'യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവസരം കൊടുക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഇദ്ദേഹത്തെ മൽസരിപ്പിക്കുന്നത്; നല്ല ഭാവിയാണ് ഈ ചെറുപ്പക്കാരന് ഞങ്ങൾ കാണുന്നത്'; ഫാരീസ് അബൂബക്കറിന്റെ ബന്ധുവെന്നും കോഴിക്കോട് സീറ്റ് പേയ്മെന്റ് സീറ്റാണെന്നും വിമർശനം ഉയർന്നപ്പോൾ മുഹമ്മദ് റിയാസിനെ കൂടെ നിർത്തിയത് പിണറായി; മുഖ്യമന്ത്രിയുടെ മകൾ വീണ വിവാഹിതയാവുമ്പോൾ കാലം കാത്തുവെച്ച രാഷ്ട്രീയ കൗതുകം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലം. മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ് ബേപ്പൂർ, കുന്ദമംഗലം എന്നീ നിയമസഭാമണ്ഡലങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതോടെ കോഴിക്കോട് ലോക്സഭാ സീറ്റ് രാഷ്ട്രീയമായി സിപിഎമ്മിന് വ്യക്തമായ മേൽക്കെയുള്ളതായി. അതുകൊണ്ടുതന്നെ എൽഡിഎഫിൽ ജനതാദൾ സെക്യുലർ നേതാവ് എം പി വീരേന്ദ്രകുമാറിന് കൊടുത്തിരുന്ന സീറ്റ്, പിടിച്ചെടുത്ത് സിപിഎം സ്ഥാനാർത്ഥിയെ തന്നെ ഇവിടെ മൽസരിപ്പിക്കാനും അവർ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണി വിട്ടത്. സിപിഎം അന്ന് മൽസരിപ്പിക്കാനായി രംഗത്തിറക്കിയത്, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗമായിരുന്നു അഡ്വ പി എ മുഹമ്മദ് റിയാസിനെയായിരുന്നു.
അന്ന് പാർട്ടി അണികൾക്ക് അത്ര സുപരിചിതനായിരുന്നില്ല റിയാസ്. സിപിഎമ്മിൽ വി എസ്- പിണറായി വിഭാഗീയത കത്തി നിൽക്കുന്ന കാലം. മുഹമ്മദ് റിയാസ്, വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ ബന്ധുവാണെന്ന് ചാനൽ ചർച്ചയിൽ ഒരു രാഷ്ട്രീയ നിരീക്ഷകൻ പ്രഖ്യാപിക്കുന്നു. കോഴിക്കോട് സീറ്റിന് സിപിഎം കോഴ വാങ്ങിയെന്നും ഇത് പെയ്മെന്റ് സീറ്റ് ആണെന്നുമാണ് അതോടെ പ്രചാരണം മറുകിയത്. ഈ വിഷമവൃത്തത്തിൽ നിൽക്കവേയാണ് അന്ന് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് എത്തിയത്.
മുതലക്കുളം മൈതാനിയിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ നോക്കി പിണറായി ആഞ്ഞടിച്ചു.' ഞങ്ങളെക്കുറിച്ച് എന്തും പറയാമെന്ന് ധാരണ ആർക്കും വേണ്ട. കോഴിക്കോട് സീറ്റ് പേയ്മെന്റ് സീറ്റാണെന്നൊക്കെ പറയുന്നവർ ഈ പാർട്ടി എങ്ങനെയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് ആദ്യം പഠിക്കണം. കോൺഗ്രസിലെ പോലെ ഏതെങ്കിലും ഒരു നേതാവിന് കാശുകൊടുത്താൽ കിട്ടുന്നതല്ല ഞങ്ങളുടെ പാർട്ടിയുടെ ടിക്കറ്റ്. അതിന് കേന്ദ്രകമ്മറ്റി മുതൽ ജില്ലാ കമ്മറ്റിവരെയുള്ള ഒരു നീണ്ട പ്രോസസ് നടക്കാനുണ്ട്. യുവാക്കൾക്കും ന്യുനപക്ഷങ്ങൾക്കും കൂടുതൽ അവസരം കൊടുക്കുക എന്ന പാർട്ടി നയത്തിന്റെ ഭാഗമായാണ് ഞങ്ങൾ മുഹമ്മദ് റിയാസിനെ മൽസരിപ്പിക്കുന്നത്. നല്ല ഭാവിയാണ് ഈ ചെറുപ്പക്കാരന് ഞങ്ങൾ കാണുന്നത്'- പിണറായിയുടെ വാക്കുകൾ കേട്ട ഉടനെയുണ്ടായ കൂട്ട കൈയടി കേട്ടപ്പോഴാണ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ആശങ്കയൊഴിഞ്ഞത്.
