക്കൂറുകൾക്കുള്ളിൽ മർദ്ദിച്ചവർ അകത്തും

ഇൻസ്റ്റാ ഗ്രാമിൽ പെൺകുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്തു; ആവേശം മൂത്ത് അശ്ലീല മെസ്സേജ് അയച്ചപ്പോൾ കാമുകനും സുഹൃത്തുക്കളും ചോദ്യം ചെയ്യാൻ വീട്ടിലെത്തി; വാക്കു തർക്കത്തിനൊടുവിൽ ഇടിച്ചു പഞ്ചറാക്കി ഭീഷണിയും; എറണാകുളം പുത്തൻ കുരുശിൽ വീട്ടിൽ കയറി കുട്ടികൾ മർദ്ദിക്കുന്ന വീഡിയോ ദൃശ്യത്തിന്റെ പിന്നിലെ കഥ ഇങ്ങനെ; ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് ഫെയസ് ബുക്ക് വഴി പരാതി കിട്ടിയതോടെ മണിക്കൂറുകൾക്കുള്ളിൽ മർദ്ദിച്ചവർ അകത്തും

ആർ പീയൂഷ്

കൊച്ചി: ഇൻസ്റ്റാ ഗ്രാം വഴി പെൺകുട്ടിക്ക് അശ്ലീല മെസ്സേജ് അയച്ച പതിനാറുകാരനെ നാലുപേർ ചേർന്ന് മർദ്ദിച്ചു. മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മർദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റക്കുഴി സ്വദേശി നിബിൻ ഉൾപ്പടെ 4 പേരെയാണ് പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 3 പ്രതികൾക്കു പ്രായപൂർത്തി ആയിട്ടില്ല.

രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. മർദ്ദനമേറ്റ പതിനാറുകാരൻ ഇൻസ്റ്റാ ഗ്രാം വഴി ഒരു പെൺകുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്യുകയും പിന്നീട് അശ്ലീല മെസ്സേജ് അയക്കുകയുമായിരുന്നു. പെൺകുട്ടി ഇക്കാര്യം കാമുകനോട് പറയുകയും കാമുകൻ സുഹൃത്തുക്കളുമായി പതിനാറുകാരന്റെ മോനപ്പള്ളിയിലെ വീട്ടിൽ ചോദിക്കാനായി എത്തി. ഇവിടെ വച്ച് നടന്ന വാക്കു തർക്കത്തിനൊടുവിൽ മൂന്ന് പേർ ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളൊക്കെ ഇവർക്കൊപ്പം വന്ന നാലാമനായ പ്രായപൂർത്തിയാകാത്തയാൾ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്സ് ബുക്ക് പേജിൽ ദൃശ്യങ്ങൾ കണ്ട ഒരാൾ വീഡിയോ അയച്ചു കൊടുത്തു. നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി മർദിക്കുന്നു എന്നും ചോറ്റാനിക്കരയിൽ നടന്ന സംഭവമാണെന്നും അതിൽ കുറിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിൽ അവിടെ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു വ്യക്തമായി. ഇതോടെ ജില്ലാ റൂറൽ പൊലീസ് മേധാവി പി.കെ കാർത്തിക് ഐ.പി.എസ് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ഇവരെ കണ്ടെത്താൻ നിർദ്ദേശം നൽകി. പിന്നീട് പത്തരമണിയോടെ പുത്തൻ കുരിശ് പൊലീസ് മർദ്ദനമേറ്റ പതിനാറുകാരനെ കണ്ടെത്തി.

വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും മർദ്ദിച്ചവരെ പറ്റി യാതൊന്നും ഇയാൾക്കറിയില്ലായിരുന്നു. പിന്നീട് പൊലീസിന് നൽകിയ ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മർദ്ദനം നടത്തിയവരിൽ ഒരാളെ കണ്ടെത്തുകയും പിന്നീട് മറ്റുള്ളവരുടെ വിവരങ്ങൾ ലഭിക്കുകയുമായിരുന്നു. വൈകുന്നേരം നാലു മണിയോടെ മർദ്ദനം നടത്തിയവരെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെ പ്രണയകഥയും അശ്ലീല മെസ്സേജിന്റെ വിവരവും പൊലീസിന് മനസ്സിലായത്. മർദ്ദന മുറ സുഹൃത്തുക്കളെ കാണിക്കാനായിരുന്നു എന്നാണ് ദൃശ്യങ്ങൾ പകർത്തിയ ആൾ പൊലീസിനോട് പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെങ്കിലും ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തു.

അതേ സമയം മർദ്ദനമേറ്റ പതിനാറുകരൻ കഞ്ചാവ്, മൊബൈൽ മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചോറ്റാനിക്കര ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ മൊബൈലുകളാണ് മോഷ്ടിച്ചിരുന്നത്. പിടിയിലാകുമെങ്കിലും മൊബൈൽ തിരിച്ചു നൽകുന്നതിനാലും പ്രായപൂർത്തിയാകാത്തതിനാലും പലപ്പോഴും വെറുതെ വിടുകയാണ് ചെയ്യുന്നത്. പുത്തൻകുരിശ് എസ്‌ഐ സണ്ണി പോളിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തവർക്ക് ജ്യുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ നോട്ടീസും നൽകി.

അതേ സമയം മർദ്ദനമേറ്റ പതിനാറുകാരന് സംഭവത്തിൽ പരാതിയില്ലെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ ശേഷം ഇയാൾ തൃപ്പൂണിത്തറ പ്രൈമറി ഹെൽത്ത് സെന്ററിൽ പോയി പ്രാഥമിക ചികിത്സ നടത്തി തിരികെ പോന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP