'നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് കടൽ നിരപ്പല്ല' എന്ന ആഗോള സമുദ്ര സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരിക്കൽ കൂടി നമുക്കേറ്റു ചൊല്ലാം; കേരളീയ ജനത എങ്കിലും അവസരത്തിനൊത്തു നമ്മുടെ കടലിനെയും കടൽ തീരങ്ങളെയും സംരക്ഷിക്കും എന്നോർത്ത്; നമ്മുടെ ഭാവിയും നിലനിൽപ്പും നമ്മുടെ സമുദ്രങ്ങൾ: രവിശങ്കർ കെ വി എഴുതുന്നു
രവിശങ്കർ കെ വി
ജൂൺ 8. ഇന്ന് ലോക സമുദ്ര ദിനമാണ്. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും. മനുഷ്യസമൂഹത്തിന്റെ ഭീതിദമായ ഒരു യാഥാർഥ്യമായി അവ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ആദ്യത്തെ ഇരകൾ ഏറ്റവും പാരിസ്ഥിതിക ദുർബല പ്രദേശങ്ങളായ കടൽ തീരങ്ങളാകുമെന്നത് ശാസ്ത്ര ലോകം നിരീക്ഷിച്ചിട്ടുള്ളതാണ്.
നിലനിൽപ്പിനായുള്ള മനുഷ്യരാശിയുടെ അവസാന നിമിഷ പോരാട്ടത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായ മഹാസമുദ്രങ്ങളുടെയും കടലുകളുടെയും വീണ്ടെടുപ്പിനായി 1992 മുതൽ കുറെയേറെ ലോകരാഷ്ട്രങ്ങൾ മുൻകൈ എടുത്തു നടത്തുന്ന ഒരു ശ്രമത്തിന്റെ പരിണിതഫലമായി 2009 ജൂൺ 8 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ അഹ്വാന പ്രകാരം ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിനം എന്ന് ഒറ്റനോട്ടത്തിൽ പറയാം.
ഭൂമിയുടെ 70 % ത്തിൽ അധികം വ്യാപിച്ചു കിടക്കുന്ന സമുദ്രത്തെ പാടെ അവഗണിച്ചു, മനുഷ്യൻ നൂറ്റാണ്ടുകളോളം കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കൊറോണ വൈറസ് മഹാമാരി. അത് ലോകമാകെയുള്ള മനുഷ്യരെ മുഴുവൻ ഒരു മുറിക്കുള്ളിൽ തളക്കപ്പെടുന്നതിന് മുൻപ് തന്നെ ശാസ്ത്ര-പരിസ്ഥിതി സമൂഹം മുഴുവൻ മുന്നറിയിപ്പ് നൽകിയതാണ്, ഭൂമിയുടെ വീണ്ടെടുപ്പ്. അതിൽ ഏറ്റവും പ്രാധ്യാന്യം അർഹിക്കുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടത്, സമുദ്ര സംരക്ഷണത്തിൽ ആണെന്നും എല്ലാവരും അക്കമിട്ടു നിരത്തിയിട്ടും രാഷ്ട്രതലവന്മാരോ, സാധാരണ ജനതയെ അത് ചെവികൊണ്ടില്ല എന്നതിന്റെ പാശ്ചാത്തലത്തിൽ കൂടിയാണ് ഇത്തവണ ലോക സമുദ്ര ദിനം ആഘോഷിക്കുന്നത്.
സുസ്ഥിര സമുദ്രത്തിനായുള്ള നൂതനനാശയങ്ങൾ എന്നതാണ്, ഇത്തവണത്തെ സമുദ്ര ദിനാശയം. ഈ കോവിഡ് കാലത്തും ഐക്യരാഷ്ട്ര സംഘടനയും വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള ഇതര പ്രസ്ഥാനങ്ങളും സജീവമായി സമുദ്രങ്ങളെ, അതിലെ ജീവജാലങ്ങളെ അതിലൂടെ ഭൂമിയിലെ കരയിൽ ജീവിക്കുന്ന മനുഷ്യ റഷ്യയെയും ജൈവ വൈവിധ്യത്തേയും രക്ഷിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള ഭഗീരഥ ശ്രമത്തിൽ ആണ്. ഈ ജൂൺ 1 മുതൽ 5 വരെ ആഗോള സമുദ്ര സംരക്ഷണ വിർച്വൽ കോൺഫറൻസ് നടക്കുകയായിരുന്നു. അതിൽ പങ്കെടുക്കാൻ സാധിച്ച ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മനസ്സിലായ കാര്യങ്ങൾ നമ്മുടെ കേരളത്തിന്റെ നിലനിൽപ്പിന് പോലും എന്ത് മാത്രം പ്രാധ്യാന്യം ഉണ്ടെന്നു മനസ്സിലാക്കുന്നത്.
