തന്റെ മകൾ കോപ്പിയടിക്കില്ലെന്ന് അച്ഛൻ പറഞ്ഞാലോ കയ്യക്ഷരം മാറിയാലോ എങ്ങനെ കൊലപാതകമാവും? അഞ്ജുവിനെ കൊലയ്ക്ക് കൊടുക്കാൻ മാത്രം എന്ത് മുൻ പരിചയമാണ് കോളേജ് അധികൃതർക്കുള്ളത് ? കോപ്പി അടിക്കുന്നവരെ പിടികൂടിയില്ലെങ്കിൽ ആരോപണം കേൾക്കേണ്ടി വരില്ലേ? ഒരു പെൺകുട്ടിയുടെ മരണം ആഘോഷമാക്കുമ്പോൾ നമ്മൾ മറന്നുപോകുന്നത്..
മറുനാടൻ ഡെസ്ക്
കാഞ്ഞിരപ്പള്ളിക്കാരിയായ അഞ്ജു എന്ന് പേരുള്ള ഒരു ബിരുദ വിദ്യാർത്ഥിനി മീനച്ചിലാറ്റിൽ ചാടി മരിച്ചതിന്റെ ഷോക്കിലാണ് കേരളം ഇപ്പോഴും. ആ പെൺകുട്ടി ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോൾ കോപ്പിയടിച്ചു എന്ന ആരോപണം നേരിടുകയും അതിനെ തുടർന്ന് പുറത്താക്കിയതിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടി മരിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വീട്ടുകാർ പറയുന്നു എന്റെ മകൾ കോപ്പിയടിക്കില്ല എന്ന്. എന്തായാലും ആ പെൺകുട്ടിയുടെ മരണം ചെറിയ കോളിളക്കമല്ല സൃഷ്ടിച്ചിരിക്കുന്നത്.കോളജ് അധികൃതർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്ന് വാദം ചിലർ ഉയർത്തുന്നു.
കോളജിന് മുൻപിൽ മൃതദേഹവുമായി ചിലർ പ്രതിഷേധ പ്രകടനം നടത്തുകയും, കോളജ് മാനേജ്മെന്റിന് എതിരെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. ആ പെൺകുട്ടിയുടെ ജീവൻ നഷ്ടമായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇത്ര ചെറുപ്പത്തിലെ പൊലിഞ്ഞുപോയ ഒരു യുവതിയുടെ ജീവിതം സങ്കടകരമാണ്. അച്ഛൻ ഷാജിക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. മകളുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതിനുള്ള പൂർണമായ അവകാശം അവർക്കുണ്ട്. എന്നാൽ ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചു കൊണ്ടുള്ള പ്രചാരണവും, ബഹളം വയ്ക്കലും ചാനലുകൾക്ക് രണ്ടു ദിവസത്തെ വാർത്ത നൽകുമെന്നതിനപ്പുറം പ്രസക്തിയുള്ള കാര്യമാണോ എന്ന് ആലോചിക്കേണ്ടതാണ്.
