അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? മദ്ധ്യസ്ഥ സ്ഥാനാർത്ഥിയായി സുധീരനെ ഇറക്കാൻ ആന്റണിയുടെ നിർദ്ദേശം; തർക്കത്തിനൊടുവിൽ നറുക്കു വീഴുക ആന്റണിക്കെന്ന് സൂചന; കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള കളികൾ പുതിയ തലത്തിൽ
ബി രഘുരാജ്
തിരുവനന്തപുരം: അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ആരായിരിക്കും? ഒരു വർഷം കൂടി അവശേഷിക്കവെ യുഡിഎഫ് ക്യാമ്പിൽ ചർച്ചകൾ സജീവമായി. ഉമ്മൻ ചാണ്ടിയെ പോലെ ഒരു ശക്തനായ നേതാവിനെ മാറ്റാൻ പറ്റിയ സാഹചര്യം ഇല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചാണ് എ ഗ്രൂപ്പ് നീക്കം. എന്നാൽ അഴിമതി ആരോപണങ്ങളുടെ കൂറ്റൻ തിരമാല വിഴുങ്ങിയ സർക്കാരിനെ ഉമ്മൻ ചാണ്ടി നയിച്ചാൽ എങ്ങും എത്തില്ലെന്നും മികച്ച മന്ത്രിയെന്ന പേരുള്ള ചെന്നിത്തല തന്നെ നയിച്ചാലേ പച്ചതൊടൂ എന്നുമാണ് ഐ ഗ്രൂപ്പ് വാദം. കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അവസാന വാക്കായ എ. കെ ആന്റണിയുടെ നിലപാടാണ് നിർണ്ണായകം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള പോര് മുറുകുന്നതിനാൽ പകരം സുധീരനെ ഇറക്കി പരീക്ഷണം എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ബാർ നിരോധനത്തിന്റെ ക്രെഡിറ്റ് സുധീരന് ഉള്ളതാണെന്ന് ഇവർ പറയുന്നു. ഈ വാദത്തോട് ആന്റണിക്കും യോജിപ്പുണ്ടെന്ന റിപ്പോർട്ടാണ് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഒരേ പോലെ പേടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല മുഖ്യമന്ത്രി ആകാനുള്ള നീക്കങ്ങളുടെ പേരിൽ ലീഗും മാണിയും ഇടഞ്ഞു നിൽക്കുന്നതിനാൽ ചെന്നിത്തലയുടെ സാധ്യത മങ്ങുകയാണെന്നാണ് റിപ്പോർട്ട്. ലീഗിനെയും മാണിയെയും നിശബ്ദരാക്കിയ ശേഷം ഉമ്മൻ ചാണ്ടിയുമായി വിലപേശി അവസാന ആറ് മാസം മുഖ്യ മന്ത്രി ആകാൻ ചെന്നിത്തല തീവ്ര ശ്രമം നടത്തിയതായാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിജിലൻസിനെ അതിന് വേണ്ടി വേണ്ട വിധം ഉപയോഗിച്ചു എന്ന ആരോപണമാണ് ഉയർന്ന് കേൾക്കുന്നത്. മാണിയുടെ പേരിലുള്ള ബാർ കോഴ വിവാദത്തിന് ശേഷം കെ ബാബുവിലേക്ക് കുന്തമുന നീളുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മാണിക്കെതിരെ ഫലിച്ച പോലെ ആ നീക്കം ബാബുവിനെതിരെ ഫലിക്കാതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ചെന്നിത്തലയെ പിന്തുണയ്ക്കേണ്ട എന്ന കർക്കശ നിലപാടിൽ ആണ് ലീഗും മാണിയും ഇപ്പോഴും. മാണിക്കെതിരെ കേസ് മുറുകുന്നു എന്ന സൂചനകൾ സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഇടയിൽ സമവായ സ്ഥാനാനർത്ഥിയായി സുധീരനെ ഇറക്കിയ ശേഷം അവസാന നിമിഷം ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി രംഗത്ത് വരാൻ സാധിക്കുമെന്നാണ് ആന്റണിയുടെ കണക്ക് കൂട്ടൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്. കോൺഗ്രസ്സ് ഭരണം കേന്ദ്രത്തിൽ തുടർന്നാൽ അടുത്ത രാഷ്ട്രപതിയായി പരിഗണിക്കേണ്ട രീതിയിൽ വളരാനായെങ്കിലും കോൺഗ്രസ്സിന്റെ തകർച്ച ഇനി ഡൽഹിയിൽ പണിയൊന്നും ഇല്ലാത്ത സാഹചര്യമാണ് ആന്റണിക്ക് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞത് 15 വർഷത്തേക്ക് ഇനി ഡൽഹിയിലേക്ക് തിരിഞ്ഞ് നോക്കേണ്ട എന്നാണ് കോൺഗ്രസ്സ് നേതാക്കൾ തന്നെ കണക്കാക്കുന്നത്. ആ സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചു വരിക മാത്രമാണ് ആന്റണിയുടെ മുൻപിലുള്ള മാർഗ്ഗം. എന്നാൽ ഇവിടെ വന്ന് അധികാരത്തിനായി അവകാശം ഉയർത്താൻ ആന്റണിക്ക് വിഷമം ഉണ്ട്. ഉമ്മൻ ചാണ്ടി - ചെന്നിത്തല പോരിന് നടുവിൽ മദ്ധ്യസ്ഥനായി വന്നാൽ പോലും ആന്റണിക്ക് ക്ഷീണം ഉണ്ടാകാം. അതിനാലാണ് സുധീരനെ ഉയർത്തി കാട്ടി സമയ വ്യവസ്ഥയിലൂടെ രംഗത്ത് വരാൻ ശ്രമം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ ആന്റണിയെ വീണ്ടും ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ചിലതെല്ലാം അന്റണി ഇന്നലെ പറഞ്ഞത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടന്നാൽ മുന്നിൽ നിന്ന് നയിക്കാനും ആന്റണി ഉണ്ടാകും. അടുത്ത വർഷം ആന്റണിയുടെ രാജ്യസഭാ അംഗമെന്ന നിലയിലെ കാലാവധി തീരും. അതിന് ശേഷം വീണ്ടും ആന്റണി മത്സരിക്കില്ലെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കും. ബാർ കോഴയും സോളാറുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതിനെല്ലാം കൂട്ടുനിന്നത് ഉമ്മൻ ചാണ്ടിയെന്ന് തന്നെയാണ് ആന്റണിയുടെ വിലയിരുത്തൽ. ഇത് തന്നെയാണ് ഇന്നലെ ആന്റണി തുറന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ സർവ്വത്ര അഴിമതിയാണെന്ന് ആന്റണിയും പറഞ്ഞതോടെ ഉമ്മൻ ചാണ്ടി കൂടുതൽ പ്രതിരോധത്തിലായി. വരും ദിനങ്ങളിൽ പ്രതിപക്ഷം ആന്റണിയുടെ വാക്കുകൾ ഉയർത്തി മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനാണ് സാധ്യത.
