ജോർജ്ജ് ഫ്ളോയ്ഡ് കറുത്തവന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാഹളമാകുന്നു; വൈറ്റ്ഹൗസിൽ നിന്നും ട്രംപിനെ ഓടിക്കുന്നതുവരെ വിശ്രമമില്ല; വംശീയ വെറിയനായ പൊലീസുകാരൻ ഞെക്കിക്കൊന്ന കറുത്ത വർഗ്ഗക്കാരന്റെ സംസ്‌കാരം ട്രംപ് വിരുദ്ധ റാലിയായി മാറിയപ്പോൾ കണ്ണീരണിഞ്ഞ് ആയിരങ്ങൾ; ഫ്ളോയ്ഡിന്റെ മരണം ഒരു സാധാരണ സംഭവം അല്ലെന്നും ഒരു മാറ്റത്തിനുള്ള രാസ ത്വരകമാണെന്നും കാഹളം ഉയരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
അമേരിക്കയിൽ വർണ്ണവെറിയുടെ ഇരയായി ദാരുണമായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്ളോയ്ഡിന്റെ സംസ്‌കാരം നടന്നു. ഇക്കഴിഞ്ഞ 25 നാണ് വെള്ളക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ളോയ്ഡിനെ റോഡിൽ കിടത്തി കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെക്കി കൊന്നത്. അമേരിക്കയിലുടനീളം ഇത് കടുത്ത പ്രതിഷേധത്തിനിരയാക്കിയിരുന്നു. പലയിടത്തും അക്രാമാസക്തമായ പ്രതിഷേധം വൈറ്റ്ഹൗസിന്റെ മതിൽക്കെട്ടിനകത്ത് വരെ എത്തി. കടൽക്കടന്ന് യൂറോപ്പിലേക്കും വ്യാപിച്ച പ്രതിഷേധം ബ്രിട്ടനിലും ഏറെ അക്രമാസക്തമായിരുന്നു.
കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള വംശീയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധ ജ്വാലകൾക്ക് തീകൊളുത്തിയ ജോർജ്ജ് ഫ്ളോയ്ഡിന്റെ മരണം, ഒരു പക്ഷെ അമേരിക്ക പ്രതീക്ഷിക്കുന്നതിലും അധികം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് ഇന്നലെ നടന്ന ജോർജ്ജിന്റെ ശവസംസ്‌കാര ചടങ്ങുകൾ നൽകുന്ന സൂചന. ഹൂസ്റ്റൺ മെമോറിയൽ ഗാർഡനിലും ഫൗണ്ടൻ പ്രെയ്സ് ചർച്ചിലും ആയി നടന്ന സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഇതിനു മുൻപ് വംശീയ വെറിക്ക് ഇരകളായ അഹമൗദ് അർബെറി, ബോതാം ജീൻ, എറിക് ഗാർനർ എന്നിവരുടെ ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ റവ. അൽ ഷാർപ്ടൺ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു. ചടങ്ങിൽ സംസാരിച്ച മറ്റൊരു പാസ്റ്റർ, വൈറ്റ്ഹൗസ് ശുദ്ധീകരിക്കണം എന്നും ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധം നടത്തിയവരെ നിശബ്ദരാക്കുവാനും പ്രതിഷേധം ഇല്ലാതെയാക്കുവാനുമായിരുന്നു ട്രംപ് കൂടുതൽ ശ്രദ്ധിച്ചത് എന്നായിരുന്നു ഷാർപ്ടൺ ആരോപിച്ചത്. ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ടെലിവിഷൻ കമന്റേറ്ററുമായ ഷാർപ്ടൺ, ജോർജ്ജ് ഫ്ളോയിഡിനെ വിശേഷിപ്പിച്ചത് ഒരു വലിയ തുടക്കം ഇവിടെ ഉപേക്ഷിച്ചു പോയ സാധാരണ സഹോദരൻ എന്നായിരുന്നു. പാതിവഴിയിൽ ദൈവംഈ ഉപേക്ഷിക്കപ്പെട്ട കല്ലിനെ എടുത്ത് ലോകത്തെ തന്നെ മാറ്റിമറിക്കാൻ കെല്പുള്ള ഒരു പ്രസ്ഥാനത്തിന്റെ മൂലക്കല്ലാക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1968-ൽ കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനും കറുത്തവരുടെ നേതാവുമായിരുന്നു മാർട്ടിൻ ലൂതർ കിങ് ജൂനിയർ, 1963 -ൽ ലിങ്കൺ മെമോറിയലിൽ വച്ചു നടത്തിയ വിശ്വപ്രസിദ്ധമായ ''എനിക്കും ഒരു സ്വപ്നമുണ്ട്'' എന്ന പ്രസംഗത്തിന്റെ അമ്പത്തി ഏഴാം വാർഷികാഘോഷവേളയിൽ ജോർജ്ജ് ഫ്ളോയ്ഡിന്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഒരു റാലി നടത്തുമെന്നും അറിയിപ്പുണ്ടായിട്ടുണ്ട്. ഫ്ളോയ്ഡിന്റെ മരണം ഒരു സാധാരണ സംഭവം അല്ലെന്നും ഒരു മാറ്റത്തിനുള്ള രാസത്വരകമാണെന്നും ആയിരുന്നു ചടങ്ങിൽ പങ്കെടുത്ത റവ. വില്യം ബിൽ പറഞ്ഞത്.
