നാലു മാസമായി ശമ്പളമില്ല; പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചപ്പോൾ തലകറങ്ങി വീണ് അദ്ധ്യാപിക ആശുപത്രിയിൽ; എംഡിയെ കണ്ടപ്പോൾ ലഭിച്ചത് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിന് ഷോക്കോസ് നോട്ടീസ്; കഴിഞ്ഞമാസം ശമ്പളത്തിനായി വിളിച്ചപ്പോൾ ലഭിച്ചത് മോഹൻലാലിന്റെ പരസ്യ ഡയലോഗു പോലെ വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു എന്ന രീതിയിലുള്ള മറുപടിയും; പൊറുതിമുട്ടിയ അദ്ധ്യാപകർ വയനാട് ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനെജ്മെന്റിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു
എം മനോജ് കുമാർ
കൽപ്പറ്റ: വയനാട്ടിലെ ഏറ്റവും പ്രകൃതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് ലക്കിടി. കോടമഞ്ഞും തണുപ്പും മേഘങ്ങളുമൊക്കെ പരസ്പരം പുണർന്നു കിടക്കുന്ന ലക്കിടി അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് അത്യാകർഷകമായ സ്ഥലങ്ങളിലൊന്നാണ്. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായതിനാലാണ് ഓറിയന്റൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് എംഡിയായ എൻ.കെ.മുഹമ്മദ് രണ്ടര പതിറ്റാണ്ട് മുൻപ് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനെജ്മെന്റ് കോഴ്സുകൾക്കുള്ള തന്റെ കോളേജായ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനെജ്മെന്റ് ലക്കിടിയിൽ തന്നെ സ്ഥാപിക്കുന്നത്. പക്ഷെ ലക്കിടിയിലെ ശാന്തസുന്ദരമായ സ്ഥലത്തുള്ള കോളേജിന്റെ അകത്തളങ്ങൾ ഇപ്പോൾ അദ്ധ്യാപക സമരം കാരണം ചൂട് പിടിക്കുകയും പ്രക്ഷുബ്ദമാവുകയുമാണ്. നാല് മാസം തുടർച്ചയായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്നാണ് അദ്ധ്യാപകർ കോളെജിനു മുന്നിൽ സമരം ഇരിക്കുന്നത്.
ലോക്ക് ഡൗൺ വേളയിലാണ് ഇന്ത്യയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ശമ്പളം മുടങ്ങിയത് എങ്കിൽ ഫെബ്രുവരി മുതൽ തന്നെ ഈ കോളേജിലെ എഴുപതോളം അദ്ധ്യാപകർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. നാല് മാസം തുടർച്ചയായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൊറുതി മുട്ടിയതിനെ തുടർന്നാണ് കോളേജിലെ മുഴുവൻ അദ്ധ്യാപകരും സമരവുമായി രംഗത്തിറങ്ങിയത്. മെയ് മാസം വരെയുള്ള കുട്ടികളുടെ ഫീസ് മുഴുവൻ വാങ്ങിയ ശേഷമാണ് അദ്ധ്യാപകർക്ക് ശമ്പളം നൽകാതെ മാനെജ്മെന്റ് കള്ളക്കളി തുടരുന്നത്. ഫീസ് എല്ലാം കുട്ടികളിൽ നിന്ന് പിരിച്ചത് ഈ കോളേജിലെ അദ്ധ്യാപകർ തന്നെയാണ്. ഫീസ് വാങ്ങിച്ചാൽ സാലറിയുണ്ട് എന്നതാണ് അദ്ധ്യാപകരുടെ അവസ്ഥ. തങ്ങളുടെ ദുസ്ഥിതി മനസിലാക്കിയാണ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് അദ്ധ്യാപകർ പിരിച്ചെടുത്ത് കോളേജിൽ അടച്ചത്. എന്നാൽ അദ്ധ്യാപകർക്ക് ശമ്പളം നൽകാതെ കോളേജ് അധികൃതർ വഞ്ചനാപരമായ സമീപനം തുടരുകയായിരുന്നു.
