വടിവാളുമായി സഹോദരൻ പോന്നെന്ന് യുവതി ഫോണിൽ വിളിച്ചു അറിയിച്ചു; കാര്യമാക്കാതെ കാമുകൻ മാസ്ക്ക് വാങ്ങാൻ കവലയിൽ എത്തി; ബൈക്കിലെത്തി വടിവാളിനു വെട്ടിയിട്ട് ബേസിലും; വീട്ടിൽ നിന്നു പോകും മുമ്പ് ബേസിൽ തന്നോട് 100 രൂപ വാങ്ങിയെന്ന് പിതാവ് എൽദോസ്; മറ്റ് വിവരങ്ങൾ അറിയില്ലെന്നും പിതാവ് പൊലീസിനോട്; വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽ നിന്ന് പിന്മാറാൻ ബേസിൽ ആവശ്യപ്പെട്ടു; യുവാവ് തലവെട്ടാൻ ശ്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: തൊഴുപുഴയിൽ ന്യൂമാൻസ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിന് ശേഷം കേരളത്തെ ഞെട്ടിച്ച കൈവെട്ടു കേസാണ് ഇന്ന് മൂവാറ്റുപുഴയിൽ നടന്നത്. ജാതിമാറിയുള്ള പ്രണയത്തെ എതിർത്ത സഹോദരനായ യുവാവാണ് ഈ സംഭവത്തിൽ വില്ലൻ സ്ഥാനത്തുള്ളത്. കറുകടം സ്വദേശി ബേസിൽ എൽദോസാണ് സഹോദരിയുടെ പ്രണയത്തിന്റെ പേരിൽ യുവാവിനെ വടിവാളിനു കഴുത്തിനു വെട്ടി പരുക്കേൽപിച്ചത്. പരുക്കേറ്റ പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ(19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വെട്ടേറ്റ ഉടനെ ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനായ ബേസിലിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വധശ്രമത്തിനും പട്ടികജാതി പട്ടികവർഗ നിരോധന നിയമപ്രകാരവും പ്രതികൾ രണ്ടാൾക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനായ അഖിലിനെ കൊലപ്പെടുത്താൻ പുറപ്പെടും മുമ്പ് ബേസ്സിൽ തന്നോട് 100 രൂപ വാങ്ങിയെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നും പിതാവ് എൽദോസ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് അൽപം മുമ്പ് കറുകടത്തെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പിതാവ് ഇത്തരത്തിൽ പ്രതികരിച്ചത്. അഖിലിനൊപ്പമുണ്ടായിരുന്ന അരുണിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആക്രമണം കൊല്ലാൻ ലക്ഷ്യമിട്ടാണെന്ന് മൊഴിയിൽ നിന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ബേസ്സി ലിനെതിരെ ഹരിജന പീഡന നിരോധന നിയമം, വധശ്രമം എന്നിവകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുത്തതായി മൂവാറ്റുപുഴ സി ഐ അറിയിച്ചു.
ആക്രമിക്കാൻ സഹോദരൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ബേസിലിന്റെ സഹോദരി വെട്ടേറ്റ അഖിലിനെ അറിയിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന അരുൺവെളിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർത്ഥിയാണു വെട്ടേറ്റ അഖിൽ. പ്ലസ്ടുവിനു പഠിക്കുന്ന കാലത്ത് ഉടലെടുത്ത പ്രണയം വീട്ടുകാർക്കു നേരത്തെ അറിയാമായിരുന്നു. ഇതു സഹോദരൻ ഉൾപ്പടെയുള്ളവർ വിലക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽനിന്ന് പിന്മാറാൻ ബേസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു യുവതി തയാറാകാതെ വന്നതോടെയാണ് അഖിലിനെ വകവരുത്താൻ തീരുമാനിച്ചത്.
ഇതിനായി യുവാവ് വീട്ടിൽനിന്ന് വടിവാളുമായി ഇറങ്ങുന്ന വിവരം സഹോദരി അപ്പോൾ തന്നെ അഖിലിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ കാമുകിയുടെ മുന്നറിയിപ്പ് കാമുകനായ അഖിൽ മുഖവിലയ്ക്കെടുത്തില്ല. ഇതോടെയാണ് പ്രശ്നങ്ങൾ കൈവിട്ടുപോയത്. മാസ്ക് വാങ്ങാനായി കവലയിൽ എത്തുകയും ചെയ്തതാണ് അഖിലിന് പറ്റിയ വീഴ്ച്ചത. ഈ സമയത്തായിരുന്നു ബൈക്കിലെത്തി വടിവാളിനു വെട്ടിയത്. അതേസമയം, അഖിലിന്റെ വീട്ടുകാർക്കും മകന്റെ പ്രണയ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കുട്ടികളുടെ കാര്യമായതിനാൽ സമയമാകുമ്പോൾ സംസാരിച്ചു പരിഹാരമുണ്ടാക്കാം എന്ന നിലപാടായിരുന്നു അഖിലിന്റെ വീട്ടുകാർ സ്വീകരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണു പ്രതി ബേസിലിനെ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടു പോയ 17കാരനെ പൊലീസ് പിടികൂടിയത്. പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതക ശ്രമമാണു നടന്നത് എന്നാണു മനസിലാകുന്നതെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ സമ്പൂർണ ലോക്ഡൗൺ ആയിരുന്നെങ്കിലും നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കൽ ഷോപ് പ്രവർത്തിച്ചിരുന്നു. ഇവിടെ മാസ്ക് വാങ്ങുന്നതിനാണു അഖിൽ ഒരു കൂട്ടുകാരനൊപ്പം എത്തിയത്. യുവാവു പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞു ബൈക്കിൽ എത്തിയ ബേസിൽ കടയിൽനിന്നു വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്തു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നോക്കി നിൽക്കുന്നതിനിടെ എല്ലാം കഴിഞ്ഞെന്നു സ്ഥലത്തുണ്ടായിരുന്ന ആളുകൾ പറയുന്നു.
ഇതിനിടെ, അഖിലിന് ഒപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിനും ഗുരുതരമല്ലാത്ത പരുക്കേറ്റു. അഖിലിനെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇദ്ദേഹം എത്തിയതെന്നു വ്യക്തമാകുന്നതാണു യുവാവിനേറ്റ പരുക്കുകൾ. കഴുത്തിനേറ്റ മുറിവു ഗുരുതരമായതിനാലാണു സ്വകാര്യ ആശുപത്രിക്കാർ അടിയന്തരമായി മെഡിക്കൽ കോളജിലെത്താൻ ആവശ്യപ്പെട്ടത്. അതേസമയം യുവാവിനെ വടിവാളുപയോഗിച്ച് വെട്ടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെട്ടേറ്റ അഖിൽ ഓടിപോകുന്നതും പിന്നാലെ വീണ്ടും വെട്ടാനായി ബേസിൽ ഓടിവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സഹോദരിയെ പ്രണയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