ജാമി ഫോക്സ്, നടൻ ചന്നിങ് ടൗടം, എൻ എഫ് എൽ താരം ജെ ജെ വാട്ട്, കോൺഗ്രസ് അംഗം അൽ ഗ്രീൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം കുതിരയെ പൂട്ടിയ കാരേജിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജോർജ്ജ് ഫ്ളോയ്ഡിന്റെ മൃതദേഹം പിന്നീട് പേൾ ലാൻഡിലെ ഹൂസ്റ്റൺ മെമോറിയൽ ഗാർഡനിൽ അദ്ദേഹത്തിന്റെ മാതാവിന്റെ ശവക്കല്ലറക്ക് അടുത്തായി സംസ്‌കരിച്ചു. എട്ട് മിനിറ്റ് 46 സെക്കന്റ് ഒരു വംശവെറിയന്റെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്നപ്പോൾ, അവസാന ശ്വാസം വലിക്കുന്നതിന് മുൻപ് ജോർജ്ജ് ഫ്ളോയ്ഡ് വിളിച്ചു കരഞ്ഞത് തന്റെ അമ്മയേയായിരുന്നു.
ഇതിനു മുൻപും കറുത്തവർഗ്ഗക്കാർ വിവേചനത്തിനും വർണ്ണവെറിക്കും ഇരയായപ്പോഴും നിശബ്ദത പാലിച്ച ട്രംപ് ഇക്കാര്യത്തിലും അതേ മാർഗ്ഗം തന്നെയാണ് പിന്തുടർന്നതെന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത പലരുടെയും അഭിപ്രായം. ഈ ക്രൂരമായ വിവേചനങ്ങൾക്ക് അറുതി വരുത്താതെ റബ്ബർ ബുള്ളറ്റും കണ്ണീർ വാതകവും കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിച്ചതെന്നും അഭിപ്രായമുയര്ന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി കൊടുത്ത വീഡിയോ സന്ദേശവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു. വംശീയ സമത്വത്തിനുള്ള സമയമായി എന്നാണ് അതിൽ ജോ ബിഡൻ പറഞ്ഞിരിക്കുന്നത്.
ശ്വാസം കിട്ടാതെ പിടയുമ്പോൾ നെഞ്ചുരുകി ഫ്ളോയ്ഡ് വിളിച്ചത് അമ്മേ എന്നായിരുന്നു. ആ വിളി ലോകമെമ്പാടുമുള്ള അമ്മയുടെ കറുത്ത മക്കൾ വിങ്ങുന്ന ഹൃദയത്തോടെയാണ് കേട്ടത്. മനസ്സിൽ മനുഷ്യത്വം അവശേഷിക്കുന്ന മനുഷ്യർ ലോകമെമ്പാടും ആ വിളി ഏറ്റെടുത്തിരിക്കുന്നു. ഇന്നലെ ശവസംസ്‌കാരത്തിനായി ജോർജ്ജിന്റെ മൃതദേഹം കൊണ്ടുപോയപ്പോൾ തടിച്ചുകൂടിയവരും മിന്നീപോളീസിലും ടെക്സാസിലുമൊക്ക് ''എനിക്ക് ശ്വാസം മുട്ടുന്നു'' എന്നെഴുതിയ ടീഷർട്ട് ധരിച്ച് മൗനപ്രതിഷേധം നടത്തിയവരുമൊക്കെ ഒരു സൂചനയാണ്! നൽകുന്നത്. അമേരിക്ക വലിയൊരു സാമൂഹ്യ മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന സൂചന. ട്രംപിന്റെ ഭാവി എന്തായിരിക്കണമെന്ന് അമേരിക്കൻ ജനത ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞു എന്ന സൂചന.
