തൃശ്ശൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴു പേർക്ക് കോവിഡ് രോഗബാധ; ഇന്ന് മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 26 പേർക്ക്; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 24 പേർക്കും; കോവിഡ് സമൂഹവ്യാപനത്തിലേക്കെന്ന് ആശങ്കക്കിടെ ആന്റി ബോഡി ടെസ്റ്റ് നാളെ തുടങ്ങും; ആദ്യ ഘട്ടത്തിൽ പതിനായിരം സാമ്പിളുകൾ പരിശോധിക്കും
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് കോവിഡ് രോഗബാധ. ജില്ലയിൽ ഞായറാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത് ആകെ 26 പേർക്കാണെന്നതും ആശങ്കയ്ക്ക് ഇട നൽകുന്നു ഒരു കുടുംബത്തിലെ ഏഴ് പേർക്കും രോഗബാധ. ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. രോഗബാധിതരിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരികെ എത്തിയവരാണു 23 പേരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
അതേസമയം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 2 പാലക്കാട് സ്വദേശികളുടേത് ഉൾപ്പെടെ ആകെ 14 പേരുടെ വൈറോളജി പരിശോധനാ ഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂർ സ്വദേശിക്കും രോഗം ഭേദമായി. ജില്ലയിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 89 ആയി. പോസിറ്റീവ് കേസുകൾ ഉയർന്നിട്ടും ജില്ലയിൽ ഹോട്സ്പോട്ടുകൾ ഒന്നും നിലവിൽ ഇല്ല.
വിദേശ രാജ്യങ്ങളിൽ നിന്നു തിരിച്ചെത്തിയ 24 പേർ അടക്കം 27 പേർക്കുകൂടി മലപ്പുറത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തിൽ ജില്ലയിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്. 2 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 148 ആയി. പുതുതായി 683 പേരെ ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജില്ലയിൽ ഇന്ന് 13 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 103 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് ആരും രോഗമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവിൽ ജില്ലയിൽ 77 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 72 പേർ ജില്ലയിലും, അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 42 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ അഞ്ചു പേരും, ജനറൽ ആശുപത്രി അടൂരിൽ രണ്ടു പേരും, സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 30 പേരും ഐസലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 22 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 101 പേർ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ ആണ്. ഇന്ന് പുതിയതായി 27 പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു.
കൊല്ലം ജില്ലയിൽ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 8 പേർ വിദേശത്തുനിന്നു വന്നവരും ഒരാൾക്ക് സമ്പർക്കം മൂലവുമാണ് രോഗ ബാധയുണ്ടായത്. ജില്ലയിൽ ഇന്ന് ആർക്കും രോഗമുക്തിയുണ്ടായിട്ടില്ല.രോഗബാധ ഉണ്ടായതിൽ മെയ് 28ന് കുവൈത്ത് തിരുവനന്തപുരം വിമാനത്തിൽ വെട്ടിക്കവല സ്വദേശിയായ യുവാവ് സ്ഥാപന നിരീക്ഷണത്തിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ ജില്ലയിൽ 7 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്. ഇന്നു മൂന്നു പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ അമ്പലപ്പുഴ സ്വദേശി, കുവൈത്തിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി, യുഎഇയിൽ നിന്നും എത്തിയ ചേർത്തല സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
പാലക്ാട് ജില്ലയിൽ ഞായറാഴ്ച ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കു മുംബൈയിൽ നിന്നെത്തിയ രണ്ടു പേർക്കും രോഗം ബാധിച്ചു. മൂന്നു പേർക്ക് സമ്പർക്കം വഴി രോഗമുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 159 പേരായി. ഇതിനു പുറമെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ട്.
കോഴിക്കോട് ജില്ലയിൽ ജില്ലയിൽ ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്തു നിന്നെത്തിയവർ. എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിനി രോഗമുക്തയായി. ജൂൺ രണ്ടിന് സൗദി അറേബ്യയിൽ നിന്നെത്തിയ ഉണ്ണികുളം സ്വദേശി (26), രണ്ടിന് കുവൈത്തിൽ നിന്നെത്തിയ അഴിയൂർ സ്വദേശി (24), മെയ് 31ന് റിയാദിൽ നിന്നെത്തിയ ഓമശ്ശേരി സ്വദേശി (55), 28ന് ദുബായിൽ നിന്നെത്തിയ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി (22), 28ന് ദുബായിൽ നിന്നെത്തിയ വേളം സ്വദേശി (28), 29ന് കുവൈത്തിൽ നിന്നെത്തിയ ചങ്ങരോത്ത് സ്വദേശി (43) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതർ വർദ്ധിക്കുന്നതിനിടയിൽ സംസ്ഥാനത്ത് ആന്റി ബോഡി ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പതിനായിരം സാന്പിളുകൾ പരിശോധിക്കും. സമൂഹ വ്യാപനം പ്രതീക്ഷിച്ച് ദുരന്ത നിവാരണ വകുപ്പും തയ്യാറെടുപ്പ് തുടങ്ങി. കോവിഡ് രോഗബാധ സമൂഹ വ്യാപനത്തിലേക്ക് പോകുന്നുവെന്ന ആശങ്കകൾക്കിടയിലാണ് സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പരിശോധനകൾക്കായി മെഡിക്കൽ ഗവേഷണ കൗൺസിൽ 10000 കിറ്റുകൾ അനുവദിച്ചിട്ടുണ്ട്.
മേഖലകൾ തിരിച്ച് വിവിധ ഘട്ടങ്ങളിലായിരിക്കും പരിശോധന. ശരീരത്തിൽ ഏതെങ്കിലും വൈറസ് ബാധയുങ്കിൽ ടെസ്റ്റിലൂടെ വ്യക്തമാവും.വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിലുണ്ടെങ്കിൽ ഫലം പോസറ്റീവായാണ് കാണിക്കുക.ഇത്തരം ആളുകളെ മാത്രം കോവിഡ് കണ്ടെത്താനുള്ള സ്രവ പരിശോധനക്ക് വിധേയരാക്കിയാൽ മതിയാകും. 20 മിനുട്ടിനുള്ളിൽ ഫലമറിയാമെന്നാണ് ആന്റിബോഡി കിറ്റിന്റെ പ്രത്യേകത. കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് വരുന്നവർ, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, അതിഥി തൊഴിലാളികൾ, പൊതുജന സമ്പർക്കമുള്ള വിഭാഗങ്ങൾ എന്നിവരെയാണ് ആൻരിബോഡി ടെസ്റ്റിൽ മുഖ്യപരിഗണന നൽകുക.
ഗർഭിണികൾ, 60വയസ്സിനു മുകളിലുള്ളവർ എന്നവരെയും പരിശോധനക്ക് വിധേയരാക്കും. സംസ്ഥാനത്തേക്ക് കൂടുതൾ ആളുകൾ വരുന്ന സാഹചര്യത്തിൽ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കിൽ 48 ണിക്കൂറിനുള്ളിൽ ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് നിർദ്ദേശം.
Stories you may Like
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ
- പരിക്ക് ഭേദമാകാത്ത മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയിൽ കളിച്ചേക്കില്ല
- ഓസ്ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമത്
- വിൻഡീസ് പര്യടനത്തിന് പിന്നാലെ രോഹിത് നായക സ്ഥാനം ഒഴിയും
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