മനസ്സിലുള്ള മുഖ്യമന്ത്രി പദമോഹമാണ് ഈ സർക്കാർ വിരുദ്ധ പ്രസ്താവനയ്ക്ക് കാരണമെന്ന് എ ഗ്രൂപ്പും പറയുന്നു. ആന്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് എങ്കിലും ഇന്ന് അതിന്റെ നേതാവ് ഉമ്മൻ ചാണ്ടിയാണ്. ഗ്രൂപ്പിന് അതീതനായി മാറിയ ആന്റണിയുടെ ഉമ്മൻ ചാണ്ടി വിരുദ്ധ പ്രസ്താവനയെ കരുതലോടെ മാത്രമേ എ ഗ്രൂപ്പ് കാണൂ. മുമ്പ് അധികാരത്തിൽ നിന്ന് ആന്റണിയെ മാറ്റിയത് ഉമ്മൻ ചാണ്ടിയാണെന്ന ആക്ഷേപം നിലവിലുണ്ട്. അതിനുള്ള പ്രതികാരം തീർക്കാൻ ഈ അവസരം ആന്റണി ഉപയോഗിക്കുമോ എന്ന സംശയം എ ഗ്രൂപ്പിനുണ്ട്. പക്ഷേ ചെന്നിത്തലയെ തുറന്ന് എതിർക്കുന്നത് പോലും എക്കാർക്ക് ആന്റണിയെ വിമർശിക്കാനാകില്ല. എല്ലാം മനസ്സിലാക്കി വരും ദിനങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകാനുള്ള നടപടികൾ ആന്റണി കൈക്കൊള്ളുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് ആവർത്തിക്കുകയാണ് ആന്റണി ഇപ്പോഴും.
അഴിമതി ആരോപണത്തിൽ മുങ്ങിയ സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നേതൃമാറ്റം ആവശ്യമാണോ എന്ന ചോദ്യത്തിന് അത്തരമൊരു ചർച്ച തന്റെ അറിവിൽ നടന്നിട്ടില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതി കൂടി വരികയാണ്. സ്കൂളുകളിൽ അദ്ധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനുമെല്ലാം പണം വാങ്ങുന്ന അവസ്ഥയായി. കാലാകാലങ്ങളിൽ അഴിമതി തടയാൻ സർക്കാർ ചില സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും അഴിമതി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്നും കാശു കൊടുക്കാതെ ഒരു കാര്യവും സാധിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ആന്റണിയുടെ വിലയിരുത്തൽ.
അഴിമതി സംസ്ഥാനത്തിന്റെ ശാപമായി മാറി. സർക്കാർ മേഖലയിൽ അഴിമതി കൂടി വരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും അഴിമതി കൂടുന്നുണ്ട്. എല്ലാവരും അഴിമതി രഹിത പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിലും നാട്ടിൽ അഴിമതി കൂടിവരുന്നുവെന്നാണ് ജനം പറയുന്നത്. സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിലും അഴിമതി വർധിക്കുന്നു. അഴിമതിയിൽ നിന്ന് ഒരു മേഖലയേയും ഒഴിവാക്കാൻ കഴിയില്ല. അഴിമതി തടയാൻ താനും ചിലതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അവ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ സമൂഹത്തെ അഴിമതിയിൽ നിന്നു കുറെയെങ്കിലും രക്ഷിക്കാൻ കഴിയും. ഇതിനു സർക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. സാമൂഹിക സാമുദായികസർവീസ് സംഘടനകളും അഴിമതി തടയാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകണം. എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അഴിമതി തടയാൻ ആവശ്യമാണ്. സർവീസ് സംഘടനകളുടെ പ്രവർത്തനം ജീവനക്കാരുടെ അവകാശ സംരക്ഷണം മാത്രമാകാതെ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങൾ ബാറുകളായി മാറി കൊണ്ടിരിക്കുകയാണെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ബാറുകൾ പൂട്ടിയതു കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. വർധിച്ചു വരുന്ന മദ്യാസക്തി കുറയ്ക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ പോര. ഇതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കർമ പദ്ധതി നടപ്പാക്കണമെന്നും ആന്റണി പറയുമ്പോൾ ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെയാണെന്ന് വ്യക്തം. അത് മനസ്സിലാക്കിയാണ് ആന്റണിയുടെ പ്രസ്താവനയെ ചെന്നിത്തല പിന്തുണച്ചതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്