അടിമക്കച്ചവടത്തിനും വംശീയതക്കും കൂട്ടു നിന്ന ബ്രിട്ടീഷ് ചരിത്ര പുരുഷന്മാരുടെ പ്രതിമകൾക്ക് നേരെ ആക്രമണം; 60 ഓളം പ്രതിമകൾ തകർക്കാൻ പ്രക്ഷോഭകാരികൾ ലിസ്റ്റുണ്ടാക്കിയപ്പോൾ പലതും നേരത്തേ നീക്കം ചെയ്ത് ലോക്കൽ കൗൺസിലുകൾ
സ്വന്തം ലേഖകൻ
കോളനിവത്ക്കരണവും അടിമവ്യവസ്ഥിതിയുമെല്ലാം ഇന്നും ചില ബ്രിട്ടീഷുകാരെങ്കിലും അഭിമാനത്തോടെ ഓർക്കുന്ന ഒരു ഭൂതകാലമാണെന്നതിന് തെളിവായി ഇപ്പൊഴും രാജ്യത്തിന്റെ പലഭാഗങ്ങളിലായി കഴിഞ്ഞ നൂറ്റാണ്ടുകളിലെ പ്രമുഖ അടിമക്കച്ചവടക്കാരുടേയും മറ്റും പ്രതിമകൾ കാണാം. മറ്റെന്തൊക്കെ മഹത്കാര്യം ചെയ്തെന്നു പറഞ്ഞാലും പച്ച മനുഷ്യരെ ചങ്ങലക്കിട്ട് പൂട്ടി വഴിയോരകമ്പോളങ്ങളിൽ വില്പനക്ക് വെച്ചവരെ ആദരിക്കാൻ ഇന്നത്തെ സംസ്കാരമുള്ള സമൂഹത്തിനാകില്ല. കറുത്തവന്റെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു വഴിനീളെ ഇത്തരക്കാരുടെ പ്രതിമകൾ സ്ഥാപിച്ചിച്ച്.
ജോർജ്ജ് ഫ്ളോയിഡിന്റെ ദയനീയാന്ത്യം ലോകത്തെ കറുത്തവന്റെ ഉയർന്നെഴുന്നേല്പിനുള്ള കാഹളം മുഴക്കിയപ്പോൾ, ആ കൊടുങ്കാറ്റിൽ തകരുകയാണ് വെള്ളക്കാരന്റെ, താൻ ലോകം ഭരിക്കാൻ പിറന്നവൻ എന്ന മിഥ്യാബോധത്തിന്റെ പ്രതീകങ്ങളായ ഈ പ്രതിമകളും. താൻ നിർമ്മിച്ച ഡോക്കിൽ സ്ഥാപിച്ചിരുന്ന 18-)0 നൂറ്റാണ്ടിലെ ഒരു അടിമക്കച്ചവടക്കാരന്റെ പ്രതിമ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി തദ്ദേശ ഭരണകൂടത്തിന് നീക്കം ചെയ്യേണ്ടി വന്നു.
ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രതിമകൾ നീക്കിക്കൊണ്ടിരിക്കുകയാണ്. മില്ലിഗണിന്റെതുൾപ്പടെ ഏകദേശം 60 പ്രതിമകൾ തകർക്കാനാണ് പ്രതിഷേധക്കാർ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ കൂക്കുവിളികൾക്കിടയിലൂടെയാണ് റോബർട്ട് മിലിഗ്ഗനിന്റെ പ്രതിമ, ലണ്ടൻ ഡോക്ക്ലാൻഡിലെ വെസ്റ്റ് ഇന്ത്യ ക്വേയിൽ നിന്നും നീക്കം ചെയ്തത്. സ്കോട്ടിഷ് കച്ചവടക്കാരനായ ഇദ്ദേഹത്തിന്റെ ജമൈക്കൻ കരിമ്പ് തോട്ടത്തിൽ മാത്രം 526 അടിമൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മ്യുസിയം ഓഫ് ലണ്ടന്റെയും ലണ്ടൻ ബോറോ ഒഫ് ടവർ ഹാംലറ്റ്സിന്റെയും സഹായത്തോടെയാണ് കനാൽ ആൻഡ് റിവർ ട്രസ്റ്റ് ഈ വെങ്കല പ്രതിമ നീക്കം ചെയ്തത്.
