അഞ്ചാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയില്ല; സോണുകൾ നിർണയിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകി; കോവിഡ് വിവരങ്ങൾ പങ്കുവെക്കുന്ന പതിവു വാർത്താസമ്മേളനങ്ങളും ഒഴിവാക്കി; കോവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതിയുടെ യോഗം ചേർന്നിട്ടും 25 ദിവസം; കോവിഡ് നിരക്ക് കൂടുമ്പോൾ കേന്ദ്രസർക്കാർ മെല്ലേപ്പോക്കിൽ; 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിലെ പലതും പ്രഖ്യാപനത്തിൽ മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തെ തടയാൻ വേണ്ടി കേന്ദ്രസർക്കാർ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോക്ക് ഡൗൺ പ്രഖ്യാപിക്കുക എന്നതായിരുന്നു. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ടുള്ള ഗുണം ആർക്കും ഫലത്തിൽ ഉണ്ടായതുമില്ല. മാത്രമല്ല, ഭക്ഷണവും വെള്ളവും കിട്ടാതെ അന്തർസംസ്ഥാന തൊഴിലാളികൾ അടക്കം കാൽനടയായി പോകുന്ന ദുരന്തക്കാഴ്ച്ചയും ലോകം കണ്ടു. ഇപ്പോൾ കോവിഡ് വ്യാപന നിരക്ക് വർദ്ധിക്കുമ്പോൾ കേന്ദ്രസർക്കാർ മെല്ലേപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. പുതിയ രോഗികളുടെ എണ്ണം ദിവസവും റെക്കോർഡ് വർധന രേഖപ്പെടുത്തുന്നതിനിടെ, കോവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല സമിതിയുടെ യോഗം പോലും ചേരുന്നില്ലെന്നതാണ് അവസ്ഥ. ഈ യോഗം ചേർന്നിട്ട് 25 ദിവസം കഴിഞ്ഞു. ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നേതൃത്വം നൽകുന്ന സമിതി ഒടുവിൽ യോഗം ചേർന്നത് മെയ് 15നായിരുന്നു.
കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ഒരുമാസത്തെ ഇടവേളയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെയാണു കേന്ദ്രം മന്ത്രിതല സമിതിക്കു രൂപം നൽകിയത്. ഫെബ്രുവരി മൂന്നിനായിരുന്നു ആദ്യ യോഗം. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, വ്യോമയാന മന്ത്രി ഡോ. ഹർദീപ് സിങ് പുരി, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, തുറമുഖ മന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യ സഹമന്ത്രി അശ്വിനികുമാർ ചൗബേ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഓരോ 10 ദിവസത്തെയും ഇടവേളയിൽ മെയ് 15 വരെ 15 യോഗങ്ങൾ നടത്തി.
പിന്നീടാണു മുടങ്ങിയത്. ഇന്ത്യയിലെയും വിദേശത്തെയും പൊതുസാഹചര്യം വിലയിരുത്തി, അടുത്ത നടപടികൾ തീരുമാനിക്കുന്നതായിരുന്നു യോഗത്തിന്റെ രീതി. പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ സമിതിക്കു മുന്നിൽ തൽസ്ഥിതി അവതരിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രാലയം ഇപ്പോൾ ശരിക്കും ഉൾവലിഞ്ഞു നിൽക്കുകയാണ്. തുടരെയുള്ള ആലോചനാ യോഗങ്ങളും മാർഗരേഖയുമായി സജീമായിരുന്ന ആരോഗ്യമന്ത്രാലയം ഉൾവലിഞ്ഞെന്ന വിമർശനം സർക്കാർ സംവിധാനത്തിൽ നിന്നു തന്നെ ഉയർന്നു തുടങ്ങി. സർക്കാരിന്റെ കർമസമിതിയിൽ അംഗമായ സംഘടനകൾ തന്നെ വിമർശനവുമായി പ്രസ്താവനയിറക്കി.
എയിംസിലെ മുതിർന്ന ഡോക്ടർമാരിലൊരാളും സർക്കാർ നടപടികളെ വിമർശിച്ചു. കോവിഡ് ചികിത്സയിൽ പൊതുമാനദണ്ഡമില്ലാത്തതും സ്വകാര്യ ആശുപത്രികൾ അമിതനിരക്ക് ഈടാക്കുന്നതും അടക്കമുള്ള പ്രശ്നങ്ങളിൽ ഇതുവരെ കേന്ദ്രം വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. കോവിഡ് പ്രതിരോധത്തിനു ചുക്കാൻപിടിക്കുന്ന ആരോഗ്യമന്ത്രാലയം, നിതി ആയോഗ്, ഐസിഎംആർ തുടങ്ങിയവയുടെ ഓഫിസുകൾ തന്നെ കോവിഡ് നിഴലിൽ വീണതു കൂടുതൽ പ്രതിസന്ധിയായി. പ്രതിദിന മാധ്യമ സമ്മേളനം വഴി നടപടികൾ വിശദീകരിച്ചിരുന്ന രീതിയും ഉപേക്ഷിച്ചു. ഇതിനെല്ലാം ഇടയാക്കിയത് കോവിഡ് വ്യാപനമായിരുന്നു. ഇതോടെ കോവിഡ് നിയന്ത്രണ അധികാരം കൂടുതലായി സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
അതേസസമയം പുതിയതരം വൈറസാണെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു പ്രതിരോധ നടപടി സ്വീകരിക്കുന്നതിലാണു ശ്രദ്ധയെന്നുമാണ് കേന്ദ്ര സർക്കാർ വാദം. സർക്കാരിന്റെ പ്രതിരോധത്തിൽ പ്രധാനപ്പെട്ട, 21 അംഗ ദേശീയ കർമസമിതി 20 യോഗങ്ങൾ നടത്തി. സർക്കാരിലെയും പുറത്തെയും വിദഗ്ദ്ധർ ഇതിലുണ്ട്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാർഗരേഖകളും തയാറാക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മരണനിരക്ക്, രോഗമുക്തി, രോഗം ഇരട്ടിക്കാൻ വേണ്ട സമയം തുടങ്ങിയവയിൽ ഇന്ത്യയുടെ നില ഭേദമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ അഞ്ചാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി മോദി നേരിൽ എത്താത്തതും കേന്ദ്രം ഉൾവലിയുന്നു എന്നതിന്റെ തെളിവായി മാറി. കോവിഡ് പാക്കേജിലെ പലകാര്യങ്ങളും വെറും പ്രഖ്യാപനമായി ഇപ്പോഴും അവശേഷിക്കുകയാണ്. തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം എത്തിക്കുമെന്നതും 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ് നൽകുമെന്നതും അടക്കം വെറും പാഴ് വാഗ്ദാനങ്ങളായി മാറുകയായിരുന്നു.
കോവിഡ് രൂക്ഷമായ 45 മുനിസിപ്പൽ കോർപറേഷൻ മേഖലകളിൽ വീടുവീടാന്തരം കയറിയുള്ള സർവേ, കൂടുതൽ പരിശോധന, കർശന നിരീക്ഷണം തുടങ്ങിയവ നിർദ്ദേശിച്ച് ആരോഗ്യമന്ത്രാലയം. ഈ മേഖലകളിലെ കലക്ടർമാരുമായി ആരോഗ്യ സെക്രട്ടറി നടത്തിയ വിഡിയോ കോൺഫറൻസിലാണു നിർദ്ദേശം. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളിലാണ് ഈ നഗരസഭകൾ.
അതിനിടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെ.എസ്. ദത്ത്വാലിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാറിലും കോവിഡ് ആശങ്ക തുടങ്ങി. ഇദ്ദേഹത്തെ എയിംസിലെ പ്രത്യേക കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 3നു മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രകാശ് ജാവഡേക്കർ എന്നിവർക്കൊപ്പം മാധ്യമ സമ്മേളന വേദിയിൽ ദത്ത്വാലിയയും ഉണ്ടായിരുന്നു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി ഇദ്ദേഹം അടുത്തിടപഴകിയവരോടു സ്വയം നിരീക്ഷണത്തിനു നിർദ്ദേശമുണ്ട്. നാഷനൽ മീഡിയ സെന്റർ അണുവിമുക്തമാക്കാൻ അടച്ചു. അതുവരെ ഔദ്യോഗിക മാധ്യമ സമ്മേളനങ്ങൾ ശാസ്ത്രി ഭവനിലേക്കു മാറ്റും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