അർധരാത്രി മേൽവസ്ത്രം മാത്രം ധരിച്ച് കാറിനു മുന്നിലേക്ക് ഓടിയെത്തുന്ന സ്ത്രീ; തന്നെ ആരോക്കെയോ ചേർന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറഞ്ഞു കരയുന്നു; സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ കൺമുന്നിൽ നടന്നത് കണ്ട് യുവാക്കൾ ശരിക്കും പകച്ചുപോയി; ഇരുട്ടിവെളുത്തപ്പോൾ കേരളം കേട്ടത് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ തിരക്കഥയും; ഇപ്പോഴും അമ്പരപ്പ് വിട്ടുമാറാതെ യുവതിയെ രക്ഷിച്ച യുവാക്കൾ; എല്ലാം കാശുവാങ്ങി ഭർത്താവ് ആസൂത്രണം ചെയ്തുകൊടും ക്രൂരതയെന്ന് അന്വേഷണ സംഘവും; കഠിനംകുളത്ത് സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അർധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു പാഞ്ഞടുക്കുന്ന മേൽവസ്ത്രം മാത്രം ധരിച്ചു ഓടിയടുക്കുന്ന സ്ത്രീയും കുഞ്ഞും. അതുവരെ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങൾ കൺമുൻപിൽ നടക്കുന്നത് കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു മൂന്ന് യുവാക്കൾ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ. തന്നെ ആരൊക്കെയോ ചേർന്ന് പീഡിപ്പിക്കുന്നു എന്ന് അലമുറയിടുന്ന സ്ത്രീ. ആദ്യ നിമിഷത്തിൽ ശരിക്കും പകച്ചുപോയ യുവാക്കൾ എന്നാൽ ധൈര്യം വീണ്ടെടുത്ത് ആ സ്ത്രീയോട് സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു. അവരെ വഴിയിൽ ഉപേക്ഷിച്ചുപോകാതെ വീട്ടിൽ കൊണ്ടു ചെന്നാക്കി. പിറ്റേന്നു പുരത്തുവന്നതാകട്ടെ കേരളത്തെ നടുക്കിയ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന തിരക്കഥയും.
നൗഫൽ, ജവാദ്, ഫറൂഖ് എന്നീ യുവാക്കളാണ് കഠിനംകുളം പീഡനത്തിലെ ഇരയെ രക്ഷപെടുത്തിയത്. സുരക്ഷിതമായി യുവതിയെ വീട്ടിലെത്തിച്ചു പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു ഇവർ. ഈ യുവാക്കൾ കൊളുത്തിവിട്ട കഥയുടെ പിന്നാമ്പുറം തേടി പോയപ്പോഴാണ് ഇതിന് പിന്നിലെ ഞെട്ടിക്കുന്ന തിരക്കഥ കൂടി പുറഥത്ുവന്നത്. സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴി യുവതിയും നാലു വയസ്സുള്ള കുഞ്ഞും നൗഫലിന്റെ കാറിനു മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. മേൽവസ്ത്രം മാത്രമായിരുന്നു വേഷം. തന്നെ ആരൊക്കെയോ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പകുതി ബോധത്തിൽ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റത്തിൽ ആദ്യം പകച്ചുപോയെങ്കിലും സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തൻകോടെ വീട്ടിലെത്തിച്ചു.
പോകുന്ന വഴിക്ക് പൊലീസിനെയും വിവരം അറിയിച്ചു. പൊലിസിന്റെ നിർദ്ദേശാനുസരണം അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു. ഈ സമയം സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ പൊലിസ് എത്തുന്നതിനു മുമ്പ് അവിടെയെത്തിയ ഭർത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കൾ അയാളെ തടഞ്ഞുവച്ചു. ഭാര്യ കള്ളം പറയുകയാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭർത്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാണെന്നും ചോദിച്ചു യുവാക്കളോട് കയർക്കാനും ഭർത്താവ് ശ്രമിച്ചു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു യുവാക്കൾ.
അതേസമയം കഠിനംകുളം കൂട്ട ബലാൽസംഗം ആസൂത്രിതമെന്നതിന് തെളിവായി പ്രതികളുടെ കുറ്റസമ്മതമൊഴിയിൽ നിന്നും വ്യക്തമാകുന്നത്. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു. യുവതിയെ പീഡിപ്പിച്ച പ്രതികളെ ഈ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് മൊഴി ലഭിച്ചു. അതേ സമയം ഒളിവിലായിരുന്നയാളും പിടിയിലായതോടെ എല്ലാ പ്രതികളും അറസ്റ്റിലായി.
പണം നൽകി ഭർത്താവിന്റെ ഒത്താശയോടെയുള്ള പീഡനം എന്ന നിഗമനത്തിന് കൂടുതൽ ബലം നൽകുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികൾ എല്ലാവരും ഭർത്താവിന്റെ സുഹൃത്തുക്കളാണെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും അത് തെറ്റാണ്. യുവതിയെ ആദ്യം എത്തിച്ച വീടിന്റെ ഉടമസ്ഥൻ മാത്രമാണ് സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച 4 പേരടക്കം മറ്റ് പ്രതികളെയെല്ലാം ഇയാൾ ഫോൺ വിളിച്ചു വരുത്തിയതാണ്. കൂട്ടബലാൽസംഗത്തിന് രണ്ട് ദിവസം മുൻപ് ഈ സുഹൃത്ത് ഭർത്താവിന് പണം നൽകുന്നത് കണ്ടുവെന്ന യുവതിയുടെ മൊഴി കൂടിയാകുമ്പോൾ ആസൂത്രണം വ്യക്തമാകുന്നു.
