അതിർത്തി സംഘർഷം പരിഹരിക്കാനുള്ള ഇന്ത്യ-ചൈന ചർച്ചകൾക്കിടെ തന്ത്രപ്രധാന മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടനം; പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ ആയിരക്കണക്കിന് പാരസൈനികർ ഹുബെയിൽ അഭ്യാസ പ്രകടനം നടത്തി; യുദ്ധടാങ്കുകളും ട്രക്കുകളും അടക്കമുള്ള പടയൊരുക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു ചൈനീസ് മാധ്യമങ്ങൾ; ചൈനീസ് പ്രൊപ്പഗണ്ടാ വീഡിയോക്ക് പിന്നിലുള്ളത് കോവിഡ് കാലത്ത് പോലും സൈനികമായി എന്തിനും സജ്ജമെന്ന സന്ദേശം ലോകത്തിന് നൽകൽ തന്നെ
മറുനാടൻ ഡെസ്ക്
ബെയ്ജിങ്: ഇന്ത്യ-ചൈന സംഘർഷം തുടരുന്നത് അവസാനിപ്പിക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടന്നത് ഇന്നലെയാണ്. നിലവിലെ സ്ഥിതിഗതികൾ തുടർന്നുകൊണ്ടു ഇനിയൊരു സംഘർഷത്തിന് വഴിയൊരുക്കരുത് എന്ന താൽക്കാലിക ധാരണ ആയെങ്കിലും കാര്യമായ പുരോഗതി ചർച്ചക്ക് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ചർച്ചക്കൾക്ക് പിന്നാലെ ചൈനീസ് പടയൊരുക്കത്തിന്റെ ദൃശ്യങ്ങൾ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടു. ഇന്ത്യയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള സൈനിക ശക്തിപ്രകടനമാണ് ഇതെന്നാണ് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
വടക്ക് പടിഞ്ഞാൻ പർവതമേഖലയിലാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വൻ സൈനിക പ്രകടനം സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പാരസൈനിക വിഭാഗങ്ങളും സായുധ വാഹനങ്ങളും പ്രകടനത്തിൽ അണിനിരന്നു. ട്രക്കുകളും ടാങ്കറുകളും അടക്കം പരേഡിലുണ്ട്. റെയിൽ -വ്യോമ സംവിധാനങ്ങൾ വഴി അതിർത്തിയിൽ എത്താൻ സജ്ജമാണെന്ന സൂചന നൽകുന്ന വിധത്തിലാണ് ഈ ഷോർട്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ കീഴിലുള്ള ആയിരക്കണക്കിന് പാരസൈനികർ ഹുബെയിൽ നിന്ന് വടക്കുകിഴക്കൻ മേഖലയിലേക്ക് പോയതായി ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും ഏറ്റവും രൂക്ഷമായി ബാധിക്കുകയും ചെയ്ത പ്രവിശ്യയാണ് ഹുബെയ്. എന്നാൽ പ്രദേശം ഇപ്പോൾ പൂർണമായും രോഗത്തിൽ നിന്ന് മുക്തമായെന്ന് അവിടെയുള്ള സൈനികർ പരിശീലനത്തിനും ഏറ്റുമുട്ടലിനും സജ്ജമായെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഈ കോവിഡ് കാലത്ത് പോലും അതിനെ അതിജീവിച്ച ചൈന എന്തിനും സജ്ജമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ പ്രൊപ്പഗണ്ട വീഡിയോക്ക് പിന്നിലെന്നാണ് സൂചനകൾ.
നിരവധി ആയുധങ്ങളും സൈനിക വാഹനങ്ങളും മണിക്കൂറുകൾ മാത്രമുള്ള പരിശീലനത്തിൽ അണിനിരന്നു. സാധാരണ യാത്രാവാഹനത്തിലാണ് സൈനികരെയും ആയുധങ്ങളെയും ഹുബെയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ പർവതമേഖലയിൽ എത്തിച്ചത്. സൈനികശക്തി മാത്രമല്ല, സൈന്യത്തെ എത്തിക്കാനുള്ള ഗതാഗത സൗകര്യത്തിന്റെ കാര്യത്തിലും രാജ്യം കൈവരിച്ച നേട്ടം കൂടിയാണ് ഇത് കാണിക്കുന്നതെന്ന് പിഎൽഎ വ്യോമസേനയുടെ എയർബോൺ ബ്രിഗേഡിൽ പരിശീലന വിഭാഗം തലവനായ മേജർ കേണൽ മാവോ ലീ പറഞ്ഞു.
ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടന്നിരുന്നു. ഇന്നലെ കമാൻഡർ തല ചർച്ച നടന്നത് ചൈനയുടെ നിയന്ത്രണത്തിലുള്ള മോൾഡോയിലായിരുന്നു. ചർച്ച തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ലഡാക്കിൽ മെയ് മാസത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതി തിരികെവരണമെന്നാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെട്ടത്. അതിർത്തിയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിൽ ചൈനയ്ക്കുള്ള ആശങ്ക ചർച്ചയിൽ വ്യക്തമാക്കിയതായാണ് സൂചന.
ഇന്നലെ നടന്ന ചർച്ചയിൽ അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിന്മാറണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ആദ്യ ദിന കൂടിക്കാഴചയിലെ തീരുമാനം ഔദ്യോഗികമായി ഇന്ത്യയും ചൈനയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് കരസേന മേധാവി എം. എം നരവനയെ അറിയിച്ചു. മാരത്തോൺ ചർച്ച പ്രശ്ന പരിഹാരത്തിന് വേണ്ടി വരുമെന്നാണ് വിദേശ കാര്യ വൃത്തങ്ങൾ സൂചന നൽകുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചിട്ട് 70 വർഷമായി എന്ന് ഓർമിപ്പിച്ച വിദേശ കാര്യ മന്ത്രാലയം സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു. ലഫ്റ്റാന്റ് തല ചർച്ചകൾക്ക് മുൻപ് ലോക്കൽ കമ്മാണ്ടർമാർ തമ്മിൽ 12 തവണ കണ്ടിരുന്നു. പക്ഷെ തർക്കത്തിന് പരിഹാരം കണ്ടില്ല.അതിന് ശേഷം ആണ് കൂടുതൽ ചർച്ചകൾ നടത്താനും സമാധാനം ഉറപ്പാക്കാനും ധരണ ആയത്. ഇന്നലെ ചുസുൾ- മോൾഡോ അതിർത്തി പോയിന്റിൽ വെച്ച് നടന്ന ചർച്ചയിൽ ഇരുഭാഗത്തുനിന്നും പത്ത് പേരടങ്ങുന്ന സംഘം പങ്കെടുത്തു.
അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിന്മാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നപ്പോൾ അതിർത്തിയിലെ നിർമ്മാണം നിർത്തണം എന്ന നിലപാട് ആണ് ചൈന മുന്നോട്ട് വച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ലഫ്. ജനറൽ ഹരീന്ദർ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ ദക്ഷിണ ഷിൻ ജിയാങ് മേഖലയിലെ മേജർ ജനറൽ ലിയു ലിന്നും ചർച്ചയ്ക്കെത്തി. വലിയ പ്രകോപനം അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പശ്ചാത്തലത്തിൽ മേഖലയിൽ വലിയ സൈനിക വിന്യാസം നടത്തിയിരുന്നു.
2020 ൽ ഇതുവരെ 170 തവണയാണ് അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചത്. ഇതിൽ 130 ഉം ലഡാക്കിൽ ആണ്. നിയന്ത്രണ രേഖ ഫിംഗർ 4 പ്രദേശത്താണെന്ന വാദമാണ് ചൈനയുടേത്.ഫിംഗർ 4 പ്രദേശത്തിന് സമീപം ഇന്ത്യ റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി മെയ് 5, 6 തിയതികളിൽ ഇരുപക്ഷവും തമ്മിൽ കയ്യാങ്കളിയുണ്ടായതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം.
Several thousand soldiers with a Chinese PLA Air Force airborne brigade took just a few hours to maneuver from Central China’s Hubei Province to northwestern, high-altitude region amid China-India border tensions. https://t.co/dRuaTAMIt0 pic.twitter.com/CtRJRk13IO
— Global Times (@globaltimesnews) June 7, 2020
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