സണ്ണി വൈക്ലിഫ് - അനുസ്മരണം
ബിനോയ് തോമസ്
ജപഗ്നാനം ജോൺ 'സണ്ണി' വൈക്ലിഫ് - ഒട്ടും മലയാളത്തനിമയില്ലാത്ത പേര്. അതും 1941-ൽ കേരളത്തിലെ നെയ്യാറ്റിൻകര എന്ന ഗ്രാമത്തിൽ ജനിച്ച വ്യക്തിക്ക്. അല്പം അതിശയോക്തി തോന്നുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ സെവൻത് -ഡേ- അഡ്വന്റിസ്റ്റുകൾക്കിടയിൽ ഇത്തരത്തിലുള്ള പേരുകൾ അപരിചിതമല്ലായിരുന്നു. സണ്ണിയുടെ മുത്തച്ഛൻ- മുത്തശ്ശിമാരായിരുന്ന ദേവദാസും, ചിന്നമ്മ ഡേവിഡും കേരളത്തിലെ ഒന്നാം തലമുറ അഡ്വന്റിസ്റ്റുകളായിരുന്നു.
സ്പൈസർ കോളജ് ഹൈസ്കൂളിൽ പഠനം, യൂണിവേഴ്സിറ്റി കോളജിൽ നിന്നു ബോട്ടണിയിൽ ബിരുദം, 1966-ൽ ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, 1962-ൽ കോളജ് പഠന സമയത്ത് പരിചയപ്പെട്ട തേരേസാ സാമുവേലുമായുള്ള വിവാഹം. മഹാരാഷ്ട്രയിലെ ലാസലഗോൺ സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിൽ അദ്ധ്യാപകൻ, 1973-ൽ അമേരിക്കയിലേക്ക് കുടിയേറ്റം. ജെയ്സൺ, ജെഫ്, ജീന, ജോയി- നാലുമക്കൾ. ഇതാണ് സണ്ണിയുടെ ഏകദേശ ജീവിതരേഖ.
സണ്ണി എക്കാലത്തും ഉറച്ച ഒരു അഡ്വെന്റിസ്റ്റായിരുന്നു. മേരിലാന്റിലെ സിൽവർ സ്പ്രിംഗിലുള്ള അഡ്വന്റിസ്റ്റ് ചർച്ചിന്റെ ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു സണ്ണിയുടെ ആദ്യത്തെ ജോലി. 2008-ൽ റിട്ടയർമെന്റ് വരെ അതു തുടർന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ഇന്ത്യാ ഗവൺമെന്റിൽ നിന്നും നേടിയ പൈലറ്റ് ലൈസൻസ്. വിമാനം പറപ്പിക്കാനുള്ള കമ്പം അമേരിക്കയിലും തുടർന്നു. ഏറെക്കാലം പ്രിൻസ് ജോർജസ് കൗണ്ടിയിലെ സിവിൽ എയർ പെട്രോൾ ടീമിൽ അംഗമായിരുന്നു.
നാലു പതിറ്റാണ്ടുകൾ നീണ്ട അമേരിക്കയിലെ കർമ്മ തപസ്യ വഴി സണ്ണി വൈക്ലിഫ് അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതമായ പേരായിരുന്നു. വാഷിങ്ടണിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃനിരയിൽ എന്നും നിറസാന്നിധ്യമായിരുന്നു.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ നിന്നും നേടിയ സംഘടനാ വൈദഗ്ധ്യം അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ സണ്ണിക്ക് മുതൽക്കൂട്ടായി. അഡ്വന്റിസ്റ്റ് ചർച്ചിന്റെ നേതൃസ്ഥാനക്കാരായ മുൻ പ്രസിഡന്റ് നീൽ വിൽസൺ, ഇപ്പോഴത്തെ പ്രസിഡന്റ് റ്റെഡ് വിൽസൺ എന്നിവരായിട്ടുള്ള അടുത്ത ബന്ധവും, തന്റെ സംഘാടക മികവും ഇന്ത്യ അടക്കമുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ, അഡ്വന്റിസ്റ്റ് ചർച്ചിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സണ്ണിക്ക് സഹായമായി.