പിണറായിയുടെ പ്രവചനം സത്യമായി. യുഡിഫ് തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം കെ രാഘവനോട് വെറും ആയിരത്തോളം വോട്ടുകൾക്ക് അടിയറവു പറഞ്ഞെങ്കിലും, ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യനേതാവുവരെയായി മുഹമ്മദ് റിയാസ് ഉയർന്നു. ഇപ്പോൾ ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ മുഖമാണ് റിയാസ്. കടുത്ത വിമർശകനായിരുന്നു അഡ്വ ജയശങ്കറിനുപോലും റിയാസിനെക്കുറിച്ചുള്ള നിലപാട് മാറ്റേണ്ടി വന്നു. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ ബേപ്പൂർ പോലുള്ള ഒരു ഷുവർ സീറ്റാണ് പാർട്ടി റിയാസിനുവേണ്ടി കണ്ടുവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. അന്ന് പിണറായി കൈപിടിച്ച് ഉയർത്തിയ യുവനേതാവ് ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകൻ ആയെന്നത് കാലം കാത്തുവെച്ച മറ്റൊരു കൗതുകം. പിണറായി വിജയന്റെ മകൾ വീണയുമായുള്ള റിയാസിന്റെ വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞിരിക്കയാണ്.. ഈ മാസം 15 ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം നടത്തുക.
കുപ്രചാരണങ്ങളെ അതിജീവിച്ച് നീങ്ങിയ വ്യക്തിത്വമാണ് മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. ' ഈ ഫാരീസ് അബൂബക്കർ എന്ന മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടുപോലുമില്ല. നിങ്ങൾ ഒക്കെക്കൂടി എന്റെ അമ്മാവനാക്കിയ അയാളെ കണ്ടാൽ ഒന്ന് അന്വേഷണം പറഞ്ഞേക്കണം'. .നട്ടാൽ മുളക്കാത്ത നുണകളാണ് ഒരുകാലത്ത് തനിക്കെതിരെ പ്രചരിപ്പിച്ചതെന്ന് റിയാസ് എപ്പോഴും പറയും.
റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി എം അബ്ദുൽഖാദറിന്റെ മകനായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച റിയാസ് പക്ഷേ ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുകയായിരുന്നു. കോഴിക്കോട് സെന്റജോസഫ് ബോയസ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രാഷ്ട്രീയ രംഗത്ത് വന്നു. പിന്നീട് ഫറൂഖ് കോളജിലും ലോ കോളജിലും എസ്എഫ്ഐയുടെ അറിയപ്പെടുന്ന നേതാവായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തന മേഖല ഡിവൈഎഫ്ഐയിലേക്ക് മാറ്റുകയായിരുന്നു. 2017ൽ കൊച്ചിയിൽ നടന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിയാണ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതുവരെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് സ്ഥാനമൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. ബീഫ് കൊലകളും ന്യനപക്ഷ വേട്ടകളും അടക്കമുള്ള ഒരു പാട് വിഷയങ്ങളിൽ സംഘടനയെ ചലിപ്പിക്കാൻ മുഹമ്മദ് റിയാസിനായി. സിപിഎമ്മിന്റെ ഒരു പോഷക സംഘടന എന്ന നിലവാരത്തിൽനിന്ന് മാറി ഡിവൈഎഫ്ഐക്ക് സ്വതന്ത്രമായ അസ്തിത്വം വേണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2016ൽൽ വിവാഹമോചനം നേടുകയായിരുന്നു. ഈ സമയത്ത് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി റിയാസിനെ വിവാദത്തിലാക്കി. പിണറായി വിജയന്റെ മകളും എ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണയുടെയും രണ്ടാം വിവാഹം ആണിത്. വീണയുമായുള്ള വിവാഹം ആറുമാസം മുമ്പുതന്നെ റിയാസ് കോഴിക്കോട്ടെ ഡിവൈഎഫ്ഐയിലെ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു. 2 വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. രാഷ്ട്രീയവും വികസനവും അടക്കമുള്ള എന്ത് വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ എന്നാണ് റിയാസ് പറഞ്ഞിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