ആറ് മിനിട്ടോളം വംശവെറിപൂണ്ട ഒരു പൊലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ച ജോർജ്ജ് ഫ്‌ളോയിഡ് അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ രോഷത്തിന്റെ പ്രതീകമായി മാറിയിരുന്നു. പിന്നീട് ഇത് വെളുത്ത വർഗ്ഗക്കാരം ഏറ്റെടുത്തു, ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അനുഭവിച്ചുവന്ന വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കാതലാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തി പ്രാപിക്കുമ്പോൾ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന്റെ പേടിസ്വപ്നമാവുകയാണ് സമരക്കാർ. വ്യാജരേഖ ചമച്ചു എന്ന കേസിൽ സംശയിക്കപ്പെടുന്ന ജോർജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ യുവാവ് വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വംശവെറിക്ക് ഇരയായി ജീവൻ വെടിഞ്ഞകാര്യം ലോകമാകെ പ്രതിഷേധം ഉയർത്തിയിരുന്നു. തികച്ചും മൃഗീയമായ രീതിയിൽ റോഡിൽ കിടക്കുന്ന ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചാണ് കൊന്നത്. ഈ കൊലപാതകരംഗത്തിന്റെ വീഡിയോ ലോകമെമ്പാടും ലക്ഷക്കണക്കിന് ആൾക്കാരാണ് നിറകണ്ണുകളുമായി കണ്ടിരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് കരയുന്ന ഫ്‌ളോയിഡിന്റെ മുഖം, ആ വീഡിയോ കണ്ടവർക്കൊന്നും അത്രപെട്ടെന്ന് മറക്കാനാകില്ല.
എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥന് മാത്രം യാതോരു കുലുക്കവും ഉണ്ടായില്ല. വീഡിയോയിൽ ഈ പൊലീസുകാരനെ കണ്ട മറ്റൊരു കറുത്തവർഗ്ഗക്കാരനായ യുവാവും ഇയാൾക്കെതിരെ പരാതിയുമായി എത്തി. വർഷങ്ങൾക്ക് മുൻപ് ഒരു ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി തന്റെ വീട്ടിലെത്തിയ ഈ ഉദ്യോഗസ്ഥൻ വളരെ അടുത്തുനിന്ന് തന്റെ നേർക്ക് രണ്ടുതവണ വെടിയുതിർത്തു എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന്റെ ഫലമായി വെടിയുണ്ട തുളച്ചുകയറിയ ഒരു ദ്വാരം ഇപ്പോഴും അയാളുടെ ഉദരത്തിലുണ്ട്. വീഡിയോ പുറത്തുവന്ന ഉടൻ തന്നെ പ്രതിഷേധം ഇരമ്പാൻ തുടങ്ങിയിരുന്നു. കുറ്റവാളിയായ പൊലീസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളായ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസിൽ നിന്നും പിരിച്ചുവിട്ടു എന്നറിയിപ്പ് വന്നിട്ടും ജനരോഷം അടങ്ങിയില്ല. കൊലപാതകകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പൊതുവായ ആവശ്യം.
കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോ ഒരു വിതുമ്പലോടെയല്ലാതെ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവർക്ക് കണ്ടിരിക്കാനാകില്ല. എന്നാൽ, അതിലും ഹൃദസ്പർശിയായ മറ്റൊരു വീഡിയോ ഈ സംഭവം സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ ആംഗിളിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ എനിക്ക് ശ്വാസം മുട്ടുന്നു എന്നും എഴുന്നേറ്റ് നില്ക്കാൻ അനുവദിക്കണമെന്നും ഫ്‌ളോയ്ഡ് നിലവിളിക്കുന്നത് വ്യക്തമായി കേൾക്കാം. ഈ വീഡിയോയിൽ മൂന്ന് പൊലീസുകാരെയാണ് ഫ്‌ളൊയിഡിന്റെ പുറത്ത് കാണുന്നത്. വയർ വേദനിക്കുന്നു, കഴുത്ത് വേദനിക്കുന്നു, എനിക്ക് ശ്വസിക്കാൻ ആകുന്നില്ല എന്ന് കേണപേക്ഷിക്കുന്ന ഫ്‌ളോയിഡിനോഡ് ആ നരാധമന്മാർ ഒരു ദയവും കാണിക്കുന്നില്ല എന്നത് ഞെട്ടിക്കുന്നു. ഇതിനിടയിൽ വീഡിയോ എടുക്കുന്ന ആളോട് റോഡിന്റെ മറ്റേ ഭാഗത്തേക്ക് മാറിപ്പോകുവാൻ ഡെറെക് ഷോവിൻ എന്ന ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുമുണ്ട്.
ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഫ്‌ളോയിഡിന് മരണം സംഭവിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പോൾ നാഢീമിടിപ്പ് ഇല്ലായിരുന്നു എന്ന് ആംബുലൻസിലെ ജീവനക്കാർ പറഞ്ഞു.ഡെറെക് ഷോവിൻ, തോമസ് ലേയ്ൻ, ടൗ താവോ, അലക്‌സാൻഡർ കുയെങ്ങ് എന്നീ നാല് പൊലീസുകാരാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടത്. ഇവരെ നാല് പേരെയും പൊലീസിൽ നിന്നും പിരിച്ചുവിട്ടതായി മിന്നീപോളിസ് പൊലീസ് അറിയിച്ചു. സംഭവം നടന്ന ഉടനെ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിരുന്നു. ആദ്യമാദ്യം വിമർശനങ്ങളിൽ ഒതുങ്ങിനിന്ന രോഷം ഉമിത്തീ പോലെ എരിഞ്ഞെരിഞ്ഞ് കത്തിപ്പടരുകയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ പൊലീസുകാരനെ കൊലപാതകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളരങ്ങേറി. മിന്നീപൊലീസിൽ ബുധനാഴ്‌ച്ച രാത്രി സമരം അക്രമാസക്തമാവുകയും തുടർന്ന് നടന്ന വെടിവെപ്പിൽ ഒരാൾ മരണമടയുകയും ചെയ്തു. പിന്നീട് പ്രതിഷേധം കത്തി പടർന്നു.
സ്വാതന്ത്ര്യവും മനുഷ്യാവകാശവുമൊക്കെ മൂന്നാം രാജ്യങ്ങളിൽ ഉച്ചത്തിൽ ഉത്‌ഘോഷിക്കുമ്പോഴും അമേരിക്കയിൽ ഇതൊക്കെ ഉറപ്പാക്കാൻ ഭരണകൂടത്തിനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പഴയ അടിമകളുടെ പിന്മുറക്കാരായ ആഫ്രിക്കൻ-അമേരിക്കൻ വംശജരോട് എന്നും ചിറ്റമ്മ നയം മാത്രമാണ് ഏതൊരു ഭരണകൂടവും കാണിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു. ജോർജ്ജ് ഫ്‌ളോയിഡിന്റേത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസമാണ് പ്രഭാത സവാരിക്കിടെ ഒരു കറുത്തവംശജനായ യുവാവ് വംശവെറിപൂണ്ട് വെള്ളക്കാരുടെ തോക്കിന് ഇരയായത്. കഴിഞ്ഞ മാർച്ചിൽ ബ്രിയോണ ടെയ്‌ലർ എന്ന കറുത്തവർഗ്ഗക്കാരി ഇതുപോലെ പൊലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ കീഴടങ്ങി മരണം വരിച്ചിരുന്നു.
പല ഉന്നതസ്ഥാനങ്ങളിലും കറുത്തവർഗ്ഗക്കാർ ഉണ്ടെങ്കിലും ഒരു സാധാരണ ആഫ്രിക്കൻ-അമേരിക്കൻ വംശജന് എന്നും എവിടെയും അവഗണനകൾ മാത്രമേ ലഭിക്കാറുള്ളു. മാത്രമല്ല, പലരും ഇത്തരക്കാരെ കുറ്റവാളികളായി കാണുവാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോട് അടുക്കുവാനും താത്പര്യം കാണിക്കാറില്ല. സ്വന്തം മണ്ണിൽ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ രോഷം അണപൊട്ടിയൊഴുകുന്നതാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. ധാരാളം വെളുത്തവർഗ്ഗക്കാരും ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