കാക്കഞ്ചേരി കിൻഫ്രപാർക്കിന് മുന്നിലെ സമരം 2000 ദിവസത്തിലേക്ക്; മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാല കാക്കഞ്ചേരി വിട്ടുപോകും വരെ സമരം തുടരുമെന്ന് സമരസമിതി പ്രവർത്തകർ; കിൻഫ്രയിൽ നിന്നോ സർക്കാറിൽ നിന്നോ രേഖാമൂലമുള്ള ഉറപ്പു ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല; സമരസമിതി പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യം
ജാസിം മൊയ്തീൻ
കോഴിക്കോട്: കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ തുടങ്ങാനിരുന്ന മലബാർ ഗോൾഡ് സ്വർണ്ണാഭരണ നിർമ്മാണ ശാലക്കെതിരെ ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പ്രദേശങ്ങളിലെ ജനങ്ങൾ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 2000 ദിവസത്തിലേക്ക് കടക്കുന്നു. നാളെ സമരം 2000 ദിവസം തികയുകയാണ്. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുൽകലാം രാജ്യത്തെ ഒന്നാമത്തെ ഫുഡ്പാർക്കായി രാഷ്ട്രത്തിന് സമർപ്പിച്ചതാണ് കാക്കഞ്ചേരിയിലെ കിൻഫ്രപാർക്ക്. എന്നാൽ 2013 മാർച്ച് മാസത്തിലാണ് അതിമാരകമായ പ്രക്രിയയിലൂടെ നിർമ്മിക്കപ്പെടുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിന് രണ്ടേകാൽ ഏക്കർ സ്ഥലം കിൻഫ്ര മലബാർ ഗോൾഡിന് അനുവദിച്ചത്. പ്രമുഖ മന്ത്രിമാരും, എംഎൽഎ മാരും, ജില്ലാ കലക്ടറും, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറടക്കം പങ്കെടുത്ത് 2013 സപ്തംബർ മാസത്തിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
അന്ന് പ്രഖ്യാപിച്ചത് ആയിരക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനുതകുന്നതും കാക്കഞ്ചേരിയുടെ ചരിത്രം മാറ്റിക്കുറിക്കുന്നതുമായ ഒരു സംരംഭമാണ് ഇതെന്നാണ്. പക്ഷെ പിന്നീടാണ് നാട്ടുകാർക്ക് മനസ്സിലായത് ഇരുന്നൂറ് കോടി രൂപ മൂലധനത്തിൽ ഒരു ദിവസം 120 കിലോഗ്രാം സ്വർണ്ണാഭരണമുണ്ടാക്കുന്ന, 48 ലിറ്റർ ഹൈഡ്രോക്ലോറിക്, നൈട്രിക്, സൾഫ്യൂരിക് ആസിഡ് മാലിന്യങ്ങളും, 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും നിക്കൽ, കാഡ്മിയം, സിങ്ക്, ചെമ്പ്, വെള്ളി, മെർക്കുറി തുടങ്ങിയ മാരക ലോഹങ്ങളുടെ മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റർ മലിനജലത്തോടൊപ്പം പുറത്തുവിടുകയും നാട്ടിലെ ആബാലവൃദ്ധം ജനങ്ങളെയും രോഗികളാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് തങ്ങളുടെ നാട്ടിൽ വരാൻ പോകുന്നതെന്ന്. ഈ സ്ഥാപനം കിൻഫ്രയിൽ വരുന്നത് തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഇവിടുത്തെ ജനങ്ങൾ കാക്കഞ്ചേരി പരിസരസംരക്ഷണസമിതിക്ക് രൂപം നൽകിയതും പ്രവർത്തനമാരംഭിച്ചതും. ഫുഡ്പാർക്കിൽ ഇത്തരം സ്ഥാപനം പ്രവർത്തനം തുടങ്ങിയാൽ കിൻഫ്രയിൽ നിലവിലുള്ള മുഴുവൻ ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുടേയും ഐ.ടി സ്ഥാപനങ്ങളുടേയും നിലനിൽപ് തന്നെ അപകടത്തിലാവുമെന്ന് മനസ്സിലാക്കിയാണ് അവരുടെ ഏക സംഘടനയായ കിൻഫ്ര ഇൻഡസ്ട്രീസ് ചേംബർ ഹൈക്കോടതിയിൽ നിന്നും മലബാർഗോൾഡിനെതിരെ സ്റ്റേ സമ്പാദിച്ചത്.
2014 ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ കിൻഫ്രയിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിച്ചതും പ്രദേശത്തെ മുഴുവൻ കമ്പനികളും കടകളും അടച്ച് ഹർത്താൽ ആചരിച്ചതും കിൻഫ്രയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. ഏകദേശം 10 മാസത്തോളം എല്ലാ അധികാര സ്ഥാപനങ്ങളിലും മന്ത്രിമാർക്കും നൽകിയ നിവേദനങ്ങൾക്ക് ഫലമില്ലാതെ വന്നപ്പോഴാണ് 2014 ഡിസംബർ 20-ാം തിയ്യതി കമ്പനിക്ക് മുമ്പിൽ പ്രത്യക്ഷ സമരത്തിവുമായി സമരസമിതി പ്രവർത്തകർ മുന്നോട്ടു വന്നത്. ജില്ലാ കലക്ടറും, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും, ആർ.ഡി.ഒ യുമായും നടന്ന നിരവധി ചർച്ചകൾക്കും ഫലമുണ്ടായില്ല.