വിവിധ രാഷ്ട്രതലവന്മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും മാധ്യമ പ്രവർത്തകരും അടക്കം തിരഞ്ഞെടുക്കപ്പെട്ട 300 ഓളം പേർ പങ്കടുക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത് വരെ ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും മാത്രമാണ് സമുദ്രത്തിന്റെ നിലനിൽപ്പിന് ഏറ്റവും വിഘാതം എന്നാണ് ധരിച്ചിരുന്നത്. അതിലേറെ കടലിൽ നടക്കുന്ന ഓരോ ചെറിയ മാറ്റം പോലും മനുഷ്യകുലത്തെ ഒന്നായി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.
കോവിഡ് മൂലം തകർന്നടിഞ്ഞ ടൂറിസം മേഖലയാണ്, കഴിഞ്ഞ നിരവധി വർഷങ്ങളായി, ആഗോള തലത്തിൽ സമുദ്ര സംരക്ഷണത്തിൽ മുഖ്യപങ്കു വഹിക്കുന്നതെന്നും ആ മേഖലയുടെ സാമ്പത്തിക സഹായം ഇല്ലായിരുന്നെകിൽ ഇന്ന് 7 % മാത്രം നടക്കുന്ന സംരക്ഷണ പ്രവർത്തനം പോലും നടക്കില്ലായിരുന്നു എന്നും ടൂറിസം മേഖല ഉയർത്തെഴുന്നേറ്റില്ലെങ്കിൽ, നമ്മുടെ സമുദ്രങ്ങളുടെ സംരക്ഷണവും വീണ്ടെടുപ്പും മുഴുവൻ വലിയ പ്രതിസന്ധിയിൽ ആകും എന്ന് സമ്മേളനത്തിന് മുന്നോടിയായുള്ള ആമുഖത്തിൽ പറയുമ്പോൾ കഴിഞ്ഞ 30 വർഷമായി, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പോലും അമ്പരപ്പായിരുന്നു.
2015 ൽ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള 17 ഇന ആഗോള സൂചികകൾ പുറത്തിറക്കിയപ്പോൾ, അതിലൊരു ഇനം മാത്രമായിരുന്നു സമുദ്ര സംരക്ഷണം. 2030 ൽ ലഷ്യം നേടുമ്പോൾ അന്ന് വരെ 3 % മാത്രം സംരക്ഷിക്കപ്പെട്ടു പോന്നിരുന്ന, സമുദ്രത്തിന്റെ 30 % എങ്കിലും എത്തിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാൽ 5 വര്‍ഷം കഴിയുമ്പോൾ ആ ലക്ഷ്യത്തിന്റെ അടുത്ത് പോലും എത്തിയിട്ടില്ല എന്നും ഈ കോവിഡ് മഹാമാരി ആ ലക്ഷ്യം ഇനിയും അകലെയാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുമ്പോൾ നാം പേടിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ കാര്യം എടുത്താൽ ഏകദേശം 7516 കിലോമീറ്റര്‍ നീളമുള്ളതാണ് നമ്മുടെ സമുദ്രതീരം. അറബി കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും ചേർന്ന നമ്മുടെ രാജ്യത്തിന്റെ സമുദ്ര സമ്പത്ത് ശരിക്കും വിലമതിക്കാനാവാത്തതാണ്. ലോകത്തെ ഏറ്റവും വലിയ സമുദ്രജൈവ വൈവിധ്യങ്ങളിൽ ഒന്നായ വെഡ്ജ് ബാങ്ക്, ഏഴെണ്ണമുള്ളതിൽ ഒന്ന് നമ്മുടെ കേരള തീരത്താണ്. കേരളത്തിന്റെ 580 കിലോമീറ്റര്‍ നീളമുള്ള സമുദ്രതീരം നമ്മുടെ സംസ്ഥാനത്തിന്റെ കാലാവസ്ഥയിലും മനുഷ്യന്റെ നിലനിൽപ്പിനും നൽകുന്ന സംഭാവനയും വളരെ വലുതാണ്. നിർഭാഗ്യവശാൽ വിഴിഞ്ഞം പോർട്ട് പദ്ധതി പണി തുടങ്ങിയതോടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ലക്ഷകണക്കിന് മൽസ്യതൊഴിലാളികൾക്ക് വര്‍ഷം മുഴുവൻ മത്സ്യ സമ്പത്ത് നിർലോഭം നൽകിയിരുന്ന കടലിനടിയിലെ ഒരു മഹാ ജൈവ സമ്പത്തു നാം വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ കൂട്ട് നിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം നാം ഭാവിയിൽ അനുഭവിക്കാൻ ഇരിക്കുന്നതെ ഉള്ളൂ.