ഈ പെൺകുട്ടി ആ കോളേജിൽ പഠിച്ചിരുന്നതല്ല എന്നും പരീക്ഷ എഴുതുന്നതിന് വേണ്ടി മാത്രമാണ് ആ പെൺകുട്ടി അവിടെ എത്തിയത് എന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ അഞ്ജുവിനെ ടാർജറ്റ് ചെയ്ത് വ്യാജമായി ഹാൾടിക്കറ്റുണ്ടാക്കി പുറത്താക്കി പരീക്ഷ എഴുതാതെ ഭാവി നശിപ്പിക്കേണ്ട ഒരാവശ്യം മാനേജ്മെന്റിനില്ല. ആ കുട്ടി അവിടെ തന്നെയാണ് പഠിച്ചിരുന്നതെങ്കിൽ മുൻപ് മാനേജ്മെന്റുമായി ആ കുട്ടിക്ക് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ജിഷ്ണുവിനെപ്പോലെ തീർച്ചയായും ഇത് വലിയ തോതിൽ കോളിളക്കം ഉണ്ടാക്കുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ട വിഷയമാണ്. അന്വേഷണം വേണ്ട എന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഈ കോളേജിൽ യാതൊരു പരിചയവും ആ പെൺകുട്ടിക്ക് ഇല്ലാതിരിക്കുകയും യാദൃശ്ചികമായി ആ പെൺകുട്ടി ഇതൊരു പരീക്ഷാ സെന്റർ ആയി മാത്രം കണക്കാക്കുകയും ചെയ്യുമ്പോൾ മാനേജ്മെന്റ് ബോധപൂർവം ആ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന ആരോപണം ആലോചനയോടുകൂടി മാത്രം ഉയർത്തേണ്ടതാണ്.
അങ്ങനെയാണെങ്കിൽ അതന്വേഷിക്കുകയും മാനേജ്മെന്റിനെ ശിക്ഷിക്കുകയും ചെയ്യണം. എന്നാൽ എന്റെ മകൾ കോപ്പിയടിക്കില്ല എന്ന് അച്ഛൻ തീർത്തു പറയുന്നതുകൊണ്ടും, അത് പറയാൻ അച്ഛനവകാശമുണ്ടെങ്കിലും ഹാൾടിക്കറ്റിന് പുറത്തെഴുതിയിരിക്കുന്ന കൈയക്ഷരം എന്റെ മകളുടെ അല്ല എന്നവർ പറയുന്നതു കൊണ്ടും, അങ്ങനെ അല്ലെങ്കിൽ കൂടി അത് കോപ്പിയാകാൻ സാധ്യതയുണ്ടെങ്കിലും ഒക്കെ കൊലപാതകം എന്ന നിഗമനത്തിലേയ്ക്ക് എടുത്തു ചാടുന്നത് ഉചിതമല്ല. ഈ പെൺകുട്ടി കോപ്പിയടിച്ചത് മാനേജ്മെന്റ് ഗൗരവമായി എടുക്കാതിരിക്കുകയും അതിനെ കോപ്പിയടിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുന്നത്? അത് യൂണിവേഴ്സിറ്റിയുടെ നിയമത്തിന് ലംഘനമാണ്, കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യപ്പെടാം. മാത്രമല്ല ഉത്തരവാദിത്തമില്ലാത്ത കോളജ് മാനേജ്മെന്റിനെതിരെ ഇതേ ചാനലുകൾ വാർത്തയുമാക്കാം. മാത്രമല്ല കോപ്പിയടിച്ചാൽ നടപടിയുണ്ടാവുകയില്ലെങ്കിൽ എല്ലാ കുട്ടികളും കോപ്പിയടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കോപ്പിയടിക്കുന്നതിനെ തടയാൻ ശ്രമിച്ചത് മാനേജ്മെന്റ് നിയമവിരുദ്ധമായി ചെയ്തു എന്ന ആരോപണത്തിൽ പ്രസക്തിയില്ല. കോപ്പിയടിച്ചു എന്നുള്ള ആരോപണം ശരിയാണോ എന്ന് അന്വേഷിക്കുകയും, കോപ്പിയടിച്ചത് ശരിയാണെങ്കിൽ അതിന്റെ പേരിലുള്ള നടപടി എങ്ങനെ ഇത്രയും വലിയ ഒച്ചപ്പാടിന് കാരണമാകുന്നു ആലോചിക്കുകയും ചെയ്യണം.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമുള്ളത് ഒരു അദ്ധ്യാപകൻ ഈ പെൺകുട്ടി കോപ്പിയടിക്കുന്നത് കണ്ടുവെന്നും, തുടർന്ന് പ്രിൻസിപ്പൽ വന്ന് ഒരു മണിക്കൂറിന് ശേഷം എന്നെ കാണൂ എന്ന് പറഞ്ഞു എന്നുമാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കോപ്പിയടിക്കുന്ന കുട്ടികളെ കയ്യോടെ പിടികൂടി അവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അനുവദിക്കാതെ യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ആ പെൺകുട്ടിക്ക് ആ ഒരു വർഷം നഷ്ടമാകുമെന്നിരിക്കെ, ഒരുപക്ഷെ യൂണിവേഴ്സിറ്റി ഒന്നിലധികം വർഷം അവസരം നിഷേധിക്കുമെന്നിരിക്കെ, അതിന് പോവാതെ പെൺകുട്ടിയെ സഹായിക്കുന്നതിനും, ആ ഒരു പരീക്ഷ മാത്രം നഷ്ടപ്പെടുത്തുന്നതിനും മാനേജ്മെന്റ് നടത്തിയ ഒരു സഹായമാവാം ഈ മരണത്തിലേയ്ക്ക് നയിച്ചതെന്നും വ്യാഖ്യാനിക്കാം.