ശമ്പളം നൽകാതെ പറഞ്ഞു പറ്റിക്കൽ പതിവായതോടെയാണ് കൊറോണ കാലത്ത് സാമൂഹ്യ അകലം പാലിച്ച് സമരവുമായി അദ്ധ്യാപകർ കോളെജിനു മുന്നിൽ കുത്തിയിരിപ്പ് തുടങ്ങിയിരിക്കുന്നത്. കോളേജിലെ അദ്ധ്യാപകർ മുഴുവൻ സമരം ചെയ്യുന്നതിനാൽ കോളേജിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ ഭാവിയും തുലാസിലായ അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡനറും സ്വാശ്രയ കോളേജ് അദ്ധ്യാപക സംഘടനാ പ്രതിനിധികളും പ്രശ്നം പരിഹരിക്കാൻ എംഡിയുടെ വീട്ടിലെത്തി ഇന്നു ചർച്ച നടത്തിയിട്ടുണ്ട്.
ശമ്പളവും മറ്റു പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പൊട്ടലും ചീറ്റലും പതിവായിരുന്നെങ്കിലും അദ്ധ്യാപകർ ഇതേവരെ സമരവുമായി രംഗത്തിറങ്ങിയിരുന്നില്ല. ശമ്പളം ചില അവസരത്തിൽ ഗഡുക്കൾ ആയി മാറിയപ്പോൾ ആരും മിണ്ടിയിട്ടില്ല. ജോലി പോയാൽ നിലനിൽപ്പ് ഇല്ല യാഥാർത്ഥ്യം മനസിലാക്കിയാണ് ഇവർ മിണ്ടാതിരുന്നത്. പിഎഫ് പണം അടയ്ക്കുമ്പോൾ എംപ്ലോയിയുടെയും എംപ്ലോയറുടെയുംപണം അദ്ധ്യാപകർ തന്നെയാണ് നൽകുന്നത്, പേരിനു ചെറിയ ശതമാനം മാത്രം അവർ അടയ്ക്കുന്നു എന്നാണ് അദ്ധ്യാപകർ വ്യക്തമാക്കിയത്. കോളേജ് കാര്യങ്ങൾ ഇങ്ങനെ പോകുമ്പോഴാണ് നാല് മാസമായി ശമ്പളം മുടങ്ങുകയും വർഷങ്ങളായി കോൺട്രാക്റ്റ് വ്യവസ്ഥയിൽ തുടർന്നിരുന്ന അദ്ധ്യാപകരെ പിരിച്ചു വിടാൻ മാനെജ്മെന്റ് തയ്യാറെടുക്കുകയും ചെയ്തത്. തുടർന്ന് അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു.
ഈ ജൂണിൽ കോൺട്രാക്റ്റ് കാലാവധി തീർന്ന ഒരു അദ്ധ്യാപികയെ മാനെജ്മെന്റ് നിഷ്ക്കരുണം പുറത്താക്കിയിരുന്നു. ജോലി നഷ്ടമായ സമ്മർദ്ദം കാരണം പ്രാരാബ്ദങ്ങൾ ഏറെയുള്ള അദ്ധ്യാപിക തലചുറ്റി വീണു. അദ്ധ്യാപകർക്ക് ഈ അദ്ധ്യാപികയുമായി ആശുപത്രിയിൽ പോകേണ്ടി വന്നു. ഈ അദ്ധ്യാപിക നേരിട്ട പ്രതിസന്ധി തങ്ങൾക്കും വരും എന്ന് മനസിലാക്കിയതോടെ അദ്ധ്യാപകർ സമരവുമായി എത്തുകയായിരുന്നു. 