സണ്ണി വൈക്ലിഫിന്റെ പേര് ഫൊക്കാനയ്ക്ക് ഒപ്പം എന്നും തുന്നിച്ചേർത്തിരിക്കുന്ന നാമമാണ്. ഇന്ത്യയുടെ മുൻ പ്രസിഡന്റ് കെ.ആർ. നാരായണൻ വാഷിങ്ടണിൽ അംബാസിഡറായിരിക്കുമ്പോഴാണ് ഫൊക്കാന രൂപംകൊള്ളുന്നത്. അന്നു മുതൽ സണ്ണി വൈക്ലിഫ് ഫൊക്കാനയായിരുന്നു. ഫൊക്കാന സണ്ണി വൈക്ലിഫും, വയലാർ രവി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കിടയിലും, അവരുടെ തലമുറക്കാരായ കേരളത്തിലെ മറ്റു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾക്കും ഇന്നും ഫൊക്കാന സണ്ണി വൈക്ലിഫാണ്.
കെ.ആർ. നാരായണന്റെ അന്ത്യം വരെ സണ്ണി മുൻ പ്രസിഡന്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഫൊക്കാനയുടെ ഫ്ളാഗ് ഷിപ്പ് പ്രോഗ്രാമറായ 'ഭാഷയ്ക്കൊരു ഡോളർ' പദ്ധതി സണ്ണിയുടെ ആശയത്തിലുദിച്ചതാണ്. ഫൊക്കാന കൺവൻഷനുകളിൽ ഭാഷയ്ക്കൊരു ഡോളറിന്റെ സംഭാവനപ്പെട്ടിയുമായി നടക്കുന്ന സണ്ണിയുടെ രൂപം കൺവൻഷനുകളിൽ പങ്കെടുത്തിട്ടുള്ളവർ മറക്കാനിടയില്ല. ഫൊക്കാന സണ്ണിയുടെ ജീവനായിരുന്നു. സംഘടന രണ്ടായപ്പോഴും മറുവശത്തുള്ളവരുമായും സണ്ണി എന്നും അടുപ്പം പുലർത്തിയിരുന്നു.
നെഹ്റു- ഗാന്ധി കുടുംബത്തിനോടും, ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും തന്റെ മരണം വരെ സണ്ണി കൂറ് പുലർത്തിയിരുന്നു. സെക്കുലർ ഇന്ത്യയുടെ ഉറച്ച വക്താവായിരുന്നപ്പോഴും ഡൽഹിയിൽ മാറി വന്ന ഗവൺമെന്റുകളുടെ, പാർട്ടി വ്യത്യാസമില്ലാതെ അടുത്തു പ്രവർത്തിച്ചിരുന്നു.
1998-ൽ ബിജെപി ഗവൺമെന്റിന്റെ കാലത്ത് ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടർന്നു അമേരിക്കയുമായുള്ള ബന്ധം ആടിയുലഞ്ഞപ്പോൾ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അണിനിരത്തി, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് സണ്ണി നടത്തിയ ശ്രമങ്ങൾ ഇവിടെ സ്മരിക്കുന്നു. 2005-ൽ ചർച്ചകൾ തുടങ്ങി 2008-ൽ നിലവിൽ വന്ന യു.എസ്- ഇന്ത്യ ആണവ കരാറിന്റെ പിന്നിലും സണ്ണിയുടെ ശ്രമങ്ങൾ ഉണ്ടായിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുമായും, അതിന്റെ നേതൃനിരയിലുള്ളവരുമായും സണ്ണി നിരന്തരം ബന്ധംപുലർത്തിയിരുന്നു. ഫൊക്കാനയ്ക്കു പുറമെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റേയും നേതൃത്വത്തിൽ സണ്ണിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ഇന്ത്യൻ എംബസിയും, സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായും സണ്ണി എന്നും അടുത്ത ബന്ധം പുലർത്തിയിരുന്നു. വിസ, പാസ്പോർട്ട് തുടങ്ങിയ വിഷയങ്ങളിൽ ആർക്കെങ്കിലും വിഷമം ഉണ്ടായാൽ, ഇന്ത്യൻ എംബസിയുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് അവരെ സഹായിക്കാൻ സണ്ണി മടികാണിച്ചിരുന്നില്ല.