ഇതിനിടയിൽ 100 മീറ്ററിനുള്ളിൽ ജനവാസം പാടില്ലാത്ത റെഡ് കാറ്റഗറി സ്ഥാപനത്തെ ഗ്രീൻ കാറ്റഗറിയിലാക്കി മാറ്റാൻ പൊല്യൂഷൻ കൺട്രോൾബോർഡ് ചെയർമാൻ 6 തവണ അപേക്ഷകൾ തിരുത്തിച്ചു. 200 കോടി പ്രൊജക്ട് 50 കോടിയിലേക്ക് ചുരുക്കിയതും മലിനീകരണമുണ്ടാക്കുന്ന എല്ലാ ഭാഗങ്ങളും അപേക്ഷയിൽ നിന്ന് മാറ്റിച്ചതും 11 മീറ്ററിനകത്തുള്ള കിൻഫ്ര ഓഫീസ് 38 മീറ്റർ അകലത്തിലാക്കിയതും, 25 മീറ്ററിനുള്ളിലെ കച്ചവടസ്ഥാപനങ്ങളും, വീടുകളും, ബാങ്കും, പള്ളിയും 50 മീറ്ററിനകലെയാണെന്ന് പ്ലാൻ മാറ്റിച്ചതും ലക്ഷങ്ങളുടെ അഴിമതിയുടെ കഥകളാണ് സൃഷ്ടിച്ചത്. കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ എൻഇഇആർഇയെ സ്വാധീനിച്ച് കെട്ടിടം പണിപോലും തീരാത്ത സ്ഥാപനം മലിനീകരണമുണ്ടാക്കുന്നില്ല എന്ന് റിപ്പോർട്ട് വാങ്ങി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
പ്രദേശത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ സമരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് ഒടുവിൽ കമ്പനി സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിക്കാനാലോചിക്കുന്നത്. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷും സഹപ്രവർത്തകരും വ്യവസായവകുപ്പ് മന്ത്രി ശ്രീ. ഇ.പി.ജയരാജനുമായി നിരന്തരമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പുനരാലോചന സംഭവിച്ചത്. 2019 സപ്തംബർ 3-ാം തിയ്യതി കിൻഫ്രക്ക് മുമ്പിൽ വെച്ച് പ്രസ്താവിച്ചതുമാണ്. പക്ഷെ വ്യവസായങ്ങൾ വിട്ട് കച്ചവട സ്ഥാപനങ്ങൾ, സ്വർണ്ണാഭരണ, ഇലക്ട്രോണിക്സ് ഉപകരമങ്ങൾ, ഹോട്ടൽ തുടങ്ങിയവ തുടങ്ങാനാണ് മലബാർ ഗോൾഡ് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. 30% സ്ഥലം സ്വന്തം ഉപയോഗിക്കാനും, 70% സ്ഥലം മറ്റുള്ളവർക്ക് വാടകക്ക് നൽകാനും അനുമതി തേടിയിട്ടുണ്ട്. 9 മാസമായിട്ടും ഇതിന് കിൻഫ്രയോ, ഗവൺമെന്റോ ഒരു തീരുമാനത്തിലുമെത്തിയിട്ടില്ല.
അതേ സമനയം കിൻഫ്ര മലബാർ ഗോൾഡ് സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്ന ഒരു കത്തിന്റെ പേരിൽ സമരം അവസാനിപ്പിക്കാനാവില്ലെന്ന് സമരസമിതി പ്രവർത്തകർ പറയുന്നു. സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിക്കുമ്പോൾ മലിനീകരണമുണ്ടാക്കുന്ന ഒരു സ്ഥാപനങ്ങളും അവിടെ വരികയില്ല എന്നും സ്വർണ്ണാഭരണ ഷോറൂമിന്റെ മറവിൽ ഒരു സ്വർണ്ണാഭരണനിർമ്മിതിയും അവിടെ ഉണ്ടാവുകയില്ല എന്നും സർക്കാർ തലത്തിലും കിൻഫ്രയിൽ നിന്നും രേഖാമൂലം ഉറപ്പ് കിട്ടണം. സമരരംഗത്തുള്ള 25 ഓളം പ്രവർത്തകർക്കെതിരെ നിലനിൽക്കുന്ന നാല് കള്ളക്കേസുകൾ മലബാർഗോൾഡ് തന്നെ പിൻവലിക്കണം. ഹൈക്കോടതിയിലുള്ള കേസിലും തീരുമാനമാകേണ്ടതുണ്ട്. ഇതിലൊന്നും വ്യക്തത വരുത്താതെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ബാലിശമാണ്. 2000 ദിവസം സമരരംഗത്ത് ഉറച്ച് നിൽക്കുന്ന പ്രദേശത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും ഇപ്പോൾ സമരം അവസാനിപ്പിക്കലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
കോവിഡ് 19 ലോക്ഡൗൺ തുടങ്ങിയത് മുതൽ സമരപ്പന്തലിൽ ആരും പ്രവേശിക്കാറില്ല. എന്നാൽ സമരം 2000 ദിവസം തികയുന്ന നാളെ രാവിലെ 10 മണിക്ക് പ്രവർത്തകർ ലോക്ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് ഒത്തുചേരാനും ഐക്യദാർഡ്യം പ്രഖ്യാപിക്കാനും ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. 2000 ദിവസം സമരരംഗത്ത് ഉറച്ചുനിന്ന ചേലേമ്പ്ര, പള്ളിക്കൽ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും നന്ദി പ്രകാശിപ്പിക്കാൻ കൂടെയായിരിക്കും ഈ ഒത്തുചേരൽ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