മുഖ്യമന്ത്രി ഒന്നുഫോണിൽ വിളിക്കാനുള്ള മര്യാദ കാണിച്ചില്ല; കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് ചർച്ചയ്ക്ക് വിളിപ്പിച്ച് അപമാനിച്ചു; പിണറായി മര്യാദ കാണിക്കാത്തത് കാരണം എൻഎസ്എസ് ചർച്ച ബഹിഷ്ക്കരിച്ചു; ആരോട് ചോദിച്ചിട്ടാണ് ക്ഷേത്രങ്ങൾ തുറന്നത്; മുഖംമൂടിയിട്ട് ക്ഷേത്രങ്ങളിൽ പോകാൻ കഴിയില്ല; ദേവസ്വം ബോർഡിന്റെ ലക്ഷ്യം കാണിക്ക തന്നെ; രോഗം പടരുമ്പോൾ സർക്കാർ കയ്യും കെട്ടി നോക്കിയിരിപ്പാണ്; ഇടത് സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് സുകുമാരൻ നായർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ക്ഷേത്രങ്ങൾ തുറക്കുന്ന പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസിനെ അപമാനിച്ചതായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കൊറോണ അവഗണിച്ച് ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നപ്പോഴാണ് ജി.സുകുമാരൻ നായർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഓൺലൈൻ ചർച്ചയ്ക്ക് തീരുമാനിച്ചപ്പോൾ തന്നെ വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രോട്ടോക്കോൾ ഓഫീസറാണെന്നു സുകുമാരൻ നായർ മറുനാടനോട് പറഞ്ഞു.
തന്നെ പോലുള്ള സമുദായ നേതാക്കളെ കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് വിളിപ്പിച്ച് എൻഎസ്എസിനെ അപമാനിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. സമുദായ നേതാക്കളെ വിളിച്ച് കാര്യങ്ങൾ അറിയിക്കുമ്പോൾ മുഖ്യമന്ത്രിയെ പോലുള്ളവർ ഫോണിൽ കൂടി വിളിച്ചു പറയേണ്ട ഒരു മര്യാദയുണ്ട്. ആ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ല. സമുദായ സംഘടനാ നേതാക്കളെ വിളിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ഓഫീസറാണോ വിളിക്കേണ്ടത്? ഇതുപോലെ സുപ്രധാനമായ ഒരു ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ കീഴുദ്യോഗസ്ഥരാണോ ക്ഷണിക്കേണ്ടത്. മുഖ്യമന്ത്രിയെ പോലുള്ളവർ തന്നെ ഫോണിൽ കൂടി വിളിച്ചു പറയേണ്ട ഒരു മര്യാദയില്ലേ?
മുഖ്യമന്ത്രി എൻഎസ്എസിനോട് കാണിച്ചത് ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഈ ചർച്ചയും ക്ഷണവും ഒക്കെ വന്നത്. അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് ഞാൻ പോയിട്ടില്ല-സുകുമാരൻ നായർ പറയുന്നു. കഴിഞ്ഞ നാലിന് വിവിധ മതമേലധ്യക്ഷന്മാരും ദേവസ്വം മേധാവികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ക്ഷേത്രങ്ങൾ തുറക്കേണ്ട തീരുമാനം കൈക്കൊണ്ടത് എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഈ ചർച്ചയിൽ എൻഎസ്എസ് , എസ്എൻഡിപി നേതാക്കളേയും ക്ഷണിച്ചിരുന്നു എന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ ഈ ചർച്ചയിൽ എൻഎസ്എസ് പങ്കെടുത്തിട്ടില്ലെന്നും എന്ത്കൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് മറുനാടനോട് വിശദമാക്കുകയുമാണ് സുകുമാരൻ നായർ ചെയ്തത്.