എനിക്ക് വ്യക്തിപരമായി ഒരു നല്ല സുഹൃത്തിനെയാണ് സണ്ണിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഡോ. പാർത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ് തുടങ്ങിയവരുടെ ചുവടു പിടിച്ചാണ് ഞാൻ സംഘടനാ പ്രവർത്തനങ്ങളിൽ കാലുകുത്തിയത്. ഫൊക്കാന പിളർന്നപ്പോൾ അവർ ഫൊക്കാനയിലും, ഞാൻ ഫോമയിലുമായി. രണ്ട് സംഘടനകളുടെ ഭാഗമായിരുന്നപ്പോഴും സുഹൃദ് ബന്ധത്തിലെ മാന്യതയും, വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനത്തോടെ കാണാനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
2014-ൽ ഞാൻ അമേരിക്കൻ സിവിൽ സർവീസിന്റെ ഭാഗമാവുകയും, സംഘടനാ പ്രവർത്തനങ്ങളിൽ നിന്നു അകലം പാലിക്കുകയും ചെയ്തതോടെ, ഞങ്ങൾക്കിടയിലെ കൂടിക്കാഴ്ചകൾ കുറഞ്ഞു. വല്ലപ്പോഴും വാഷിങ്ടണിൽ ഞാനുള്ളപ്പോഴുള്ള ഫോൺ വിളികൾ എന്നാലും നിലച്ചിരുന്നില്ല.
മെയ് 16-നാണ് സണ്ണിക്ക് കാർഡിയാക് അറസ്റ്റുണ്ടാവുകയും, തീവ്രപരിചരണത്തിലാവുകയും ചെയ്തത്. ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് സംബന്ധമായ നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ പോയി കാണാൻ കഴിഞ്ഞിരുന്നില്ല. മെയ് 30-ന് സണ്ണി നിര്യാതനായപ്പോൾ ഞാൻ ഷിക്കാഗോയിലായിരുന്നു. കോവിഡ് സംബന്ധിച്ച യാത്രാഭീതികൾ വകവെയ്ക്കാതെ ജൂൺ 3-നു ഞാൻ ഷിക്കാഗോയിൽ നിന്നു വാഷിങ്ടണിലെത്തി ജൂൺ 4-നു നടന്ന സംസ്കാര ചടങ്ങുകളിൽ പങ്കുകൊള്ളാൻ കഴിഞ്ഞത് ആശ്വാസകരമായി.
സണ്ണിയുടെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ ആലോചിച്ചത് സണ്ണിയെ മറ്റു നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കുന്നത് എന്തായിരിക്കും എന്നാണ്.
ഇവിടെയാണ് സണ്ണിയുടേയും, എന്റേയും സുഹൃത്തായ മുൻ ഈക്വൽ ഓപ്പർച്യൂണിറ്റി കമ്മീഷണർ ഡോ. ജോയി ചെറിയാൻ ഒരിക്കൽ പറഞ്ഞ കാര്യം ഓർമ്മിച്ചത്. അമേരിക്കൻ മണ്ണിൽ സന്ധ്യയുറങ്ങുമ്പോൾ, കേരളത്തിലാണെന്ന് സ്വപ്നം കാണുകയും, കേരളത്തിലേക്ക് നോക്കി ഉണരുന്നവരുമാണ് നമ്മുടെ ഒട്ടുമിക്ക നേതാക്കളും എന്നാണ്.
സണ്ണിക്ക് കേരളം എന്നും പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യ അതിപ്രിയപ്പെട്ടതും. എന്നാൽ തന്റെ കർമ്മഭൂമിയും, താൻ ഭാഗമായിരിക്കുകയും ചെയ്തിരിക്കുന്ന രാജ്യത്തോട് അചഞ്ചലമായ കൂറും, ഈ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും ഇടപഴകി, അമേരിക്കൻ ഇന്ത്യക്കാരനായി, ന്യൂനപക്ഷ സമൂഹത്തിന്റെ ആവശ്യങ്ങൾക്കായും മുന്നിൽ നിന്നു നേതൃത്വം നല്കാൻ എന്നും സണ്ണിയുണ്ടായിരുന്നു. തന്റെ കഴിവും ബന്ധങ്ങളും യു.എസ്- ഇന്ത്യ ബന്ധത്തെ ഊഷ്മളമാക്കാൻ പ്രയത്നിച്ച് വിടവാങ്ങിയ ഒരു വൻ മരമായിരുന്നു സണ്ണി. ഇന്നത്തെ മിക്ക സംഘടനാ നേതാക്കൾക്കും ഇല്ലാത്തതും, ഉണ്ടാകട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്ന കാഴ്ചപ്പാടും, കഴിവും അതാണ്. ഒരുപക്ഷെ അമേരിക്കൻ മലയാളികൾക്കിടയിലെ 'സണ്ണി ഡേയ്സ്' (Sunny Days) അസ്തമിച്ചപ്പോൾ സണ്ണി തോളത്ത് തട്ടി നമ്മളെ ഓർമ്മിപ്പിക്കുന്നതും ഇതേ കാര്യമായിരിക്കും.
സണ്ണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്