70 ഓളം അദ്ധ്യാപകരിൽ വിരലിൽ എണ്ണാവുന്ന അദ്ധ്യാപകർ മാത്രമാണ് സ്ഥിരം തസ്തികയിൽ ഉള്ളത്. മുക്കാൽ പങ്കു പേരും കോൺട്രാക്റ്റ് വ്യവസ്ഥയിൽ തുടരുന്നവരാണ്. ശമ്പളം നൽകാതെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പിരിച്ച് വിടാൻ മാനെജ്മെന്റ് ഒരുങ്ങുന്നുവെന്ന സൂചനകളാണ് മാനെജ്മെന്റ് ഭാഗത്ത് നിന്ന് ജീവനക്കാർക്ക് ലഭിച്ചതും. വേറെ മാർഗമില്ലെന്നു മനസിലാക്കി അദ്ധ്യാപകർ സമരത്തിനു തുടക്കമിടുകയായിരുന്നു. വിചിത്രമായ പെരുമാറ്റമാണ് ശമ്പളം നൽകാതിരുന്നതിനെ തുടർന്ന് മാനെജ്മെന്റ് ഭാഗത്ത് നിന്നും അദ്ധ്യാപകർക്ക് കോളേജിൽ നിന്നും നേരിടേണ്ടി വന്നത്. സംഭവങ്ങളെക്കുറിച്ച് അദ്ധ്യാപകർ മറുനാടനോട് വിശദമാക്കിയത് ഇങ്ങനെ:
ശമ്പളം ചോദിച്ചപ്പോൾ 'വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു' എന്ന രീതിയിലുള്ള മറുപടിയെന്ന് അദ്ധ്യാപകർ
മാർച്ച് അവസാനം വരെ റെഗുലർ ക്ലാസുകൾ തന്നെ അദ്ധ്യാപകർ എടുത്തു. ജനുവരി, ഫെബ്രുവരിയിൽ ക്ലാസ് കഴിഞ്ഞു റിവിഷൻ വരെ കഴിഞ്ഞിട്ടാണ് വിദ്യാർത്ഥികളെ വിട്ടത്. ശമ്പളം ചോദിച്ചപ്പോൾ എംഡി നൽകിയത് ഷോ കേസ് നോട്ടീസും. സോഷ്യൽ മീഡിയയിൽ തന്നെയും തന്റെ കുടുംബത്തിനെയും അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് എംഡി ഇവർക്ക് ഷോ കോസ് നോട്ടീസ് നൽകിയത്. സമരവുമായി ബന്ധപ്പെട്ട ഫെയ്സ് ബുക്ക് പോസ്റ്റിങ് ആണ് നടത്തിയത്. അല്ലാതെ എംഡിയെ അപമാനിക്കുന്ന വിധത്തിലുള്ളതല്ല. ചായ നൽകിയപ്പോൾ വേണ്ടെന്നു പറഞ്ഞതിനു അതും തന്നെ അപമാനിക്കുന്ന സംഭവമാണ് എന്നാണ് എംഡി പറഞ്ഞത്.
ഏപ്രിൽ മാസം ലോക്ക് ഡൗൺ വേളയായതിനാൽ ഓൺലൈനിലും ക്ലാസ് എടുത്തു. ഫെബ്രുവരി മുതൽ ശമ്പളം ലഭിക്കാത്തതിനാൽ മാർച്ച് അവസാനം പ്രിൻസിപ്പാളിന്റെ വീട്ടിൽ പോയി അദ്ധ്യാപകർ ശമ്പളം നൽകാൻ അഭ്യർത്ഥന നടത്തി. ശമ്പളം നൽകാൻ. മെയ് മൂന്നു വരെ കാക്കണം എന്ന മറുപടിയാണ് പ്രിൻസിപ്പാൾ നൽകിയത്. കോളെജിനു ഒരു ലോൺ എടുക്കണം. അതിനു ശേഷം ശമ്പളം നൽകാം എന്ന് പറഞ്ഞു. മെയ് മൂന്നിന് വിളിച്ചപ്പോൾ മോഹൻലാൽ പരസ്യത്തിൽ പറയുന്ന രീതിയിൽ വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു പണം തേടി നടക്കണം എന്ന രീതിയിൽ വീട്ടിലെ സ്വർണം പണയം വെച്ചിട്ട് ആവശ്യങ്ങൾ നിറവേറ്റാൻ പറഞ്ഞു. ശമ്പളം മെയ് പതിനഞ്ചിനു ശരിയാക്കാം എന്ന് പറഞ്ഞു.
മെയ് പതിനഞ്ചിന് ശമ്പളം തിരക്കി ഫോൺ ചെയ്തപ്പോൾ പിന്നെ ഫോൺ എടുക്കാതായി. കോളേജ് എച്ച് ഒഡി മീറ്റിങ് വിളിച്ചപ്പോൾ എംഡി പറഞ്ഞത് ഏപ്രിൽ മെയ് മാസങ്ങളിലെ ശമ്പളം നൽകില്ല എന്നായിരുന്നു. ഓൺലൈൻ ക്ലാസ് എടുത്തത് ചൂണ്ടിക്കാട്ടിയപ്പോൾ പറഞ്ഞത് ഓൺലൈൻ ക്ലാസ് കോളേജിൽ വന്നു എടുത്താൽ മാത്രമേ സാലറി തരികയുള്ളൂ എന്ന്. ഓൺലൈൻ ക്ലാസ് എടുക്കാൻ അദ്ധ്യാപകർക്ക് രേഖാമൂലം നിർദ്ദേശം നല്കിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മറുപടിയുമില്ല. ജൂൺ ഒന്ന് മുതൽ വന്നു ഓൺലൈൻ ക്ലാസ് എടുക്കണം എന്ന് പറഞ്ഞു.
ജൂൺ ഒന്നിന് കോളേജിലെ ഇന്റർനെറ്റ് കട്ട് ചെയ്ത അവസ്ഥയിലാണ്. ബിൽ അടയാക്കാത്തതിനാലാണ് ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുന്നത്. അതിനാൽ അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസിനുള്ള അവസരവും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. ശമ്പളമില്ലാത്തതിനെ തുടർന്ന് കോളേജിൽ ദിവസവും വന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ കോളേജ് ബസ് യാത്രയ്ക്ക് അദ്ധ്യാപകർക്ക് അറേഞ്ച് ചെയ്ത് നൽകണം എന്നാവശ്യപ്പെട്ടു. കോളേജ് ബസ് നൽകാം. ഡീസൽ അടയ്ക്കണം എന്നാണ് അധികൃതർ പറഞ്ഞത്. ഡീസൽ അടയ്ക്കാൻ പണം ഉണ്ടെങ്കിൽ സ്വന്തമായി എത്തില്ലേ എന്നാണ് അദ്ധ്യാപകർ ചോദിക്കുന്നത്.
അദ്ധ്യാപകരുടെ പ്രതിസന്ധി ഇങ്ങനെ:
പത്തും പതിനഞ്ചും വർഷങ്ങളായി ജോലിയിൽ തുടരുന്നവരാണ് അദ്ധ്യാപകർ. ശമ്പളം ചില ഘട്ടങ്ങളിൽ ഗഡുക്കൾ ആയാണ് നൽകിയത്. ജോലി പോകുമെന്ന് പേടിച്ച് ആരും പ്രതികരിച്ചില്ല. ഏതാണ്ട് മുഴുവൻ അദ്ധ്യാപകർക്കും പ്രാരാബ്ദങ്ങൾ ഏറെയാണ്. മാതാപിതാക്കളെ സംരക്ഷിക്കുകയും സ്വന്തം കുടുംബം നോക്കുകയും വീടിന്റെ ലോൺ ഉൾപ്പെടെ അടയ്ക്കുകയും വേണം. മിക്കവരും വയനാട്ടിൽ തങ്ങുന്നത് വാടക വീടുകളിലാണ്. പതിനായിരം മുതൽ പതിനയ്യായിരം വരെയാണ് വീട്ടുവാടക. നാല് മാസം ശമ്പളം മുടങ്ങിയതോടെ ജീവിതം അവതാളത്തിലായി.
അദ്ധ്യാപിക പിരിച്ചു വിട്ടതിനെ തുടർന്ന് തല കറങ്ങി വീണതും ഇവർ ചൂണ്ടിക്കാട്ടുന്നു. അത്രയധികം പ്രാരാബ്ദങ്ങളിൽ കുടുങ്ങിയവരാണ് അദ്ധ്യാപക സമൂഹം. ഇത് തങ്ങളെ സംബന്ധിച്ച് താങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. കോളേജ് പ്രിൻസിപ്പാൾ വിനു ജോർജിനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഇന്നത്തെ ചർച്ച ഫലപ്രദമാണെന്ന മറുപടിയാണ് നൽകിയത്. തീരുമാനം എംഡി കോളേജ് അദ്ധ്യാപകരെ വിളിച്ച് പറയുമെന്നും വിനു ജോർജ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്