എൻഎസ്എസ് പോലുള്ള പ്രമുഖ സമുദായ സംഘടനകളോട് പോലും ഒരഭിപ്രായവും തേടാതെ ഏകപക്ഷീയമായാണ് ക്ഷേത്രങ്ങൾ തുറന്നു കൊടുക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഓൺലൈൻ ചർച്ചയ്ക്ക് സർക്കാർ എൻഎസ്എസിനെയും ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ഓഫീസറുടെ കത്താണ് എനിക്ക് ലഭിച്ചത്. ഓൺലൈൻ ചർച്ചയ്ക്ക് ആരൊക്കെ വരും എന്തൊക്കെയാണ് എന്ന കാര്യം അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ അപമാനിച്ച വിളിച്ച ഈ യോഗത്തിൽ ഞാൻ പങ്കെടുത്തില്ല. തുറക്കാറായ സമയത്തല്ല ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
ഇപ്പോൾ ക്ഷേത്രങ്ങൾ തുറക്കാറായിട്ടില്ല. ക്ഷേത്രങ്ങളിൽ പോകുന്നത് നമ്മുടെ ആത്മസംതൃപ്തിക്ക് വേണ്ടിയിട്ടാണ്. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആചാരങ്ങളും അനുഷ്ടാനങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. ഇതൊന്നും കൂടാതെ സർക്കാർ പറയുന്നത് അനുസരിച്ച് മുഖംമൂടിയിട്ട് ക്ഷേത്രങ്ങളിൽ പോകുന്നത് എന്തിനാണ്? ഇത് ഹിന്ദുവിന്റെ വിശ്വാസങ്ങൾക്ക് ചേരുന്ന കാര്യമല്ല. ആചാരങ്ങൾക്ക് പ്രതിരോധമായി സർക്കാർ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നു. അത് സമ്മതിച്ചു. ഇത് പൂർണമായും സമ്മതിക്കാം. പക്ഷെ ക്ഷേത്രത്തിൽ ഇങ്ങനെ പോകണം എന്ന് സർക്കാർ പറയുന്നു. സർക്കാർ പറയുന്നത് അനുസരിച്ച് അങ്ങനെ എന്തിനു ക്ഷേത്രങ്ങളിൽ പോകണം.
സർക്കാർ അവർ പറഞ്ഞിട്ടുള്ള നിബന്ധനകൾ പൂർണമായും പാലിച്ച് കൊണ്ട് എങ്ങനെ ക്ഷേത്രങ്ങളിൽ പോകാൻ കഴിയും. എപ്പോഴാണ് നമ്മുടെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി സ്വൈര്യമായി ദർശനം നടത്താൻ അവസരം ലഭിക്കുന്നുവോ അതുവരെ ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ല. ദൈനംദിന പൂജകൾ ക്ഷേത്രങ്ങളിൽ നടക്കുന്നുണ്ട്. അത് തുടരട്ടെ. ഇതാണ് എൻഎസ്എസിന്റെ അഭിപ്രായം. കാണിക്ക മോഹിച്ചാണ് ക്ഷേത്രങ്ങൾ ദർശനത്തിനു തുറന്നുകൊടുക്കുന്നു എന്ന വിമർശനം ഇപ്പോൾ ദേവസ്വം ബോർഡിനു എതിരെ ഉയർന്നിട്ടുണ്ട്. ദേവസ്വം ബോർഡ് ഇതര ക്ഷേത്രങ്ങളിൽ 90 ശതമാനം ക്ഷേത്രങ്ങളും തുറക്കാൻ തീരുമാനിച്ചിട്ടില്ല.
ധൃതിപ്പെട്ടു ക്ഷേത്രങ്ങൾ തുറക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നിൽ കാണിക്ക തന്നെയാകാം. ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാമ്പത്തികം ആവശ്യമാണല്ലോ? ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ അങ്ങനെയെങ്കിൽ തുറന്നു കൊടുക്കട്ടെ. രണ്ടു രണ്ടര മാസം ക്ഷേത്രങ്ങൾ അടച്ചിട്ടതിന് പിന്നിലെന്ത്? അന്ന് ഇതുപോലുള്ള വ്യാപനങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ? അന്ന് ജനങ്ങളെ റോഡിലിട്ട് അടിക്കുകയും ഓടിക്കുകയും ഒക്കെ ചെയ്തു. അങ്ങനെ എത്രയോ വേഷങ്ങൾ നമ്മൾ കണ്ടു. ഇന്നിപ്പോൾ കൊറോണ മൂർച്ഛിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥമേന്താണ്? ഒരു സർക്കാർ അങ്ങനെ ചെയ്യാമോ? കൊറോണ കാര്യത്തിൽ ഇപ്പോൾ സർക്കാരിനു ഒരു ഉത്തരവാദിത്തവുമില്ലാത്ത അവസ്ഥയാണ്.