അമേരിക്കയിൽ ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരൻ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിനെതുടർന്ന് ലോകമാകെ ഇരമ്പുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, ഇത്തരത്തിൽ കോളനിവത്ക്കരണത്തിലും അടിമക്കച്ചവടത്തിലും പങ്കുള്ളവരെ മഹത്വവത്ക്കരിക്കുന്ന രീതി മാറ്റണം എന്ന ആവശ്യം പല കോണിൽ നിന്നായി ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഇത്തരത്തിലുള്ള മറ്റൊരു അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തിരുന്നു. വംശീയവെറിക്കെതിരെ ശബ്ദമുയർത്തുന്ന പലരും ഇതിനെ സ്വാഗതം ചെയ്തുവെങ്കിലും, ജനാധിപത്യവിരുദ്ധമായ നടപടി എന്നായിരുന്നു ചില രാഷ്ട്രീയ നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്.
ഇതിനിടയിൽ കൊളോണിയലിസ്റ്റായ സെസിൽ റോഡ്സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓക്സ്ഫോർഡിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഓറിയൽ കോളേജുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചായിരുന്നു അവിടെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകളുടെ പ്രതിഷേധത്തിനൊടുവിലാണ് കനാൽ ആൻഡ് റിവർ ട്രസ്റ്റ് മില്ലിഗണീന്റെ പ്രതിമ നീക്കം ചെയ്തത്. സമത്വത്തിനു വേണ്ടി നിലകൊള്ളുകയും വൈവിധ്യത്തെ അംഗീകരിക്കുകയുമാണ് ട്രസ്റ്റിന്റെ നയം എന്നതിനാലാണ് ഇത് നീക്കം ചെയ്യുന്നതെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, നമ്മുടെ നഗരത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അടിമക്കച്ചവടത്തിലൂടെ നേടിയതാണെന്നത് ഒരു സത്യമാണെങ്കിലും അത് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനുള്ളതല്ല എന്നായിരുന്നു ഇതിനെക്കുറിച്ച് മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടത്. അതേ സമയം കാർഡിഫ് കൗൺസിൽ നേതാവ് ഹുവ് തോമസ്, സർ തോമസ് പിക്ടണിന്റെ പ്രതിമ നീക്കം ചെയ്യുന്നതിനെ പിന്തുണച്ച് മുന്നോട്ട് വന്നു. ട്രിനിഡാഡിലെ മുൻ ഗവർണറായിരുന്ന പിക്ടൺ മുൻ സൈനികോദ്യോഗസ്ഥനും അറിയപ്പെടുന്ന ഒരു അടിമക്കച്ചവടക്കാരനുമായിരുന്നു.അതുപോലെ അടിമത്തം ഇല്ലാതെയാക്കുന്നത് വൈകിപ്പിച്ച ഹെന്റ്രി ഡൻഡാീന്റെ പ്രതിമയും നീക്കം ചെയ്തു.
മറ്റൊരു അടിമക്കച്ചവടക്കാരനായ സർ ജോൺ ഹോക്കിൻസിന്റെ പേരിൽ നാമകരണം ചെയ്ത ചത്വരത്തിന്റെ പേര് മാറ്റാൻ പ്ലിമത്ത് കൗൺസിൽ തീരുമാനിച്ചു. അതുപോലെ വില്യം ഗ്ലാഡ്സ്റ്റോണിന്റെ പേരിലുണ്ടായിരുന്ന ഹോളിന്റെ പേരുമാറ്റാൻ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളും തീരുമാനിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലെ ഏറ്റവും വലിയ അടിമ മുതലാളിയായിരുന്നു ഗ്ലാഡ്സ്റ്റോൺ. അടിമത്തം നിരോധിക്കുന്ന കാലത്ത് 2500 ൽ അടിമകളായിരുന്നു ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.
ഇതിനിടയിൽ ഇന്നലെ അമേരിക്കയിൽ നടന്ന ജോർജ്ജ് ഫ്ളോയ്ഡിന്റെ ശവസംസ്കാര ചടങ്ങും വംശീയ വെറിക്കെതിരായുള്ള സമരപ്രഖ്യാപനമായി മാറി. സിനിമാ താരങ്ങൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെതിരെ അതിനിശിതമായ വിമർശനങ്ങളാണുയർന്നത്. കറുത്തവന്റെ ഉയർത്തെഴുന്നേല്പും വർണ്ണവിവേചനത്തിന്റെ അന്ത്യവും കുറിക്കാനുള്ള നിമിത്തമായി മാറുകയായിരുന്നു ഒരു വംശവെറിയന്റെ കാൽമുട്ടിനിടയിൽ ശ്വാസം മുട്ടിമരിച്ച ഫ്ളോയ്ഡിന്റെ മരണം.
Stories you may Like
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ല: അലൻസിയർ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഹരീഷ് പേരാടി
- ജിയോളജിസ്റ്റായ സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