ആകെയൊരു സാധ്യതയുള്ളത് ഈ സെന്റ് ആന്റണീസ് കോളജ് എന്നുപറയുന്നത് കാഞ്ഞിരപ്പള്ളിയിലെ വൈദികർ നടത്തുന്ന ഒരു പാരലൽ കോളജാണ്. ആ കോളജിൽ ആ മാനേജ്മെന്റുമായി ഈ വിദ്യാർത്ഥിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന്റെ പക തീർക്കുന്നതിനുവേണ്ടി ക്രൈസ്തവ മാനേജ്മെന്റിന്റെ തന്നെ നേതൃത്വത്തിലുള്ള ചേർപ്പുങ്കൽ പള്ളിയിലെ മാനേജരെക്കൊണ്ട് ബോധപൂർവം ഉപദ്രവിച്ചതാവാം. ആ ഒരു സാധ്യത മാത്രമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത് .അല്ലെങ്കിൽ കോപ്പിയടിക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന നിഗമനത്തിലെത്തേണ്ടിവരും. കോപ്പിയടിക്കാതെ പിടിക്കാൻ യൂണിവേഴ്സിറ്റി സിസിടിവി ക്യാമറകൾ സ്ഥാപിച്ച സ്ഥിതിക്ക് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോളേജ് മാനേജ്മെന്റുകളുടെ മേൽ നടപടി ഉണ്ടാകും എന്നതുകൊണ്ടുതന്നെ കോപ്പിയടിക്കാൻ നടത്തിയ ശ്രമം തടഞ്ഞുവെന്നതിന്റെ പേരിൽ ഇത്രയധികം വിചാരണ ചെയ്യണമോ എന്നത് പ്രസക്തമാണ്.
അതേ സമയം ആ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും, ആ പെൺകുട്ടിയുടെ വിവരം അന്വേഷിച്ചെത്തിയ മാതാപിതാക്കളോട് വല്ല ആൺപിള്ളേരുടെയും പിന്നാലെ പോവുകയും ചെയ്തു എന്ന് മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്, അന്വേഷിക്കേണ്ടതാണ്. എന്തായാലും ആ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമായ സാഹചര്യമാണ്. അതിന്റെ കാരണം കണ്ടെത്താൻ മാതാപിതാക്കൾക്ക് പരിശ്രമിക്കുകയും ആവാം. എന്നാൽ എല്ലാവരും ഒരുമിച്ച് ചാനലുകൾക്ക് വാർത്തകൾ സൃഷ്ടിക്കുക എന്ന ഒറ്റ അജണ്ടയോട് കൂടി ഒരു നിഗമനത്തിൽ എത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുമ്പോൾ സത്യം കുഴിച്ചുമൂടപ്പെടാൻ പാടില്ല. അതേ സമയം ബോധപൂർവ്വം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