വിദേശത്ത് നിന്നും വരുന്ന ക്വാറന്റൈൻ വേണ്ടി വരുന്ന ആളുകളെ വീട്ടിൽ പോകാൻ അനുവദിക്കുന്നു. ചെലവ് ഒക്കെ അവർ തന്നെ വഹിക്കണം എന്ന് പറയുന്നു. കള്ളുഷാപ്പും തുറന്നു. ക്ഷേത്രങ്ങളും തുറന്നു സർക്കാർ ഓഫീസുകളും മുഴുവൻ തുറന്നു. എന്നാൽ കേരളത്തിലെ അവസ്ഥയോ? നൂറു കണക്കിന് ആളുകൾ ദിനംപ്രതി കൊറോണ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്നിടയിൽ മരണങ്ങളും സംഭവിക്കുന്നു. വിദേശത്ത് നിന്നും വരുന്നവർക്ക് പതിനാലു ദിവസം ഇൻസ്റ്റിട്ട്യുഷണൽ ക്വാറന്റൈൻ എന്നുള്ള കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശം സംസ്ഥാന സർക്കാർ ലംഘിച്ചുവെന്ന വി.മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.
പക്ഷെ കൊറോണ വ്യാപനം ഉണ്ടാകാനുള്ള സാധ്യതകൾ ഗവണ്മെന്റ് തുറന്നു വെച്ചിരിക്കുകയാണ്. റോഡിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ എത്താൻ എനിക്ക് തന്നെ കാറിൽ അര മണിക്കൂർ ഇരിക്കേണ്ടി വന്നു. അത്രയധികം വാഹനങ്ങളും തിരക്കുമാണ് റോഡിലുള്ളത്. ആളുകൾ എല്ലാം മറന്നു ഇറങ്ങിയിരിക്കുകയാണ്. ഒരു നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ക്ഷേത്രങ്ങൾ വരെ തുറന്നിരിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങൾ തുറക്കണം എന്ന് എൻഎസ്എസ്പോലും ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തിൽ പോകാവുന്ന സാഹചര്യം വരുമ്പോൾ മാത്രം ക്ഷേത്രങ്ങൾ തുറന്നാൽ മതി. അതിനുള്ള അവസരം സമാഗതമാകട്ടെ. അതുവരെ തത്സ്ഥിതി തുടരട്ടെ. ക്ഷേത്രങ്ങളിൽ നിത്യപൂജ നടക്കട്ടെ. അത് നടക്കുന്നുമുണ്ട്. അതിനുള്ള സഹായങ്ങൾ ആവശ്യപ്പെട്ടാൽ എല്ലാവരും അത് എത്തിച്ച് നൽകട്ടെ. അതുവരെ ഭക്തജനങ്ങൾ വീട്ടിലിരുന്നു നാമജപം നടത്തട്ടെ-സുകുമാരൻ നായർ പറയുന്നു.
ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ വാക്പയറ്റു നടന്നുവരുമ്പോൾ തന്നെയാണ് സുകുമാരൻ നായരുടെ പൊട്ടിത്തെറിയും വന്നിരിക്കുന്നത്. ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനുകീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്? വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുള്ള നിലപാട് ദുരുദ്ദേശപരമാണ് എന്നാണ് വി മുരളീധരൻ പെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കൊറോണ രോഗം നാൾക്കുനാൾ കേരളത്തിൽ കൂടുകയാണ്. സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി,ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ പുറത്തുവന്നു.
ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്. രാജ്യമാകമാനമുള്ള പൊതുമാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ് എന്നാണ് മുരളീധരൻ കുറിപ്പിൽ പറഞ്ഞത്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭയാണെന്ന് വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട് സഹതാപമേയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാൻ. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. ഇതാണ് കടകംപള്ളി പറഞ്ഞത്. ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും സർക്കാർ എൻഎസ്എസിനെ അപമാനിച്ചുവെന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ്എസിനും സുകുമാരൻ നായർക്കും പ്രശംസയുമായി ജെയ്ക്ക് സി തോമസ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്