എന്നാൽ ദേശീയ സമുദ്രതീര ഗവേഷണ കേന്ദ്രം 1990 മുതൽ 2016 വരെ നടത്തിയ നീണ്ടകാലത്തെ പഠന റിപ്പോർട്ടിൽ പറയുന്നത്, അശാസ്ത്രീയമായ വികസന നയങ്ങൾ കാരണം, നമ്മുടെ തീരങ്ങളുടെ 40 % കടലെടുത്തു എന്നാണ്. ഒരു ഭാഗത്ത് കര കടലെടുക്കുമ്പോൾ, മറുഭാഗത്ത് കരവിസ്താരം കൂടുന്നു എന്ന പ്രതിഭാസവും ശ്രദ്ധേയമാണ്. ആ പഠനത്തിന്റെ വിശകലനത്തിൽ നിർഭാഗ്യവശാൽ ഏറ്റവും കൂടുതൽ ഭീതി ഉണർത്തിയ കണ്ടെത്തൽ ഉണ്ടായതു നമ്മുടെ കേരളത്തിന്റെ കാര്യത്തിലാണ്. കേരളത്തിന്റെ 33 % കടലെടുത്ത് പോയി. 40 % കര കടലെടുത്തപ്പോൾ നമുക്ക് കര തിരിച്ചു കിട്ടിയത് വെറും 7 % മാത്രം. അതായത് കഴിഞ്ഞ 25 വർഷം കൊണ്ട്, കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്നും കടൽ കൊണ്ട് പോയി. എന്നിട്ടും ഇതൊന്നും നമ്മുടെ ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ആയത് പോലുമില്ല എന്നതാണ്. ഒരിഞ്ചു ഭൂമിക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന, മാധ്യമങ്ങളും സമൂഹവും ഇത്രമാത്രം ഉണർന്നിരിക്കുന്ന ഒരു സമൂഹത്തിൽ ഏതാണ് സ്ഥിതി എങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം ഒന്നോർത്തു നോക്കൂ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരം നഷ്ടപ്പെട്ട സംസ്ഥാനം പശ്ചിമ ബംഗാൾ ആയിരുന്നു. 63 % ആണ് അവരുടെ കര കടൽ കൊണ്ട് പോയത്. ഏകദേശം 90 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂവിഭാഗം. പ്രകൃതി അവർക്ക് തിരിച്ചു നൽകിയത് 24 % മാത്രമാണ്. അതിന്റെ നേട്ടം ഉണ്ടായത് ഒഡിഷക്കും ആന്ധ്രപ്രദേശിനും ആണ്.
സാധാരണയായി കടൽ നിരപ്പുയരുകയും തന്മൂലമുള്ള തീരശോഷണവും ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാൽ ആഗോളതാപനം കടൽ നിരപ്പിന്റെ ക്രമാതീതമായ വർദ്ധനക്കിടയാക്കുകയും അതുമൂലമുള്ള തീരശോഷണം പതിന്മടങ്ങ് വേഗത്തിലാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെയാണ് വികസനത്തിനായി മനുഷ്യന്റെ ഇടപെടലുകൾ വരുത്തുന്ന പ്രത്യാഘാതങ്ങളും.
നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മന്റ് (NCSSM) പുറത്തിറക്കിയ കേരള തീരത്തെ പറ്റിയുള്ള സമഗ്ര പഠനത്തിൽ വളരെ വ്യക്തമായി തന്നെ നമ്മുടെ തീരത്തെ കടലിന്റെ സ്വഭാവത്തെ പറ്റിയും, ഒഴുക്കിന്റെ ഗതിവിഗതികളെ കുറിച്ചും കൃത്രിമ പാരുകളും, മത്സ്യ ബന്ധന തുറമുഖ നിർമ്മിതിക്കു ശേഷം കരയുടെ തെക്കും, വടക്കും തമ്മിലെ വ്യത്യാസങ്ങളുടെ ഉപഗ്രഹ മാപ്പ് സഹിതം പറഞ്ഞിട്ടുണ്ട്. നമ്മുടെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിങ് വകുപ്പുകൾക്ക് മാത്രമേ ഇക്കാര്യത്തിൽ സംശയമുള്ളൂ. കേരള തീരത്തിന്റെ സ്ഥിര നിലനിൽപ്പിനായി യുദ്ധകാലാടിസ്ഥാനത്തിൽ നവീന മാതൃകകൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകൾ മുഴുവൻ വലിയ പാരിസ്ഥിതിഘാത സംഘർഷത്തിലാണ്. നമ്മുടെ അശാസ്ത്രീയമായ നിർമ്മാണ രീതികളും വികസന മാതൃകകളും ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ചത് മലനിരകളെ ആണെങ്കിൽ അതിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതി അനുഭവിക്കാൻ യോഗമുണ്ടായത് നമ്മുടെ ഇടനാടിനെയാണ്.
ഇതിനേക്കാൾ ക്ർരോരമായ തരത്തിൽ ആണ് നാം നമ്മുടെ കടലിനോടും കടൽ തീരങ്ങളോടും പെരുമാറി കൊണ്ടിരിക്കുന്നത്. വളരെ ശാസ്ത്രീയമായ രീതിയിൽ, കടലറിവിന്റെ സ്വതം ഉൾക്കൊണ്ട് മത്സ്യ തൊഴിലാളിൽ മേഖലയിലെ വിദഗ്ധരെ മുഖവിലയ്ക്കെടുത്തു കൊണ്ടുള്ള സുസ്ഥിര വികസന നയങ്ങൾ പ്രഖ്യാപിച്ചില്ലെങ്കിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടു കൊണ്ട് നഷ്ടപ്പെട്ട കര കേരളത്തിന്റെ മൂന്നിലൊന്ന് ആണെങ്കിൽ അടുത്ത കാൽ നൂറ്റാണ്ടിൽ ഇനിയുള്ള ഭൂവിസ്തൃതിയുടെ പകുതിയും കടലെടുക്കുന്ന കാഴ്ച മലയാളികൾ കാണേണ്ടി വരും. ഇത് വരെയുള്ള എല്ലാ പഠനങ്ങളും വിശകലനങ്ങളും അതാണ് തെളിയിക്കുന്നത്. എന്നാൽ നമ്മുടെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വൃന്ദവും ഇതൊന്നും കണ്ടതായി പോലും ഭാവിക്കുന്നില്ല എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.
യാതൊരു ശാസ്ത്രീയ സാങ്കേതിക പഠനങ്ങളും ഇല്ലാതെ നടപ്പിലാക്കുന്ന നമ്മുടെ വികസന പദ്ധതികൾ അത് വിഴിഞ്ഞം പോർട്ട് ആയാലും സെമി ഹൈ സ്പീഡ് കോറിഡോർ റെയിൽവേ പദ്ധതി ആണെങ്കിലും ദൂര വ്യാപക പാരിസ്ഥിതിക, സാമ്പത്തിക സാമൂഹിക ആഘാതം മാത്രമേ സൃഷ്ടിക്കുകയുള്ളൂ. ഒരു മഹാപ്രളയവും കോവിദഃ മഹാമാരിയും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ഒരു സമുദ്ര ദിനം കൂടി കടന്നു പോകുമ്പോൾ നമുക്ക് പ്രതീക്ഷയോടെ ഭാവിയെ നോക്കി കാണാൻ മാത്രമേ സാധിക്കൂ. അത് വെറും ഒരു വ്യാമോഹം മാത്രമാണെങ്കിൽ പോലും...കടലിനെ സംരക്ഷിക്കാൻ 'നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് കടൽ നിരപ്പല്ല' എന്ന 2014 ൽ മാലി ദ്വീപിൽ നടന്ന ആഗോള സമുദ്ര സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരിക്കൽ കൂടി നമുക്കേറ്റു ചൊല്ലാം. കേരളീയ ജനത എങ്കിലും അവസരത്തിനൊത്തു നമ്മുടെ കടലിനെയും കടൽ തീരങ്ങളെയും സംരക്ഷിക്കും എന്നോർത്ത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