യുവതിയെ സുഹുത്തിന്റെ വീട്ടിലെത്തിച്ച ശേഷം ഭർത്താവും ഈ സുഹൃത്തും ചേർന്നാണ് നിർബന്ധിച്ച് മദ്യം നൽകിയത്. ഇതിനിടയിൽ മറ്റ് പ്രതികളെ ഫോണിൽ വിളിച്ച് വീടിന്റെ പരിസരത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവരെത്തിയതോടെയാണ് ഭർത്താവും സുഹൃത്തും വീട്ടിൽ നിന്ന് പുറത്തേക്ക് പോയതും മറ്റുള്ളവർ കള്ളം പറഞ്ഞ് യുവതിയേയും മകനെയും വീടിന്റെ പുറത്തിറക്കിയ ശേഷം തട്ടിക്കൊണ്ട് പോയതും.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവും സുഹൃത്തും മദ്യപിച്ച ശേഷം ഉറങ്ങിയെന്നും സമ്മതിച്ചു. അതായത് പീഡനം നടക്കുന്ന സമയം ഏതാനും കിലോമീറ്റർ അകലെ ഇരുവരും ഉണ്ടായിരുന്നെങ്കിലും അന്വേഷിച്ചില്ലെന്ന് കൂടിയായതോടെ ഗൂഢാലോചനയും വ്യക്തമായി. എല്ലാ പ്രതികളും പിടിയിലായതിനാൽ യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഗൂഢാലോചന അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങൽ സബ്ജയിലിലേക്ക് മാറ്റും. ഭർത്താവ് ഉൾപ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാൽ ഇവരെയും 4 വയസ്സുള്ള മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാനപ്രകാരം മാറ്റി. ഭർത്താവ് വ്യാഴാഴ്ച ഭാര്യയെ രണ്ടു മക്കൾക്കൊപ്പം സ്കൂട്ടറിൽ സുഹൃത്തായ വെട്ടുതുറ സ്വദേശി രാജന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഭാര്യയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഭർത്താവിന്റെ സുഹൃത്തുക്കൾ ചാന്നാങ്കരയിലെ പത്തേക്കറിലെ ഔട്ട് ഹൗസിലാണ് മകൻ നോക്കിനിൽക്കെ പീഡിപ്പിച്ചത്.
യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും ഭർത്താവ് ഓടിച്ച സ്കൂട്ടറും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെയും തന്നെയും ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതു മുതൽ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരൻ നൽകിയ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരായ ബലമായ കുരുക്കായതെന്നു പൊലീസ് പറഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചതായും കുട്ടി പൊലീസിനോടു പറഞ്ഞു. കേസിൽ മകനെ മുഖ്യ സാക്ഷിയാക്കുമെന്നാണ് സൂചന.
രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജൻ വീട്ടിലെത്തി ഭർത്താവിന് പണം നൽകിയതായി യുവതി മൊഴി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭർത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്. യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരം രൂപയും രണ്ട് മൊബൈൽ ഫോണും പ്രതികൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. അതിനാൽ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ഭർത്താവുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. പിണങ്ങിപ്പോയതിനു ശേഷം, പള്ളിയിൽ പരാതി നൽകിയതോടെയാണു ഭർത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭർത്താവ് ബീച്ചിൽ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവർക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണു കൊണ്ടുപോയത്. അവിടെവച്ച് ഭർത്താവ് മദ്യപിച്ചതിനൊപ്പം തന്നെയും കുടിപ്പിച്ചു. തുടർന്ന് ഭർത്താവ് കൂട്ടുകാരുടെ കൂടെ പുറത്തുപോയി. ഇളയ കുട്ടിയെയും കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അവരിൽ ചിലർ അകത്തേക്കുവന്ന് തന്റെ തോളിൽ പിടിച്ചെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. രക്ഷപ്പെട്ടോളാൻ ആ വീട്ടിലെ അമ്മൂമ്മ പറഞ്ഞു. മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ വന്ന് ഭർത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.
അവർ വന്ന ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്കു കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് ശരീരത്തു പൊള്ളിച്ചു. പിന്നെ ബോധം വന്നപ്പോൾ ചുരിദാറിന്റെ പാന്റ്സ് കാണാനുണ്ടായിരുന്നില്ല. മോനെയും അവർ അടിച്ചു. അതോടെ അവനെ വീട്ടിലെത്തിക്കണമെന്നും അതുകഴിഞ്ഞ് കൂടെവരാമെന്നും അവരോടു പറഞ്ഞു. റോഡിലെത്തിയപ്പോൾ ഓട്ടോയിൽ കയറാൻ പറഞ്ഞു. അപ്പോൾ മകനെ എടുത്തുകൊണ്ട് ഓടുകയായിരുന്നു യുവതി.
Stories you may Like
- ഫോണുകൾ സൈബർ സെൽ പരിശോധിക്കും; രാജു ജോസഫിന്റെ മൊഴിയിൽ പൊരുത്തക്കേട്!
- 'ആൾക്കൂട്ടത്തിൽ വെച്ച് ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു' വിദ്യാർത്ഥികൾ
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസിൽ നാലുപ്രതികൾ ഹാജരാകണം
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്